മൃഗശാലയിൽ നിരവധി ജീവികളും അവയെ പരിപാലിക്കാൻ നിരവധി ജീവനക്കാരുമുണ്ട്. പലപ്പോഴും മൃഗശാല ജീവനക്കാരും അവിടുള്ള മൃഗങ്ങളുമായുള്ള ചങ്ങാത്തത്തിന്റേയും അടിപിടിയുടേയുമൊക്കെ വീഡിയോ വൈറലാകാറുണ്ട്. എന്നാൽ മൃഗങ്ങൾക്കുള്ള ഭക്ഷണം മോഷ്ടിച്ചു എന്നു കേട്ടാൽ എന്താകും അവസ്ഥ. മൃഗശാലയിൽനിന്നു മൃഗങ്ങളുടെ ഭക്ഷണം മോഷ്ടിച്ച് സ്വന്തം ആവശ്യത്തിന് എടുക്കുകയും വില്പന നടത്തുകയും ചെയ്ത ജീവനക്കാരൻ പിടിയിലായ വാർത്തയാണ് സോഷ്യൽ മാഡിയയിൽ ഇന്ന് വൈറലാകുന്നത്. പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്ക പ്രിഫെക്ചറിലെ ടെനോജി മൃഗശാലയിലെ ജീവനക്കാരനാണ് പിടിയിലായത്. മൃഗങ്ങളുടെ ഭക്ഷണബാങ്കിൽ നിന്നു പഴങ്ങളും പച്ചക്കറികളും തുടർച്ചയായി കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ മൃഗശാലയിലെ ജീവനക്കാരൻതന്നെയാണെന്ന് കണ്ടെത്തിയത്. സ്ഥാപനത്തിലെ അനിമൽ കെയർ ആൻഡ് ബ്രീഡിംഗ് ഷോകേസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന 47കാരനായ മൃഗശാലാ സൂക്ഷിപ്പുകാരനാണു മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ പരിചരണത്തിന് കീഴിൽ ഉണ്ടായിരുന്ന കുരങ്ങുകളുടെയും ചിമ്പാൻസികളുടെയും ഭക്ഷണമാണ് ഇയാൾ മോഷ്ടിച്ച് വില്പന നടത്തിയത്.
Read MoreCategory: Today’S Special
എന്റമ്മേ എന്തൂട്ട് പരിപാടിയിത്: സലൂണിൽ പോയി മസാജ് ചെയ്യാറുണ്ടോ നിങ്ങൾ…? മസ്തിഷ്കാഘാതം സംഭവിക്കാമെന്നു വിദഗ്ധർ
തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കുക. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം ചെയ്യുക. ഇല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിനുവരെ വഴിവച്ചേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. ബംഗളൂരുവിലെ ബെല്ലാരി സ്വദേശിയായ മുപ്പതുകാരനുണ്ടായ ദുരനുഭവമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്കാന് കാരണം. മുടി വെട്ടിക്കൊണ്ടിരിക്കെ കഴുത്തില്‍ മസാജ് ചെയ്തതാണ് ദുരന്തത്തിനിരയാക്കിയത്. യുവാവിനു വീട്ടിലെത്തിയപ്പോള്‍ സ്ട്രോക്ക് വന്നു. നാക്ക് കുഴയുകയും ഇടതുവശത്ത് ബലഹീനത അനുഭവപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണു യുവാവിനു വന്നത്. കഴുത്തില്‍ മസാജ് ചെയ്താല്‍ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇത് മസ്തിഷ്കാഘാതത്തിനു വഴിവയ്ക്കുമെന്നു വിദഗ്ധർ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം വേണമെന്നും എന്തെങ്കിലും പ്രശ്നം വന്നാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും വിദഗ്ധർ നിര്‍ദേശിക്കുന്നു.
