മൊബൈൽ ഫോണിന്റെയും ടിവിയുടെയും അമിത ഉപയോഗത്തിന്റെ പേരിൽ മാതാപിതാക്കളുടെ നിരന്തരമായ ശകാരത്തിൽ മനംനൊന്ത് 21 വയസ്സുള്ള ഒരു പെൺകുട്ടി 8 വയസ്സുള്ള സഹോദരനൊപ്പം പോലീസ് സ്റ്റേഷനിലെത്തി മാതാപിതാക്കൾക്കെതിരെ പരാതി നൽകി. ഇൻഡോർ നഗരത്തിലെ ചന്ദൻ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് രക്ഷിതാക്കൾ ഹൈക്കോടതിയിൽ എത്തി. കുട്ടികൾ പോലീസ് സ്റ്റേഷനിലെത്തി രക്ഷിതാക്കൾ തങ്ങളെ ശകാരിക്കുകയും മൊബൈൽ ഉപയോഗിച്ചതിന് മർദിക്കുകയും ചെയ്തതായി പരാതിപ്പെട്ടന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ ധർമേന്ദ്ര ചൗധരി പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതു മുതൽ രണ്ട് കുട്ടികളും അമ്മായിയുടെ കൂടെയാണ് താമസിക്കുന്നത്. എഫ്ഐആർ ഫയൽ ചെയ്യുന്നതിനുമുമ്പ്, കുട്ടികൾ മൊബൈലിനും ടിവിക്കും അടിമപ്പെടുന്നത് ഓരോ രക്ഷിതാക്കളെയും…
Read MoreCategory: Today’S Special
60 സെക്കൻഡിനുള്ളിൽ 1,014 ഗ്രാം ഓട്സ് കഴിച്ച് ലോക റിക്കാർഡ്; വൈറലായി വീഡിയോ
ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഓട്സ് കഴിച്ച് റിക്കാർഡ് നേടിയിരിക്കുകയാണ് നോർവേയിലെ ട്രോണ്ട്ഹൈമിലെ ട്രോണ്ട്ഹൈമിൽ നിന്നുള്ള ജോഹന്നാസ് ബെർജ് . 60 സെക്കൻഡിനുള്ളിൽ 4.2 കപ്പിന് തുല്യമായ 1,014 ഗ്രാം ഓട്സാണ് ഇയാൾ കഴിച്ചത്. ഗിന്നസ് വേൾഡ് റിക്കാർഡ്സും അവരുടെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടു. വൈറൽ ഫൂട്ടേജിൽ, ഒരു വലിയ പാത്രത്തിൽ ഓട്സ് മീൽ കൊണ്ട് ബെർജ് ഇരിക്കുന്നത് കാണാം. ടൈമർ ആരംഭിക്കുമ്പോൾ അയാൾ വേഗത്തിൽ ഓട്സ് കഴിക്കുകയും ചെയ്യുന്നു. “ഒറ്റ മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ കഞ്ഞി/ഓട്ട്സ് കഴിച്ചത് 1,014 ഗ്രാം /35.76 ഔൺസ് ജോഹന്നാസ് ബെർജ്.”എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 3 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Read Moreവയനാട്ടിലെ രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ ആര്‍മിയില്‍ ചേരാൻ തോന്നി; വൈറലായി മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ്
നാടിനെ ഞെട്ടിച്ചവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വാർത്തകൾ കണ്ട് ഞെട്ടുകയാണ് ഓരോ മനുഷ്യരും. ഇതിനിടെ ദുരന്തവാർത്തകൾ കണ്ട് തന്റെ സങ്കടങ്ങളും സ്വപ്നങ്ങളും എഴുതിയ ഒരു കൊച്ചുമിടുക്കന്റെ ഡയറിക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാലക്കാട് ജില്ലയിലെ മണ്ണൂർ എ ജെ ബി എസ് കിഴക്കുംപുറം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദി മുഹമ്മദ്. എ. എസ്. തന്റെ സംയുക്ത ഡയറിയിൽ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നുവെന്നും ഇന്ത്യന്‍ ആര്‍മിയുടെ രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ എനിക്ക് ആര്‍മിയില്‍ ചേരാനും ഹെലികോപ്ടറില്‍ സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്ന് ഞാന്‍ ഉമ്മയോട് പറഞ്ഞുവെന്നുമാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. ഡയറി കുറിപ്പ് പങ്കുവച്ചതോടെ നിരവധിയാളുകളാണ് ആദി മുഹമ്മദിന് ആശംസകളുമായെത്തുന്നത്. ഡയറി കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്ന് രാവിലെ എണീറ്റപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നു. ഞാനും ഉമ്മയും ഫോണിലൂടെ വാര്‍ത്ത കണ്ടു.…
Read Moreവയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്; സഹായഹസ്തവുമായി എയർടെൽ
