സ്റ്റണ്ട് വുമൺ ടിസി ഹോഡ്സൺ 48 വർഷം മുമ്പ് മോട്ടോർ സൈക്കിൾ സ്റ്റണ്ട് ജോലിക്ക് ഏറെ പ്രതീക്ഷയോടെയാണ് അപേക്ഷ അയച്ചത്. കുറെ നാൾ കാത്തിരുന്നെങ്കിലും മറുപടിയൊന്നും വന്നില്ല. അവസാനം അങ്ങനെയൊരു അപേക്ഷ അയച്ച കാര്യം തന്നെ ടിസി ഹോഡ്സൺ മറന്നു. ഇപ്പോഴിതാ 48 വർഷങ്ങൾക്ക് ശേഷം തന്റെ 70-ാം വയസിൽ, അഞ്ച് പതിറ്റാണ്ടിന് ശേഷം ടിസി ഹോഡ്സണിനെ ജോലിക്ക് തെരഞ്ഞെടുത്തു എന്ന കത്ത് ലഭിച്ചു. കാര്യം എന്താണെന്ന് ആദ്യം വ്യക്തമായില്ലെങ്കിലും പിന്നീടാണ് 48 വർഷം മുമ്പ് അയച്ച അപേക്ഷയുടെ മറുപടിയാണെന്ന് ടിസിക്ക് വ്യക്തമായത്. ടിസിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത് 1976 ജനുവരിയിലായിരുന്നു. എന്നാൽ ഏതോ പോസ്റ്റോഫീസിലെ മേശ വലിപ്പിൽ ആ എഴുത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം കിടന്നു. അങ്ങനെ കത്ത് ഒടുവിൽ ടിസിയെ തേടി എത്തിയപ്പോൾ അതിന് മുകളിൽ ഒരു ക്ഷമാപണ കുറിപ്പും ഉണ്ടായിരുന്നു. ‘സ്റ്റെയിൻസ്…
Read MoreCategory: Today’S Special
എന്തുകൊണ്ടാണ് ചൈനീസ് പട്ടാളക്കാർ അവരുടെ യൂണിഫോം കോളറിൽ പിൻ ധരിക്കുന്നത്? കാരണമിങ്ങനെ…
സൈനികരുടെ അച്ചടക്കവും ധീരതയും ആശ്ചര്യപ്പെടുന്നതാണ്. എന്നാൽ അത്തരം കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ രാജ്യത്തെ സേവിക്കാൻ അർഹത നേടുന്നതിനും വ്യക്തിക്ക് എത്ര സമയവും പരിശ്രമവും ചെലവഴിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. സൈനികരെ പരിശീലിപ്പിക്കുന്നതിന് ഓരോ രാജ്യത്തിനും അതിന്റേതായ മാർഗനിർദേശങ്ങളുണ്ട്. ചൈനീസ് സൈനികരെ കുറിച്ച് പരക്കെ അറിയപ്പെടുന്ന ഒരു വസ്തുത അവരുടെ യൂണിഫോമിന്റെ കോളറിൽ പിന്നുകൾ ഉണ്ട് എന്നതാണ്. ഈ പിന്നുകൾ അവരെ നിരന്തരം കുത്തുകയും ചെയ്യാറുണ്ട്. ചൈനീസ് പട്ടാളക്കാർ തങ്ങളുടെ യൂണിഫോമിന്റെ കോളറിൽ പിന്നുമായി നിൽക്കുന്നതായി അവകാശപ്പെടുന്ന ആയിരക്കണക്കിന് പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറൽ ഫോട്ടോകളും വീഡിയോകളും യഥാർത്ഥമാണെന്ന് സ്ഥിരീകരിക്കുന്ന വസ്തുതാ പരിശോധന വെബ്സൈറ്റായ സ്നോപ്സ് 2019-ൽ ഇവ ക്ലെയിം ചെയ്തു. പട്ടാളക്കാരുടെ കോളറിലാണ് പിൻ സ്ഥാപിച്ചിരിക്കുന്നത്. അവരുടെ കഴുത്ത് പിന്നിൽ തൊടുമ്പോഴെല്ലാം അവർക്ക് ഒരു കുത്തൽ അനുഭവപ്പെടും. പിന്നെ എന്തിനാണ് അവർ ഇങ്ങനെ ഒരു…
