സ്ത്രീകൾ തമ്മിൽ ബസിലും ട്രെയിനിലും സീറ്റിനെ ചൊല്ലി വാക്കേറ്റമുണ്ടാകുന്നതും ഒടുവിൽ അത് കൈയാങ്കളിയിലേക്ക് എത്തുന്നതുമായുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കാണാറുള്ളതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നതും. ബസിന്റെ ജനൽ തുറക്കുന്നതിനെ ചൊല്ലിയുള്ള യുവതികളുടെ തർക്കം അവസാനം ചെരുപ്പ് കൊണ്ട് പരസ്പരം അടിക്കുന്നതിലേക്ക് വരെ എത്തി. കർണാടകയിലെ ബെംഗളുരുവിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. മുന്‍ സീറ്റിലിരുന്ന യുവതി ജനൽ തുറക്കുന്നതിന് പിൻ സീറ്റിലിരുന്ന യുവതിയെ എതിർത്തിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമാവുകയും മുൻസീറ്റിലിരുന്ന യുവതി ഷൂസ് അഴിച്ച് പിൻ സീറ്റിലെ യുവതിയെ അടിക്കുകയുമായിരുന്നു. തുടർന്ന് പിൻസീറ്റിലിരുന്ന യുവതിയും തിരികെ ആക്രമിക്കാൻ തുടങ്ങി. ബസിലെ യാത്രക്കാരിലൊരാളാണ് തമ്മിൽ തല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അവസാനം തല്ല് കൈ വിട്ട് പോകുമെന്നതായതോടെ കണ്ടക്ടർ രണ്ട് പേരെയും ബസിൽ നിന്ന് ഇറക്കി വിട്ടാണ് തർക്കത്തിന് പരിഹാരം കണ്ടെത്തിയത്. Women slipper…
Read MoreCategory: Today’S Special
ഐഎഎസ് പരീക്ഷ ജയിച്ചു: തെളിവിനായി വ്യാജ പത്രവാർത്തയും; കള്ളം പറഞ്ഞ് വിവാഹം കഴിച്ചത് പോലീസ് ഉദ്യോഗസ്ഥയെ
സിവിൽ സർവീസ് പരീക്ഷയിൽ ജയിച്ചെന്ന് അവകാശപ്പെട്ട് വിവാഹ തട്ടിപ്പ് നടത്തി യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. കഴിഞ്ഞ വർഷത്തെ യുപിഎസ്സി മെയിൻ പരീക്ഷ പാസായെന്നും അഭിമുഖ പരീക്ഷയ്ക്കായി കാത്തിരിക്കുന്നു എന്നും വധുവിന്റെ വീട്ടുകാരെ പറഞ്ഞ് പറ്റിച്ചാണ് യുവാവ് വിവാഹം നടത്തിയത്. സിവിൽ സർവീസ് പരീക്ഷ പാസായന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥയെയാണ് വിജയ് സിംഗ് എന്നയാൾ വിവാഹം ചെയ്തത്. വധുവിനേയും വീട്ടുകാരേയും വിശ്വസിപ്പിക്കാനായി ഇയാൾ വ്യാജ പത്രവാർത്തയും സൃഷ്ടിച്ചിരുന്നു. അവസാനം വിജയ് സിംഗിന്റെ കള്ളങ്ങൾ മനസിലാക്കിയ ഭാര്യങ്ങൾ സത്യാവസ്ഥയെ കുറിച്ച് ഇയാളോട് അന്വേഷിച്ചപ്പോൾ മാനസികമായും ശാരീരികമായും ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് സിംഗിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവരുടെ വിവാഹം 2023ൽ ആയിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
Read Moreജീവനക്കാർ നോക്കിനിൽക്കെ ആപ്പിൾ സ്റ്റോറിൽ നിന്ന് കള്ളൻ അടിച്ച് മാറ്റിയത് 40 ഐഫോണുകൾ; വൈറലായി വീഡിയോ