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈകോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടയ്ക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
Read More40 രൂപയുടെ ഉപ്പുമാവിന് വില 120, ഇഡ്ഡലിക്ക് 60ൽനിന്ന് 161; ഓൺലൈൻ ഫുഡ് ഡെലിവറിയിൽ ‘പകൽക്കൊള്ള’
ഓൺലൈൻ ഫുഡ് ഡെലിവറി കന്പനികളുടെ ഭക്ഷണവിതരണത്തിലെ പകൽക്കൊള്ള ഉദാഹരണസഹിതം പുറത്തുവിട്ടിരിക്കുകയാണ് മുംബൈയിലെ മാധ്യമപ്രവർത്തകൻ അഭിഷേക് കോത്താരി. മുംബൈയിലെ ജനപ്രിയ റസ്റ്ററന്റിലെ ബില്ലും അതേ ഹോട്ടലിലെ വിഭവങ്ങൾക്ക് ഓൺലൈൻ കന്പനികൾ ഈടാക്കുന്ന വിലയുടെ സ്ക്രീൻഷോട്ടുമാണ് അഭിഷേക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഹോട്ടലിലെ വിലയും സ്വിഗ്ഗിയും സൊമാറ്റോയും മറ്റും ഈടാക്കുന്ന വിലയും തമ്മിൽ ചെറിയ വ്യത്യാസമേ ഉണ്ടാകൂവെന്ന ധാരണ ഇതോടെ തിരുത്തപ്പെട്ടു. മുംബൈ വിലെപാർലെയിലെ റാം മന്ദിർ റോഡിൽ പ്രവർത്തിക്കുന്ന ഉഡുപ്പി2മുംബൈ എന്ന ഹോട്ടലിലാണ് അഭിഷേക് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയത്. തട്ടേ ഇഡലി- (രണ്ട് എണ്ണം120 രൂപ), ഉഴുന്നുവട (നാല് എണ്ണം 70 രൂപ), ഒനിയൻ ഊത്തപ്പം (80 രൂപ), ഉപ്പുമാവ് (40 രൂപ), ഹാഫ് ചായ (10 രൂപ)യുമാണു കഴിച്ചത്. ആകെ ബിൽ 320 രൂപ മാത്രം. ഇതേ വിഭവങ്ങൾ ഓൺലൈനിൽ ലഭിക്കാൻ കന്പനികൾ ഈടാക്കുന്നത് 740…
Read Moreവെള്ളക്കെട്ടിലൂടെ പാഞ്ഞ് ആംബുലൻസ്; നിൽക്കുമോ എന്ന ഭയത്തോടെ പിന്നാലെ ഓടി നാട്ടുകാരും
ഉരുൾപൊട്ടൽ നാശംവിതച്ച വയനാടിന് താങ്ങായി മലയാളികൾ കൈകോർത്ത് ഇറങ്ങിയിരിക്കുകയാണ്. കഴിക്കാൻ ഭക്ഷണവും ഉടുത്തു മാറാൻ വസ്ത്രവുമില്ലാതെ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നവർക്കായി ആവശ്യ സാധനങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്നുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറായി എത്തിയ അമ്മമാർ വരെയുണ്ടായിരുന്നു നമുക്കിടയിൽ എന്നത് ഈ ദുരന്തത്തിനിടിയിലും ആശ്വാസം നൽകുന്ന കാര്യമാണ്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ നടക്കുന്ന കരളലിയിക്കുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത്. വയനാട്ടില്‍ നിന്നും വന്ന ആംബുലന്‍സിന് കോഴിക്കോട് പടനിലത്തുവച്ച് വഴിയൊരുക്കുകയായിരുന്നു മറ്റ് വണ്ടികളും നാട്ടുകാരും. വെള്ളക്കെട്ടുള്ള റോഡിലേക്ക് ഇറങ്ങിയ ആംബുലന്‍സ് ഒരു ഘട്ടത്തില്‍ നില്ക്കും എന്ന അവസ്ഥവരെ ഉണ്ടായി. തുടർന്ന് ആംബുലന്‍സ് നില്‍ക്കുമോ എന്ന ഭയത്തില്‍ കൂടിനിന്ന നാട്ടുകാര്‍ വരെ പിന്നാലെ പായുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിനിടക്ക് ചിലര്‍ വീഴുകയും ചെയ്തു. എന്നാല്‍ കേടൊന്നും സംഭവിക്കാതെ…
Read Moreചെളി കുഴപ്പമില്ല, വാ പൊളി.. നിങ്ങള്‍ കഴിക്ക്..’: രക്ഷാപ്രവർത്തകരുടെ വായിൽ ഭക്ഷണം വച്ച് നൽകി യുവാവ്; ഇത് കണ്ണും മനസും നിറയ്ക്കും കാഴ്ച
വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും മനുഷ്യ ജീവനുകൾക്കായി ആഹാരം പോലും കഴിക്കാതെയാണ് തിരച്ചിൽ നടത്തുന്നത്. ഇങ്ങനെ രക്ഷാപ്രവർത്തനം നടത്തുന്നവർക്കിടയിൽ ഭക്ഷണവുമായെത്തിയ ഒരാളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അവരുടെ വായിൽ ആഹാരം വച്ച് കൊടുക്കുകയാണ് അയാൾ. ‘ചെളി കുഴപ്പമില്ല, വാ പൊളി.. നിങ്ങള്‍ കഴിക്ക്..’ എന്ന് പറഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് യുവാവ് വായില്‍ ആഹാരം വച്ചുകൊടുക്കുന്നത്. കാണുന്നവരുടെ മനസും കണ്ണും നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ ഏറ്റെടുത്ത് കമന്റുമായി എത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreബൈക്ക് യാത്രികർക്ക് നേരെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി, യുവതിയെ കയറിപിടിച്ചു; വൈറൽ വീഡിയോയ്ക്ക് വിമർശനങ്ങൾ ഉയരുന്നു
