സമൂഹ മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടാനായി കസ്ഗഞ്ച് ജില്ലയിലെ മുകേഷ് കുമാർ എന്ന യുവാവ് ചെയ്ത കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. റോഡിൽ വെള്ള പുതച്ച്, കഴുത്തിൽ പൂമാല ചാർത്തി, മൂക്കിൽ പഞ്ഞിയും വച്ചാണ് ഇയാൾ റോഡിൽ കിടക്കുന്നത്. റോഡിൽ കിടക്കുന്ന മുകേഷിനെ കണ്ട് കുറച്ചുപേർ ഇയാൾക്കരികിൽ എത്തി. പിന്നാലെ ഇയാൾ ചാടി വീണ് എഴുന്നേറ്റ് മൂക്കിലെ പഞ്ഞി മാറ്റി ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഈ ‘റീല്‍സ് സ്റ്റാറി’നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന കുറിപ്പിനൊപ്പം എക്സില്‍ സംഭവത്തിന്റെ വിഡിയോ ഒരാള്‍ പങ്കുവച്ചിട്ടുണ്ട്. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി മുകേഷ് ചെയ്തത് അങ്ങേയറ്റം കടന്ന കയ്യായിപ്പോയി എന്ന് എ.എസ്.പി രാജേഷ് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് ഓടിയെത്തിയ ആളുകൾ ആദ്യം കരുതിയത് ആരോ റോഡിൽ മരിച്ച് കിടക്കുകയാണെന്നാണ്. പിന്നാലെ ഇയാൾ ചാടി എഴുനേറ്റപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടന്ന് മനസിലായത്. Ab bas yahi karna bacha tha…
Read MoreCategory: Today’S Special
മനുഷ്യനെ വിറപ്പിച്ച കൊലയാളി പശുക്കൾ; പ്രതിവര്‍ഷം 4,000 ആക്രമണങ്ങള്‍
ഓരോ വര്‍ഷവും മൂവായിരം മുതല്‍ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന മാരകമായ മൃഗമായാണ് പശുക്കളെ ബ്രിട്ടന് കണക്കാക്കുന്നത്. 2018 നും 2022 നും ഇടയിൽ 30 ലധികം പേർ പശുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുകെ സർക്കാരിന്റെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ചൂണ്ടിക്കാണിക്കുന്നു. ഈ സെപ്തംബര്‍ ഒന്നാം തിയതി വെയില്‍സില്‍ പശുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്. പ്രതിവര്‍ഷം അഞ്ച് മരണങ്ങളാണ് പശുക്കളുടെ ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്തുണ്ടാകുന്നത്. അതേസമയം പശുക്കള്‍ പ്രതിവർഷം മൂവായിരം മുതൽ നാലായിരം വരെ ആക്രമണങ്ങളാണ് മനുഷ്യന് നേരെ നടത്തുന്നതെന്നും ഈ രംഗത്തെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എച്ച്എസ്ഇയുടെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് ഓരോ വർഷവും 25 % കർഷകർക്ക് അവരുടെ കന്നുകാലികളാൽ പരിക്കേൽക്കുന്നുവെന്നാണ്.
