രാജ്യ തലസ്ഥാനത്തെ തിരക്കേറിയ റോഡിലൂടെ വീൽചെയറിൽ ഭക്ഷണ വിതരണത്തിനു പോകുന്ന യുവാവിനു സോഷ്യൽ മീഡിയയുടെ ആദരം. ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ സമീപത്തു കൂടി സൊമാറ്റോയുടെ യൂണിഫോമിൽ ഭക്ഷണബാഗുമായി വീൽചെയറിൽ പോകുന്ന യുവാവിന്റെ ചിത്രം റെഡ്ഡിറ്റിലാണ് പങ്കുവച്ചത്. “ബഹുമാനം’ എന്ന അടിക്കുറിപ്പോടെ നൽകിയ ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. മോട്ടോറൈസ്ഡ് വീൽചെയറിലാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം. പിന്നിൽനിന്നുള്ള ചിത്രമാണെങ്കിലും വീൽചെയറിന്റെ കണ്ണാടിയിൽ യുവാവിന്റെ മുഖം കാണാം. ചിത്രം കണ്ട് നിരവധിപ്പേർ ഈ യുവാവിനെ തിരിച്ചറിയുകയും കമന്റിടുകയും ചെയ്തു. യുവാവ് ഒരിക്കൽ തനിക്ക് ഭക്ഷണം എത്തിച്ചിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. തിരക്കുള്ള റോഡിലൂടെ വീൽചെയർ യാത്ര നടത്തുന്ന അദ്ദേഹത്തെ സമ്മതിക്കണമെന്നും എനിക്കൊരിക്കലും ഇത്ര ബുദ്ധിമുട്ടുള്ള ജോലി ചെയ്യാനാവില്ലെന്നും മറ്റൊരാൾ എഴുതി. “എന്റെ ബഹുമാനം അദ്ദേഹത്തിനു വേണ്ട. കാരണം അദ്ദേഹം എന്നേക്കാൾ കരുത്തനാണ്’ എന്നായിരുന്നു വേറൊരു കമന്റ്.
Read MoreCategory: Today’S Special
ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; പൊക്കിൾക്കൊടി സ്വയം മുറിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർക്ക് സംഭവിച്ചത് എന്ത്
ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽനിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ തമിഴ്നാട്ടിലെ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരേ കേസ്. പെൺകുഞ്ഞിനാണ് ഇർഫാന്റെ ഭാര്യ ജന്മം നൽകിയത്. കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ജൂലൈയിൽ പ്രസവത്തിനായി ഭാര്യ വീട്ടിൽനിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിട്ടുള്ള വീഡിയോയിൽ ഉണ്ട്. ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്. വിവാദമായതിനു പിന്നാലെ വീഡിയോ ചാനലിൽനിന്ന് നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ…
Read Moreഒരു നാവികനെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കഴുമരത്തില്‍ കെട്ടി തൂക്കി: ഡ്രാക്കുളക്ക് മുൻപ് ബ്രാം സ്റ്റോക്കര്‍ എഴുതിയ പ്രേതകഥ 134 വര്‍ഷത്തിന് ശേഷം പ്രസിദ്ധീകരിക്കുന്നു
രക്തദാഹിയായ ഡ്രാക്കുള എന്ന് കേട്ടാൽ പേടിക്കാത്ത ആളുകൾ ഇല്ലന്ന് തന്നെ പറയാം. ഡ്രാക്കുളയെ അനശ്വരമാത്തിയ കഥാകൃത്ത് ബ്രാം സ്റ്റോക്കറുടെ മറ്റൊരു പ്രേതകഥ ‘ഗിബെറ്റ് ഹില്‍’ 134 വര്‍ഷത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്നു. ഡ്രാക്കുളയ്ക്കും മുൻപാണ് അദ്ദേഹം ഇത് എഴുതിയത്. അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന ഈ ഗ്രന്ഥം ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനും ആയ ബ്രയാന്‍ ക്ലിയറിയാറാണ് കണ്ടെടുത്തത്. അയര്‍ലൻഡിലെ നാഷണല്‍ ലൈബ്രറിയില്‍ റിസര്‍ച്ച് നടത്തുന്നതിനിടയിലാണ് ക്ലിയർ ബ്രാം സ്റ്റോക്കറുടെ ചെറുകഥ പൊടിതട്ടിയെടുത്തത്. ഡ്രാക്കുള പോലെ ഒരു ഹൊറര്‍ കഥയാണിതും. ഒരു നാവികനെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കഴുമരത്തില്‍ കെട്ടി തൂക്കിയ കഥ പറയുന്നതാണ് ഗിബെറ്റ് ഹിൽ. ഒക്ടോബര്‍ 28ന് ഡബ്ലിനില്‍ നടക്കുന്ന ബ്രാംസ്റ്റോക്കര്‍ ഫെസ്റ്റിവലില്‍ പ്രകാശനം നടത്തുന്ന പുസ്തകത്തില്‍ ഗിബെറ്റ് ഹില്‍ പുനര്പ്രസിദ്ധീകരിക്കും.
