രണ്ടാമത് കുഞ്ഞ് ജനിച്ചതോടെ യുകെയിൽ യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ വൈറലാകുന്നത്. കുഞ്ഞ് പിറന്നതോടെ യുവാവിന്റെ ഉത്തരവാദിത്വങ്ങളും വർധിച്ചു. ഓഫീസിലെ ജോലിയും വീട്ടിലെ ജോലിയും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കാതെ വന്നതോടെ യുവാവ് വീട് വിട്ടിറങ്ങി പൂന്തോട്ടത്തിൽ ടെന്റ് കെട്ടി താമസമാക്കി. യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന അധ്യാപകൻ സ്റ്റുവർട്ടിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടാമത്തെ കുഞ്ഞു പിറന്നത് അടുത്തിടെയാണ്. ഇവരുടെ മൂത്തകുട്ടി ഫാബിയന്‍ രണ്ടു വയസാണ് പ്രായം. എന്നാൽ രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്നതോടെ രണ്ട് മക്കളെയും നോക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമായി. മക്കളെ വളർത്തുന്നതിൽ കഠിനമായ വെല്ലുവിളികൾ യുവാവ് നേരിട്ടു തുടങ്ങി. പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കാതെ വന്നു. അതോടെ വീട് വിട്ടിറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. ഭാര്യയോടും മക്കളോടും ഒപ്പം ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടായി വന്നതോടെ സ്റ്റുവർട്ട് വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ…
Read MoreCategory: Today’S Special
പോലീസ് വേഷത്തിലെത്തി പണം തട്ടി: യുവാവിന്റെ അനുഭവം വൈറൽ
പോലീസ് വേഷത്തിലെത്തിയ വ്യാജന്മാർ തന്റെ കൈയിൽനിന്ന് 3,000 രൂപ തട്ടിയെടുത്ത അനുഭവം പങ്കിട്ട് യുവാവ്. കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലാണു സംഭവം. സമൂഹമാധ്യമത്തിൽ യുവാവ് പങ്കുവച്ച പോസ്റ്റ് വൈറലായി മാറി. കസ്തൂരി നഗറിനടുത്തുള്ള സുഹൃത്തിനെ സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങുന്പോൾ മൂന്നുപേർ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ഒരാള്‍ പോലീസ് യൂണിഫോമിലായിരുന്നു. രണ്ടു പേർ സാധാരണ വസ്ത്രത്തിലും. അന്‍പതിലേറെ പ്രായമുള്ള അവർ യുവാവിനോട് എവിടെയാണു താമസിക്കുന്നത്, എവിടെനിന്നു വരുന്നു, ലഹരി ഉപയോഗിക്കുമോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാനാരംഭിച്ചു. തുടർന്ന്, യുവാവിന്റെ ഫോണും പഴ്സും പിടിച്ചുവാങ്ങി പരിശോധിച്ചു. പഴ്സിൽ സൂക്ഷിച്ചിരുന്ന ഫോട്ടോ കൊള്ളാമെന്നും കൂടെയുള്ളതു കാമുകിയാണോയെന്നും പെൺകുട്ടി കൊള്ളാമല്ലോ എന്നുമൊക്കെ പറഞ്ഞു. പരിശോധന കഴിഞ്ഞു പഴ്സ് തിരികെ കൊടുക്കുകയും ഭീഷണിയുടെ സ്വരത്തിൽ വേഗം സ്ഥലംവിടാനും പറഞ്ഞു. വീട്ടിലെത്തി പഴ്സ് പരിശോധിച്ചപ്പോഴാണ് 3,000 രൂപ അവർ എടുത്തതായി മനസിലാക്കിയത്. നഗരത്തിൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഇതിനുമുന്‍പും…