Read More‘ബൈക്ക് കൊണ്ട് ട്രെയിന്‍ വലിച്ചുകൊണ്ട് പോകാനാകുമൊ’! വൈറലായി വീഡിയോ
സമൂഹ മാധ്യമങ്ങളുടെ വരവോടെ പല വിചിത്രമായ കാര്യങ്ങളും നമുക്ക് മുന്നില്‍ എത്താറുണ്ട്. റീല്‍സിനും പ്രാങ്കിനുമായി പലരും പല വെറെെറ്റി കാര്യങ്ങളും ചെയ്യുന്നു. അവയില്‍ ചിലത് ചിരിപ്പിക്കുന്നു. മറ്റ് ചിലത് അവരെ അവസാനിപ്പിക്കുന്നു. ഇപ്പോഴിതാ ട്രെയിനിന്റെ എന്ജിന് ബൈക്കില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്ന യുവാവ് വൈറലാകുന്നു. യുപിയിലെ മുസാഫര്‍നഗറില്‍ നിന്നുള്ള കാഴ്ചയാണിതെന്നാണ് വിവരം. ദിയോബന്ദ്-റൂര്‍ക്കി റെയില്‍വേ ലൈനിലാണ് സംഭവം. എക്സിലെത്തിയ ദൃശ്യങ്ങളില്‍ റെയില്‍വേ ട്രാക്കിലായി എന്ജിന് കിടക്കുന്നു. അതില്‍ കയറുകെട്ട് തന്റെ ബൈക്കുമായി ബന്ധിപ്പിക്കുകയാണ് ഒരു യുവാവ്. ശേഷം ബൈക്ക് മുന്നോട്ട് പായിക്കുന്നു. രണ്ട് പേരിരിക്കുന്ന ബൈക്ക് അത്രയധികം ഭാരമുള്ള എന്‍ജിനെ നീക്കാന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കാന്‍. ബൈക്ക് മുന്‍ വീല്‍ പൊന്തി നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ദൃശ്യങ്ങളില്‍ ഉപയോഗിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു. ദിയോബന്ദിലെ മജോല ഗ്രാമത്തില്‍ താമസിക്കുന്ന വിപിന്‍…
Read Moreബേക്കർ ടു ബേബിസിറ്റർ: 21 വയസ്സുള്ള യുകെ വനിത ആഴ്ചയിൽ ഏഴ് ജോലികൾ ചെയ്യുന്നു
ജോലി ചെയ്യുന്ന ആളുകൾ പലപ്പോഴും അവധി ദിനങ്ങൾക്കായി കൊതിക്കാറുണ്ട്. എന്നാൽ യുകെയിൽ നിന്നുള്ള ഈ യുവതി അങ്ങനെയല്ല. ഏഴ് വ്യത്യസ്ത ജോലികളാണ് ഒരേ സമയം ഈ യുവതി ചെയ്യുന്നത്. ബിരുദധാരിയായ ക്ലോ വുഡ്റോഫ് ഒരു പ്രൊഫഷണൽ ഡാൻസ് ഇൻസ്ട്രക്ടർ, ബേക്കർ, ഇൻഫ്ലുവൻസർ, ബാരിസ്റ്റ, ബേബി സിറ്റർ, ബോട്ട് ടൂർ ഗൈഡ്, സബ്വേ ജീവനക്കാരി എന്നിങ്ങനെ ഒന്നിലധികം വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിവിധ ജോലികൾ ചെയ്ത് പ്രതിമാസം ഏകദേശം $2,362 (ഏകദേശം 2 ലക്ഷം രൂപ) അവൾ സമ്പാദിക്കുന്നു. പലപ്പോഴും ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുന്നു. ‘നൃത്തം എല്ലായ്പ്പോഴും എൻ്റെ ആദ്യ പ്രണയമാണ്, എന്നാൽ തിരക്കേറിയ ഷെഡ്യൂൾ ആസ്വദിക്കുന്നതും ഞാൻ ആസ്വദിക്കുന്നു; തിരക്കിലായിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു!’ അവൾ പറഞ്ഞു. ഈ ജൂലൈയിൽ മാഞ്ചസ്റ്ററിലെ നോർത്തേൺ ബാലെ സ്കൂളിൽ നിന്ന് ബിരുദം നേടിയ ക്ലോ തന്റെ ആഴ്ചകളുടെ അവസാനദിനങ്ങള്‍…
Read Moreഇത് സുരക്ഷിത്വം ഉറപ്പാക്കാനുള്ള പുതിയ വഴി; മകളുടെ തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ച് പിതാവ്
പല മാതാപിതാക്കൾക്കും പെൺകുട്ടികളെ പുറത്തേക്ക് വിടാൻ പേടിയാണ്. എന്നാൽ മകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഒരു പിതാവ് ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സുരക്ഷ ഉറപ്പാക്കുവാനായി മകളുടെ തലയിൽ സിസിടിവി ക്യാമറയാണ് പിതാവ് സ്ഥാപിച്ചത്. പാകിസ്ഥാനിലാണ് ഈ വിചിത്ര സംഭവം നടന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലാണ്. ഇതിലൂടെ താന്‍ എവിടെയല്ലാം പോകുന്നുവെന്ന് പിതാവിന് അറിയാന്‍ കഴിയുമെന്നും അതിലൂടെ തന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുമെന്നും യുവതി പറഞ്ഞു. പിതാവിന്റെ ഈ തീരുമാനത്തെ താന്‍ അനുസരിച്ചെന്നും യുവതി വ്യക്തമാക്കി. പിതാവാണ് തന്റെ സെക്യൂരിറ്റി ഗാര്‍ഡെന്നും ഈ ക്യാമറയിലൂടെ അദ്ദേഹം തന്നെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