Read Moreസ്ത്രീകളെ ട്രോളിക്കൊല്ലുന്ന മെനുവുമായൊരു ഹോട്ടൽ; വൈറലായി പോസ്റ്റ്
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ കയറുന്നവർ മെനു കാർഡിലെ പേര് നോക്കിയാകും മിക്കപ്പോഴും ഓർഡർ ചെയ്യുന്നത്. കേൾക്കാൻ ഒരു ഗുമ്മുള്ള പേരുകൾ കസ്റ്റമറിനെ ആകർഷിക്കുമെന്ന് ഹോട്ടലുകാർക്കും നന്നായി അറിയാം. അതിനാൽ അവരും ഇത്തരം പേരുകളാകും മെനു കാർഡിൽ വയ്ക്കുന്നതും. ചില പേരുകൾ വായിച്ച് ഓർഡർ ചെയ്യുന്പോഴാകും അബദ്ധം മനസിലാകുന്നത്. ഭക്ഷണവും പേരും തമ്മിൽ യാതൊരു ബന്ധവും കാണില്ല. അത്തരത്തിലൊരു മെനു കാർഡാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിലെ ഉംദ ഹോട്ടലാണ് ഇത്തരത്തിൽ വൈവിധ്യമായ ഒരു മെനു കാർഡ് നിർമിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഉംദയുടെ വുമൺ സ്പെഷ്യൽ എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം കാർഡിലുണ്ട്. ‘കുച്ച് നഹി, കുച്ച് ബി, നഹി തും ബോലോ, ആസ് യൂ വിഷ്, നഹി നഹി തും ബോലോ’ എന്നിങ്ങനെയാണ് വിഭവങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. കുച്ച് നഹി- (220 രൂപ),…
Read Moreടീച്ചറുടെ കാലില്‍ കയറി നിന്ന് മസാജ് ചെയ്തുകൊടുക്കുന്ന വിദ്യാർഥി: വൈറലായി വീഡിയോ; വിമർശിച്ച് സൈബറിടം
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പല വീഡിയോകളും ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപികയുടെ കാല് മസാജ് ചെയ്യിക്കുന്ന വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജയ്പൂരിലെ കർതാർപൂരിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വീഡിയോ ആണിത്. വൈറലായതിനു പിന്നാലെ അധ്യാപികയ്ക്കെതിരേ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഒരു ക്ലാസില്‍ റൂമില്‍ ഒരു പറ്റം വിദ്യാർഥികൾ നിലത്ത് ഇരിക്കുന്നത് കാണാം. തൊട്ടടുത്ത കസേരയിൽ ഒരു ടീച്ചര്‍ ഇരിക്കുന്നു. ഇതിനിടെയില്‍ തറയിൽ തുണി വിരിച്ച് ഒരു ടീച്ചര്‍ കമഴ്ന്ന് കിടക്കുന്നതും കാണാൻ സാധിക്കും. കമഴ്ന്ന് കിടക്കുന്ന ടീച്ചറുടെ കാലില്‍ കയറിനിന്ന് ഒരു ആണ്‍കുട്ടി മസാജ് ചെയ്യുകയാണ്. ഇടയ്ക്ക് അവന്റെ ബാലൻസ് തെറ്റിത്താഴെ വീണു പോകാതിരിക്കുന്നതിനായി മറ്റൊരു കുട്ടി സഹായിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെി സ്കൂള്‍ പ്രിന്‍സിപ്പള്‍ അഞ്ജു ചൗധരി പ്രതികരണവുമായി രംഗത്തെത്തി. തനിക്ക് ഇതിനെ കുറിച്ച് അറിയില്ലന്നും…
