മറയൂര്‍ മലനിരകളില്‍ മരത്തക്കാളി വിളവെടുപ്പു തുടങ്ങി. കാന്തല്ലൂരിലെ പെരുമല, കീഴാന്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മരത്തക്കാളി വിളവെടുപ്പിന് പാകമായിരിക്കുന്നത്. ഇന്ത്യയില്‍ അപൂര്‍വം ചില ഭൂപ്രദേശങ്ങളില്‍ മാത്രമാണ് മരത്തക്കാളി വിളയുന്നത്. വൈകി എത്തിയ മഴയില്‍ ഹരിതാഭമായി തീര്‍ന്ന തോട്ടങ്ങളില്‍ ചുവന്നുതുടുത്ത പഴങ്ങള്‍ വിളഞ്ഞുകിടക്കുന്നത് കര്‍ഷകർക്കും സഞ്ചാരികൾക്കും മനംമയക്കുന്ന കാഴ്ചയാണ്. മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍ പ്രദേശങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികളാണ് പ്രധാന ഉപയോക്താക്കള്‍. കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെ കര്ഷകന് ലഭിക്കുന്നുണ്ട്. ഓവല്‍ ആകൃതിയില്‍ കാണപ്പെടുന്ന പഴത്തിന്റെയുള്ളില് തക്കാളിയുടെ ഉള്‍വശത്തിനു സമാനമായി വിത്തുകളോടുകൂടി കാണപ്പെടുന്ന ഭാഗമാണ് ഭക്ഷിക്കുന്നത്. ഒട്ടും മധുരമില്ലാതെതന്നെ ആസ്വാദ്യമായ രുചി അനുഭവം കഴിക്കുന്നവര്‍ക്ക് നല്കുന്ന മരത്തക്കാളി വാങ്ങാന്‍ ധാരാളം പേര് എത്തുന്നുണ്ട്. ഏഥന്‍സ്, പെറു എന്നീ രാജ്യങ്ങളിലാണ് ഇത് ആദ്യം കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. തോട്ടം നിര്‍മാണത്തിനായി മൂന്നാറിലെത്തിയ യൂറോപ്യന്മാരാണ് ഇത് ഇവിടെ വച്ചുപിടിപ്പിച്ചതെന്ന് കരുതുന്നു. വര്‍ഷങ്ങളായി…
Read MoreCategory: Today’S Special
ഫുട്ബോളറാകണമെന്ന ആഗ്രഹവുമായി വണ്ടി കയറിയത് പഞ്ചാബിലേക്ക്: കളി പഠിക്കാൻ പോയ നിരഞ്ജൻ തിരിച്ചെത്തിയത് കോച്ചിന്റെ കുപ്പായമിട്ട്
വൈപ്പിൻ: മികച്ച ഒരു ഫുട്ബോളറാകാൻ പഞ്ചാബിലേക്ക് വണ്ടികയറിയ 18 കാരൻ ഞാറയ്ക്കൽ വലിയവീട്ടിൽ നിരഞ്ജൻ തിരിച്ചെത്തിയത് ഫുട്ബോൾ പരിശീലകനായി. നാട്ടിൽ ഫുട്ബോൾ കളിയിൽ മിടുക്കനായിരുന്നെങ്കിലും കളിയുടെ വിജയ തന്ത്രങ്ങൾ പഠിക്കുകയായിരുന്നു നിരഞ്ജന്റെ പഞ്ചാബ് യാത്രയുടെ ലക്ഷ്യം. ചെന്നെത്തിയത് മിനർവ ഫുട്ബോൾ അക്കാദമിയിൽ. മൂന്ന് മാസത്തെ ക്യാമ്പിനായി അവിടെ ചേർന്നു. ഇതിനിടെ എലൈറ്റ് ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതാണ് വഴിത്തിരിവായത്. പിന്നീട് ചീഫ് കോച്ച് യാൻ ലോയുടെ നിർദേശപ്രകാരം ഡി ലൈസൻസ് കോഴ്സിന് ചേർന്നു. ഒരു മാസത്തെ ഇന്റേൺഷിപ്പും പൂർത്തിയാക്കി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത ഫുട്ബോൾ പരിശീലകനായിട്ടാണ് ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്. ഒൻപതാം വയസിൽ വൈപ്പിൻ സെവൻ ആരോസ് ഫുട്ബോൾ അക്കാദമിയിലാണ് ഹരിശ്രീ കുറിച്ചത്. ഗോൾ കീപ്പറായിരുന്നു. ഇതിനിടെ കോഴിക്കോട് നടന്ന സെപ്റ്റ് ഫെസ്റ്റിൽ ടീം ചാമ്പ്യന്മാരായപ്പോൾ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സ്പോർട്സ് കൗൺസിലുൾപ്പെടെ…