Read More‘സ്നേക്ക് പാർട്ടി’: ഭീമൻ പെരുമ്പാമ്പുകൾക്കിടയിൽ കിടന്ന് ജന്മദിനാഘോഷം; വീഡിയോ വൈറൽ
ഇഴജന്തുക്കളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണുന്നവർക്ക് പരിചിതമായിരിക്കും ജയ് ബ്രൂവറിന്റെ ഇൻസ്റ്റാഗ്രാം പേജ്. ദി റെപ്റ്റൈൽ മൃഗശാലയുടെ സ്ഥാപകനായ ജയ് ബ്രൂവറിന്റെ അക്കൗണ്ടിൽ ഉരഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ക്ലിപ്പിൽ ബ്രൂവർ കൂറ്റൻ പെരുമ്പാമ്പുകളുടെ അരികിൽ കിടക്കുന്നതായി കാണാം. എത്ര പാമ്പുകളുണ്ടെന്നത് എണ്ണുന്നത് തന്നെ ബുദ്ധിമുട്ടാണ്. വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച അടിക്കുറിപ്പിൽ ഇത് തന്റെ ജന്മദിനത്തിൽ നടത്തിയ പാമ്പ് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീഡിയോ അതിവേഗം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വൈറലായി. ആറ് ലക്ഷത്തിലധികം വ്യൂസ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ബ്രൂവറിന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
Read Moreസൂപ്പർ മാർക്കറ്റിൽ നിന്നും കേക്ക് വാങ്ങി: കഴിച്ചു തുടങ്ങിയപ്പോൾ യുവതിക്ക് ലഭിച്ചത് മനുഷ്യന്റെ പല്ല്
സൂപ്പർമാർക്കറ്റിൽ നിന്ന് മൂൺകേക്ക് വാങ്ങിയ യുവതിക്ക് കൂടെ കിട്ടിയത് മനുഷ്യന്റെ പല്ല്. കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയായ ചാങ്ഷൗവിലെ സാംസ് ക്ലബ്ബിൽ നിന്ന് വാങ്ങിയ മൂൺ കേക്കിലാണ് മനുഷ്യന്റെ പല്ല് കണ്ടത്. കേക്കിൽ നിന്ന് പല്ല് ലഭിച്ച വീഡിയോ യുവതി ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൗയിനിയിൽ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ വിമർശനങ്ങളും ഉയർന്നുവന്നു. കേക്ക് കഴിച്ചു തുടങ്ങിയപ്പോഴാണ് പല്ല് കിട്ടിയത്. തന്റെ കുടുംബത്തിലെ ആരുടെയും പല്ലല്ല അതെന്നും പല്ല് കണ്ടതും താൻ ഭയന്നുപോയി എന്നുമാണ് യുവതി പറയുന്നത്. തുടർന്നാണ് താൻ പോലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ ഗൗരവതരമായി എടുക്കുന്നുവെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ചാങ്സൗവിലെ സാംസ് ക്ലബ്ബ് വക്താക്കൾ അറിയിച്ചു. തീർത്തും അസാധ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്…
Read Moreഅറിയാം പറയാം… നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഇന്ത്യയിലുണ്ട്
വൈവിധ്യങ്ങളായ സംസ്കാരങ്ങളാലും ഭൂപ്രകൃതിയാലും സന്പന്നമാണ് നമ്മുടെ രാജ്യം. അതിലെ ഓരോ സംസ്ഥാനത്തിനും ഓരോ ജില്ലയ്ക്കും വരെ പ്രത്യേകതകൾ ഉണ്ട്. നാല് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു ജില്ല നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? സോൻഭദ്ര എന്നാണ് ഈ ജില്ലയുടെ പേര്. ഉത്തർപ്രദേശിലെ ജില്ലയാണ് സോൻഭദ്ര. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായാണ് ഇത് അതിർത്തി പങ്കിടുന്നത്. ഇന്ത്യയുടെ ഊർജ തലസ്ഥാനം എന്നും ഈ ജില്ല അറിയപ്പെടുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സോൻഭദ്രയെ “ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്” എന്നാണ് വിശേഷിപ്പിച്ചത്. 2018 -ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്രയെ പുർവാഞ്ചൽ മേഖലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.