Read Moreസുരേഷ് ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന മകൾ ലക്ഷ്മി: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം; ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ തന്നെയെന്ന് കമന്റ്
ഇന്ന് എന്തും വൈറലാകുന്ന കാലമാണ്. അത്തരത്തിലൊരു വൈറൽ ചിത്രമാണ് ഇന്ന് സൈബറിടം ഓറ്റെടുത്തിരിക്കുന്നത്. ഇത് കണ്ടാൽ ഒരുപോലെ ദുഃഖവും എന്നാൽ സന്തോഷവും പ്രധാനം ചെയ്യും. നടൻ സുരേഷ്ഗോപിക്ക് തന്റെ ഏറ്റവും മൂത്ത മകൾ ലക്ഷ്മിയെ നഷ്ടമായ കഥ അദ്ദേഹം തന്നെ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷ്മി ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഇതുപോലെ കണ്ടേനെ എന്ന് കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. ഡിജിറ്റൽ ആർട്ടിലൂടെയാണ് ലക്ഷ്മിയുടെ ചിത്രം വരച്ചത്. ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലാം വയസിൽ ലക്ഷ്മി എങ്ങനെ ഉണ്ടാകുമെന്ന് വരച്ച് ചേർത്തിട്ടുള്ളത്. ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഒന്നര വയസിൽ ഒരു കാറപകടത്തിലാണ് ലക്ഷ്മി മരണപ്പെട്ടത്.…
Read Moreമുന്നിൽകാണുന്ന പാഴ്വസ്തുക്കളെല്ലാം തനിക്ക് വിലപ്പെട്ടത്; നസീമിന്റെ കരവിരുതിൽ വിരിയുന്നത് ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചറുകൾ
വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷയും ബൈക്കും കണ്ട് അത് ഒറിജിനലാണെന്ന് കരുതിയവർ ഒട്ടേറെ. അടുത്തുചെന്ന് സൂക്ഷിച്ചു നോക്കുമ്പോഴാണ് അതി വിദഗ്ധ കൈയടക്കത്തോടെ നിർമിച്ച കളിപ്പാട്ടമാണെന്ന് അറിയുക. ഇത് നിർമിച്ചത് പത്താം ക്ലാസിൽ പഠിക്കുന്ന നസീം എന്ന വിദ്യാർഥിയാണെന്ന് അറിയുമ്പോൾ അദ്ഭുതമേറും. നസീമിന്റെ വീട്ടിൽ ഇങ്ങനെ നിരവധി വാഹനങ്ങളുടെ ഒറിജിനൽ പോലെ തോന്നിക്കുന്ന മിനിയേച്ചറുകളുണ്ട്. എരുമേലി വാവർ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നസീം പഠനം കഴിഞ്ഞു കിട്ടുന്ന സമയങ്ങളിലാണ് തന്റെ കരവിരുത് പ്രകടമാക്കുന്നത്. ഹെലികോപ്റ്റർ, എർത്ത് മൂവർ, ലോറി, ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസ് എന്നിങ്ങനെ ഒട്ടേറെ മിനിയേച്ചറുകൾ നസീം നിർമിച്ചിട്ടുണ്ട്. മുന്നിൽ കാണുന്ന പല പാഴ്വസ്തുക്കളും തനിക്ക് വിലപ്പെട്ടതാണെന്ന് നസീം പറയുന്നു. പട്ടിമറ്റം പുത്തനങ്ങാടി നിസാം-റജീന ദമ്പതികളുടെ മകനാണ് നസീം.
Read Moreസ്ത്രീകള്‍ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച വിജയം… തരിശുഭൂമിയിൽ വിളഞ്ഞത് നൂറുമേനി സ്വപ്നം; വെണ്മണിയിൽ കാരറ്റ് വിളവെടുപ്പ്!
