ജിംനേഷ്യത്തിൽ കക്കാൻ കയറിയ കള്ളനു കിട്ടിയ എട്ടിന്റെ പണി സമൂഹമാധ്യമങ്ങളില്‍ ചിരി പടർത്തിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഒരു ജിമ്മിൽ രാത്രി മോഷ്ടിക്കാൻ കയറിയതായിരുന്നു കള്ളൻ. ജിമ്മിൽ സിസിടിവി കാമറകൾ ഉള്ള കാര്യം കള്ളൻ അറിഞ്ഞില്ല. കള്ളൻ കയറിയ കാര്യം തൽസമയം കണ്ട ജിം ഉടമ ഉടൻതന്നെ സ്ഥലത്തെത്തി. ഉടമ എത്തുമ്പോൾ കള്ളൻ കൗതുകത്തോടെ ട്രെഡ്മില്ലിൽ പരിശീലനത്തിലായിരുന്നു. കള്ളനെ കൈയോടെതന്നെ പിടികൂടി. എന്നാൽ ഉടനേ പോലീസിൽ ഏൽപ്പിക്കാനൊന്നും ഉടമ മുതിർന്നില്ല. പകരം കള്ളനെ ട്രെഡ് മില്ലിൽതന്നെ നിർത്തി മെഷീന്റെ സ്പീഡ് കൂട്ടി. കള്ളനാകട്ടെ ട്രെഡ്മില്ലിൽ ഓട്ടടാ ഓട്ടം. ഒടുവിൽ തളർന്ന് അവശനായ കള്ളനെ പോലീസിൽ ഏൽപിക്കുകയുംചെയ്തു. സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിനാളുകളാണു വീഡിയോ കണ്ട് കമന്റിട്ടത്. https://youtu.be/0lFqXGHSYh0
Read MoreCategory: Today’S Special
പഴയ ഫർണിച്ചറുകൾ ശേഖരിച്ച് നവീകരിച്ച് വിൽക്കുന്നു; യുവതി പ്രതിമാസം സമ്പാദിക്കുന്നത് 1.6 ലക്ഷം രൂപ
ഇന്നേ വരെ ആരും ചെയ്യാത്ത ഒരു ബിസിനസ്സിനെക്കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. ചിലപ്പോൾ ഇത്തരത്തിലുള്ള സാഹസങ്ങൾ വലിയ വിജയം നേടും. യുഎസിൽ നിന്നുള്ള യുവതി വലിച്ചെറിയുന്ന വസ്തുക്കൾ ശേഖരിക്കുകയും അവയെ പുത്തൻപുതുതായി മാറ്റിയെടുക്കുകയും ചെയ്യുന്നു. അമേരിക്കയിൽ നിന്നുള്ള മോളി ഹാരിസ് സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചത് നിരവധി പേരെ വിസ്മയിപ്പിച്ചു. പഴയതും ഉപേക്ഷിച്ചതുമായ സാധനങ്ങൾ വാങ്ങുകയും അവ ഉപയോഗയോഗ്യമാക്കാൻ പുനർനിർമ്മിച്ച് യഥാർത്ഥ വിലയുടെ ഇരട്ടിയോ മൂന്നിരട്ടിയോ വിലയ്ക്ക് ഇവ വിൽക്കുകയും ചെയ്യുന്നു. 32 വയസ്സുള്ള മോളി ഹാരിസ് രണ്ട് കുട്ടികളുടെ അമ്മയാണ്. ഇവരുടെ കുടുംബം ആദ്യം ലോവയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഫ്ലോറിഡയിലേക്ക് മാറാൻ തീരുമാനിക്കുകയും താമസിക്കാൻ ഒരു ചെറിയ ബീച്ച് ഹൗസ് വാങ്ങുകയും ചെയ്തു. ഭർത്താവിന് ജോലിയുണ്ടായിരുന്നപ്പോൾ തന്നെ കുടുംബം പോറ്റാൻ മോളി സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ തീരുമാനിച്ചു. അയൽക്കാർ വഴിയരികിൽ ഉപേക്ഷിച്ചു കളഞ്ഞ ഫർണിച്ചറുകൾ അവൾ…
Read Moreഭയം വേണ്ട; പരീക്ഷണം മാത്രം; സംസ്ഥാനത്ത് പലയിടങ്ങളിലും സൈറൺ മുഴങ്ങും
തിരുവനന്തപുരം: ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മുഴങ്ങും. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിനായാണ് സൈറൺ. രാവിലെ11 മുതലാണ് പരീക്ഷണാർഥം സൈറണുകൾ മുഴക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി ‘കവചം’ എന്ന പേരിൽ 85 സ്ഥലങ്ങളിലായാണ് സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതൽ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും നടക്കും. ഇതിന് പുറമേ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കും. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.