Read Moreഇങ്ങനെ ചെയ്താൽ ഏത് ഭർത്താവായാലും ഉപേക്ഷിച്ച് പോകില്ല: ഭാര്യമാർക്ക് ‘സെക്സ് അപ്പീൽ’ പരിശീലന ക്യാംപ്
പങ്കാളിക്ക് നിങ്ങളോട് താൽപര്യക്കുറവ് ഉണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? കല്യാണത്തിനു മുൻപ് എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു. ഇപ്പോ കണ്ടില്ലേ കല്യാണം കഴിഞ്ഞ് ഒന്നു മൈൻഡ് കൂടി ചെയ്യുന്നില്ല. എന്നൊക്കെ പരിഭവം പറയാറുള്ള ആളാണോ നിങ്ങൾ? പലരും പറയാറുള്ള സ്ഥിരം പല്ലവിയാണ് ഇവയൊക്കെ. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ മാത്രമല്ല. അങ്ങ് ചൈനയിലും ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ചൈനക്കാർ. സെക്സ് അപ്പീലൂടെ പരിശീലന ക്യാംപ് നൽകിയാണ് ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്. പങ്കാളികൾ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് ഈ ക്യാംപിലൂടെ ലക്ഷ്യമിടുന്നത്. ക്യാംപിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 35 -നും 55 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളായിരുന്നു. സെക്സ് അപ്പീൽ അക്കാദമി എന്നറിയപ്പെടുന്ന കമ്പനിയാണ് ക്യാംപ് സംഘടിപ്പിച്ചത്.
Read Moreവിചിത്ര ആചാരവുമായി ടൊറാജാൻ വംശജർ: പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാതെ വർഷങ്ങളോളം സൂക്ഷിച്ച് വയ്ക്കുന്ന ജനത
മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ച് വയ്ക്കുന്ന ജനതയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലെ തെക്കൻ സുലവേസിയിലെ ടൊറാജാൻ വംശീയ ഗ്രൂപ്പിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ആചാരം നിലനിൽക്കുന്നത്. നിർജീവ വസ്തുക്കൾ ജീവനോടെയുണ്ടെന്നാണ് ടൊറാജാൻ വംശജർ കരുതുന്നത്. മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം ആത്മാവുണ്ട്, അതിനാൽ മരണശേഷവും അവർ ബഹുമാനിക്കപ്പെടണം. ടൊറാജാൻ വംശജർ മരണശേഷം അവരുടെ പ്രിയപ്പെട്ടവരെ ഉടനടി സംസ്കരിക്കുന്നില്ല. മരിച്ചയാളുടെ മൃതദേഹം നിരവധി പാളി തുണികളിൽ പൊതിഞ്ഞ് ഫോർമാൽഡിഹൈഡും വെള്ളവും ഉപയോഗിച്ച് അഴുകാതെ അവരുടെ പരമ്പരാഗത വീടുകളായ ടോങ്കോണന് അടിയിൽ സൂക്ഷിക്കുന്നു. ഇങ്ങനെ വർഷങ്ങളോളം അവർ മൃതദേഹങ്ങള്‍ സംരക്ഷിക്കുന്നു.
Read More