Read Moreഇവൻ വെറും കള്ളനല്ല, “തങ്കമാന കള്ളന്’ ; വീട് വൃത്തിയാക്കി, ഉടമയ്ക്ക് ചോറുംവച്ചു നല്കി; യുവതിയുടെ പരാതിയിൽ കള്ളനെകുടുക്കി പോലീസ്
ഓരോ കള്ളൻമാർക്കും മോഷണ രീതി വ്യത്യസ്തമാണ്. എന്നാൽ ഇപ്പോഴിത ഒരു കള്ളന്റെ പ്രവർത്തി കൗതുകവും ചിരിയും പടർത്തുന്നു. ഈ കള്ളന് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. അങ്ങ് യുകെയിലാണ് ഈ മോഷ്ടാവുള്ളത്. ഡാമിയന്‍ വോജ്നിലോവിച്ച് (36) ആണ് ഈ വ്യക്തി. ഇയാള്‍ സ്ത്രീകള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളില്‍ കയറിയാണ് മോഷണം നടത്തുക. എന്നാല്‍ മോഷ്ടിച്ച ശേഷം ചുമ്മാതങ്ങ് പോകുന്ന ആളല്ല ഇങ്ങേര്. അടുത്തിടെ ഡാമിയന്‍ മോണ്മൗത്ത്ഷെയറില് ഒരു മോഷണം നടത്തി. ശേഷം ഇയാള്‍ വീട് വൃത്തിയാക്കാന്‍ തുടങ്ങി. പലചരക്ക് സാധനങ്ങള്‍ എടുത്ത് റഫ്രിജറേറ്ററില്‍ വെച്ചു. ഒരു ജോടി ഷൂസ് അഴിച്ച് റീസൈക്ലിംഗ് ബിന്നില്‍ ഇട്ടു. ഫ്രിഡ്ജ് പുനഃക്രമീകരിച്ചു. പക്ഷി തീറ്റകള്‍ വീണ്ടും നിറച്ചു. ചെടിച്ചട്ടികള്‍ കൃത്യമായ ഇടത്തുവച്ചു. അതുപോലെ, ടൂത്ത് ബ്രഷുകളും അടുക്കള പാത്രങ്ങളും ശരിയായ ഇടത്ത് വച്ചു. അല്പം വൈന്‍ സേവിച്ച ശേഷമാണ് ഡാമിയന്‍ പിന്നീട്…
Read Moreഡേറ്റിംഗ് ആപ്പ് വഴി 65കാരിക്ക് യുവാവുമായി സൗഹൃദം; യുവാവിന്റെ കഷ്ടപ്പാടിന് പരിഹാരം കണ്ടപ്പോൾ വൃദ്ധയ്ക്ക് നഷ്ടമായത് 1.30 കോടി
മുംബൈ: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് മുംബൈ സ്വദേശിനിയായ 65കാരിയിൽനിന്നു തട്ടിയത് 1.30 കോടി രൂപ. 2023 ഏപ്രില്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലാണു യുവാവ് വൻ തുക തട്ടിയെടുത്തത്. ഫിലിപ്പീന്‍സില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ സിവില്‍ എന്‍ജിനീയര്‍ എന്ന പേരിലാണ് യുവാവ് ഇവരെ പരിചയപ്പെടുന്നത്. യുവാവിന്റെ കഥകളും കഷ്ടപ്പാടുകളും കേട്ട്, അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതാണു പണം നഷ്ടപ്പെടാന്‍ കാരണമായത്. പണി നടക്കുന്ന സൈറ്റില്‍ തനിക്ക് അപകടം പറ്റിയെന്നും തന്നെ തിരിച്ച് അമേരിക്കയിലേക്ക് അയയ്ക്കാതിരിക്കാനായി പണം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. യുവാവ് പറഞ്ഞതു വിശ്വസിച്ച സ്ത്രീ ബന്ധുക്കളില്നിന്നുള്പ്പെടെ കടം വാങ്ങി 70 ലക്ഷം രൂപ ബിറ്റ്കോയിന് വഴി അയച്ചുകൊടുത്തു. പിന്നീട് 20 ലക്ഷം യുഎസ് ഡോളര്‍ അടങ്ങുന്ന പാഴ്സല്‍ സ്ത്രീയുടെ പേരില്‍ അയച്ചെന്നു യുവാവ് അറിയിച്ചു. ഇതിനു തുടർച്ചയായി പാഴ്സല്‍ ഡൽഹി എയർപോർട്ടിൽ…
