ഗ്രീസിലെ ട്രിപ്പോളിയിൽ നാൽപത്തിനാലുകാരി നടത്തിയ “തീക്കളി’ അവരുടെ അറസ്റ്റില്‍ കലാശിച്ചു. വീടിനു സമീപത്തെ കൃഷിയിടത്തിൽ യുവതി മനഃപ്പൂർവം തീയിടുകയായിരുന്നു. ഒന്നല്ല, രണ്ടു തവണ. അബദ്ധത്തിലുള്ള തീപിടിത്തമാണെന്നാണ് എല്ലാവരും കരുതിയത്. വലിയ കാട്ടുതീ ഉണ്ടാകുന്ന മേഖലയായതിനാൽ തീപിടിത്തം നാട്ടിലാകെ പരിഭ്രാന്തി പരത്തി. നൂറുകണക്കിന് അഗ്നിരക്ഷാസേനാംഗങ്ങൾ തീ കെടുത്താൻ പാഞ്ഞെത്തി. സമീപത്തെ വീട്ടുകാരെയെല്ലാം ഒഴിപ്പിച്ചശേഷം ഏറെ പണിപ്പെട്ടാണു തീ കെടുത്തിയത്. എന്നാൽ ഒരേസ്ഥലത്തു തുടർച്ചയായി രണ്ടു ദിവസം തീപിടിത്തമുണ്ടായതും സംഭവസ്ഥലത്ത് യുവതിയുടെ സാന്നിധ്യം രണ്ടു ദിവസവും കണ്ടതും സേനാംഗങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു യുവതി തീയിട്ടതാണെന്നു ബോധ്യമായതും അറസ്റ്റ് ചെയ്തതും. ഇനി എന്തിനാണു യുവതി തീയിട്ടതെന്നല്ലേ? അഗ്നിരക്ഷാ സേനാംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുക, പരിചയത്തിലായിക്കഴിഞ്ഞാൽ അവരില്‍ ആരെങ്കിലുമായി സൗഹൃദം സ്ഥാപിക്കുക. ഇതായിരുന്നത്രെ യുവതിയുടെ ലക്ഷ്യം. പക്ഷേ, യുവതിയുടെ തമാശ അധികൃതർ അത്ര നിസാരമായി കണ്ടില്ല. ട്രിപ്പോളി പോലീസ് യുവതിയെ അറസ്റ്റ്…
Read MoreCategory: Today’S Special
നാണയമെറിഞ്ഞുള്ള ആചാരം വേണ്ട..! പഠനറിപ്പോർട്ടുകൾ പറയുന്നതിങ്ങനെ…
തീർഥാടനകേന്ദ്രങ്ങളിൽ ആചാരത്തിന്റെ ഭാഗമായി നാണയങ്ങള്‍ എറിയുന്ന പതിവുണ്ട്. ഈവിധം നീരുറവകളിലെ വെള്ളത്തിലും മറ്റും വീഴുന്ന നാണയങ്ങള്‍ വലിയ പരിസ്ഥിതി പ്രശ്നമാണു സൃഷ്ടിക്കുന്നതെന്നു പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലിനെ തുടർന്നു ജപ്പാനിൽ നാണയമേറ് നിയമം മൂലം നിരോധിച്ചിരിക്കുകയാണ്. ജപ്പാനിലെ യമനാഷി പ്രവിശ്യയിൽ എട്ടു നീരുറവകൾ ചേർന്നതാണ് ഒഷിനോ ഹക്കായ് എന്ന ജലാശയം. ഫുജി പർവതത്തിൽനിന്ന് ഒഴുകിവരുന്ന ചെറു അരുവികള്കൊണ്ടാണ് ഒഷിനോ ഹക്കായ് രൂപപ്പെട്ടത്. പേരുകേട്ട വിനോദ സഞ്ചാരകേന്ദ്രം കൂടിയാണിവിടം. പ്രകൃതിദത്തമായ ഒരു അത്ഭുതമായി കണക്കാക്കുന്ന ഈ പ്രദേശത്തെ 2013ൽ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. ഇവിടെയെത്തുന്നവർ ദൈവസാന്നിധ്യമുണ്ടെന്നു വിശ്വസിച്ച് അരുവികളിലേക്ക് നാണയമെറിയുന്ന ചടങ്ങുണ്ട്. വർഷങ്ങളായി തുടരുന്ന ഈ പ്രവൃത്തി മൂലം ഇവിടത്തെ ജലാശയങ്ങളിൽ നാണയങ്ങൾ കുമിഞ്ഞുകൂടിയ അവസ്ഥയാണ്. ചില നാണയക്കൂനകള്ക്ക് ഒരു മീറ്ററോളം ഉയരമുണ്ടത്രെ. ചെളിയിൽ പൂണ്ടുപോയ നാണയങ്ങൾ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും പറയുന്നു. നാണയങ്ങൾ നിറഞ്ഞതോടെ ജലാശയം…