Read Moreഭർത്താവിന്റെ രഹസ്യ ബന്ധങ്ങൾ അറിഞ്ഞത് മരണശേഷം, കലിപ്പ് മാറ്റാൻ ചിതാഭസ്മം തിന്ന് എഴുത്തുകാരി
ഭർത്താവിന്റെ മരണ ശേഷം അയാളുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച് അറിയേണ്ടി വന്ന വിചിത്ര അനുഭവത്തെക്കുറിച്ച് കനേഡിയൻ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയിൽ വിശദമാക്കിയിരിക്കുകയാണ്. ജസീക്കയുടെ ആത്മകഥയായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാർഡ്സ് എന്ന ആത്മകഥയിൽ ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞപ്പോഴുള്ള വിഷമം മറി കിടക്കാൻ ചിതാഭസ്മം വളർത്തുനായ കാഷ്ഠത്തിനൊപ്പമാണ് കുഴിച്ചിട്ടതായി പറയുന്നു. ഇതിന് പിന്നാലെ വഞ്ചിക്കപ്പെട്ടതിന്റെ വേദന മാറാതെ വന്നതോടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം കഴിച്ചതായാണ് എഴുത്തുകാരി വിശദമാക്കുന്നത്. ചിതാഭസ്മത്തിന് ബേക്കിംഗ് പൌഡറിന് സമാനമായ രുചിയാണ് അനുഭവപ്പെട്ടതെന്നും ഉപ്പിനേക്കാൾ തരി നിറഞ്ഞതായിരുന്നു ചിതാഭസ്മമെന്നുമാണ് ഇത് കഴിച്ച അനുഭവത്തേക്കുറിച്ച് എഴുത്തുകാരി വിശദമാക്കുന്നത്. 2015 ലെ ജോലി സംബന്ധമായുള്ള യാത്രക്കിടയിലാണ് ജെസീക്കയുടെ ഭർത്താവ് സീൻ മരിക്കുന്നത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെ ഐ പാഡ് നോക്കുമ്പോഴാണ് ഇയാളുടെ ചിത്രങ്ങൾ അടക്കമുള്ള വിവരം ജസീക്കക്കയ്ക്ക് ലഭിക്കുന്നത്. ഒരു ആവശ്യത്തിനായി ഭർത്താവിന്റെ…
Read Moreടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ക്ക് തുടക്കം; ന്യൂയോര്‍ക്കിൽ ആദ്യമായി ദുര്‍ഗാ പൂജ നടന്നു
നാടെങ്ങും നവരാത്രി ആഘോഷത്തിന്റെ തിരക്കിലാണ്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ആദ്യമായി ദുര്‍ഗാ പൂജ ആഘോഷിച്ചു എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. നഗരമധ്യത്തില്‍ നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂജയിൽ പങ്കെടുക്കുന്നതിനായി നിരവധി ഇന്ത്യക്കാരാണ് എത്തിയത്. നവമി പൂജയും ദുര്‍ഗാ പൂജയോടെയും അനുബന്ധിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് ബംഗാളി ക്ലബ് യുഎസ്എ ആണ്. രണ്ട് ദിവസം ന്യൂയോര്‍ക്ക് നഗരത്തില്‍ ദുര്‍ഗ പൂജാ ആഘോഷങ്ങള്‍ നടക്കും. പൂജയ്ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും നടക്കും.