Read Moreഅഞ്ചലോട്ടക്കാരൻ വരുന്നേ…വഴി മാറിക്കോ…മറക്കാനാവുമോ പോസ്റ്റ് കാര്‍ഡും ഇന്‍ലന്‍ഡും പിന്നെ, മണി ഓര്‍ഡറും…
പോസ്റ്റ് ഓഫീസും പോസ്റ്റ് മാസ്റ്ററും പോസ്റ്റ്മാനും റണ്ണറുമൊക്കെ ജീവിതങ്ങളെ ചലിപ്പിച്ചിരുന്ന കാലം. സ്വന്തം പോസ്റ്റ് ഓഫീസും പിന്‍കോഡും കാണാതെ അറിയാത്തവര്‍ ചുരുക്കം. ഇന്റര്‍നെറ്റും ഇമെയിലും വാട്സ് ആപ്പും മെസഞ്ചറും ഫേസ്ബുക്കുമൊക്കെ ലോകത്തെ വിരല്‍ത്തുമ്പിലാക്കിയ ന്യൂജെൻ തലമുറയ്ക്ക് അറിവില്ല പഴയ എഴുത്തുകുത്തു ജീവിതം. കാര്‍ഡും ഇന്‍ലന്‍ഡും എയര്‍മെയിലും കവറും മാത്രമല്ല പരീക്ഷാ അറിയിപ്പുകളും നിയമനങ്ങളുമൊക്കെ കാത്ത് അക്ഷമരായി രാവിലെ പോസ്റ്റ് ഓഫീസില്‍ നില്ക്കുന്ന ആള്‍ക്കൂട്ടം. എഴുത്തു പൊട്ടിച്ച് ഉള്ളടക്കം വായിക്കുന്നതും വായിച്ചുകേള്ക്കുന്നതും പിന്നീട് വായിക്കാന്‍ കമ്പിയില്‍ കൊളുത്തിയിടുന്നതുമൊക്കെ ഒരു കാലം. മണി ഓര്‍ഡര്‍ അയയ്ക്കാനും വാങ്ങാനും പോസ്റ്റ് ഓഫീസിലേക്കുള്ള ഓട്ടം. വിശേഷങ്ങളുമായി എത്തും പോസ്റ്റ്മാൻ മാസികകളും ആഴ്ചപ്പതിപ്പുകളും തുടങ്ങി പ്രസിദ്ധീകരണങ്ങളുമായി വീടുകള്‍ കയറിയിറങ്ങുന്ന പോസ്റ്റ്മാനും അവരുടെ കനപ്പെട്ട സഞ്ചിയും. ഏറ്റവും കൂടുതല്‍ കാല്‍നടയാത്ര നടത്തിയിരുന്നതും പോസ്റ്റ്മാന്‍തന്നെ. കുന്നും പാടവും പുഴയും തോടും റോഡും ഇടവഴിയും താണ്ടി ദിവസേന ആറേഴ്…
Read Moreയുവതിയുടെ വിവിധ പ്രായത്തിലുള്ള നാല് പെൺമക്കളുടെയും ജന്മദിനം ഒരു ദിവസം തന്നെ; പ്രിയപ്പെട്ട നായക്കുട്ടിയുടെ ജന്മദിനവും ഇത് തന്നെ
നാല് പെൺമക്കളുടെ അമ്മയാണ് അമേരിക്കയിലെ സൗത്ത് കരോലിനയിൽ നിന്നുള്ള ക്രിസ്റ്റൻ ലാമ്മെർട്ടിൻ എന്ന യുവതി. ഇവരുടെ നാല് പെൺമക്കളുടെ പ്രായങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും ഇവരുടെ ജന്മദിനം ഒന്നാണ്. ഈ നാല് പെൺകുട്ടികളും ജനിച്ചത് ആഗസ്റ്റ് 25ന് ആണ്. വാലന്റീന, സോഫിയ, ജിയുലിയാന, മിയ എന്നിവരാണ് ക്രിസ്റ്റ്നയുടെ നാല് മക്കൾ. മക്കളുടെ ജന്മദിനം കൂടാതെ തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുടെ ജന്മദിനവും ആഗസ്റ്റ് 25 ആണെന്നും, ഈ നായ ജനിച്ച് 10 വർഷത്തിന് ശേഷമാണ് തന്റെ ആദ്യത്തെ മകൾ സോഫിയ ജനിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ ഇതിൽ ഒന്നും തോന്നിയില്ലെന്നും അതിന് ശേഷമുള്ള തന്റെ ഓരോ മക്കളുടെ ജനനവും ഒരേ തീയതിയിലായപ്പോൾ ആശ്ചര്യം തോന്നിയെന്നും ക്രിസ്റ്റൻ ലാമ്മെർട്ട് പറഞ്ഞു. .