Read Moreഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ…
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐക്യരാഷ്ട്രസഭ സെപ്റ്റംബര്‍ 21ന് ലോക സമാധാന ദിനാചരണം തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയുടെ സാന്നിധ്യമുള്ള ഏഴിമലയ്ക്ക് ഈ ലോക സമാധാന ദിനാചരണത്തിലേക്കുള്ള ചൂണ്ടുപലകയായ ചരിത്രം കൂടിയുണ്ട്. അരനൂറ്റാണ്ടിന് മുമ്പ് നമ്മുടെ കൊച്ചു കേരളത്തിലെ കുഗ്രാമമെന്ന് വിശേഷിപ്പിക്കാമായിരുന്ന ഏഴിമല ലോക സമാധാന സമ്മേളനത്തിന് വേദിയായി മാറിയെന്നത് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനാവില്ല. ബാഹ്യലോകവുമായി ബന്ധപ്പെടാനുള്ള ഒരു പാലം പോലുമില്ലാതെ ദ്വീപ് പോലെ ഒറ്റപ്പെട്ടുകിടന്നിരുന്ന ഈ പ്രദേശത്ത് പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കരസേനാ മേധാവിയും സാമൂഹിക-സാസ്കാരിക നായകന്മാരും ദിവസങ്ങളോളം കഴിഞ്ഞുവെന്നതും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അന്നത്തെ ഏഴിമലയെന്ന കുഗ്രാമത്തിലെത്തിയെന്നതാണ് വസ്തുത. ഇതിനിടയാക്കിയത് നവോഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു ഇവിടെ ഗുരുകുലം സ്ഥാപിച്ചതോടെയാണ്. നടരാജ ഗുരുവും ഏഴിമലയിലെ ആശ്രമവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശ്രീനാരായണ…
Read Moreപരാതിക്കാരിയുടെ മൊബൈലിലേക്ക് ‘മെസേജ്’ പ്രവാഹം; ഒടുവിൽ എസ്ഐക്ക് പണികിട്ടി
സന്മനസുള്ളവർക്ക് സമാധാനം സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം…’ എന്ന പാട്ട് പുതുതലമുറക്കാർക്കും ഏറെ പരിചയമുള്ളതാണ്. മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് പരാതി പറയാൻ ചെന്ന കാർത്തികയോട് ശ്രീനിവാസൻ അവതരിപ്പിച്ച എസ്ഐ പ്രണയാഭ്യർഥന നടത്തി ആടിപ്പാടുന്ന രംഗങ്ങൾ ജനറേഷൻ ഗാപ്പില്ലാതെ എല്ലാവരെയും ചിരിപ്പിക്കുന്നതാണ്. എന്നാൽ, ഈ 2024ൽ ചെറിയൊരു കാര്യത്തിന് പോലീസ് സ്റ്റേഷനിൽ പോകേണ്ടിവന്നപ്പോൾ ഇതുപോലൊരു കഥയിൽ നേരിട്ടഭിനയിക്കേണ്ടിവരുമെന്ന് കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തിൽനിന്നുള്ള യുവതിയായ കൃഷി ഓഫീസർ ഒരിക്കലും കരുതിയിരുന്നില്ല. അടുത്തുള്ള നഗരത്തിലെ പോലീസ് സ്റ്റേഷനിലാണ് പോയത്. കാഴ്ചയിൽ കൊച്ചു പെൺകുട്ടിയാണെങ്കിലും കൃഷി ഓഫീസറാണെന്നറിഞ്ഞതോടെ എസ്ഐ നല്ല പരിഗണന നല്കി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതാണ്. പ്രശ്നങ്ങൾക്കെല്ലാം എളുപ്പത്തിൽ പരിഹാരമുണ്ടാക്കാമെന്നും ഉറപ്പുനല്‍കി. തുടർന്നുള്ള ആവശ്യങ്ങൾക്കായി മൊബൈൽ നമ്പർ സേവ് ചെയ്തപ്പോഴും അതിനെ ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ ഭാഗമായി മാത്രമേ കൃഷി ഓഫീസർ കണ്ടിരുന്നുള്ളൂ. പക്ഷേ, അടുത്തദിവസം മുതൽ ഗുഡ്മോർണിംഗും…
Read Moreസ്കൈ ഡൈവിംഗിനു മുന്‍പ് ലിപ്സ്റ്റിക് ഇട്ട് യുവതി..! സോഷ്യൽ മീഡിയയിൽ ചിരി പൂരം
അതിസാഹസികമായ വിനോദമാണു സ്കൈ ഡൈവിംഗ്. ഇതിന്റെ വീഡിയോ ദൃശ്യം പോലും ഭയം ജനിപ്പിക്കും. എന്നാൽ, അടുത്തിടെ ഒരു യുവതി നടത്തിയ സ്കൈ ഡൈവിംഗ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുകയാണ്. സ്കൈ ഡൈവിംഗിനു മുന്‍പു യുവതി നടത്തിയ മേക്കപ്പാണ് തമാശയായി മാറിയത്. വിമാനത്തിൽനിന്നു ചാടുന്നതിനു മുന്‍പ് വാതിക്കൽനിന്നു യുവതി കൈയിൽ കരുതിയിരുന്ന ലിപ്സ്റ്റിക് ചുണ്ടിൽ പുരട്ടുകയായിരുന്നു. കാമറയിലേക്കു നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ് യുവതി അധരങ്ങളിൽ ലിപ്സ്റ്റിക് ഇട്ടത്. തുടർന്ന്, ഒരു പരിഭ്രമവും കാട്ടാതെ വിമാനത്തിൽനിന്നു താഴേക്കു ചാടി. സുരക്ഷിതമായി സ്കൈ ഡൈവിംഗ് പൂർത്തിയാക്കുകയും ചെയ്തു. സംഭവം എവിടെ നടന്നതാണെന്നു വീഡിയോയിൽ വ്യക്തമല്ല. എന്തായാലും വീഡിയോ വലിയ തരംഗമായി.
Read Moreചെരുപ്പ് തുന്നി നൽകുന്ന കുഞ്ഞിക്കട, തെരുവിലെ മൃഗങ്ങൾക്ക് അഭയമാണ് അവിടം; വൈറലായി വീഡിയോ
ചെരുപ്പ് തുന്നി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആളാണ് ബംഗുളൂരുവിൽ നിന്നുള്ള രാമയ്യ. തന്റെ സ്നേഹവും നന്മയും നിറഞ്ഞ നല്ല മനസിന്റെ പേരിൽ ഇപ്പോൾ സമൂഹ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുയാണ് അദ്ദേഹം. തന്റെ കുഞ്ഞ് കടയിൽ തെരുവുനായകൾക്കും ഒരു പൂച്ചക്കുഞ്ഞിനും അദ്ദേഹം അഭയം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് രാമയ്യയുടെ ഈ നല്ല പ്രവൃത്തിയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. Leia the Golden Indie എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിലെ ഡെക്കാത്ലോണിന് പുറത്ത് ചെരുപ്പ് തുന്നുന്ന ഈ മനുഷ്യന് ഒരു ചെറിയ കടയുണ്ട്” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്. “നിങ്ങൾ എപ്പോഴെങ്കിലും അതുവഴി കടന്നുപോവുകയാണെങ്കിൽ യഥാർഥ സ്നേഹവും ദയയും ദാനശീലവും എങ്ങനെയായിരിക്കുമെന്ന് കാണാൻ നിങ്ങൾ ഒരു നിമിഷം എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഷൂ നന്നാക്കുന്ന ജോലി ചെയ്യുന്ന ആ ചെറിയ സ്ഥലത്ത്, കുറഞ്ഞത് 3…
