വടക്കൻ പെറുവിൽ പുരാതനകാലത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്തുനിന്നു 3,000 വർഷത്തിലേറെ പഴക്കമുള്ള നാല് അസ്ഥികൂടങ്ങൾ കണ്ടെത്തി. പെറുവിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ട്രൂജില്ലോയിലെ പുരാവസ്തു ഗവേഷകരാണു നൂറ്റാണ്ടുകൾക്കു പിന്നിലേക്കു വെളിച്ചം വീശുന്ന സുപ്രധാന കണ്ടെത്തൽ നടത്തിയത്. വിരു പ്രവിശ്യയിലെ താഴ്വരയ്ക്ക് സമീപം മണ്ണിനും കല്ലിനും ഇടയിലായിട്ടായിരുന്നു അസ്ഥികൂടങ്ങൾ. ഇവയ്ക്കു 3,100 നും 3,800 നും ഇടയിൽ വർഷം പഴക്കമുണ്ടെന്നു പുരാവസ്തു ഗവേഷകനായ ഫെറൻ കാസ്റ്റില്ലോ സാക്ഷ്യപ്പെടുത്തുന്നു. പുരാതനമായ അനേകം സംസ്കാരങ്ങളുടെ കേന്ദ്രം കൂടിയാണ് അസ്ഥികൂടങ്ങൾ കണ്ട സ്ഥലം. ഈ പ്രദേശത്തെ സാംസ്കാരിക പരിണാമത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ അസ്ഥികൂടങ്ങൾ സഹായിക്കും. നാല് അസ്ഥികൂടങ്ങൾ കണ്ടെത്തിയതിനാൽ കൂടുതൽ പേരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ടാവാമെന്നു കരുതുന്നതായും കാസ്റ്റില്ലോ പറഞ്ഞു.
Read MoreCategory: Today’S Special
ഇതാരാണ് ഉർഫിയുടെ സഹോദരിയോ! കണ്ണാടി ഡ്രസ് ധരിച്ച് പെൺകുട്ടി; വൈറലായി വീഡിയോ
സോഷ്യൽ മീഡിയയിൽ വെറൈറ്റി ഡ്രസ്സ് ധരിച്ചെത്തി വൈറലായ താരമാണ് ഉർഫി ജാവേദ്. പഴങ്ങൾ, പച്ചക്കറികൾ, പേപ്പർ തുടങ്ങിയവയൊക്കെ വസ്ത്രമാക്കി ഉർഫി ധരിക്കാറുണ്ട്. ഇത്തരത്തിൽ ഉർഫിക്ക് സമാനമായ രീതിയിൽ വസ്ത്രം ധരിച്ച മറ്റൊരു പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുഖം നോക്കുന്ന ചെറിയ കണ്ണാടി ചേർത്താണ് പെൺകുട്ടി വസ്ത്രം ധരിച്ചിരിക്കുന്നത്. ഈ ഡ്രസിനൊപ്പം പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോ നസീമ 208 എന്ന അക്കൗണ്ടിൽ നിന്നുമാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതാര് ഉർഫി ജാവേദറിന്റെ സഹോദരിയോ, എവിടെ നിന്നാണ് വന്നത് എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നിരിക്കുന്നത്.