Read Moreഓണമിങ്ങെത്തി: രാജനഗരിയിൽ അത്താഘോഷങ്ങൾക്ക് തുടക്കം
ഗതകാല സ്മരണകളുണർത്തി രാജനഗരിയിൽ അത്താഘോഷങ്ങൾക്ക് തുടക്കം. തൃപ്പൂണിത്തുറ ഗവ.ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ രാവിലെ നിയമസഭാ സ്പീക്കർ എം.എൻ.ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം പി അത്ത പതാകയുയർത്തി. നെട്ടൂർ തങ്ങൾ, കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വർണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങി. അത്തം നാളിൽ രാവിലെ ആടയാഭരണങ്ങൾ അണിഞ്ഞ് സിംഹാസനസ്ഥനാകുന്ന രാജാവിന് മുന്നിലെത്തി നെട്ടൂർ തങ്ങൾ കുറുങ്കുഴൽ വായിക്കും. കരിങ്ങാച്ചിറ കത്തനാരും ചെമ്പിലരയനും സാക്ഷ്യം വഹിക്കുന്ന ചടങ്ങ് കഴിയുന്നതോടെയായിരുന്നു രാജാവിന്റെ ചമയപുറപ്പാട് നടന്നിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഘോഷയാത്ര തിരിച്ചെത്തുന്നതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കളങ്ങളുടെ പ്രദർശനം തുടങ്ങും. വൈകിട്ട് അത്തം നഗറിൽ കലാസന്ധ്യയുടെ ഉദ്ഘാടനത്തിനുശേഷം തൊടുപുഴ ബീറ്റ്സിന്റെ ഗാനമേള നടക്കും.
Read More195 രാജ്യങ്ങൾ, തലസ്ഥാന നഗരങ്ങൾ, കറൻസികൾ, ദേശീയ പതാകകൾ; ഈ അഞ്ച് വയസുകാരനുള്ളത് അസാധാരണ ഓർമശക്തി
ബീഹാറിലെ ഗയ ജില്ലയിൽ താമസിക്കുന്ന അഞ്ച് വയസുകാരനൻ രുദ്രൻസിന് 195 രാജ്യങ്ങളുടെ പേരുകൾ, അവയുടെ തലസ്ഥാന നഗരങ്ങൾ, കറൻസികൾ, ദേശീയ പതാകകൾ എന്നിവ കൃത്യമായി ഓർത്ത് പറയാൻ സാധിക്കും. ലോക ഭൂപടത്തിലെ ഏത് രാജ്യവും സെക്കൻ്റുകൾക്കുള്ളിൽ തിരിച്ചറിയാനും അവ ഏത് രാജ്യമാണ് എവിടെയാണെന്ന് രണ്ട് സെക്കൻഡിനുള്ളിൽ കുട്ടി പറയുകയും ചെയ്യുന്നു. ആ രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറമുൾപ്പെടെ എല്ലാ കാര്യങ്ങളും അവന് പറയാൻ കഴിയും. ഗയ നഗരത്തിലെ വൈറ്റ് ഹൗസ് കോമ്പൗണ്ടിലാണ് രുദ്രൻസ് താമസിക്കുന്നത്. മാപ്പ് ബോയ് എന്നാണ് അവനെ വിളിക്കുന്നത്. പ്രാരംഭിക് പ്ലേ സ്കൂളിലെ കെജി വിദ്യാർഥിയാണ് രുദ്രൻസ്. സംസ്ഥാന തലസ്ഥാനങ്ങൾ, ലോക ഭൂപടങ്ങൾ, സൗരയൂഥം എന്നിവയെക്കുറിച്ച് പൂർണ്ണമായ അറിവുണ്ട് ഈ കുട്ടിക്ക്. എന്തുകൊണ്ടാണ് പ്ലൂട്ടോയെ ഗ്രഹം എന്ന് വിളിക്കാത്തത് എന്നതിന് രുദ്രൻ മൂന്ന് വ്യത്യസ്ത വാദങ്ങൾ നൽകുന്നു. അഞ്ചുവയസാണ് രുദ്രന് എങ്കിലും രണ്ടു വയസ്…