Read Moreഏതാണ് ആ മൃഗം! സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ അജ്ഞാത മൃഗം; വീഡിയോ വൈറലാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിൽ നടന്ന അജ്ഞാത മൃഗത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിദേശ രാഷ്ട്രത്തലവന്മാരും മറ്റ് പ്രമുഖരും വ്യവസായികളും സിനിമാ താരങ്ങളും ഉൾപ്പെടെ 8,000 അതിഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. സത്യപ്രതിജ്ഞ പൂർത്തിയാക്കിയ ശേഷം ബിജെപി എംപി ദുർഗ ദാസ് ഉയ്കെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അഭിവാദ്യം അർപ്പിക്കുന്ന സമയത്ത് പകർത്തിയ ഫൂട്ടേജിൽ പൂച്ചയെപ്പോലെയുള്ള ഒരു മൃഗം പിന്നിൽ നടക്കുന്നത് കാണിക്കുന്നു. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് പുള്ളിപ്പുലിയാണെന്ന് അഭിപ്രായപ്പെടുന്നു, മറ്റുള്ളവർ ഇത് ഒരു സുരക്ഷാ നായയോ വളർത്തുമൃഗമോ ആണെന്നും പറഞ്ഞു. ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ‘ഇത് എഡിറ്റ് ചെയ്തതാണോ, ഇതെങ്ങനെ ആരും ശ്രദ്ധിച്ചില്ലേ? ഒരു വലിയ പൂച്ചയെ പോലെ തോന്നുന്നു,വാലും നടത്തവും കണ്ടിട്ട് ഒരു പുള്ളിപ്പുലിയായി തോന്നുന്നു. ആളുകൾ ശരിക്കും ഭാഗ്യവാന്മാർ, ഇത് സമാധാനപരമായി…
Read Moreകണ്ടാൽ ഭയന്നുപോകും: സ്കൂട്ടറിനുള്ളില്‍ മൂര്‍ഖൻ..! വൈറലായി ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കാലവർഷക്കാലം ഇഴജന്തുക്കളെ പേടിക്കേണ്ട സമയം കൂടിയാണ്. പെരുമഴയത്ത് കാടുകളിൽനിന്നും പൊത്തുകളിൽനിന്നും വിഷപ്പാമ്പുകളും മറ്റും പുറത്തേക്കിറങ്ങും. അവ ജനവാസമേഖലകളിലേക്കു മാത്രമല്ല, വീടുകളിൽവരെ എത്തും. രാത്രികാലങ്ങളിലെത്തുന്ന ഇവ എവിടെയാണു പതുങ്ങുക എന്നു പറയാൻ പറ്റില്ല. വീടിനുള്ളിലെത്തിയാൽ ഷൂവിനുള്ളിലും കിടക്കയ്ക്കടിയിലും അടുക്കളയിൽ പാത്രങ്ങൾക്കുള്ളിലും വരെ ഇഴജന്തുക്കൾ കയറിക്കൂടും. കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഇൻഡോറിൽനിന്നു പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇത്തരത്തിൽ പേടിപ്പെടുത്തുന്ന ഒന്നാണ്. ഒരു വീടിന് മുന്നില്‍ വച്ച സ്കൂട്ടറിന്റെ ഹാന്റില്‍ കവറിനുള്ളില്‍നിന്ന് ഒരു മൂര്‍ഖനെ പുറത്തെടുക്കുന്നതാണു വീഡിയോയിലുള്ളത്. പാമ്പുപിടിത്തക്കാരനായ രാജേഷ് ആണു ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. സ്കൂട്ടറിന്റെ ഹാന്റില്‍ കവര്‍ ഊരിമാറ്റി ഏറെ പരിശ്രമത്തിനുശേഷമാണു പാമ്പിനെ പുറത്തെടുത്തത്. 13 ലക്ഷത്തിലേറെ പേരാണു വീഡിയോ ഇതിനകം കണ്ടത്. വീഡിയോ കണ്ടശേഷം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ഭയം തോന്നുന്നെന്നു ചിലരെഴുതി.