Read More52ൽ 25 ന്റെ ലുക്ക്: പ്രായത്തെ വെല്ലുവിളിക്കുന്ന രൂപം; വൈറലായി കഫേ ഉടമ
എല്ലാവരും തങ്ങളുടെ പ്രായത്തേക്കാൾ ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കുന്നു. ചില ആളുകളെ കണ്ടാൽ യഥാർഥ പ്രായത്തെക്കാൾ കുറവേ തോന്നുകയുള്ളൂ. അവരെ നോക്കി അവരുടെ യഥാർഥ പ്രായം നിർണയിക്കാൻ പ്രയാസമാണ്. അത്തരത്തിലുള്ള ഒരാളാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള ലീ ഹ്യോ-ജോങ് എന്ന 52-കാരിയായ ഒരു ബിസിനസ് വനിത. 50-കളിൽ ആണെങ്കിലും അവൾക്ക് 24-ഓ 25-ഓ വയസ് മാത്രമേ തോന്നിക്കൂ. സിയോളിലെ ലണ്ടൻ ബാഗൽ മ്യൂസിയം കഫേയുടെ ഉടമയായ ലീ തന്റെ യുവത്വത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. 1973 ലാണ് ലീ ജനിച്ചത്. അവരുടെ മെലിഞ്ഞ ശരീരപ്രകൃതിയും സ്റ്റൈലിഷ് വസ്ത്രധാരണവും അവളെ ചെറുപ്പമാക്കുന്നു. ലീയുടെ ചിത്രങ്ങൾ ഒരു ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. യുവത്വത്തെ കുറിച്ചുള്ള രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തൻ്റെ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് ലീ ഹ്യോ ജോങ് അഭിപ്രായം പറഞ്ഞില്ല. അവൾ മൂന്ന്…
Read Moreവിപണി പിടിച്ചെടുത്ത് വ്യാജൻമാർ; പരന്പരാഗത പപ്പട വ്യവസായത്തിന് തകർച്ച
കോട്ടയം: തൂശനിലയില്‍ ഓണസദ്യക്കു രുചി കൂടണമെങ്കില് പപ്പടം നിര്‍ബന്ധമാണ്. ഊണിനും പായസത്തിനുമൊപ്പം പപ്പടം പൊടിച്ചുചേര്ത്താലേ ഒരു സംതൃപ്തി വരൂ. ഓണത്തിന് ഒന്നരയാഴ്ച ബാക്കി നില്‍ക്കേ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് പപ്പട നിര്‍മാണ മേഖല. ഉഴുന്ന് ഉള്‍പ്പെടെ നിര്‍മാണ വസ്തുക്കളുടെ വില കൂടിയിട്ടും പപ്പടത്തിനു വില കൂടാത്തത് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍നിന്ന് വലിയ തോതില്‍ പപ്പടം എത്തുന്നുണ്ട്. കൂടുതലും യന്ത്രനിര്‍മിത പപ്പടങ്ങളാണ് വിപണിയിലെത്തുന്നത്. പരമ്പരാഗതമായി പപ്പടം നിര്‍മിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരാന്‍ ഇതാണു കാരണം. തൃശൂര്‍, വയനാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നുമാണ് പ്രധാനമായും പപ്പടം എത്തുന്നത്. പപ്പടത്തിന് ഏറ്റവും കുടൂതല്‍ ആവശ്യക്കാരുള്ളത് ഓണക്കാലത്താണ്. ഇപ്പോള്‍ 100 പപ്പടം 120 രൂപയ്ക്കാണ് വില്പന. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തില്‍ പിടിച്ചുനിന്നെങ്കിലും ഇതര സംസ്ഥാന പപ്പടം കുറഞ്ഞ വിലയ്ക്കു വിപണി കീഴടക്കിയതോടെയാണ് ഈ വ്യവസായത്തിന് അടിപതറിയത്. ഇതോടെ ഉപജീവനമാര്‍ഗം തേടി പലരും മറ്റു…
Read Moreപുതു അധ്യായം രചിച്ച് വന്ദേഭാരത്: മൂന്നു മാസത്തിനുള്ളിൽ സ്ലീപ്പര്‍ ട്രെയിനുകൾ ട്രാക്കിലിറങ്ങും