ആപ്പിൾ സ്റ്റോറിൽ നിന്ന് 40 ഐഫോണുകൾ മോഷ്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പട്ടാപ്പകലാണ് സംഭവം. കടയിലെ ജീവനക്കാർ നോക്കി നിൽക്കെയാണ് മൂന്ന് ഡിസ്പ്ലേ ടേബിളുകളിൽ നിന്നും 40 ഐഫോണുകൾ മോഷണം പോയത്. വേഗത്തിലെത്തി ഒരാൾ ഡിസ്പ്ലേ ടേബിളിൽ വച്ചിരിക്കുന്ന ഐഫോണുകൾ വലിച്ചെടുക്കുന്നതും തന്റെ വസ്ത്രത്തിൽ ഘടിപ്പിച്ച പ്രത്യേക അറയിലേക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിൽ അത്ഭുതപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ സുരക്ഷാ അലാം ആദ്യം മുതൽ തന്നെ കേട്ടിട്ടും സുരക്ഷാ ജീവനക്കാരോ പോലീസോ ആ പരിസരത്തേക്ക് എത്തിയില്ലന്നുള്ളതാണ്. മോഷണത്തിന് ശേഷം കള്ളൻ പുറത്തിറങ്ങുമ്പോൾ ഒരു പോലീസ് വാഹനം നിർത്തിയിട്ടിരിക്കുന്നത് കാണാം. ഈ വാഹനവും കടന്നാണ് മോഷ്ടാവ് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുന്നത്. This is why stores in Oakland are shutting down and why you can't have nice things. https://t.co/98DLSDwRtO —…
Read Moreമുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല; ബാർബറുടെ തലമുടി മുറിച്ച് കളഞ്ഞ് വിനോദ സഞ്ചാരി
തലമുടി മുറിച്ച സ്റ്റൈൽ ഇഷ്ടപ്പെടാതെ വന്നിട്ടുള്ള അവസ്ഥ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇത്തരത്തിൽ കഴിഞ്ഞ ദിവസം തായ്ലൻഡിലെ പട്ടായയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാൻ പട്ടായയിൽ എത്തിയ ഒരു റഷ്യൻ വിനോദ സഞ്ചാരിക്ക് മുടിമുറിക്കാൻ മോഹം തോന്നി. അതിനായി ഇയാൾ സ്ഥലത്തെ ഒരു ബാർബർ ഷോപ്പിലും കയറി. തന്റെ തലമുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടു. ബാർബർ സാധാരണ ചെയ്യുന്നത് പോലെ മുടി മുറിച്ചു. എന്നാൽ റഷ്യൻ സഞ്ചാരിക്ക് ഈ സ്റ്റെൽ അത്ര ബോധിച്ചില്ല. ഒട്ടുംമടിക്കാതെ തന്നെ അയാൾ ബാർബറെ അതേ കസേരയിൽ ഇരുത്തി അയാളുടെ മുടി കണ്ടം തുണ്ടമായി മുറിച്ചു കളഞ്ഞു. പട്ടായയിലെ സല്യൂട്ട് ബാർബർ ഷോപ്പിലാണ് സംഭവം. പരിമിതമായ ഇംഗ്ലീഷ് പ്രാവീണ്യം കാരണം റഷ്യൻ സ്വദേശി കൈ കൊണ്ട് ആംഗ്യങ്ങൾ കാണിച്ചാണത്രേ തന്റെ മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടത്. ബാർബർ തനിക്ക്…
Read Moreഒന്നു മൂന്നാകും മൂന്ന് ഒന്‍പതും; ആദ്യം ‘ഹൈ റിച്ച്’ ഇപ്പോൾ ‘ഹൈ പുവർ’
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ് ആളുകൾ മയങ്ങി വീണത്. മനംമയക്കുന്നതായിരുന്നു വാഗ്ദാനങ്ങൾ. ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മൂന്നുവര്‍ഷംകൊണ്ട് മൂന്നുലക്ഷം തിരിച്ചുകിട്ടും. അതിനുമുണ്ട് ആകര്‍ഷണീയമായ വ്യവസ്ഥകള്‍. ഒരുലക്ഷത്തിന് നിക്ഷേപത്തില്‍ കുറവുവരുത്താതെ തന്നെ ആദ്യ ആഴ്ചയില്‍ പതിനായിരം അക്കൗണ്ടിലേക്ക് വരും. വാഗ്ദാനപ്രകാരമുള്ള മൂന്നുലക്ഷം പ്രതിമാസ ഗഡുക്കളായി മൂന്നുവര്‍ഷത്തിനുള്ളില്‍ അക്കൗണ്ടിലെത്തും. നിക്ഷേപസംഖ്യ ഒരുകാരണവശാലും പിന്‍വലിക്കാന്‍ കഴിയില്ല എന്ന നിബന്ധന ലാഭക്കണ്ണോടെ നോക്കിക്കാണുന്നവര്‍ ശ്രദ്ധിക്കാറില്ല. മാത്രമല്ല പ്രതിമാസമുള്ള പണം വാങ്ങാതിരുന്നാല്‍ ആദ്യ മൂന്നുവര്‍ഷത്തിന് ശേഷം അടുത്ത മൂന്നുവര്‍ഷം കൂടിയാകുമ്പോഴേക്കും ആദ്യമിട്ട ഒരുലക്ഷം ഒന്‍പതു ലക്ഷമാകും. അഞ്ച് ലക്ഷം നിക്ഷേപിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി കാര്‍ അച്ചീവ്മെന്റുമുണ്ട്. ഇത്തരത്തില്‍ കണക്കിലെ ലാഭം കണക്കാക്കി നിക്ഷേപം പെറ്റുപെരുകുന്നത് കാത്തിരിക്കുന്നവരാണേറെയും. ഒരുലക്ഷം നിക്ഷേപിച്ചവര്പോലും കാര്‍ അച്ചീവ്മെന്റ് എന്ന വാഗ്ദാനത്തില്‍ മയങ്ങി പ്രതിമാസ വിഹിതം പോലും കൈപ്പറ്റാതെ കണക്കിലെ പെരുക്കവും കാത്തിരിക്കുകയാണ്. അതിനാൽ നിക്ഷേപകരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ലാഭവിഹിതമുള്‍പ്പെടെ…
Read Moreഅനുഗ്രഹം ചൊരിഞ്ഞ് ഒഴുകിയെത്തിയത് ദശാവതാരവും ശിവലിംഗവും: നദീ തീരത്ത് മഹാവിഷ്ണുവിന്റെ വിഗ്രഹം കണ്ടെത്തി; വിഗ്രഹത്തിന് അയോധ്യയിലെ രാമനുമായി സാദൃശ്യം
കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന ദശാവതാരവിഗ്രഹം കണ്ടെത്തി. വിഗ്രഹത്തിന്റെ പ്രഭാവലയത്തിൽ മത്സ്യം, കൂർമ, വരാഹ, നരസിംഹം, വാമനൻ, രാമൻ, പരശുരാമൻ, കൃഷ്ണൻ, ബലരാമൻ, കൽക്കി എന്നിവയുൾപ്പെടെയുള്ള “ദശാവതാരങ്ങൾ’ കൊത്തിയിട്ടുണ്ട്. മഹാവിഷ്ണുവിനെ നാലു കൈകളോടെയാണു ചിത്രീകരിച്ചിരിക്കുന്നത്. മുകളിലുള്ള കൈകൾ ശംഖും ചക്രവും പിടിച്ചിരിക്കുന്നു. താഴത്തെ കൈകൾ വരം നൽകുന്ന രീതിയിലാണ്. മാലകളും ആഭരണങ്ങളും കൊണ്ടു വിഗ്രഹം അലങ്കരിച്ചിരിക്കുന്നു. പുരാതന ശിവലിംഗവും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. 11-12 നൂറ്റാണ്ടുകളിലേതാണു വിഗ്രഹമെന്നു പുരാവസ്തു ഗവേഷകർ കണക്കാക്കുന്നു. കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പറഞ്ഞു. ഏതെങ്കിലും ക്ഷേത്രത്തിന്റെ നാശത്തിനിടയിൽ നദിയിൽ മുങ്ങിയതായിരിക്കാം വിഗ്രഹം. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹത്തിന്റെ നിർമാണവുമായി ഇതിനു സാമ്യമുള്ളതായും ഡോ. പത്മജ പഞ്ഞു.
