വനിതാ എസിപിയുടെ “പാതിരാ പരീക്ഷ’; ജയിച്ച് പോലീസും ഓട്ടോഡ്രൈവറും

ആഗ്ര: യാത്രക്കാരായ സ്ത്രീകളുടെ രാത്രി സുരക്ഷയെക്കുറിച്ച് നേരിട്ടറിയാനാണ് ഉത്തർപ്രദേശിലെ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ (എസിപി) സുകന്യ ശർമ അർധരാത്രി സാധാരണവേഷത്തിൽ ആഗ്ര നഗരത്തിലിറങ്ങിയത്. റെയിൽവേ സ്റ്റേഷന് സമീപമെത്തിയ 33കാരിയായ എസിപി സഹായത്തിനായി പോലീസിന്‍റെ എമർജൻസി നമ്പറിൽ വിളിച്ചു. “താനൊരു വിനോദസഞ്ചാരിയാണ്, റോഡിലൊന്നും ആരുമില്ല, അതിനാൽ തന്നെ സഹായിക്കണം’ എന്ന് അവർ അഭ്യർഥിച്ചു. പെട്ടെന്നുതന്നെ പോലീസ് പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലം നോക്കി മാറിനിൽക്കാൻ നിർദേശിച്ച പോലീസ് കൈയിൽ എന്തൊക്കെയുണ്ട് എന്നും അന്വേഷിച്ചു. വനിതാ പട്രോളിംഗ് സംഘം ഉടനെ സഹായത്തിനെത്തുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ഞാൻ എസിപി ആണെന്നും പരിശോധനയുടെ ഭാഗമായിട്ടാണു ഞാൻ വിളിച്ചതെന്നും നിങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നു ബോധ്യമായെന്നും പറഞ്ഞ് സുകന്യ പോലീസുകാരെ അഭിനന്ദിച്ചു. എസിപി പിന്നീട് യാത്രക്കാരിയായി ഓട്ടോറിക്ഷയിലും കയറി. ഓട്ടോക്കാരൻ കൂലി പറഞ്ഞശേഷമാണ് ഓട്ടോ എടുത്തത്. പക്ഷേ ഡ്രൈവർ യൂണിഫോം ധരിച്ചിരുന്നില്ല. യാത്രയ്ക്കിടെ പോലീസുകാരിയെന്നു വെളിപ്പെടുത്താതെ…

Read More

വിവാഹച്ചടങ്ങിനിടെ വധുവിനെ തൂണിൽ കെട്ടിയിട്ടു..! ഇത്തരം ആചാരം വേണ്ടെന്നു സോഷ്യൽ മീഡിയ

ബെജിംഗ്: സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചൈനയിലെ ഒരു വിവാഹച്ചടങ്ങിന്‍റെ വീഡിയോ ലോകമെമ്പാടും വലിയ ജനരോഷമാണ് ഉയർത്തിയിരിക്കുന്നത്. ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടിയിടുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് വധുവിന്‍റെ മുഖത്ത് തുണി ഇട്ടശേഷം ടേപ്പ് ഉപയോഗിച്ച് കാലുകള്‍ നിലത്തു മുട്ടാത്തരീതിയിലാണു തൂണിൽ കെട്ടുന്നത്. സഹായത്തിനായി വധു നിലവിളിക്കുന്നുണ്ടെങ്കിലും ആരും അവളെ രക്ഷിക്കാൻ തയാറാകാതെ നിസംഗരായി നിൽക്കുന്നതും വീഡിയോയിലുണ്ട്.  വധുവിനെ കെട്ടിയിടുന്ന പുരുഷന്മാർ വരന്‍റെ ബാല്യകാല സുഹൃത്തുക്കളാണെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ടിൽ പറയുന്നു. ശുഭദിനത്തിൽ ചിരിക്കുന്നതു തിന്മയെ അകറ്റുമെന്ന വിശ്വാസത്തിൽ, വിവാഹദിനത്തിൽ നവദമ്പതികളെ സന്തോഷിപ്പിക്കാൻ ചില ചടങ്ങുകൾ പരന്പരാഗതമായി നടത്താറുണ്ടായിരുന്നു. പിന്നീടിതു വരനുമായി ബന്ധപ്പെട്ടവർ അനുചിതമായ തമാശകളിലൂടെ വധുവിനെ റാഗ് ചെയ്യാനുള്ള അവസരമാക്കി മാറ്റി. അതിന്‍റെ ഭാഗമായിട്ടായിരുന്നു തൂണിൽ കെട്ടിയിട്ടത്.  സംഭവം വിവാദമായതോടെ വരന്‍റെ സമ്മതത്തോടെ നടത്തിയ തമാശ പരിപാടിയായിരുന്നു ഇതെന്നു പറഞ്ഞ്…