റോഡിലെ വെള്ളക്കെട്ടിലൂടെ പോയ ബൈക്ക് യാത്രക്കാർക്ക് നേരെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി സാമൂഹിക വിരുദ്ധർ. ഉത്തർപ്രദേശിലെ ലക്നോവിലാണ് സംഭവം. തീവ്രമഴയെ തുടർന്ന് ലക്നോ വെള്ളക്കെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച താജ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ പോയ സ്ത്രീക്കും പുരുഷനും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. ബൈക്കിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ഇവരുടെ മേൽ ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ റോഡിലെ വെള്ളം തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ചിലര്‍ ബൈക്ക് പിന്നിലേക്ക് വലിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പുരുഷനും സ്ത്രീയും വെള്ളത്തിലേക്ക് വീഴുകുമായിരുന്നു. ഇതിനിടക്ക് ഒരാള്‍ യുവതിയെ കയറിപിടിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുവാക്കള്‍ക്കെതിരെ പ്രതിഷേധം ഉയർന്നുവരികയാണ്. Lucknow: A viral video shows people mistreating a woman during rain and causing a ruckus under the…
Read Moreപരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണ്, ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ; വൈറലായി കുറിപ്പ്
ദുരന്തത്തിൽ പകച്ചു നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്കായി കേരളം ഒട്ടാകെ കൈകോർക്കുകയാണ്. ഇത്തരത്തിൽ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് വന്ന വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന വാട്സ്ആപ് സന്ദേശം ഒരാൾ സന്നദ്ധ പ്രവർത്തകർക്ക് അയക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയാറാണെന്ന് പറഞ്ഞ് എത്തിയത്. സജിന്‍ പങ്കുവച്ച കുറിപ്പ് ഞങ്ങൾ ഇടുക്കിയിൽ ആണ് എങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ട് എങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ.
Read Moreവലിച്ചെറിഞ്ഞ ഭാഗ്യം; ചവറ്റുകൊട്ടയിലിട്ട ലോട്ടറിക്ക് 1.7 കോടി..!
സൗത്ത് കരോലിന: ലോട്ടറിയടിക്കുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യമാണ്. വളരെ ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യം. എന്നാൽ, 1.6 കോടി രൂപ ലോട്ടറിയടിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിൽനിന്നുള്ള ഒരു സ്ത്രീയുടെ ഭാഗ്യം വളരെ വ്യത്യസ്തമാണ്. സൗത്ത് കരോലിന എജ്യുക്കേഷൻ ലോട്ടറി ടിക്കറ്റാണ് അവർ വാങ്ങിയത്. ടിക്കറ്റ് സ്ക്രാച്ച് ചെയ്തപ്പോൾ കണ്ട നമ്പറിൽ സ്ത്രീക്ക് വലിയ വിശ്വാസം തോന്നിയില്ല. അവരത് ചവറ്റുകൊട്ടയിൽ ഇട്ടു. എന്നാൽ, ഭാഗ്യം അവരുടെ ഭർത്താവിന്റെ രൂപത്തിലെത്തി. അദ്ദേഹം ചവറ്റുകൊട്ടയിലിട്ട ലോട്ടറി ടിക്കറ്റ് കണ്ടു. പകുതി മാത്രം സ്ക്രാച്ച് ചെയ്ത ലോട്ടറി ടിക്കറ്റ് അയാളെടുത്ത് മുഴുവനായും സ്ക്രാച്ച് ചെയ്തു. അതിലുണ്ടായിരുന്ന നമ്പറുകൾ കണ്ടപ്പോൾ അന്പരന്നുപോയി. അത് സമ്മാനമടിച്ച നമ്പറായിരുന്നു. വിവരമറിഞ്ഞ് ഭാര്യയും ഞെട്ടി. കൈമോശം വരുമായിരുന്ന ലോട്ടറി ഭാഗ്യം തിരികെ ലഭിച്ചതിന്റെ ആശ്ചര്യത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ ദമ്പതികൾ. ലോട്ടറിയടിച്ച സ്ത്രീയുടെ പേര് ഇതുസംബന്ധിച്ച റിപ്പോർട്ടുകളിലില്ല.
Read More