Read Moreബിയർ കുടിക്കുന്നവർ ശ്രദ്ധിക്കുക! നിങ്ങളെ കൊതുകുകളെ ആകർഷിക്കുമെന്ന് പഠനം പറയുന്നു
ബിയർ കുടിക്കുന്നവരെ കൊതുകുകൾ ആകർഷിക്കുകയും കൂടുതലായി കടിക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. വൈറലായ ഈ പഠനത്തോട് ഏറ്റവും രസകരമായ രീതിയിലാണ് ഇപ്പോൾ നെറ്റിസൺസ് പ്രതികരിക്കുന്നത്. ഈ പഠനം വൈറലായതോടെ രസകരമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.’കൂൾ! മദ്യപിച്ച എല്ലാ കൊതുകുകൾക്കും ആശംസകൾ’ എന്നാണ് ഒരാൾ എഴുതിയത്. പാചകവും ഭക്ഷണവുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം പേജായ ‘കുക്കിസ്റ്റ് വൗ’ ആണ് അടുത്തിടെ മദ്യവുമായി ബന്ധപ്പെട്ട ഒരു പഠനത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പോസ്റ്റ് പങ്കിട്ടത്. ബിയർ പ്രേമികൾ എങ്ങനെ കൂടുതലായി കൊതുക് കടിക്ക് ഇരയാകുന്നു എന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബിയർ കുടിക്കുന്നവർ കൊതുകുകളെ ആകർഷിക്കുന്നവരാണെന്ന പഠനത്തിന്റെ അവകാശവാദം നെറ്റിസൺമാർക്ക് ശരിക്കും ബോധ്യപ്പെട്ടില്ല. താൻ ഒരിക്കലും ബിയറോ ഏതെങ്കിലും തരത്തിലുള്ള മദ്യമോ പരീക്ഷിച്ചിട്ടില്ലെന്നും എന്നാൽ ഇപ്പോഴും കൊതുകുകടിക്ക് സാധ്യതയുണ്ടെന്നും ഉപയോക്താക്കളിൽ ഒരാൾ പ്രതികരിച്ചു. എന്നാൽ ഒരു കൂട്ടം ആളുകൾ പഠനത്തിനെ അംഗീകരിക്കുന്നതായി…
Read Moreപൊന്നോണത്തിന് പൂക്കളം; ഓണം കളറാക്കാൻ 1253 ഏക്കറിൽ കുടുംബശ്രീയുടെ പൂപ്പാടങ്ങൾ
തിരുവനന്തപുരം: ഇത്തവണയും പൊന്നോണത്തിന് പൂക്കളമിടാൻ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നിൽ കണ്ട് സംസ്ഥാനമൊട്ടാകെ ആരംഭിച്ച പൂകൃഷി വിളവെടുപ്പിന് പാകമായി. ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 780 ഏക്കറിലായി 1819 കർഷകസംഘങ്ങൾ പൂകൃഷിയിൽ പങ്കാളികളായിരുന്നു. ഇത്തവണ 3000 വനിതാ കർഷകസംഘങ്ങൾ മുഖേന 1253 ഏക്കറിൽ പൂകൃഷി ചെയ്യുന്നുണ്ട്. വിളവെടുപ്പിന് തയാറായ കൃഷിയിടങ്ങളിൽനിന്നു തന്നെ പൂക്കൾക്ക് വലിയ തോതിൽ ആവശ്യകത ഉയരുന്നുണ്ട്. ഇതോടൊപ്പം സെപ്റ്റംബർ 10ന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 2000-ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും.