വെണ്മണിയിലെ തരിശുഭൂമിയില്‍നിന്ന് ഒരു കാരറ്റ് വിപ്ലവം! ആവണി ജെഎല്‍ജി ഗ്രൂപ്പിന്റെ സെക്രട്ടറി സുഭദ്രാമ്മയുടെ ആശയം മുന്നോട്ടുവച്ച കാരറ്റ് കൃഷി വിജയകരമായി പൂര്‍ത്തിയായി. കോട്ടയത്തുനിന്ന് കൊണ്ടുവന്ന തൈകള്‍ മാവനാല്‍ ഭാഗത്ത് പത്തു വര്‍ഷത്തോളം തരിശുകിടന്ന സ്ഥലത്ത് നട്ടുപിടിപ്പിച്ചു. ജൂണില്‍ നട്ട തൈകള്‍ ഒക്ടോബറില്‍ വിളവെടുപ്പിനു പാകമായി. പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് കൃഷി നടത്തിയത്. കാരറ്റ് കൃഷിയോടൊപ്പം നിലക്കടലയും കൃഷി ചെയ്തു. വെണ്മണിയിലെ തരിശുഭൂമിയില്‍നിന്ന് വിളഞ്ഞത് കാരറ്റല്ല, പ്രതീക്ഷയാണന്ന് ആവണി ഗ്രൂപ്പിന്റെ സെക്രട്ടറി സുഭദ്രാമ്മ പറഞ്ഞു. സ്ത്രീകള്‍ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ച ഈ വിജയം, മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. തരിശുഭൂമി ഉപയോഗപ്പെടുത്തി കൃഷി ചെയ്യുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി പറഞ്ഞു. ഈ വിജയത്തിലൂടെ ശാസ്ത്രീയമായും കഠിനാധ്വാനത്തിലൂടെയും ഏത് വിളയും നമ്മുടെ ഭൂമിയില്‍ കൃഷി ചെയ്ത് വിളിയിക്കാമെന്ന് കൃഷി ഓഫീസര്‍ കെ. എസ്. സന്ദീപ് പറഞ്ഞു. പഞ്ചായത്ത്…
Read Moreഇളംകാറ്റിൽ ആടിയുലഞ്ഞ് സൂര്യകാന്തി പൂക്കൾ; വിനോദസസഞ്ചാരികൾക്ക് പുത്തൻ കാഴ്ചയൊരുക്കി വട്ടവട
ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട. എന്നാല്‍ വട്ടവടയില്‍ പച്ചക്കറികള്‍ മാത്രമല്ല സൂര്യകാന്തി പൂക്കളും സമൃദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കര്‍ഷകനായ ശിവകുമാര്‍. ശിവകുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയ സൂര്യകാന്തിച്ചെടികളത്രയും പൂവിട്ടു. കാരറ്റും ക്യാബേജുമെല്ലാം സമൃദ്ധമായി വിളയുന്ന മണ്ണാണ് വട്ടവടയിലേത്. തട്ടുതട്ടായി കൃഷിയിടങ്ങള്‍ ഒരുക്കിയിട്ടുള്ള വട്ടവടയുടെ ഭൂ പ്രകൃതി ഏറെ മനോഹരമാണ്. ഈ കാഴ്ച്ചകള്‍ കണ്ട് വട്ടവടയുടെ കുളിരാസ്വദിച്ച് മടങ്ങാനാണ് സഞ്ചാരികള്‍ വട്ടവടയിലേക്കെത്തുന്നത്. എന്നാല്‍, വട്ടവടയിലെ കര്‍ഷകനായ ശിവകുമാറിന്റെ കൃഷിയിടത്തില്‍ ശീതകാല പച്ചക്കറികളും സ്ട്രോബറിയും മാത്രമല്ല സൂര്യകാന്തി പൂക്കളും അഴക് വിരിയിച്ച് നില്ക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കുന്നതാണ്. സൂര്യകാന്തി പൂക്കളുടെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും ശിവകുമാറിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നുണ്ട്. കൂടുതല്‍ കര്‍ഷകര്‍ സൂര്യകാന്തി കൃഷിയിലേക്ക് തിരിഞ്ഞാല്‍ സഞ്ചാരികളെ അധികമായി കൃഷിയിടങ്ങളിലേക്കാകര്ഷിക്കാമെന്ന് ശിവകുമാര്‍ പറയുന്നു.പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഒപ്പം സൂര്യകാന്തി പൂക്കളും വട്ടവടക്കിപ്പോള് കൂടുതല്‍ ഭംഗി നല്‍കുന്നുണ്ട്.