Read Moreഅച്ഛനെ ഒന്ന് പറ്റിക്കാൻ നോക്കിയതാ… മോന് കിട്ടിയതോ എട്ടിന്റെ പണിയും
അച്ഛനിൽനിന്നു പണം കിട്ടാൻ വേണ്ടി തട്ടിക്കൊണ്ടുപോകൽ നാടകം മെനഞ്ഞ യുവാവിനെ പൊക്കി പോലീസ് . ബിഹാറിലെ കൈമൂർ ജില്ലയിലാണു സംഭവം. പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ യുവാവ് തിരികെ എത്തേണ്ട നേരം കഴിഞ്ഞിട്ടും എത്തിയില്ല. പിന്നാലെ, യുവാവിന്റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു. യുവാവിനെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണെന്നും വിട്ടുകിട്ടണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നുമാണു ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. പണം മകന്റെ അക്കൗണ്ടിലേക്ക് ഇട്ടാൽ മതിയെന്നും വിളിച്ചയാൾ പറഞ്ഞു. ബന്ധുക്കൾ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവം അന്വേഷിക്കാൻ പോലീസ് ഒരു സ്പെഷൽ ടീമിനെയും നിയോഗിച്ചു. താമസിയാതെ കോൽക്കത്ത റെയിൽവേ സ്റ്റേഷനിൽനിന്നു യുവാവിനെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ യുവാവ് ഉള്ള കാര്യം വെളിപ്പെടുത്തി. അച്ഛനോടു പഠിക്കാൻ പോകാൻ പണം ചോദിച്ചപ്പോൾ സഹോദരിയുടെ വിവാഹത്തിനു വേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നു പറഞ്ഞു തന്നില്ലെന്നും അതിനാലാണു തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചതെന്നുമായിരുന്നു യുവാവിന്റെ മൊഴി. പോലീസ് താക്കീത്…
Read Moreകണ്ടു… ഇഷ്ടപ്പെട്ടു…എടുക്കുന്നു; ഷോറൂമിൽനിന്നു ബൈക്ക് ട്രയൽ റണ്ണിനു വാങ്ങി യുവാവ് മുങ്ങി
വാഹനം വാങ്ങുന്നതിനു നമ്മൾ ഷോറൂമിലെത്തിയാൽ ട്രയൽ റൺ നോക്കുന്നതിനായി ഉപയോക്താക്കൾക്ക് അധികൃതർ വാഹനം നൽകാറുണ്ട്. ട്രയൽ നോക്കിയ ശേഷം വാഹനം നമ്മൾ തിരിച്ച് ഏൽപ്പിക്കാറുമുണ്ട്. എന്നാൽ തിരിച്ച് കൊടുക്കാതെ വന്നാലുള്ള അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ… കഴിഞ്ഞ ദിവസം ഒരു യുവാവ് ബൈക്ക് വാങ്ങാനെന്ന വ്യാജേന പൊടിക്കുണ്ടിലെ ബൈക്ക് ഷോറൂമിൽ എത്തി. അവിടെ നിന്നു ട്രയൽ റണ്ണിന് കൊണ്ടുപോകുവാണെന്ന് ധരിപ്പിച്ച് ബൈക്കുമായി മുങ്ങി. യൂസ്ഡ് ബൈക്ക് ഷോറൂമിൽനിന്നാണ് കെഎൽ58 എഇ6715 യമഹ ബൈക്കുമായി 26 കാരനായ യുവാവ് മുങ്ങിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മയ്യിൽ സ്വദേശിയാണെന്നും പേര് സനിത്ത് എന്നാണെന്നും പറഞ്ഞാണ് യുവാവ് ഷോറൂമിൽ എത്തിയത്. നിരവധി ബൈക്കുകൾ നോക്കിയെങ്കിലും യമഹയുടെ ബൈക്കാണ് യുവാവിന് ഇഷ്ടപ്പെട്ടത്. ഇത് ട്രയൽ റൺ നടത്തണമെന്ന് യുവാവ് ഷോറൂം ഉടമയോട് ആവശ്യപ്പട്ടു. സാധാരണ ഷോറൂമിൽനിന്ന് ആളുകൾ ബൈക്ക് ട്രയൽ റണ്ണിനായി കൊണ്ടുപോകാറുണ്ട്.…