Read Moreഇസ്രയേൽ മ്യൂസിയത്തിലെ 3,500 വർഷം പഴക്കമുള്ള ഭരണി തകർത്തു; പ്രതിയെ കണ്ട് അധികൃതർ കുഴങ്ങി
ടെൽ അവീവ്: മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കൾക്കു മുന്നിൽ “എന്നെ തൊടരുത്’ എന്ന ബോർഡ് സർവസാധാരണമായി കാണാം. ചിലപ്പോൾ ഗ്ലാസ് ഫ്രെയിം ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടാകാം. അമൂല്യമായ വസ്തുക്കളാണെങ്കിൽ അവിടെ പ്രത്യേക കാവൽക്കാരുമുണ്ടാകും. കഴിഞ്ഞദിവസം, ഇസ്രയേൽ ഹൈഫയിലെ ഹെക്ട് മ്യൂസിയത്തിൽ അമൂല്യമായ ഒരു പുരാവസ്തു സന്ദർശകരിലൊരാൾ തകർത്തു. 3,500 വർഷം പഴക്കമുള്ള ഭരണിയാണു തകർത്തത്. പാഞ്ഞെത്തിയ മ്യൂസിയം അധികൃതർ ചിരിച്ചുകൊണ്ടു നിൽക്കുന്ന പ്രതിയെ കണ്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. പ്രതിയുടെ പ്രായമായിരുന്നു പ്രശ്നം. കഷ്ടിച്ച് നാലു വയസുള്ള ബാലനായിരുന്നു ഭരണി തകർത്തതിന്റെ ഉത്തരവാദി. കുട്ടി തന്റെ അച്ഛനൊപ്പം മ്യൂസിയത്തിലൂടെ നടക്കവേ വലിയ ഭരണികളിൽ കൗതുകം തോന്നി തൊട്ടുനോക്കുകയായിരുന്നു. അതിനിടെ സ്റ്റാൻഡിൽനിന്നു ഭരണി നിലത്തുവീണു ചിന്നഭിന്നമായി. സംഭവത്തിൽ മ്യൂസിയം അധികൃതർ കുട്ടിയോടു കയർക്കുകയോ, പിഴ വിധിക്കുകയോ ചെയ്തില്ല. ഭയപ്പെടേണ്ട, ചിലപ്പോൾ ഇതുപോലുള്ള കാര്യങ്ങളും സംഭവിക്കുമെന്നും തങ്ങൾ ഇതു ശരിയാക്കി തിരികെവയ്ക്കുമെന്നും മ്യൂസിയം…
Read Moreഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ … ജപ്പാൻ യുവാവിന്റെ ഉറക്കം ദിവസം 30 മിനിറ്റ്!
ടോക്കിയോ: ജപ്പാൻകാരനായ ഒരു യുവാവിന്റെ ഉറക്കത്തെക്കുറിച്ച് അറിഞ്ഞാൽ അതിശയിച്ചു പോകും. ഒരോ ദിവസവും ഇയാൾ ഉറങ്ങുന്നത് 30 മിനിറ്റ് മുതൽ 45 മിനിറ്റ് വരെ മാത്രം. 12 വർഷമായി ഇതാണ് സ്ഥിതി. പടിഞ്ഞാറൻ ജപ്പാനിലെ ഹ്യോഗോ സ്വദേശിയായ ഡെയ്സുകെ ഹോറി എന്ന നാൽപ്പതുകാരനാണ് ഈ വിചിത്ര ഉറക്കശീലത്തിനുടമ. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഉറക്കം ജനനവൈകല്യമല്ല. വർഷങ്ങളായുള്ള പരിശീലനത്തിന്റെ ഭാഗമായി ഹോറി സ്വായത്തമാക്കിയതാണ്. ഹ്രസ്വമായ ഉറക്കശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും വാസ്തവത്തിൽ അതു ജോലിയിലും വ്യക്തിജീവിതത്തിലും സഹായകമായെന്നും മികച്ച സംരംഭകൻ കൂടിയായ ഹോറി പറയുന്നു. എത്ര മണിക്കൂർ ഉറങ്ങിയെന്നല്ല, ഉറക്കത്തിന്റെ ഗുണനിലവാരമാണു പ്രധാനമെന്നും ഹോറി വ്യക്തമാക്കി. ജപ്പാനിൽ നടന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഹോറി ദിവസം 26 മിനിറ്റ് മാത്രമാണ് ഉറങ്ങിയത്. ഉണർന്നെഴുന്നറ്റ ഹോറി ആരോഗ്യവാനായി പെരുമാറുകയും തന്റെ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. കുറഞ്ഞ ഉറക്കമുള്ളവരുടെ കൂട്ടായ്മയായ…