Read Moreകൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടിക് ലാൻഡ് എന്നപേരിൽ രണ്ട് യുവ സംരംഭകർ വീടിനോട് ചേർന്ന് ആരംഭിച്ച പക്ഷിക്കൂടാരം ഇന്ന് സഞ്ചാരികളുടെ മനം നിറക്കുകയാണ്. ബേർഡ്സ് ഏവിയറി(പക്ഷിക്കൂട്ടം) എന്ന ആശയത്തിൽനിന്നുമാണ് ഇത്തരത്തിൽ ഒരു സംരംഭത്തിലേക്ക് എത്തിയതെന്ന് വയനാട് കാട്ടിക്കുളം സ്വദേശികളായ അരുൺ ജോർജും സഹോദരൻ അലൻ ജോർജും പറയുന്നു. കുട്ടിക്കാലം മുതൽ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും തോന്നിയ ഇഷ്ടം ഇന്ന് ഇവരുടെ വരുമാനമാർഗമാണ്. ഒരു വർഷം മുന്‍പാണ് ജിപി ഇക്കോട്ടിക് ലാൻഡ് പ്രവർത്തനം ആരംഭിക്കുന്നത്. വ്യത്യസ്ത ഇനത്തിൽപ്പെട്ട നിരവധി പക്ഷികളും മത്സ്യങ്ങളും മെക്സിക്കൻ വിഭാഗത്തിൽപ്പെടുന്ന അപൂർവയിനം നീല ഇഗ്വാന തുടങ്ങിയവയെല്ലാം ഇക്കോട്ടിക് ലാൻഡിന്റെ പ്രത്യേകതകളാണ്. 22 ഇനം വ്യത്യസ്ത പക്ഷികളാണ് പക്ഷിക്കൂടാരത്തിൽ സന്തോഷത്തോടെ കഴിയുന്നത്. ഏറ്റവും അധികമുള്ളത് കോനൂർ വിഭാഗത്തിൽപ്പെടുന്ന സൺ കോനൂർ, പൈനാപ്പിൾ കോനൂർ, ബ്ലൂ ചിക്ക് കോനൂർ, ഗ്രീൻ കോനൂർ, ക്രിംസൺ കോനൂർ…
Read Moreഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ്: വരുന്നൂ പറക്കും ടാക്സി!
ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും. ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്. വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു. പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടു മുതല്‍ മൂന്നു വര്‍ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്‍ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്. വേഗമേറിയതും വൃത്തിയുള്ളതും കൂടുതല്‍ കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
Read Moreസോനറില്ല അഞ്ചുരുളിക്ക: അഞ്ചുരുളിയിൽ നിന്നൊരു സ്വർണയില
കൊച്ചി: ഇടുക്കി ജില്ലയിലെ അഞ്ചുരുളി മലയിൽനിന്നു സ്വർണയില വിഭാഗത്തിൽപ്പെടുന്ന പുതിയ ഇനം സസ്യം കണ്ടെത്തി. സോനറില്ല അഞ്ചുരുളിക്ക എന്ന ശാസ്ത്രനാമമാണ് ഇതിനു നൽകിയിരിക്കുന്നത്. ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ്ത്ര വിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, കല്പറ്റ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ ടെക്നിക്കൽ ഓഫീസർ സലിം പിച്ചൻ എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ. സുന്ദരിയില, സ്വർണയില എന്നീ പേരുകളിൽ അറിയപ്പെടുന്ന സോനറില്ല സസ്യങ്ങളുടെ അന്‍പതിൽപ്പരം വ്യത്യസ്ത ഇനങ്ങൾ പശ്ചിമഘട്ടത്തിലുണ്ട്. മനോഹരങ്ങളായ ഇലകളും പൂക്കളുമുള്ള ഇവയിലേറെയും പ്രദേശികമായി മാത്രം വളരുന്ന അപൂർവയിനങ്ങളാണ്. അലങ്കാരസസ്യങ്ങളായി രൂപപ്പെടുത്താവുന്നതാണ് ഇവയിലധികവും. അഞ്ചുരുളി മലയുടെ കിഴക്കൻ ചരിവിൽനിന്നാണു പുതിയ സസ്യത്തെ കണ്ടെത്തിയത്. ഇലകളുടെ ആകൃതി, സിരാവിന്യാസം, വർണം, പൂക്കളുടെ ആകൃതിയും ക്രമീകരണവും എന്നിവയാൽ ഇവ മറ്റുള്ളയിനങ്ങളിൽനിന്നു വ്യത്യസ്തമായിരിക്കുന്നു. ചെടിയെ സംബന്ധിച്ച വിവരണങ്ങൾ ‘സ്പീഷ്യസ്’ എന്ന ശാസ്ത്രമാസികയുടെ പുതിയ ലക്കത്തിലുണ്ട്.