Read Moreചുംബനം നൽകി വിവാഹാഭ്യർഥന; പിന്നാലെ ആൾക്കൂട്ടത്തിനിടയിൽ കാമുകന്റെ മുഖത്തടിച്ച് യുവതി
കാമുകന്മാരുടെ വിവാഹാഭ്യർഥനയുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത തന്നെയാണ് വീഡിയോയെ സാമൂഹിക മാധ്യമങ്ങളില്‍ വേറിട്ട് നിർത്തുന്നത്. സംഭവമെന്തന്നാൽ വിവാഹ അഭ്യാർഥനയ്ക്കായി യഥാർഥ മോതിരം ഉപയോഗിച്ചില്ലന്നതിന്റെ പേരിൽ കാമുകിയുടെ അടി വാങ്ങേണ്ടി വന്നു ഈ കാമുകന്. ആ തല്ല് കണ്ടത് ഒന്നും രണ്ടും പേരല്ല ഒരു സ്റ്റേഡിയം മൊത്തമായിരുന്നു. എക്സിൽ വൈറലായ വീഡിയോയിൽ ഒരു കളി നടക്കുന്ന സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ഇരിക്കുന്ന കാമുകന് ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്ന് കാമുകിയെ ചുംബിച്ചു. തുടർന്ന് കാമുകൻ തന്റെ കൈയിലുണ്ടായിരുന്ന ചെപ്പ് തുറന്ന് അതിൽ നിന്നും മിഠായി നൽകി വിവാഹാഭ്യർഥന നടത്തി. കാമുകൻ സ്വർണമോതിരത്തിന് പകരമാണ് മധുരം നൽകിയത്. എന്നാൽ ആൾക്കൂട്ടത്തിൽ വച്ച് അപമാനിതയായെന്ന് തോന്നിയ കാമുകി തൊട്ടടുത്ത നിമിഷം അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. കൂടാതെ തന്റെ കൈയിൽ ഉണ്ടായിരുന്ന പേപ്പർ…
Read Moreവരാന്ന് പറഞ്ഞിട്ടും ചേട്ടൻ വന്നില്ല ; വിവാഹദിവസം വരൻ മുങ്ങി; പരാതിയുമായി വധുവും ബന്ധുക്കളും
വിവാഹത്തിനായി എത്താമെന്ന് പറഞ്ഞ വരനെ കാണാത്തതിനെ തുടർന്ന് വധുവും ബന്ധുക്കളും പോലീസിന്റെ സഹായം തേടിയെത്തി. തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് ഇന്നലെ കേളകം പോലീസിൽ സഹായ അഭ്യർഥനയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 10 ന് ചോനാട് അമ്പലത്തിൽ വച്ച് വിവാഹം കഴിക്കാം എന്നാണ് വരൻ യുവതിയെയും ബന്ധുക്കളെയും അറിയിച്ചത്. ഇതിനെ തുടർന്ന് യുവതിയും ബന്ധുക്കളും രാവിലെ അമ്പലത്തിൽ എത്തി. പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, ലഭിക്കാത്തതിനെത്തുടർന്നാണ് സ്വദേശം എന്ന് യുവതിയെധരിപ്പിച്ചിരുന്ന കേളകത്ത് യുവതിയും ബന്ധുക്കളും എത്തിയത്. യുവാവിന്റെ ഫോട്ടോ പോലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് തൊണ്ടിയിൽ സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തി. ഈ സമയത്ത് യുവതിയെ ഫോണിൽ ബന്ധപ്പെട്ട് യുവാവ് തനിക്ക് നാലുമണിക്ക് എത്താൻ സാധിക്കു എന്നും പിതാവിനെ സുഖമില്ലാത്തതിനാൽ അടിയന്തരമായി…
Read More