Read More

റസ്റ്ററന്‍റിൽ  ഭക്ഷണം കഴിക്കാൻ ഒന്നിച്ചെത്തി; സംസാരത്തിനിടെ യുവാവിനുനേരെ യുവതി ആസിഡ് ഒഴിച്ചു; കാരണം ഇങ്ങനെ…

റസ്റ്ററന്‍റിലിരുന്ന് സംസാരിക്കുന്നതിനിടെ യുവാവിനുനേരേ യുവതിയുടെ ആസിഡ് ആക്രമണം. യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും യുവാവ് പരാതി നൽകാതെ സ്ഥലംവിട്ടു. ഉത്തർപ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. തനിക്ക് വിവാഹവാഗ്ദാനം നൽകിയ യുവാവ് പിന്നീട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നുവെന്നു യുവതി മൊഴി നൽകി. യുവതിയുടെ ശരീരത്തിൽ ആസിഡ് വീണു പൊള്ളലേറ്റിട്ടുണ്ട്. യുവാവിനു പരിക്കേറ്റിട്ടുണ്ടോ എന്നും എന്താണ് അവസ്ഥയെന്നും വ്യക്തമായിട്ടില്ല. ഹോട്ടൽ ജീവനക്കാർ നൽകിയ മൊഴി പ്രകാരം യുവതിയാണ് ആദ്യം റസ്റ്ററന്‍റിലെത്തിയത്. അൽപ്പം കഴി‌ഞ്ഞ് യുവാവുമെത്തി. ഇരുവരും ഭക്ഷണം ഓർഡർ ചെയ്ത് അഞ്ച് മിനിറ്റോളം സംസാരിച്ചു. അതിനിടെ യുവതി തന്‍റെ ബാഗിൽനിന്ന് ആസിഡ് എടുത്ത് യുവാവിനുനേരേ ഒഴിക്കുകയായിരുന്നു. ഉടൻ സ്ഥലത്തുനിന്ന് അപ്രത്യക്ഷനായ യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആദ്യ വിവാഹത്തിൽ വിവാഹമോചനം നേടിയിരുന്നതായി റിപ്പോർട്ടുണ്ട്.

Read More

‘എയര്‍ ഇന്ത്യയുടെ അത്ഭുതപ്പെടുത്തുന്ന സര്‍പ്രൈസിന് നന്ദി’: പൊട്ടിയ ബാഗിന്‍റെ ചിത്രവുമായി വനിതാ ഹോക്കിതാരം

എയര്‍ ഇന്ത്യയെ സംബന്ധിച്ച് നിരവധി വാർത്തകളാണ് വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു എയർ ഇന്ത്യ വാർത്തയാമ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍ എയര്‍ ഇന്ത്യയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുന്നതാണ് ഇന്ന് വൈറലാകുന്നത്. എയര്‍ ഇന്ത്യയില്‍നിന്ന് കേടായ അവസ്ഥയില്‍ ലഗേജ് ലഭിച്ചതില്‍ നിരാശ അറിയിച്ചാണ് താരത്തിന്‍റെ പോസ്റ്റ്. ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി എന്നു പറഞ്ഞുകൊണ്ട് തന്‍റെ പൊട്ടിയ ബാഗിന്‍റെ ചിത്രം പങ്കുവച്ചാണ് താരത്തിന്‍റെ പ്രതികരണം. ‘ഈ അത്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമറുന്നത്. ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്‍റെ ബാഗ് തകര്‍ന്ന നിലയില്‍ കണ്ടു’ -ബാഗിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു.  