Read Moreതട്ടിപ്പിൽ ഇനി വീഴരുതേ… ഓണ്‍ലൈൻ തട്ടിപ്പ്; ‘മെറ്റ’യോട് കൈകോർത്തു കേന്ദ്രം
ന്യൂഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകൾക്കു തടയിടാൻ വിവിധ സമൂഹമാധ്യമങ്ങളുടെ മാതൃകന്പനിയായ മെറ്റയുമായി കൈകോർക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മെറ്റ അവതരിപ്പിച്ച ‘സ്കാം സേ ബചോ’ എന്ന ബോധവത്കരണപരിപാടിയിലൂടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽനിന്നു ജനങ്ങളെ സുരക്ഷിതരാക്കാനാണു കേന്ദ്രത്തിന്റെ നീക്കം. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്നിവരുമായി സഹകരിച്ചാണു മെറ്റയുടെ പ്രവർത്തനം. രാജ്യത്ത് വർധിച്ചുവരുന്ന ഓണ്‍ലൈൻ തട്ടിപ്പുകൾക്ക് തടയിടാനായി രണ്ടു മാസം നീളുന്ന ബോധവത്കരണ പരിപാടികൾക്കാണു മെറ്റ തുടക്കമിട്ടത്. ഓണ്‍ലൈൻ സുരക്ഷയെ സംബന്ധിച്ച് ഒന്‍പത് ഭാഷകളിൽ ലഭ്യമാകുന്ന ഉപഭോക്തൃ ബോധവത്കരണവും ദൂരദർശനിലൂടെ പ്രക്ഷേപണം ചെയ്യുന്ന ടോക്ക് ഷോകളും നിയമപാലകർക്കായുള്ള പരിശീലനപരിപാടികളും മെറ്റയുടെ പ്രചാരണത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം മാത്രം ഒരു കോടിയിലേറെ ഓണ്‍ലൈൻ തട്ടിപ്പു കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതെന്നും ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയിൽ വർധിച്ചുവരുന്നതിനാൽ ഇത്തരം തട്ടിപ്പുകൾക്കു തടയിടേണ്ടത്…
Read Moreചപ്പാത്തിക്കു പൊടി കുഴച്ചത് മൂത്രത്തിൽ; വീട്ടുജോലിക്കാരി പിടിയിൽ
ചപ്പാത്തിക്കുള്ള ഗോതമ്പുപൊടി സ്വന്തം മൂത്രം കൊണ്ടു കുഴച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു സംഭവം. വീട്ടുടമ നല്കിയ പരാതിയിലാണ് 32കാരിയായ വീട്ടുജോലിക്കാരി പിടിയിലായത്. വീട്ടുടമയോടുള്ള വിരോധംമൂലം ഇവർ പതിവായി ഇങ്ങനെ ചെയ്തിരുന്നുവത്രെ! കുടുംബാംഗങ്ങളിൽ ചിലർക്ക് തുടർച്ചയായി അസുഖം ബാധിച്ചതിനു പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയില്‍ ഒളിക്കാമറ വയ്ക്കുകയായിരുന്നു. തുടർന്നാണ്, ജോലിക്കാരി മൂത്രമൊഴിച്ച് ഗോതന്പുപൊടി കുഴയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. ഇതിനു പിന്നാലെ ഗൃഹനാഥൻ പോലീസിൽ പരാതി കൊടുക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമായിരുന്നു. വീട്ടുടമയില്നിന്നു നിരന്തരം ശകാരവും അസഭ്യവർഷവും കേൾക്കേണ്ടിവന്നതിന്റെ ദേഷ്യത്തിലാണ് താനിങ്ങനെ ചെയ്തതെന്നു ജോലിക്കാരി പോലീസിന് മൊഴിനൽകി. അവരുടെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreചരിത്രം കുറിച്ച് യൂണിവേഴ്സിറ്റി കോളജ്; ആദ്യ വനിതാ ചെയർപേഴ്സണായി എൻ.എസ്. ഫരിഷ്ത
യൂണിവേഴ്സിറ്റി കോളജിലെ ആദ്യ വനിതാ ചെയർപേഴ്സണായി എൻ.എസ്.ഫരിഷ്തയെ തെരഞ്ഞെടുത്തു. 1427 വോട്ടുനേടിയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴിക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്റായിരുന്നു. കെഎസ്യു സ്ഥാനാർഥി എ.എസ്. സിദ്ധിയെയാണ് ഫരിഷ്ത പരാജയപ്പെടുത്തിയത്. കേരള സർവകലാശാലക്ക് കീഴിലെ കോളജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ 77 ൽ 64 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. മാർ ഇവാനിയോസ് കോളജ് കെഎസ്യു നിലനിർത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളജ് 20 വർഷങ്ങൾക്ക് ശേഷവും കൊല്ലം ഫാത്തിമ കോളജ് 13 വർഷങ്ങൾക്കു ശേഷവും കെഎസ്യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, കൗൺസിലർ സ്ഥാനങ്ങളിൽ കെഎസ്യു വിജയിച്ചു.