കൊല്ലം: ഇന്ത്യയിൽ ട്രെയിൻ യാത്രയില്‍ പുതു അധ്യായം രചിച്ച വന്ദേഭാരത് സീരീസില്‍ സ്ലീപ്പര്‍ ട്രെയിനുകളും ട്രാക്കിലിറങ്ങാനുള്ള തയാറെടുപ്പിൽ. മൂന്നു മാസത്തിനകം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡില്‍ (ബിഇഎംഎല്‍) പൂര്‍ത്തിയായ വന്ദേഭാരത് സ്ലീപ്പര്‍ ആദ്യ മാതൃകയുടെ ചിത്രങ്ങളും ദൃശ്യങ്ങളും അദ്ദേഹം ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇനിയുള്ള പത്തു ദിവസം ബിഇഎംഎലില്‍ വന്ദേഭാരത് സ്ലീപ്പറിന്റെ വിശദമായ അവസാന വട്ട സാങ്കേതിക പരീക്ഷണങ്ങൾ നടക്കും. തുടര്‍ന്ന് ട്രാക്കില്‍ നിരന്തര പരീക്ഷണവും ഉണ്ടാകും. അതിനുശേഷം സമാനമായ കൂടുതല്‍ ട്രെയിനുകള്‍ നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നര വര്‍ഷത്തിനുശേഷം നിര്‍മാണം ഊര്‍ജിതമാക്കുമെന്നും മാസം രണ്ടോ മൂന്നോ ട്രെയിനുകള്‍ പൂര്‍ത്തീകരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് ചെയര്‍ കാറുകളാണു നിലവില്‍ സര്‍വീസ് നടത്തുന്നത്. സ്ലീപ്പര്‍ കോച്ചുകളില്ലാത്തതിനാല്‍ പകല്‍ മാത്രമേ ഇവ ഉപയോഗിക്കുന്നുള്ളൂ.…
Read Moreഇന്ന് ലോക നാളികേര ദിനം; അറിയാം നാളികേരത്തിന്റെ പ്രധാന ഗുണങ്ങൾ
പ്രകൃതിയുടെ ഏറ്റവും വൈവിധ്യമാർന്ന ഫലമെന്ന് അറിയപ്പെടുന്ന തേങ്ങ പോഷകാഹാരം മുതൽ ചർമ്മസംരക്ഷണം വരെ നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. വർഷം തോറും സെപ്റ്റംബർ 2 ന് ആഘോഷിക്കുന്ന ലോക നാളികേര ദിനം നമ്മുടെ ജീവിതത്തിൽ നാളികേരത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും സുസ്ഥിരമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാളികേരത്തിന്റെ വൈവിധ്യമാർന്ന ഉപയോഗങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലോകമെമ്പാടുമുള്ള അവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ ദിനം സമർപ്പിക്കുന്നു. 2009 ലാണ് ആദ്യമായി ലോക നാളികേര ദിനം ആചരിച്ചത്. ഏഷ്യൻ ആന്റ് പസഫിക് നാളികേര കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് നാളികേര ദിനം ആചരിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലെ 19 നാളികേര ഉത്പാദക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏഷ്യൻ ആന്റ് പസഫിക് നാളികേര കമ്മ്യൂണിറ്റി 1969 സെപ്തംബർ 2നാണ് സ്ഥാപിച്ചത്. ഇതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു. തേങ്ങയുടെ ആരോഗ്യ ഗുണങ്ങൾ ആരോഗ്യകരമായ…
Read Moreഗുരുവായൂർ അമ്പലനട അടുത്ത റിക്കാർഡിനായി ഒരുങ്ങുന്നു; ക്ഷേത്രത്തിൽ സെപ്തംബർ എട്ടിന് 328 വിവാഹങ്ങൾ
ഗുരുവായൂർ അമ്പലം മറ്റൊരു റിക്കാർഡിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. സെപ്തംബർ 8 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 328 വിവാഹങ്ങൾക്കാണ് ശീട്ടായത്. വിവാഹങ്ങളുടെ എണ്ണം ഇനിയും വർധിക്കുവാനാണ് സാധ്യത. ഇതിന് മുൻപ് 227 വിവാഹങ്ങൾ നടന്നതായിരുന്നു റിക്കാർഡ്. വിവാഹങ്ങൾക്കായി ക്ഷേത്രത്തിന് മുന്നിലുള്ള 4 കല്യാണ മണ്ഡപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട്. സെപ്തംബർ 4,5 തീയതികളിലും വിവാഹങ്ങളുടെ എണ്ണം 100 കടന്നിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വിവാഹങ്ങൾ നടത്താനായില്ലെങ്കിൽ വലിയ തിരക്കു വരാനുള്ള സാധ്യതയുണ്ട്.
