വിവാഹങ്ങൾപോലെ സാധാരണ നടക്കുന്ന ഒന്നായി മാറിയിരിക്കുന്നു വിവാഹമോചനങ്ങൾ. നാട്ടിൻപുറങ്ങളിൽപോലും വിവാഹമോചിതർ ധാരാളം. ഒരു ബന്ധത്തിൽനിന്നു മോചനം തേടിയശേഷം ഉടൻത്തന്നെ മറ്റൊരു വിവാഹം കഴിക്കുന്നവരും കുറവല്ല. വിവാഹമോചനത്തിനുള്ള കാരണങ്ങൾ പലർക്കും പലതാകും. ഒന്നിച്ചുപോകാൻ ഒട്ടും കഴിയില്ലെന്ന് ഇരുവർക്കും തോന്നിയാൽ പിരിയുകതന്നെയാകും ഉചിതം. പക്ഷേ, വിവാഹമോചനത്തിനുള്ള നിയമനടപടികൾ അത്ര ഈസിയല്ല. കോടതിയിലും സർക്കാർ ഓഫീസിലുമൊക്കെ കയറിയിറങ്ങി മാസങ്ങൾ കാത്തിരിക്കേണ്ടിവരും. എന്നാൽ, കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കണ്ടാൽ വിവാഹമോചനം ആഗ്രഹിക്കുന്നവർ ആവേശഭരിതരാകും. മൊബൈൽ ഫോണിൽ ഒരു യുവതി മെസേജ് അയച്ച് വിവാഹം ബന്ധം വേര്പിരിയുന്നതാണു വീഡിയോയിലുള്ളത്. ഏറെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണു യുവതി സന്ദേശം അയയ്ക്കുന്നത്. യുവതിക്കു ചുറ്റും കൂടിയിരുന്നവരെല്ലാം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. “വേർപിരിയൽ ആഘോഷിക്കുന്ന വന്യമായ കുടുംബം’ എന്ന കുറിപ്പോടെയാണു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതേസമയം വിവാഹബന്ധം ഒഴിയാനുള്ള കാരണം വീഡിയോയിൽ വ്യക്തമല്ല. “അവർ ഒരിക്കലും ആ…
Read MoreCategory: Today’S Special
ഐഗായ് കൊട്ടാരത്തിൽ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി! കിടപ്പുമുറി ഇപ്പോഴും അജ്ഞാതം
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകർ. വടക്കൻ ഗ്രീസിലെ വെർജീനയിലുള്ള പുരാതനമായ ഐഗായ് കൊട്ടാരത്തിലാണു കുളിമുറി കണ്ടെത്തിയതെന്നു പറയുന്നു. അലക്സാണ്ടര്‍ രാജാധികാരത്തിലേറിയ ഈ കൊട്ടാരം 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. ഇവിടെ കണ്ടെത്തിയ കുളിമുറി, അലക്സാണ്ടർ തനിക്കേറ്റവും അടുപ്പമുണ്ടായിരുന്നവർക്കൊപ്പം കുളിച്ചിരുന്ന സ്ഥലമായിരുന്നെന്നു പുരാവസ്തു ഗവേഷകനായ ഹ്യൂസ് പറയുന്നു. നടുമുറ്റം, ക്ഷേത്രങ്ങൾ, സങ്കേതങ്ങൾ, തിയറ്റർ, ബോക്സിംഗ് സ്കൂൾ, ശവകുടീരങ്ങൾ എന്നിവയും ഈ കൊട്ടാരത്തില്‍ കണ്ടെത്തി. പൂര്‍ണമായും പാറയില്‍ കൊത്തിയെടുത്ത അഴുക്കുചാലും കൊട്ടാരത്തിനുള്ളിലുണ്ട്. എന്നാൽ, ചക്രവര്‍ത്തിയുടെ കിടപ്പുമുറി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പുനര്‍നിര്‍മിച്ച ഐഗായ് കൊട്ടാരം കഴിഞ്ഞ ജനുവരിയിൽ സന്ദർശകർക്ക് തുറന്നുകൊടുത്തു. കൊട്ടാരമട്ടുപ്പാവില്‍ നിന്നാല്‍ മാസിഡോണിയൻ പ്രദേശം മുഴുവനായും കാണാം. ഗ്രീക്ക് രാജാവായിരുന്നു അലക്സാണ്ടർ ചക്രവർത്തി. ഒട്ടേറെ യുദ്ധങ്ങൾക്കു നടുനായകത്വം വഹിച്ച ഇദ്ദേഹം ലോകചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ…