Read More

ഞൊടിയിടയിൽ ഉണ്ടാക്കാം രുചികരമായ ന്യൂഡിൽസുകൾ: ഇന്ന് ദേശീയ ന്യൂഡിൽസ് ദിനം

ഇന്ന് ദേശീയ ന്യൂഡിൽസ് ദിനം.ഞൊടിയിടയിൽ തയാറാക്കാൻ സാധിക്കുന്ന ന്യൂഡിൽസിന് 4,000 വർഷത്തിലേറെയുള്ള കഥകൾ പറയാനുണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ? ബിസി 2000 യിൽ ചൈനയിലാണ് ആദ്യമായി നൂഡിൽസ് കണ്ടുപിടിച്ചത്. പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തോമസ് ജെഫേഴ്സൺ ആണ് അമേരിക്കയിൽ ഈ വിഭവത്തെ കുറിച്ച് പരിജയപ്പെടുത്തിയതെന്നും പറയപ്പെടുന്നു. ഇന്ന് 1,200-ലധികം തരം നൂഡിൽസ് ചൈനയിൽ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ യോക്കോഹാമ ചൈനാടൗണിൽ നിന്നും വിപണിയിലെത്തിയ റാമെൻ നൂഡിൽസ് ആയിരുന്നു അന്ന് പ്രചാരത്തിലേറെ. ഉഡോൺ നൂഡിൽസ്, റൈസ് നൂഡിൽസ്, ഗ്ലാസ് നൂഡിൽസ്, വെർമിസെല്ലി നൂഡിൽസ്, സോമെൻ നൂഡിൽസ് എന്നിങ്ങനെ പോകുന്നു ന്യൂഡിൽസിന്‍റെ വകഭേദങ്ങൾ.  

Read More

കാനഡയില്‍ വെയ്റ്റര്‍ ജോലി അഭിമുഖത്തിന് ക്യൂ നില്‍ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികൾ: വൈറലായി വീഡിയോ

വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ഇന്ത്യൻ വിദ്യാർഥികളുടെ കടന്നുകയറ്റം വളരെ ശക്തമാണ്. പ്രധാനമായും കാനഡ ലക്ഷ്യമിട്ടാകും മിക്കവരുടേയും യാത്രയും. വെയ്റ്റര്‍ ജോലി അഭിമുഖത്തിനായി കാനഡയിലെ ബ്രാംപ്റ്റണ്‍ തന്തൂരി ഫ്ലേം റസ്റ്റോറന്‍റിനു മുന്നിലായി നിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് അവിടെ ഇന്‍റർവ്യൂവിനായി എത്തിയത്. വെയ്റ്റര്‍, സെര്‍വര്‍ ജോലികളുടെ അഭിമുഖത്തിനായാണ് ഇത്രയും വിദ്യാർഥികൾ റെസ്റ്റോറന്‍റിനു മുൻപിലായി എത്തിയത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റ് ചെയ്തിരിക്കുന്നത്. നാട്ടിൽ വൈറ്റ് കോളർ ജോബ് ചെയ്യുന്നതിനു മാത്രം തയാറാകുന്നവർ രാജ്യം വിട്ടാൽ എന്തും ചെയ്യാൻ സാധിക്കുന്നവരാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവാണിത് എന്നാണ് പലരുടേയും കമന്‍റ്.

Read More

നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളുടെ ആദ്യത്തെ സമഗ്ര ആത്മകഥ: സോണിയ ഗാന്ധിയുടെ ആത്മകഥ പുറത്തിറങ്ങുന്നു

കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തിനു തയാറാകുന്നു. നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളുടെ ആദ്യത്തെ സമഗ്ര ആത്മകഥയാകുമിത്. വിഖ്യാത പ്രസിദ്ധീകരണ സ്ഥാപനമായ ഇംഗ്ലണ്ടിലെ ഹാർപർ കോളിൻസുമായി ആത്മകഥ പ്രസിദ്ധീകരണത്തിന് സോണിയ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഇറ്റലിയിലെ ചെറുപട്ടണമായ ഒർബസാനോയിൽനിന്നു ന്യൂഡൽഹിയിലെ 10 ജൻപഥിലേക്കുള്ള യാത്രയും ഭർത്താവും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ മരണവും തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷയും പത്തു വർഷം കേന്ദ്രം ഭരിച്ച യുപിഎയുടെ അധ്യക്ഷയും ആയിരുന്നതും മുതൽ രാഹുലും പ്രിയങ്കയും വരെയുള്ള സംഭവബഹുലമായ ജീവിതാനുഭവങ്ങൾ ആത്മകഥയിൽ 77കാരിയായ സോണിയ വിവരിക്കും. രാഷ്‌ട്രീയത്തോടു താത്പര്യമില്ലാതിരുന്നിട്ടും ഭർത്താവിന്‍റെ വിയോഗശേഷം സജീവരാഷ്‌ട്രീയത്തിൽ പ്രവേശിക്കേണ്ടിവന്നതും കോണ്‍ഗ്രസിന്‍റെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്‍റായിരുന്ന നേതാവായതും പാർട്ടിയെ കേന്ദ്രഭരണത്തിലേക്കു നയിച്ചതും പ്രധാനമന്ത്രിപദം ത്യജിച്ചതും ലോകത്തിലെതന്നെ ഏറ്റവും കരുത്തുറ്റ സ്ത്രീകളിലൊരാളായി വളർന്നതുമടക്കം അത്ഭുതകരമാണു സോണിയയുടെ ജീവിതം. സമകാലിക ഇന്ത്യയുടെ ചരിത്രംകൂടിയാകും സോണിയയുടെ ആത്മകഥ. ഔദ്യോഗികമായി പുസ്തകം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും…