Read Moreരഹസ്യമായി കാമുകിയെ കാണാനെത്തി; പിടികൂടുമെന്നായപ്പോൾ യുവാവിനെ ഇരുന്പ് പെട്ടിക്കുള്ളിലൊളിപ്പിച്ചു; പിന്നീട് നടന്നതിങ്ങനെ
പ്രേമിക്കുന്ന സമയത്ത് കമിതാക്കൾ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് കറങ്ങാനും സിനിമയ്ക്കുമൊക്കെ പോകാറുണ്ട്. തന്റെ കാമുകിയെ കാണാൻ അവളുടെ വീട്ടുകാർ അറിയാതെ എത്തിയ യുവാവിന്റെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഭുവനേശ്വറിലാണ് സംഭവം. കാമുകിയുടെ വീട്ടുകാരറിയാതെ അവളുടെ വീട്ടിലെത്തിയ കാമുകനെ കാമുകി ഇരുന്പ് പെട്ടിക്കുള്ളിലൊളിപ്പിച്ചു വച്ചു. യുവതിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടു തോന്നിയ മാതാപിതാക്കൾ കൂടുതൽ ചോദ്യം ചെയ്തപ്പോൾ യുവതി സത്യം വെളിപ്പെടുത്തി. തന്നെ കാണാനാണ് യുവാവ് എത്തിയതെന്നും പ്രശ്നം ഉണ്ടാക്കരുത് വീട്ടുകാരറിയാതെ തങ്ങൾ വിവാഹം ചെയ്തെന്നും യുവതി പറഞ്ഞു. ഒഡിയ ഭാഷയിലാണ് യുവതി സംസാരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. പരസ്പരം ഇഷ്ടപ്പെടുന്നവരാണ് ഒന്നിക്കേണ്ടത്. അതിനാൽ ഇവരുടെ ബന്ധത്തിൽ ആരും തടസം നിക്കരുതെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. A video that…
Read Moreഭർത്താവുമായി വഴക്കിട്ടു: ദേഷ്യത്തിൽ മക്കളെ 23 -ാം നിലയിലെ എസി യൂണിറ്റിന് മുകളിലിരുത്തി അമ്മ; വിമർശിച്ച് സോഷ്യൽ മീഡിയ
മാതാപിതാക്കൾ വഴക്കടിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെ ആയിരിക്കും. പല സ്ഥലത്തും ദന്പതികൾ തമ്മിൽ വഴക്കിടുന്പോൾ ആ ദേഷ്യം കുട്ടികൾക്ക് മേൽ തീർക്കാറുമുണ്ട്. അത്തരത്തലൊരു വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. മധ്യ ചൈനയിലെ ഒരു സ്ത്രീ അവരുടെ ഭർത്താവുമായി വഴക്കിട്ടശേഷം കുഞ്ഞുങ്ങളെ തങ്ങൾ താമസിക്കുന്ന 23 ാം നിലയിലെ ഫ്ലാറ്റിന്റെ പുറത്തുള്ള എസി യൂണിറ്റു മുകളിൽ കൊണ്ടിരുത്തി. യാതൊരു സുരക്ഷയുമില്ലാതെയാണ് അവർ കുട്ടികളെ അങ്ങനെ ഇരുത്തിയത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസിയാണ് നാട്ടുകാരോട് ഇക്കാര്യം അറിയിച്ചത്. കൂട്ടത്തിലൊരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സ്ത്രീയെ വിമർശിച്ച് രംഗത്തെത്തിയത്. കുഞ്ഞുങ്ങൾക്ക് മേലുള്ള ഉപദ്രവും കുറ്റകരമാണ് ഈ സ്ത്രീക്ക് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് പലരും കമന്റ് ചെയ്തത്.
Read Moreകൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റി പെൺകുട്ടി: വൈറലായി വീഡിയോ;വിമർശിച്ച് സൈബറിടം
പാന്പ് എന്ന് കേട്ടാൽ തന്നെ പലരും ഞെട്ടി ഓടാറുണ്ട്. അപ്പോഴാണ് പാന്പിനെ തോളിലിട്ട് വീഡിയോ എടുക്കുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. snakemasterexotics എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചുപെൺകുട്ടി തന്റെ കഴുത്തിൽ ഒരു പടുകൂറ്റൻ പാന്പിനെ ചുറ്റുവച്ചിരിക്കുന്നതാണ് വീഡിയോ. പാമ്പ് ശാന്തമായി അവളുടെ കഴുത്തിലൂടെ ചുറ്റി ഷോൾഡറുകളിലേക്ക് ഇഴഞ്ഞ് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. മൃഗങ്ങളുമായി മനുഷ്യന് നേരിട്ട് ഇടപെഴകാൻ സാധിക്കുന്ന സംവിധാനങ്ങളൊക്കെ വിദേശ രാജ്യങ്ങളിലൊക്കെ കാണാറുണ്ട്. പലരും വിഷമില്ലാത്ത പാമ്പുകളെ പെറ്റുകളായി വളർത്താറുമുണ്ട്. കുട്ടിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞിരിക്കുന്ന പാന്പിന് വിഷമില്ലന്ന് മനസിലാക്കാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. വിഷമില്ലാത്ത പാന്പാണെങ്കിലെന്താ കഴുത്തിൽ വലിഞ്ഞ് മുറുകി കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലെന്ത് ചെയ്യുമെന്നാണ് പലരും കമൻര് ചെയ്തിരിക്കുന്നത്. View this post on Instagram…
Read More