Read More‘ഡീസൽ പറാത്ത’ വീഡിയോ വ്യാജമോ? ധാബ ഉടമ പറയുന്നതിങ്ങനെ…
ചണ്ഡീഗഡിലെ ഒരു ധാബയിൽ ഉപഭോക്താക്കൾക്ക് ഡീസൽ പറാത്തകൾ വിളമ്പുന്നതായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ പകർത്തിയ അമൻപ്രീത് സിംഗ് എന്ന ബ്ലോഗർ, റോഡരികിലെ ഭക്ഷണശാലയിൽ വിൽക്കുന്ന പറാത്തകൾ ഡീസൽ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട്, ധാബ ഉടമ ചന്നി സിംഗ് എഎൻഐയോട് സംസാരിക്കുകയും ‘ഡീസൽ പരാത്ത’യെക്കുറിച്ചുള്ള വീഡിയോ ശരിയല്ലെന്നും ബ്ലോഗർ തമാശയ്ക്ക് സൃഷ്ടിച്ചതാണെന്നും പറഞ്ഞു. ‘ഞങ്ങൾ ഡീസൽ പരാത്ത പോലുള്ളവ ഉണ്ടാക്കുകയോ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. ഒരു ബ്ലോഗർ ആ വീഡിയോ വെറും തമാശക്ക് വേണ്ടി നിർമ്മിച്ചതാണ്. ഡീസലിൽ തയ്യാറാക്കുന്ന പറാത്ത ആരും കഴിക്കില്ല എന്നത് സാമാന്യബുദ്ധിയുള്ള കാര്യമാണ്’ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ വിഭവത്തിൽ ഡീസൽ ചേർക്കുന്നു എന്ന അവകാശവാദങ്ങൾ നിരസിക്കുകയും ഫുഡ് സ്റ്റാളിൽ തയ്യാറാക്കുന്ന ഭക്ഷണം ആരോഗ്യകരവും ഉപയോഗയോഗ്യവുമാണെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. ‘ഞങ്ങൾ ഭക്ഷ്യ…
Read Moreഎടാ മോനേ… ആവേശം കൂടിപ്പോയോ! ലഹരിപാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് പോലീസ്
ആവേശം മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് പോലീസ് . ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പാർട്ടിയിൽ കൊലക്കേസിൽ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പാർട്ടിയെ സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയിൽ അറുപതോളം പേരാണ് പങ്കെടുത്തത്. ആവേശം സിനിമയിലെ ‘എട മോനേ’എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയിൽ ഗുണ്ടകൾ പുറത്തിറക്കിയ റീലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ആഡംബരവാഹനത്തിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് അടിപൊളിവേഷത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതുമുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ കൊണ്ടുപോകുന്നതും ഏറ്റുമൊടുവിൽ ഗ്രൂപ്പ് ഫോട്ടോയും റീൽസ് ആക്കിയാണ് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തത്. അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെയുണ്ടായ നിരവധി ഗുണ്ടാ ആക്രമണങ്ങളിൽ…