Read Moreഒരു ശരീരത്തിൽ രണ്ട് തല: ഇരട്ടത്തലയോട് കൂടി ജനിച്ച പശുവിനെ കാണാൻ വൻതിരക്ക്
അത്യപൂർവമായ പശുക്കുട്ടിയെ കാണാൻ വൻതിരക്ക്. കർണാടകയിലെ മംഗലാപുരത്ത് കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിക്ക് രണ്ട് തലയാണ് ഉള്ളത്. ദമാസ് കട്ടെ ദുജ്ലരുരി നിവാസിയായ ജയരമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകൾ ഒരു വശം ചേർന്ന് ഒട്ടിയ നിലയിലായിരുന്നു. എന്നാൽ മൂക്കും, വായും, ചെവിയും രണ്ടാണ്. പക്ഷേ കണ്ണുകൾ നാലെണ്ണമുണ്ട്. പശുക്കുട്ടിക്ക് ഒരേ സമയം ഇരുവശത്തേയും കാഴ്ചകൾ കാണാൻ സാധിക്കും. എന്നാല്‍ മധ്യത്തിലുള്ള കണ്ണുകള്‍ക്ക് കാര്യമായ കാഴ്ചയില്ലെന്നും അതേസമയം ഇരുവശങ്ങളിലുമുള്ള കണ്ണുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തലയുടെ അമിതഭാരം കാരണം പശുക്കുട്ടിക്ക് നാല് കാലിൽ എഴുന്നേറ്റ് നിൽക്കാൻ ബുദ്ധിമുട്ടാണ്. പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടർമാര്‍ അവന് ആരോഗ്യവാനാണെന്ന് അറിയിച്ചു. എന്നാൽ ഈ പശുവിന്റെ ഭാവി ജീവിതം ആരോഗ്യമുള്ളതായിരിക്കുമോ എന്ന കാര്യത്തിൽ മൃഗഡോക്ടർ സംശയം പ്രകടിപ്പിച്ചു. എത്ര നന്നായി പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പശുക്കിടാവിന്റെ മുന്നോട്ടുള്ള…
Read Moreപിറന്നാൾ ദിനത്തിൽ ഒറ്റയ്ക്ക് റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിച്ച് യുവാവ്, തുടർന്ന് ജീവനക്കാർ ചെയ്തതിങ്ങനെ…
ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്തെങ്കിലും സങ്കടമോ വിഷമവോ ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആളുകൾ ഇരിക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആളുകൾ പുതിയ നഗരത്തിൽ തനിച്ചാവുന്നതും അവരുടെ പ്രത്യേക ദിവസം ആഘോഷിക്കാൻ ആരുമില്ലാത്തതുമായ സംഭവങ്ങൾ പലപ്പോഴും സംഭവിക്കാറുമുണ്ട്. ഈ വീഡിയോയിൽ ഇത്തരത്തിൽ ഒരു യുവാവ് റസ്റ്റോറന്റിൽ ഇരിക്കുന്നത് കാണാം. ഓർഡർ ചെയ്ത് ലഭിച്ച പെസ്ട്രി ടേബിളിൽ എത്തിയതിന് ശേഷം അയാൾ തന്റെ സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്യുകയാണ്. ഇതിനിടെ പെസ്ട്രിയിൽ മെഴുകുതിരി കത്തിക്കുന്നു. പിറന്നാൾ ആഘോഷത്തിന്റെതെന്ന് തോന്നുന്ന വിധത്തിലുള്ള കാര്യങ്ങളാണ് അവിടെ നടന്നത്. റെസ്റ്റോറന്റിലെ കൗണ്ടറിലിരിക്കുന്ന ജീവനക്കാർ ഇതൊക്കെ ശ്രദ്ധിക്കുന്നുമുണ്ട്. തൊട്ടുപിന്നാലെ വലിയൊരു കേക്ക് അവർ കൊണ്ടുവരികയും അതിൽ മെഴുകുതിരി കത്തിച്ച് അയാൾക്ക് നൽകുകയും ചെയ്യുന്നു. അവർ കൈകൊട്ടി ആഘോഷിച്ച് ആശംസകൾ നേരുന്നുണ്ട്. തുടർന്ന് അയാൾ അവരെ ആലിംഗനം…