Read Moreയാത്രയ്ക്കിടെ വിമാനത്തിൽ ‘നീലച്ചിത്രം’: ക്ഷമ ചോദിച്ച് അധികൃതർ
സിഡ്നി: വിമാനത്തിൽ “നീലച്ചിത്രം’ പ്രദർശിപ്പിച്ചതിൽ ക്ഷമാപണം നടത്തി കന്പനി അധികൃതർ. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിൽനിന്നു ജപ്പാനിലെ ഹനേഡയിലേക്കുള്ള യാത്രയ്ക്കിടെ ക്വാണ്ടാസ് വിമാനത്തിലാണു സംഭവം. അമേരിക്കൻ താരസുന്ദരിയായ ഡക്കോട്ട ജോൺസണിന്റെയും സീൻ പെന്നിന്റെയും ‘ഡാഡിയോ’ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. ലൈംഗിക സംഭാഷണങ്ങളും കിടപ്പറരംഗങ്ങളുമുള്ള സിനിമയാണിത്. പ്രായപൂർത്തിയായവർക്കുമാത്രമായുള്ള സിനിമ പ്രദർശിപ്പിച്ചതിൽ യാത്രക്കാർ പരാതിപ്പെടുകയുമായിരുന്നു. അബദ്ധം മനസിലാക്കിയ കാബിൻ ക്രൂ പിന്നീട് ഹാസ്യപ്രധാനമായ കുടുംബചിത്രം പ്രദർശിപ്പിച്ചു. വിശദീകരണവുമായി വിമാനക്കന്പനി അധികൃതർ രംഗത്തെത്തുകയും ചെയ്തു. സാങ്കേതിപ്പിഴവാണു സംഭവിച്ചതെന്നും യാത്രക്കാർക്കു ബുദ്ധിമുട്ടു നേരിട്ടതിൽ ക്ഷമാപണം നടത്തുന്നതായും അധികൃതർ പറഞ്ഞു.
Read Moreശുചിമുറിയിലെ ഒളിക്കാമറയിൽ പ്രതിയുടെ മുഖവും: പതിനെട്ടുകാരന് അറസ്റ്റിൽ
ന്യൂജേഴ്സി: മാളിലെ ശുചിമുറിയില്‍ ഒളിക്കാമറ വച്ച പതിനെട്ടുകാരന് അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണു സംഭവം. ശുചിമുറിയില്‍ കയറിയ യുവതിയാണ് ഒളിക്കാമറ കണ്ടെത്തിയത്. ചുമരില്‍ അസാധാരണമായി കണ്ട കറുത്ത വസ്തു ഒളിക്കാമറയാണെന്നു തിരിച്ചറിഞ്ഞ യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. ഒളിക്കാമറയിൽ പ്രതിയുടെ മുഖവും പതിഞ്ഞിരുന്നതിനാൽ പോലീസിനു കൂടുതൽ അന്വേഷണം നടത്തേണ്ടി വന്നില്ല. കാമറ പരിശോധിച്ചപ്പോൾ വേറെയും ശുചിമുറികളില്‍നിന്നുള്ള ക്ലിപ്പുകൾ അതിൽനിന്നു ലഭിച്ചു. ഇവ ഏതൊക്കെ ശുചിമുറികളില്‍നിന്നുള്ള ദൃശ്യങ്ങളാണെന്നു തിരിച്ചറിയാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. ഇത്തരം സംഭവങ്ങൾ അടുത്തിടയായി ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ഡൽഹിയിലെ ശകർപുരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ മുപ്പത്തിയാറുകാരിയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനു മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More