Read Moreകേരള പോലീസിന്റെ പ്രോജക്ട് ഹോപ്പ്: ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ പാസായത് 331 വിദ്യാര്‍ഥികള്‍
കൊച്ചി: കേരള പോലീസിന്റെ പ്രോജക്ട് ഹോപ്പി (ഹെല്‍പ്പിംഗ് അദേഴ്സ് പ്രൊമോട്ട് എജ്യുക്കേഷന്‍) ലൂടെ സംസ്ഥാനത്ത് ഇത്തവണ സ്റ്റേറ്റ് സിലബസില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ചത് 331 പേര്. എസ്എസ്എല്‍സി പരീക്ഷ 35 പേരും പ്ലസ്ടു പരീക്ഷ 615 പേരുമാണ് എഴുതിയത്. ഇതില്‍ 23 പേര് എസ്എസ്എല്‍സി പരീക്ഷ പാസായി. 308 പേരാണ് പ്ലസ്ടു പരീക്ഷ പാസായത്. പ്രോജക്ട് ഹോപ്പിനു കീഴില്‍ 1,244 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതില്‍ 594 പേരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുണ്ട്. ഇവര്‍ ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിച്ചുപോയവരാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗിനു കീഴില്‍ പഠിച്ച ഇവരുടെ പരീക്ഷ പൂര്‍ത്തിയായത് കഴിഞ്ഞയാഴ്ചയാണ്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനത്തിന് ഇനിയും സമയം എടുക്കും. തിരുവനന്തപുരം റൂറലില്‍ നിന്നാണ് കൂടുതല്‍ പേര് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇവിടെ നിന്നും 15 പേര് പരീക്ഷ എഴുതി. രണ്ടാം സ്ഥാനം കൊല്ലം…
Read Moreപഴമയെ പ്രണയിക്കുന്നവര്‍ ഇത് കാണേണ്ടതാണ്… കൗതുകക്കാഴ്ചകളുടെ നീലൂർ ‘ചൂല്‍സിറ്റി’
പാലാ-മുട്ടം റൂട്ടിലെ നീലൂര്‍ കണ്ടത്തിമാവ് കവലയ്ക്കൊരു വിശേഷണമുണ്ട് ‘ചൂല് സിറ്റി’. കവലയിലെ കടകളിൽ വില്‍പ്പനയ്ക്ക് പലതരം ചൂലുകളുണ്ട്. നീളന്‍ ചൂല്, കുറ്റിച്ചൂല്, പുല്ച്ചൂല്, ഈര്ക്കിലിച്ചൂല് എന്നിങ്ങനെ നിറത്തിലും വലിപ്പത്തിലും ചൂലുകളുടെ വൈവിധ്യം. പുത്തന്‍തലമുറ കൈമോശം വരുത്തിയ പൗരാണിക ഉത്പന്നങ്ങളേറെയും ഇവിടത്തെ കടകളിൽ ലഭിക്കും. കുട്ട, വട്ടി, വല്ലം, മുറം, തവി, കോരി, കപ്പി, കടകോല്, മണ്‍കലം, മീന്‍കൂട, മണ്‍ചട്ടി, ഉറി, തൂമ്പാക്കഴ, എലിപ്പെട്ടി, പഞ്ഞിമെത്ത, തലയണ, ശംഖ്… ഇങ്ങനെ നീളുന്നു സാധനങ്ങള്‍. കയര്‍, ചൂരല്‍, ഒട്ടല്, ഈറ്റ, റബര്‍ എന്നിവകൊണ്ടു നിര്‍മിച്ച കുട്ടകളും വല്ലങ്ങളും വട്ടികളുമുണ്ട്. കാലം പുറത്തേക്കെറിഞ്ഞ അരകല്ലും ഉരലും ആട്ടുകല്ലും ഉലക്കയുമുണ്ട് നീലൂരിലെ കടകളിൽ. ന്യൂജെന്‍ കാലത്തിനു വേണ്ടാതായ തഴപ്പായയും മെത്തപ്പായയും ചിക്കുപായയുമെല്ലാം ഇവിടെ ലഭിക്കും. കുടംപുളി, വാളന്‍പുളി, വേപ്പിന്‍പിണ്ണാക്ക്, പുളിമ്പൊടി. മഴു, തൂമ്പ, കത്തി, പിച്ചാത്തി, വാക്കത്തി, പുല്ലരുവ, കറിക്കത്തി, ടാപ്പിംഗ് കത്തി…