Read Moreകടിച്ച പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിയിൽ: അന്പരന്ന് ജീവനക്കാർ; വൈറലായി വീഡിയോ
പാറ്റ്ന: പാമ്പുകടിയേറ്റ മധ്യവയസ്കൻ കടിച്ച വിഷപ്പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിയിലെത്തി. ബിഹാറിലെ ഭഗൽപുരിലാണ് അന്പരപ്പുളവാക്കിയ സംഭവം. പ്രകാശ് മണ്ഡൽ എന്നയാളാണു പാന്പുമായി ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയിട്ടും പാമ്പിനെ താഴെയിടാൻ ഇയാൾ വിസമ്മതിച്ചു. ഒരുവേള പാമ്പുമായി ഇയാൾ തറയിൽ കിടക്കുകവരെ ചെയ്തു. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇതു കണ്ട് പകച്ചുനിന്നു. ഏറെനേരത്തെ അനുനയശ്രമങ്ങൾക്കൊടുവിലാണു പാമ്പിനെ കൈവിടാൻ പ്രകാശ് മണ്ഡൽ തയാറായത്. ഉടൻതന്നെ ഇയാൾക്കു ചികിത്സയും നൽകി. വിഷപ്പാന്പിനെ കഴുത്തിൽ ചുറ്റി ആശുപത്രിൽ ചികിത്സയ്ക്ക് എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreആടു പാമ്പേ ആടാടു പാമ്പേ ആടാടു പാമ്പേ…മദ്യലഹരിയിലായ ഡ്രൈവറെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു: ആളുകൾ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു
കർണൂൽ (ആന്ധ്ര): മദ്യലഹരിയിൽ ശരീരം കുഴഞ്ഞ് വീട്ടില്‍ പോകാനാകാതെ റോഡരുകിലെ കടയുടെ മുന്നിലിരുന്ന ലോറി ഡ്രൈവറെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു. ആന്ധ്രയിൽ കർണൂൽ ജില്ലയിലെ സിംഗാനപ്പള്ളി ഗ്രാമത്തിലാണു സംഭവം.ജോലി കഴിഞ്ഞിറങ്ങിയ ലോറി ഡ്രൈവര്‍ അമിതമായി മദ്യപിച്ച് ലക്ക് കെട്ടിരിക്കുന്പോൾ സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഇഴഞ്ഞെത്തിയ പെരുമ്പാമ്പ് ദേഹത്ത് ചുറ്റിവരിയുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വിറക് കന്പ് ഉപയോഗിച്ച് പാമ്പിന്റെ പിടിയില്‍നിന്നു ഡ്രൈവറെ രക്ഷപ്പെടുത്തി. തക്കസമയത്ത് ആളുകൾ കണ്ടില്ലായിരുന്നെങ്കിൽ ഇയാൾക്കു ജീവൻതന്നെ നഷ്ടപ്പെടുമായിരുന്നു. ട്വിറ്റര്‍ ഹാന്റില്‍ വഴി തെലുങ്ക് സ്ക്രിബ് പുറത്തുവിട്ട ഇതിന്റെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണു കണ്ടത്.
Read More