Read Moreമിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ചൂടി ധ്രുവി പട്ടേൽ
വാഷിംഗ്ടണ്‍: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേൽ സ്വന്തമാക്കി. അമേരിക്കയിൽ കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർഥിനിയാണ് ധ്രുവി. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റിയാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. ന്യൂജേഴ്സിയിലെ എഡിസണിൽ നടന്ന ചടങ്ങിൽ ധ്രുവിയെ 2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം അണിയിച്ചു. ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പറഞ്ഞു. സുരിനാമിൽനിന്നുള്ള ലിസ അബ്ദുൽഹക്ക് ഫസ്റ്റ് റണ്ണറപ്പായപ്പോൾ നെതർലൻഡിൽനിന്നുള്ള മാളവിക ശർമ രണ്ടാം റണ്ണറപ്പായി. മിസിസ് വിഭാഗത്തിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽനിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി. ബ്രിട്ടനിൽനിന്നുള്ള സ്നേഹ നമ്പ്യാർ ആണ് ഫസ്റ്റ് റണ്ണറപ്പ്. പവൻദീപ് കൗർ സെക്കൻഡ് റണ്ണറപ്പായി.
Read Moreഎന്തൊക്കെ കാണണം…? ‘മത്തി’ കൊണ്ടുള്ള വസ്ത്രം ധരിച്ച് ഫാഷൻഷോ
പുതിയ വസ്ത്രങ്ങളും മറ്റും പരിചയപ്പെടുത്താൻ ഫാഷൻഷോകൾ നടത്തുന്നത് പതിവാണ്. ഇവയ്ക്കായി മുഴുവൻസമയ ചാനലുകൾതന്നെയുണ്ട്. ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യേക പാദചലനങ്ങളോടെ ക്യാറ്റ് വാക്ക് നടത്തിയാണു മോഡലുകൾ വേദിയിലെത്തുന്നത്. വ്യത്യസ്തതയ്ക്കു വേണ്ടി ഇലകളും പേപ്പറും ചാക്കുമൊക്കെ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രത്യക്ഷപ്പെടുന്നവരും ഇവരിലുണ്ട്. ഗോ ഫിഷിംഗ് ഇന്തോനേഷ്യ എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട ഒരു ഫാഷൻ വീഡിയോ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. നേര്‍ത്ത കമ്പിയില്‍ അനവധി മത്തികൾ കോര്‍ത്തെടുത്തുള്ള വസ്ത്രം ധരിച്ച് തെരുവിലൂടെ നടക്കുന്ന യുവാവാണു വീഡിയോയിലുള്ളത്. നെഞ്ച് മുതല്‍ മുട്ടോളം എത്തുന്ന തരത്തിലാണ് കമ്പിയില്‍ മത്തി കോര്ത്തിട്ടിരിക്കുന്നത്. കഴുത്തില്‍ മത്സ്യങ്ങള്‍ കോർത്ത് നിര്‍മിച്ച ഒരു മാലയും കൈയില്‍ വലിയൊരു മത്സ്യത്തെ കമ്പിയില്‍ കോര്‍ത്തുണ്ടാക്കിയ ഹാൻഡ് ബാഗുമുണ്ട്. 51 ലക്ഷം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതി. “അസംബന്ധം’ എന്നായിരുന്നു ഒരാളുടെ കുറിപ്പ്.…
Read More