Read Moreഒരു മിനിറ്റിൽനിന്ന് 3 മിനിറ്റിലേക്ക്: യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം കൂട്ടുന്നു
ന്യൂഡൽഹി: ടിക് ടോക് ഉയർത്തിയ വെല്ലുവിളി മറികടക്കാൻ അവതരിപ്പിച്ച യൂട്യൂബ് ഷോട്സിന്റെ സമയദൈർഘ്യം കൂട്ടാൻ തീരുമാനം. ഒരു മിനിറ്റിൽനിന്നു മൂന്നു മിനിറ്റായാണു ദീർഘിപ്പിക്കുന്നത്. സമയപരിധിക്കെതിരേ ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ അവതരിപ്പിക്കാൻ ഒരു മിനിറ്റ് കുറവാണെന്നായിരുന്നു പരാതി. ഇതിനു പിന്നാലെയാണു ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഈമാസം 15 മുതൽ പുതിയ സമയപരിധി നിലവിൽ വരും. പുതിയ മാറ്റം ക്രിയേറ്റർമാർക്കു സൗകര്യപ്രദമാകുമെന്നു യൂട്യൂബ് അധികൃതർ പറഞ്ഞു. അതേസമയം, ദൈർഘ്യമേറിയ വീഡിയോകളോട് ഉപഭോക്താക്കൾക്കു താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയം ഉയരുന്നുണ്ട്. ഇതിനു പരിഹാരമായി യൂസേഴ്സിന് അവരുടെ ഇഷ്ടാനുസരണം സമയം നിയന്ത്രിക്കാൻ കഴിയുന്ന ഫീച്ചർ ഷോട്സിൽ ലഭ്യമാക്കുമെന്ന് അറിയുന്നു.
Read Moreസിറ്റസ് ഇൻവേഴ്സസ്: ഹൃദയം വലത്ത്, കരൾ ഇടത്ത്! അത്ഭുതമായി യുവതി
വ്യത്യസ്തമായ ശരീരഘടനയുള്ള കർണാടക ബെൽഗാം സ്വദേശിനിയായ മധ്യവയസ്ക ഡോക്ടർമാർക്കു വിസ്മയമാണ്. സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണെങ്കിൽ സവിത സുനില ചൗഗലെ എന്ന അന്പതുകാരിയുടെ ഹൃദയം വലതുവശത്തും കരൾ ഇടതുവശത്തുമാണ്. എന്നാൽ, ആരോഗ്യപ്രശ്നങ്ങളൊന്നും ഇവർക്കില്ല. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണു സവിത. സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും വലത് ശ്വാസകോശം ഇടതുവശത്തുമാണുള്ളത്. ഇതിനെ മെഡിക്കൽ ഭാഷയിൽ സിറ്റസ് ഇൻവേഴ്സസ് എന്നാണു വിളിക്കുന്നത്. കാർഡിയോളജിസ്റ്റിന്റെ അടുത്തു പരിശോധനയ്ക്കു പോയപ്പോൾ ഇസിജിയും എക്സ് റേയും എടുത്തിരുന്നു. ഇതിലാണ് അമ്പരപ്പിക്കുന്ന വസ്തുത വെളിപ്പെട്ടത്. ജീനുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ഇതൊരു അപൂർവ സംഭവമാണെങ്കിലും രോഗമല്ലെന്നു വിദഗ്ധർ പറയുന്നു.