Read Moreഒഴുക്കിൽപ്പെടാതെ തിരികെ ജീവിതത്തിലേക്ക്; നെഞ്ചിടിപ്പിക്കുന്ന രക്ഷാപ്രവർത്തനം; വീഡിയോ വൈറൽ
കനത്ത മഴയ്ക്കിടയിൽ കവിഞ്ഞൊഴുകുന്ന അരുവിയിൽ മുങ്ങി താഴ്ന്ന ആളെ രക്ഷപ്പെടുത്തി പോലീസുകാർ. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം തെലങ്കാന പോലീസ് എക്സിൽ പങ്കുവച്ച വീഡിയോയിൽ നിർത്താതെ പെയ്യുന്ന മഴയിൽ കവിഞ്ഞൊഴുകുന്ന നാഗനൂൽ അരുവിയിൽ ഒരാൾ മുങ്ങിത്താഴുന്നത് കാണിക്കുന്നു. ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെടാൻ ആ മനുഷ്യൻ ശ്രമിച്ചപ്പോൾ അടുത്തുള്ള പോലീസ് ടീമിലെ കോൺസ്റ്റബിൾമാരായ തഖിയുദ്ദീനും റാമും അയാളുടെ ദയനീയാവസ്ഥ പെട്ടെന്ന് ശ്രദ്ധിച്ചു. ഒരു മടിയും കൂടാതെ അയാളെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കാൻ അവർ തീരുമാനിച്ചു. പിന്നാലെ കോൺസ്റ്റബിൾമാർ കൈകോർത്ത് രക്ഷാപ്രവർത്തനം ശ്രദ്ധാപൂർവ്വം ഏകോപിപ്പിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അവരുടെ വേഗതയേറിയതും നിസ്വാർത്ഥവുമായ ശ്രമം അപകടത്തിലിരുന്ന മനുഷ്യന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. തെലങ്കാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജിതേന്ദറും പോലീസ് സൂപ്രണ്ടും കോൺസ്റ്റബിൾമാരുടെ ധീരമായ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…
Read Moreട്രെയിൻ അപകടത്തിൽ നിന്നും സാഹസികമായി യാത്രക്കാരനെ രക്ഷിച്ച് പോലീസുകാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവെ ട്രെയിനിനടിയിലേക്ക് വീണുപോയ യുവാവിനെ രക്ഷിച്ച പോലീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഗോരേഗാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. വീഡിയോ പങ്കിട്ട് മുംബൈ പോലീസ് കുറിച്ചതിങ്ങനെ ‘പിസി ബാലാസോ ധാഗെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഗോരെഗാവ് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നത് കണ്ടു. പിസി ധാഗെ ഒരു ദുരന്തം ഒഴിവാക്കി അവൻ്റെ ജീവൻ രക്ഷിച്ചു’. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഒരാൾ കയറാൻ ശ്രമിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ ഒരു പടി തെറ്റി താഴെ വീഴുന്നു. ഇത് ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലുള്ള ചെറിയ വിടവിൽ കുടുങ്ങിക്കിടക്കുന്നതിലേക്ക് നയിക്കുന്നു. പിസി ബാലാസോ ധാഗെ വീണുകിടന്ന ആ മനുഷ്യന്റെ അടുത്തേക്ക് വേഗം ഓടിച്ചെന്ന് അവനെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചിഴച്ചു മാറ്റി. പിന്നീട് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന മറ്റ് കുറച്ച് ആളുകളും ആ വ്യക്തിക്ക്…
Read Moreമനുഷ്യരെ ബാധിക്കുമോ? 41,000 വർഷം പഴക്കം: പുരാതന സോംബി വൈറസുകളെ കണ്ടെത്തി
41,000 വർഷം വരെ പഴക്കമുള്ള ആയിരക്കണക്കിന് പുരാതന ‘സോംബി’ വൈറസുകളെ ഹിമാലയത്തിൽ ഗവേഷകർ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിലെ ഗുലിയ ഹിമാനിയിൽ നിന്ന്, ചൈനയിൽ നിന്നും യുഎസിൽ നിന്നുമുള്ള 60 ഗവേഷകർ അടങ്ങുന്ന സംഘം ശേഖരിച്ച ഐസ് സാമ്പിളുകളിലാണ് മുമ്പ് അറിയപ്പെടാത്ത 1,700 -ലധികം വൈറസുകളെ കണ്ടെത്തിയത്. ഈ സോംബി വൈറസുകൾ മനുഷ്യരെ ബാധിക്കുമെന്നും അത് പുറത്തുവിട്ടാൽ ലോകമെമ്പാടും വ്യാപിക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ പുരാതന വൈറസുകൾ വർഷങ്ങളായി അവയുടെ പരിതസ്ഥിതികളെ എങ്ങനെ സ്വാധീനിച്ചുവെന്ന് മനസിലാക്കാനും ഭാവിയിൽ അവ പടരുന്നത് തടയാനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷക സംഘം പറയുന്നു. ഒമ്പത് വ്യത്യസ്ത പുരാതന കാലഘട്ടങ്ങളിൽ നിന്നുള്ള വൈറസുകളാണ് ഇവയെന്നാണ് നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. താപനില ഉയരുമ്പോൾ, ഈ പുരാതന വൈറസുകൾ ചുറ്റുമുള്ള സൂക്ഷ്മജീവി സമൂഹങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക പഠനത്തിന്റെ ഭാഗമല്ലാത്ത മറ്റൊരു വൈറോളജിസ്റ്റ് എറിൻ ഹാർവി…
Read More