Read More

രാത്രി ടോയ്‍ലറ്റിൽ പോയ കുട്ടിയെകൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ചു! സ്കൂൾ അധികൃതർക്ക് രൂക്ഷ വിമർശനം

ഷാങ്‌സി(ചൈന): പ്രകൃതിയുടെ വിളി കേട്ട് ടോയ്‍ലറ്റിൽ പോകണമെന്നു തോന്നിയാൽ പിന്നെ അധികസമയമൊന്നും ആർക്കും പിടിച്ചുനിൽക്കാനാവില്ല. ഏതുസമയത്താണെങ്കിലും എവിടെയാണെങ്കിലും കാര്യം സാധിക്കേണ്ടി വരും. പൊതുസ്ഥലത്തുപോലും ഇതിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കാറുമുണ്ട്. എന്നാൽ, രാത്രി വൈകി ബോർഡിംഗ് സ്കൂളിലെ ടോയ്‍ലെറ്റ് ഉപയോഗിച്ചതിന് ഒരു വിദ്യാർഥിയെകൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച സംഭവമാണു വടക്കൻ ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷാങ്‌സി പ്രവിശ്യയിലെ യുൻഡോംഗ് സെക്കൻഡറി സ്‌കൂളിലെ ഫോം ത്രീ വിദ്യാർഥിക്കാണു വിചിത്രശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. രാത്രി 11നു ബാത്റൂമിൽ പോയതിനു കുട്ടിയെകൊണ്ടു ക്ഷമാപണക്കത്ത് എഴുതിപ്പിക്കുകയും അതിന്‍റെ ആയിരം ഫോട്ടോ കോപ്പികൾ മറ്റു വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ വിദ്യാർഥിയുടെ ക്ലാസിലെ പ്രതിമാസ അച്ചടക്ക സ്‌കോറിൽനിന്ന് അഞ്ച് പോയിന്‍റുകൾ കുറയ്ക്കുകയും ചെയ്തു. ക്ഷമാപണക്കത്തിലെ വരികൾ ഇങ്ങനെ: “ഞാൻ സ്കൂൾ നിയമങ്ങൾ ഗുരുതരമായി ലംഘിച്ചു, രാത്രി ടോയ്‌ലറ്റിൽ പോയത് മറ്റ് വിദ്യാർഥികളുടെ ഉറക്കം കെടുത്തി, എന്‍റെ…

Read More

മരിച്ചശേഷവും കുട്ടികൾ ഉണ്ടാവാം: കോടതി മരിച്ച മകന്‍റെ ബീജം മാതാപിതാക്കൾക്കു നൽകാൻ ഉത്തരവ്

ന്യൂഡൽഹി: മരണത്തിനുശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നുമില്ലെന്നു കോടതി. മരിച്ചയാളുടെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ് നൽകി ഡൽഹി ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. കാൻസർ ബാധിച്ച് മരിച്ച തന്‍റെ മകന്‍റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛനാണ് കോടതിയെ സമീപിച്ചത്. മകന്‍റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസ് പരിഗണിച്ച കോടതി, ബീജം കൈമാറാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിക്ക് നിർദേശം നൽകുകയായിരുന്നു. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അച്ഛനും അമ്മയും വളർത്തുന്നത് സാധാരണ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പ്രതിഭ എം സിംഗാണ് കേസിൽ വിധി പറഞ്ഞത്. ബീജം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി നിബന്ധന വച്ചിട്ടുണ്ട്.

Read More

കിക്കു ശാർദ: കായം ചൂർണത്തിന്‍റെ ബ്രാൻഡ് അംബാസിഡർ

ആയുർവേദ ഉത്പന്നരംഗത്തെ മുൻനിര കന്പനിയായ ഷേത്ത് ബ്രദേഴ്സ് നടനും കൊമേഡിയനുമായ കിക്കു ശാർദയെ കായം ചൂർണത്തിന്‍റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് ഉത്തമപരിഹാരമെന്ന നിലയിൽ രാജ്യത്തും വിദേശത്തുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വിശ്വാസമർപ്പിക്കുന്ന ബ്രാൻഡ് ആണിത്. ഇതോടനുബന്ധിച്ച്, കിക്കു ശാർദ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്‍റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായതായി കന്പനി അറിയിച്ചു. കായം ചൂർണം എണ്ണമറ്റ കുടുംബങ്ങൾക്ക് ആശ്വാസമേകിയ ഉത്പന്നമാണെന്നും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.

Read More