Read Moreഫ്രൂട്ട് മോമോസ് കഴിച്ചിട്ടുണ്ടോ: വായിൽ കപ്പലോടുന്ന രുചിയുമായി മോമോസ് വിൽപ്പനക്കാരൻ; വീഡിയോ കാണാം
രാജ്യത്ത് ഇന്ന് പല കടകളും പല വെറൈറ്റി ഭക്ഷണങ്ങൾ വിളന്പുന്ന ഇടങ്ങളാണ്. സായാഹ്നക്കടകൾ ഇന്ന് പല ഇടത്തായി നിലകൊള്ളുന്നുണ്ട്. അത്തരമൊരു കടയുടെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. സമീപ കാലത്താണ് മോമോസുകൾ രാജ്യത്ത് ഏറെ പ്രചാരമേറിയത്. മോമോസിൽ തന്നെ പലതരം വെറൈറ്റികൾ ഇന്നുണ്ട്. അത്തരമൊരു മോമോസ് വിളന്പുന്ന കടയാണ് ഡൽഹിയിലെ വിവേക് വിഹാറിലുള്ളത്. ചിക്കനും ബീഫും വച്ച് മാത്രം മോമോസ് കണ്ടിട്ടുള്ളവർക്കും കഴിച്ചിട്ടുള്ളർക്കും പുതിയൊരു അനുഭവമാണ് ഈ കടക്കാരൻ നൽകുന്നത്. വിവിധങ്ങളായ പഴങ്ങളിൽ തീർത്ത മോമോസാണ് ഇയാൾ ആളുകൾക്ക് നൽകുന്നത്. മോമോസ് ഉണ്ടാക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പരക്കെ പ്രചരിക്കുന്നുണ്ട്. ആദ്യം ഒരു പാനിലേക്ക് ബട്ടർ ഒഴിക്കുന്നു. അത് ചൂടാകുന്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന പഴങ്ങളെല്ലാം ചേർക്കുന്നു. അതിലേക്ക് പാലും ചീസും ഫ്രഷ് ക്രീമും പഞ്ചസാരയുമൊക്കെ ചേർത്ത ശേഷം അതിലേക്ക് വേണ്ട മസാലക്കൂട്ടുകളും ചേർത്തിളക്കുന്നു. ശേഷം ആവിയിൽ വേവിച്ച്…
Read Moreഎന്നാ ഒരു ഭാഗ്യമാ ചേച്ചിക്ക്: ഒരു വര്‍ഷത്തിനിടെ ലോട്ടറി അടിച്ചത് 500 തവണ; ജപ്പാനിലെ ‘ഭാഗ്യ റാണി’യുടെ സൗഭാഗ്യം
എന്നെങ്കിലുമൊക്കെ ഭാഗ്യം കൈവരുമെന്ന ശുഭപ്രതീക്ഷയിലാകും നമ്മളെല്ലാം ലോട്ടറി എടുക്കുന്നത്. ഒരിക്കൽ അടിച്ചില്ലങ്കിൽ അതിൽ മടുക്കാതെ വീണ്ടും വീണ്ടും ലോട്ടറി എടുക്കുക എന്നത് ചില ആളുകൾക്ക് ആവേശവുമാണ്. നമ്മുടെ രാജ്യത്തെ പോലെ ജപ്പാനിലും ഭാഗ്യക്കുറി സന്പ്രദായമുണ്ട്. റാഫിളുകൾ എന്നറിയപ്പെടുന്ന ഭാഗ്യക്കുറികളിൽ പണം മാത്രമല്ല വീട്ടുപകരണങ്ങളും ലഭ്യമാകും. റാഫിളുകളിൽ നിന്ന് തനിക്ക് കൈവന്ന സൗഭാഗ്യങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹിരായാമ എന്ന ജാപ്പനീസ് യുവതി. ലഘുഭക്ഷണങ്ങൾ, ബെന്റേോ ബോക്സുകൾ, കപ്പുകൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ, യോഗ ബോളുകൾ, എന്നിവയുൾപ്പെടെയുള്ള ആകർഷകമായ നിരവധി സമ്മാനങ്ങൾ റാഫിളുകൾ വഴി തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹിരായാമ പറഞ്ഞു. 70,000 യെൻ (US$490) വിലയുള്ള ഓവൻ, 1,00,000 യെൻ വിലയുള്ള വാട്ടർ പ്യൂരിഫയർ എന്നിവ മുതൽ 4 മില്യൺ യെൻ (US$28,000) വിലമതിക്കുന്ന ഒരു കാർ എന്നിവയും ഇതിനു പുറമേ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് ഹിരായാമ പറഞ്ഞു. ദിവസവും നാല് മണിക്കൂർവരെ…
Read Moreവെള്ളിത്തിളക്കത്തിൽ റയൻ ബിനോ: ഐസിഎസ്ഇ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ്; കേരളത്തിനു വേണ്ടി വെള്ളി നേടി കോട്ടയംകാരൻ