Read More‘അശോക’ ടെൻഡിനൊപ്പം ബ്രൈഡൽ മേക്കോവർ; ഇൻസ്റ്റഗ്രാമിൽ തരംഗമായി കരീന കപൂറിന്റെ ഐക്കോണിക്ക് ലുക്ക്
ബോളിവുഡ് സൂപ്പർ സ്റ്റാർ കരീന കപൂറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരവിഷയം. 2001-ൽ പുറത്തിറങ്ങിയ ‘അശോക’ എന്ന ചിത്രത്തിലെ കരീനയുടെ ഐക്കോണിക്ക് ലുക്കിൻ്റെ പുനരുജ്ജീവനമാണ് ഇപ്പോൾ ട്രെൻഡിംഗിൽ. ‘അശോക ട്രെൻഡ്’ എന്ന ഈ ട്രെൻഡിൽ ബ്രൈഡൽ മെക്കോവറുകൾ ചെയ്യുന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസേഴ്സ്, ദക്ഷിണേഷ്യൻ ബ്രൈഡൽ ശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മേക്കപ്പാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാം ട്രെൻഡുകൾ വരുന്നു, പോകുന്നു, എന്നാൽ ഇവയിൽ ചിലത് ആഗോള തലത്തിൽ വൈറലാകാറുണ്ട്. അത്തരത്തിലൊന്നായി മാറിയിരിക്കുകയാണ് അശോക ട്രെൻഡ്. ബോൾഡ് നിറങ്ങൾ, വലിയ ആഭരണങ്ങൾ എന്നിവയൊക്കെ ട്രൻഡിന്റെ എടുത്ത് പറയേണ്ട ഘടകങ്ങളാണ്. ഇൻഫ്ലുവൻസേഴ്സ് ‘അശോക’യിലെ ‘സാൻ സനന’ എന്ന ഗാനത്തിന് അഭിനയിച്ചുകൊണ്ടാണ് മേക്കപ്പിടുന്നത്. ഇന്ത്യയിൽ തുടങ്ങിയ ഈ ഇൻസ്റ്റാഗ്രാം റീൽസ് ട്രെൻഡ് ഇപ്പോൾ ലോകമെമ്പാടും ഏറ്റെടുത്തിരിക്കുകയാണ്. ‘അശോക’ ലുക്കിൽ തങ്ങളുടേതായ വ്യത്യസ്തകളും ഇൻഫ്ലുവൻസേഴ്സ് കൊണ്ടുവരുന്നുണ്ട്. അശോക ചക്രവർത്തിയുടെ ആദ്യകാല ജീവിതം…
Read Moreമുതലയുടെ പിടിയിൽ നിന്ന് സഹോദരിയെ സാഹസികമായി രക്ഷിച്ചു; ജോർജിയയ്ക്ക് ആദരം നൽകി ചാൾസ് രാജാവ്
മുതലയോട് സാഹസികമായി പൊരുതി ഇരട്ട സഹോദരിയെ രക്ഷിച്ച ജോർജിയ ലൗറിയെ ധീരതാ പുരസ്കാരം നൽകി ചാൾസ് രാജാവ് ആദരിച്ചു. 2021 ജൂണിൽ മെക്സിക്കോയിലെ തടാകത്തിൽ നീന്തുന്നതിനിടെയാണ് സഹോദരി മെലിസയെ കൂറ്റൻ മുതല പിടികൂടി വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്നത് ജോർജിയ കണ്ടത്. തൊട്ടുപിന്നാലെ അബോധാവസ്ഥയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മെലിസയെ കണ്ടെത്തി. തുടർന്ന് ബോട്ടിൽ കയറ്റി സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ മുതലയെത്തി വീണ്ടും പിടികൂടി. എന്നാൽ ജോർജിയ മുതലയോട് പോരാടി സഹോദരിയെ സാഹസികമായി രക്ഷിച്ചു. മെലിസ ഏറെ നാൾ അബോധാവസ്ഥയിൽ കിടന്നതിന് ശേഷം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മുതലയുമായുള്ള ഏറ്റുമുട്ടലിൽ ജോർജിയയുടെ മുഷ്ടിയിൽ വലിയ മുറിവുമുണ്ടായി. കൂടാതെ വയറ്റിലും കാലിലും സാരമായ പരിക്കുകൾ ഉണ്ടായിരുന്നു.