Read Moreയഥാർഥ ജീവിതത്തിന് വേണ്ടി പാകപ്പെടുത്തുന്നു! സ്വന്തം വീട്ടിൽ താമസിക്കാൻ മകളുടെ കൈയിൽ നിന്ന് വാടക വാങ്ങി അമ്മ; ഈ തുക ഭാവിയിൽ സ്ഥലം വാങ്ങാൻ മകളുടെ അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കുന്നു
വാടകയ്ക്ക് ഒരു വീട് ലഭിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, സൗകര്യങ്ങൾ വേണ്ടത്ര ഇല്ലെങ്കിലും പലപ്പോഴും വാടക കൂടുതലാണ് ഉടമസ്ഥർ വാങ്ങുന്നത്. എന്നാൽ ഓസ്ട്രേലിയയിൽ ഒരു അമ്മ തന്റെ മകളെ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ മനസിലാക്കി കൊടുക്കാൻ ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൈയടി നേടുന്നത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്തിൽ നിന്നുള്ള അമ്മ കാറ്റ് ക്ലാർക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ മകളുടെ കൈയിൽ നിന്ന് വാടക വാങ്ങുകയാണ്. ടിക് ടോക്കിലൂടെയാണ് തൻ്റെ മൂത്തമകളായ ഇരുപതുകാരി ലതിഷയിൽ നിന്നും വാടക വാങ്ങുന്ന കാര്യം അവർ തുറന്നുപറഞ്ഞത്. സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ കാറ്റിന് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും തന്റെ മകളെ “യഥാർത്ഥ ലോകത്തിനായി” ഒരുക്കുകയാണെന്ന് അവർ അവകാശപ്പെട്ടു. മകളുടെ കൈയിൽ നിന്നും വാടക ഈടാക്കുന്ന നിങ്ങൾ എന്തൊരു അമ്മയാണ് എന്ന കമന്റിന് കാറ്റ് നൽകിയ മറുപടി ഇങ്ങനെയാണ്……
Read Moreജീവനക്കാരുടെ ശരീരഭാരം കുറയ്ക്കാൻ ബോണസായി കമ്പനി നൽകിയത് ഒരു കോടി രൂപ; കമ്പനി അന്വേഷിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ
ശരീരഭാരം കുറയ്ക്കുന്നതിന് കഠിനമായ പരിശ്രമവും ശ്രദ്ധയും ആവശ്യമാണ്. ഭൂരിപക്ഷം ആളുകളും അധിക ഭാരം കുറയ്ക്കാനായി വളരെയധികം കഷ്ടപ്പെടുന്നു. എങ്കിൽ ശരീരഭാരം കുറയ്ക്കാൻ പണം നൽകിയാലോ? അതെ, നിങ്ങൾ കേട്ടത് ശരിയാണ്. അടുത്തിടെ ഒരു പുതിയ കമ്പനി ജീവനക്കാർക്ക് ഭാരം കുറയ്ക്കാനുള്ള ബോണസ് നൽകി. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഒരു സ്ഥാപനമാണ് തടി കുറയ്ക്കാൻ ജീവനക്കാർക്ക് പണം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിയിൽ പലരും തടികുറച്ച് പണം സമ്പാദിച്ചിട്ടുണ്ട്. Insta360 എന്ന് പേരിട്ടിരിക്കുന്ന കമ്പനി ഷെൻഷെനിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുവരെ 150 പേർ ഈ അമിത ഭാരം കുറയ്ക്കൽ പരിപാടിയിൽ പങ്കെടുത്തു. ഇതിനായി മൊത്തം ഒരു കോടി രൂപ മുഴുവൻ ജീവനക്കാർക്കും കമ്പനി പാരിതോഷികമായി വിതരണം ചെയ്തിട്ടുണ്ട്. ഓരോ ക്യാമ്പും 3 മാസമാണ്, ആകെ 30 ജീവനക്കാരുണ്ട്. ഇതുവരെ അഞ്ച് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഈ…
Read More110 ലിറ്റർ രക്തം ദാനംചെയ്ത് ഹെൻറി ബിക്കോഫ്; 49 വർഷത്തിനിടെ രക്തം നൽകിയത് 693 പേർക്ക്
49 വർഷത്തിനിടെ 110 ലിറ്റർ രക്തം ദാനം ചെയ്തതിന്റെ ചാരിതാർഥ്യത്തിലാണ് അറുപത്തെട്ടുകാരനായ അമേരിക്കക്കാരൻ ഹെന്റി ബിക്കോഫ്, പ്രായമായെങ്കിലും ഈ പുണ്യപ്രവൃത്തി ഉടനെങ്ങും നിർത്തില്ലെന്ന് അദ്ദേഹം പറയുന്നു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് സ്വദേശിയായ ഹെൻറി 1975ൽ കോളജിൽ പഠിക്കുന്പോഴാണ് ആദ്യമായി രക്തം നല്‍കുന്നത്. തുടർന്നങ്ങോട്ട് എല്ലാ 56 ദിവസം കൂടുന്പോഴും രക്തം ദാനം ചെയ്തു. പ്രായാധിക്യം കാരണം ഇപ്പോൾ ഇടവേളകൾ കുറച്ചു നീളുന്നുണ്ട്. ഹെൻറിയുടെ രക്തം 693 പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നാണു ന്യൂയോർക്ക് ബ്ലഡ് കാൻസർ സെന്റർ പറഞ്ഞത്. ബി നെഗറ്റീവായ അദ്ദേഹത്തിന്റെ രക്തത്തിന് ആവശ്യക്കാർ ഏറെയാണ്. നേത്രരോഗചികിത്സാ മേഖലയിൽ ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിച്ച ഹെൻറിക്കു വേണമെങ്കിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്തയാളെന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കാവുന്നതാണെന്നു ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ആദ്യത്തെ രക്തദാനം അത്ര സുഖകരമല്ലായിരുന്നുവെന്ന് ഹെൻറി ഓർക്കുന്നു. രക്തം കൊടുത്തുകഴിഞ്ഞ് ആവശ്യത്തിനു വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ…
Read Moreമരണത്തിലും മൂവരുമൊന്നിച്ച്; കുത്തിയൊലിച്ചുവരുന്ന വെള്ളച്ചാട്ടത്തിന് നടുവിൽ അവസാനമായി കെട്ടിപ്പിടിച്ച് സുഹൃത്തുക്കൾ; വൈറലായി വീഡിയോ