ഐസിഎസ്ഇ ദേശീയ റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെള്ളി നേടി കോട്ടയം സ്വദേശി റയൻ ബിനോ ഏബ്രഹാം. മുംബൈ വിരാറിൽ നടന്ന ദേശീയ ചാന്പൻഷിപ്പിലാണ് അണ്ടർ 14 കാറ്റഗറിയിൽ റയൻ വെള്ളിമെഡൽ നേടി നാടിന്റെ അഭിമാനമായത്. സംസ്ഥാന തലത്തിൽ രണ്ട് സ്വർണം നേടിയിരുന്നു. പള്ളം ബിഷപ് സ്പീച്ചിലി വിദ്യാപീഠ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. കോട്ടയം ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ് അംഗമാണ്. നാലാം വയസ് മുതൽ സ്കേറ്റിംഗ് പരിശീലിക്കുന്നു. പൂവന്തുരുത്ത് പുത്തൻ പറന്പിൽ ബിനോമോന്റെയും അഡ്വ. സീനിക്സിന്റെയും മകനാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സഹോദരി കിരൺ മാർഗരറ്റ് ബിനോ കോട്ടയം ജില്ലാ റോളർ സ്കേറ്റിംഗിൽ മെഡൽ നേടി പാലക്കാട്ട് നവംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനു യോഗ്യത നേടിയിട്ടുണ്ട്. സഹോദരൻ ഒന്നാം ക്ലാസുകാരൻ ജോനാഥാൻ ജോൺസ് ബിനോയും ജില്ലാ ജില്ലാ ചാന്പ്യൻഷിപ്പിൽ രണ്ട് മെഡൽ…
Read Moreട്രെയിനിന്റെ ജനലിലൂടെ കുട്ടിയുടെ കൈയിൽ നിന്നും ഫോൺ തട്ടിയെടുത്ത് കടന്നു കളഞ്ഞു:വൈറലായി വീഡിയോ
യാത്രകൾ ഇഷ്ടപ്പെടാത്തവർ നന്നേ കുറവാണ്. എന്നാൽ യാത്രകളിൽ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലവിധമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മോഷണം. നിങ്ങളുടെ പക്കലുള്ള സാധനസാമഗ്രഹികൾ യാത്രയ്ക്കിടയിൽ നഷ്ടമാകാതെ നോക്കേണ്ട ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. ഒരു ട്രയിൻ യാത്രയ്ക്കിടെ കൊച്ചു കുട്ടിയുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ ഒരു മോഷ്ടാവ് തട്ടിപ്പറിച്ചുകൊണ്ട് പോകുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ട്രയിനിന്റെ വിൻഡോ സീറ്റിൽ ഇരുന്നുകൊണ്ട് രണ്ടു കുട്ടി മൊബൈലിൽ വീഡിയോ കണ്ടുകൊണ്ട് ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പൊടുന്നനെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാൾ അതിലൊരു കുട്ടിയുടെ കയ്യിൽ നിന്നും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു. അപ്രതീക്ഷിതമായ നീക്കമായതിനാൽ ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും കുട്ടിയും മോഷ്ടാവിനോട് നന്നായി പൊരുതിനിൽക്കുന്നുണ്ട്. എന്നാൽ അധികനേരം കുട്ടിക്ക് മോഷഅടാവനോട് പൊരുതുന്നതിനു സാധിച്ചില്ല. മൊബൈലുമായി മോഷ്ടാവ് കടന്നുകളയുന്നതും നമുക്ക് വീഡിയോയിൽ കാണാം. വീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലായി. ഇതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക്…
Read More