Read Moreകയ്യടിക്കെടാ മക്കളേ… ചെത്തിപ്പുഴ ആശുപത്രിയില്‍ റോബോട്ടിക് സര്‍ജറിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ വിജയകരം
അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വിജയകരം. ശസ്ത്രക്രിയയ്ക്ക് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ചീഫ് ആര്‍ത്രോപ്ലാസ്റ്റി സര്ജന് ഡോ. മാത്യു പുതിയിടം, ഓര്‍ത്തോപീഡിക്സ് ആൻഡ് സ്പോര്‍ട്സ് മെഡിസിന് വിഭാഗം മേധാവി ഡോ. അഭിജിത്ത് രാധാകൃഷ്ണ കൈമള്‍, ഓര്‍ത്തോപീഡിക് സര്ജന് ഡോ. ജിന്നി ജോണ്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. കുക്കൂ ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. അത്യാധുനിക റോബട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശസ്ത്രക്രിയകള്‍ കൃത്യതയും വേഗതയും ദ്രുതഗതിയിലുള്ള രോഗീ സൗഖ്യവും പ്രധാനം ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരമുള്ള അസ്ഥി രോഗ ചികിത്സാ വിഭാഗത്തില്‍ അഞ്ച് സ്പെഷിലിസ്റ്റ് ഡോക്ടേഴ്സിന്റെ സേവനം ചെത്തിപ്പുഴ ആശുപത്രിയില്‍ ലഭ്യമാണ്. എല്ലാത്തരം ശസ്ത്രക്രിയകള്‍ക്കും 24 മണിക്കൂര്‍ സുസജ്ജമായ എട്ട് ലാമിനാര്‍ ഫ്ളോ ഓപ്പറേഷന് തിയറ്ററുകളും അത്യാധുനിക ഉപകരണങ്ങളും പൂര്‍ണ്ണസജ്ജമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍…
Read Moreഓണത്തപ്പനെഴുന്നെള്ളും നേരത്തൊരു താലപ്പൊലി… അറിയാം തൃക്കാക്കരയപ്പനെക്കുറിച്ച്
ഓണപ്പൂക്കളത്തിനൊപ്പം ആചാരത്തോടെ പ്രതിഷ്ഠിക്കുന്ന പിരമിഡ് ആകൃതിയിലുള്ള മണ്ശില്പമാണ് ഓണത്തപ്പന്. തൃക്കാക്കരയപ്പന് എന്നും ഇതിനു വിളിപ്പേരുണ്ട്. കളിമണ്ണ് കൊണ്ടോ ചെളി കൊണ്ടോ ഉണ്ടാക്കിയ ഓണത്തപ്പന് നാലു മുഖവും പരന്ന മേല്‍ഭാഗവും ഉള്ള ഒരു ചെറിയ ഘടനയാണ്. എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരയപ്പന്. ചരിത്രമനുസരിച്ച്, മഹാബലി രാജാവിനെ തൃക്കാക്കരയില്നിന്നാണ് പാതാളത്തിലേക്ക് അയച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ പാദങ്ങള്‍ എന്നര്‍ഥം വരുന്ന തിരുകാല്കര എന്ന വാക്കില്‍ നിന്നാണ് തൃക്കാക്കര എന്ന പേര് ഉത്ഭവിച്ചതെന്നാണ് വിശ്വാസം. തൃക്കാക്കര അമ്പലത്തില്‍ ഉത്സവത്തിന് പോകാന്‍ കഴിയാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങള്‍ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കല്പ്പിച്ചതിനെത്തുടര്ന്നാണ് ഈ ആചാരം നിലവില്‍ വന്നതെന്നാണ് മറ്റൊരു വിശ്വാസം. ഉത്രാട നാളില്‍ ഓണത്തപ്പനെ അരിമാവ് അണിയിച്ച് ചെറിയ പീഠത്തില്‍ ഇരുത്തി പൂക്കള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. തൃക്കാക്കരയപ്പനൊപ്പം മഹാബലിയെയും കുടിയിരുത്തുന്നവരുണ്ട്. ഓണത്തപ്പനൊപ്പം, ഉരല്, ചിരവ, അരകല്ല്,…
Read More