വടക്കൻ ഇറ്റലിയിലെ പെയ്ത ശക്തമായ മഴയിൽ കലിതുള്ളി വന്ന വെള്ളച്ചാട്ടത്തിൽ ജീവൻ പൊലിഞ്ഞ മൂന്ന് സുഹൃത്തുക്കളുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്രീസിയ കോർമോസ് (20), ബിയാൻക ഡോറോസ് (23), ക്രിസ്റ്റ്യൻ മോൾനാർ (25) എന്നിവരാണ് മരണപ്പെട്ടത്. മൂവരും ഫ്രിയൂലി മേഖലയിലെ നാറ്റിസോൺ നദി മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ നീരൊഴുക്ക് വർധിക്കുകയും ഇവർ ഒഴുക്കിൽപ്പെടുകയും ചെയ്തു. നദിയിലേക്കിറങ്ങും മുൻപ് സംഘം രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചിരുന്നു. അവർ സംഭവസ്ഥലത്തെത്തിയപ്പോൾ മൂന്നുപേരും കുത്തി ഒഴുകുന്ന വെള്ളത്തിനു നടുവിൽ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ഹെലികോപ്ടറിലെത്തിയ സേന കയർ എറിഞ്ഞു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ജലപ്രവാഹത്തിൽ മൂന്നുപേരും ഒലിച്ചുപോയി. പിന്നീട് നടത്തിയ തെരച്ചിലിൽ കോർമോസിന്റേയും ഡോറോസിന്റേയും മൃതദേഹങ്ങൾ വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. എന്നാൽ ഇതുവരെ മോൾനാറിന്റെ വിവരമൊന്നും തന്നെ ലഭിച്ചിട്ടില്ല. മോൾനാറിനെ കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം…
Read Moreഎബിയുടെ ചിത്രങ്ങൾക്കായി ജർമൻ മ്യൂസിയം ഒരുങ്ങുന്നു; ഹെർമൻ ഹെസെയുടെ നോവലിനെ ആസ്പദമാക്കി വരച്ച 26 ചിത്രങ്ങൾ ഇനി ജർമനിയിലെ കാൾവിലേക്ക്
ജർമൻ നോവലിസ്റ്റും കവിയും ചിത്രകാരനുമായിരുന്ന ഹെർമൻ ഹെസെയുടെ സിദ്ധാർഥ എന്ന നോവലിനെ ആസ്പദമാക്കി ചിത്രകാരൻ എബി എൻ. ജോസഫ് വരച്ച 26 ചിത്രങ്ങൾ ഇനി ജർമനിയിലെ കാൾവിലേക്ക്. പരമ്പരാഗതമായി ഹെസെമാരുടെ കുടുംബ വീടുകളുള്ള കാൾവ് നഗരത്തിലാണ് ഹെർമൻ ഹെസെ മ്യുസിയമെന്ന് ജർമൻകാരനായ ബേൺഡ് ഫോഗെല്ലും എബി എൻ. ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു. പോപ്പ് പെയിന്റിംഗ് സമ്പ്രദായം തുടങ്ങിവച്ച ആൻഡി വാരോൾ, റോയ് ലിചെൻസ്റ്റീയിൻ എന്നീ വിഖ്യാത ചിത്രകാരന്മാർക്കൊപ്പമാണ് എബിയുടെ ചിത്രങ്ങളും ഇടം പിടിക്കുന്നത്. നവീകരിക്കപ്പെട്ട ഹെസെ മ്യുസിയത്തിന്റെ ഒരു ഫ്ലോർ പൂർണമായും എബിയുടെ ചിത്രങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നുവെന്നതും വലിയ അംഗീകരമാണ്. ഗാലറികളിലും ഓക്ഷൻ ഹൗസുകളിലും ഇന്ത്യൻ ചിത്രകാരന്മാർ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും ഒരു യൂറോപ്യൻ മ്യുസിയം ഇത് ആദ്യമായാണ് ഇത്രയേറെ ചിത്രങ്ങളുമായി ഒരു ഇന്ത്യൻ കലാകാരനെ വരവേൽ ക്കുന്നത്. നിലവിൽ എബിയുടെ രണ്ട് ചിത്രങ്ങൾ ഹെസെ മ്യുസിയം ചുവരിൽ പ്രദർശിപ്പിക്കുന്നുണ്ട്. അക്രിലിക്,…
Read More