Read Moreഭർത്താവ് കുർക്കുറേ വാങ്ങാതെ വന്നു: വഴക്കിട്ട് വീടുവിട്ടിറങ്ങി യുവതി; ഒടുവിൽ വിവാഹമോചനത്തിനൊരുങ്ങുന്നു
ഭർത്താവ് കുർക്കുറേ വാങ്ങി നൽകാത്തതിനെ തുടർന്ന് വിവാഹമോചനത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. വിവാഹം കഴിഞ്ഞ നാൾ മുതൽ പതിവായി കുർക്കുറേ വാങ്ങി നൽകണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. എന്നാൽ ഭാര്യയ്ക്ക് കുർക്കുറേ സ്ഥിരമായി കഴിച്ച് ആസക്തി വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കുർക്കുറേ വാങ്ങാതെ ഒരു ദിവസം വീട്ടിലെത്തി. ഇതിനെച്ചൊല്ലി രണ്ടുപേരും തമ്മിൽ വഴക്കിടുകയും ചെയ്തു. തുടർന്ന് ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ യുവതി പോലീസിനെ സമീപിച്ചു. വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വീട് വിട്ടിറങ്ങിയത് ഭർത്താവ് മർദിച്ചതിനെ തുടർന്നാണെന്നാണ് യുവതിയുടെ ആരോപണം. വിവാഹമോചനം ആവശ്യപ്പെട്ട് ആഗ്രയിലെ ഷാഹ്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തുടർന്ന് ദമ്പതിമാരെ പോലീസ് കൗണ്‍സിലിംഗിന് അയച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
Read Moreആവേശമായി തലവന്റെ ജയിൽമോചനം; ആഘോഷമാക്കി ഗുണ്ടകൾ
നിരവധി കൊലക്കേസുകളിൽ പ്രതിയായ ഗുണ്ടാത്തലവന്റെ ജയിൽമോചനം ‘ആവേശ’മാക്കി കൊടുംക്രിമിനലുകൾ. ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയിൽ അറുപതോളം പേരാണ് പങ്കെടുത്തത്. ആവേശം സിനിമയിലെ ‘എട മോനേ’എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയിൽ ഗുണ്ടകൾ പുറത്തിറക്കിയ റീലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ആഡംബരവാഹനത്തിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് അടിപൊളിവേഷത്തിൽ ഗുണ്ടാത്തലവൻ വന്നിറങ്ങുന്നതുമുതൽ, ആവേശത്തോടെ സ്വീകരിക്കുന്നതും മദ്യക്കുപ്പികൾ അടങ്ങിയ കെയ്സുകൾ കൊണ്ടുപോകുന്നതും ഏറ്റുമൊടുവിൽ ഗ്രൂപ്പ് ഫോട്ടോയും റീൽസ് ആക്കിയാണ് സോഷ്യൽ മീഡിയിൽ ഷെയർ ചെയ്തത്. അവണൂർ, വരടിയം, കുറ്റൂർ, കൊട്ടേക്കാട് മേഖലകളിൽ അടുത്തിടെയുണ്ടായ നിരവധി ഗുണ്ടാ ആക്രമണങ്ങളിൽ പങ്കെടുത്ത സംഘത്തിലെ നേതാവിനെ അടുത്തിടെ കൊലപാതകക്കേസിൽ കോടതി വിട്ടയച്ചിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ സുഹൃത്തുക്കൾക്കും കൂട്ടാളികൾക്കുമായി നടത്തിയ ലഹരിപാർട്ടിയാണു വിവാദമാകുന്നത്. പോലീസ് ജീപ്പിനരികിൽ നേതാവ് നിൽക്കുന്ന ദൃശ്യവും റീലിലുണ്ട്. വരടിയത്തെ കോൾമേഖലയിലെ ഒരു പാടത്തിനരികിലായിരുന്നു ആഘോഷം. ഈ മേഖലയിലുണ്ടായ കൊലപാതകങ്ങൾക്കു പിന്നാലെ ഗുണ്ടാസംഘങ്ങൾ…
Read More