ഭർത്താവ് സംശയത്തിന്റെ പേരിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ടത് 12 വർഷം. മൈസൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ തന്നെ സംശയത്തിന്റെ പേരിൽ സന്നലയ്യ തന്റെ ഭാര്യ സുമയെ മുറിയിൽ പൂട്ടിയിട്ടു. സന്നലയ്യയുടെ മൂന്നാമത്തെ ഭാര്യയാണ് സുമ. ഇവരെ മൂന്ന് പൂട്ടുള്ള മുറിയിലിട്ടാണ് ഇയാൾ താമസിപ്പിച്ചിരുന്നത്. ഭാര്യയെ ആരുമായി സംസാരിക്കാനും ഇയാൾ അനുവദിച്ചിരുന്നില്ല. വീടിന് പുറത്തുള്ള ശുചിമുറി പോലും ഉപയോഗിക്കാൻ ഇവരെ അനുവദിക്കില്ലായിരുന്നു. മുറിക്കുള്ളിൽ ബക്കറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ വിസർജ്യങ്ങൾ സന്നലയ്യ തന്നെ പുറത്തു കൊണ്ടുപോയി കളയും. രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ശ്രമിച്ചാൽ കൊന്നുകളയുമെന്നും സന്നലയ്യ ഭീഷണിപ്പെടുത്തിയിരുന്നു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. എന്നാൽ മക്കളോട് സംസാരിക്കാനും അവർക്കൊപ്പം ഉറങ്ങാനും സമ്മതിക്കില്ലായിരുന്നെന്നും സുമ പോലീസിനോട് പറഞ്ഞു. മക്കളെ അല്പനേരം ജനലിലൂടെ കാണാനെ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്നും ഇവർ പറഞ്ഞു.
Read MoreCategory: Today’S Special
മോളേ ഒരു കമ്പനി തുടങ്ങിക്കോ..! മുഖ്യമന്ത്രിക്കും സിപിഎമ്മിനും “പെന്ഷന് ട്രോള്‍’ സോഷ്യല്‍ മീഡിയയില്‍ ആഘോഷം
കോഴിക്കോട്: ഭാര്യയുടെ പെന്ഷന് പണം ഉപയോഗിച്ചാണ് മകള്‍ കമ്പനി തുടങ്ങിയത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ട്രോളാക്കി സോഷ്യല്‍ മീഡിയയില്‍ സൈബര്‍ യുദ്ധം. സാമൂഹ്യ പെന്ഷന് മുടങ്ങിയ കേരളത്തിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പെന്ഷന് പ്രസ്താവനയെ കൂട്ടിയിണക്കികൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ പാര്‍ട്ടികളും എതിരാളികളും സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുന്നത്. ഭാര്യ റിട്ടയർ ചെയ്തപ്പോള്‍ കിട്ടിയ പെന്ഷന് തുക കൊണ്ടാണ് മകള്‍ വീണ എക്സോലോജിക് കമ്പനി തുടങ്ങിയതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആക്ഷേപങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. വീണ വിജയന്റെ കമ്പനി എക്സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയായിരുന്നുപ്രതികരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ ട്രോളാക്കി മാറ്റി ശക്തമായ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷവും ബിജെപിയും. മുഖ്യമന്ത്രി കോമഡി നിര്‍ത്തണമെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം. “ഇതാ മോളെ എന്റെ പെന്ഷന് തുക..ഒരു കമ്പനി തുടങ്ങുമോ’ എന്ന് ചോദിച്ചുള്ള പരിഹാസ കാര്‍ട്ടൂണുകളും…
Read Moreവയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്…
കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ജില്ല വയനാട് ആണ്. കാട്ടാനയും കടുവയും പുലിയും കരടിയും മാനും കാട്ടുപോത്തും കരടിയുമെല്ലാം ഇവിടെ സാധാരണമാണ്. അടുത്തിടെ വയനാട്ടിൽ നടത്തിയ സർവേയിൽ അപൂർവയിനം പക്ഷികളും ഇവിടെ ധാരാളമായി ഉണ്ടെന്നു കണ്ടെത്തി. ഇതിൽത്തന്നെ ധാരാളം നീർപക്ഷികളുമുണ്ട്. ഏഷ്യന്‍ വാട്ടര്‍ഫൗള്‍ സെന്‍സസിന്റെ ഭാഗമായി കേരള ബേര്‍ഡ് മോണിറ്ററിംഗ് നെറ്റ്വര്‍ക്ക് നടത്തിയ തണ്ണീര്‍ത്തട പക്ഷി സര്‍വേയില്‍ ജില്ലയില്‍ ആദ്യമായി ചാരത്തലയന്‍ തിത്തിരി, കയല്‍പരുന്ത്, പാമ്പ് പരുന്ത് എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തണ്ണീര്ത്തടങ്ങളിലടക്കം നൂറില്‍പരം പക്ഷി ഇനങ്ങളെ സര്‍വേയില്‍ കാണാനായി. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജിയാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. കാരാപ്പുഴ അണയും പരിസരപ്രദേശങ്ങളും, ആറാട്ടുതറ, വള്ളിയൂര്‍ക്കാവ്, പനമരം നെല്‍വയലുകള്‍, വയനാട് വന്യജീവി സങ്കേതത്തിലെ…
Read Moreഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ‘ഡേറ്റിംഗും റിലേഷന്‍ഷിപ്പും’; അനുകൂലിച്ച് സോഷ്യൽ മീഡിയ
പുതിയ തലമുറയ്ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന ആവശ്യം, ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും വ്യാപകമായതോടെ ഉയര്‍ന്ന് വന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്‍ഡര്‍ ഇന്ത്യ, തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ khushi എന്ന എക്സ് ഉപയോക്താവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ‘ഇപ്പോൾ 9-ാം ക്ലാസ് പാഠപുസ്തകങ്ങൾ’ എന്ന കുറിപ്പോടെ കുശി പങ്കുവച്ച പാഠപുസ്തകത്തിലെ രണ്ട് പേജുകളുടെ ചിത്രങ്ങളായിരുന്നു അത്. ആ പാഠപുസ്തക ചിത്രത്തിങ്ങളിലൊന്ന് സിബിഎസ്സിയുടെ ഒമ്പാതാം ക്ലാസിലെ ‘ഡേറ്റിംഗും റിലേഷന്‍ഷിപ്പും’ എന്ന പാഠത്തിന്റെ ചിത്രമായിരുന്നു. അടുത്ത ചിത്രത്തില്‍ എന്താണ് ഗോസ്റ്റിംഗ് (Ghosting), ചാറ്റ്ഫിഷിംഗ് (Chatfishing), സൈബര്‍ ബുള്ളിംഗ് (Cyberbullying) എന്നിവയെ കുറിച്ചും വ്യക്തമാക്കുന്നു. നിരവധി പേര് പോസ്റ്റിന് തങ്ങളുടെ അഭിപ്രായമെഴുതി. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ട് ടിന്‍ഡര്‍ ഇന്ത്യ കുറിച്ചത് ‘രണ്ടാമത്തെ പാഠം; ഏങ്ങനെ…
Read Moreദയാവദത്തിന് തൊട്ട് മുൻപ് അവസാനമായി അവൾ പറഞ്ഞത്…വൈറലായി 28കാരിയുടെ പോസ്റ്റ്
വിദഗ്ധരുടെ സഹായത്തോടെ നെതർലാൻഡ്സിൽ ആത്മഹത്യ ചെയ്യാൻ സാധിക്കുന്നതാണ്. ‘അസിസ്റ്റഡ് സൂയിസൈഡ്’ എന്നാണ് ഇതിനെ പറയുന്നത്. എന്നാൽ ഇതിന് തക്കതായ കാരണം വേണം. ഒരു യുവതി അടുത്തിടെ ഇവിടെ ദയാവധത്തിന് വിധേയയായിരുന്നു. ലോറൻ ഹൂവ് എന്ന യുവതിക്ക് മയാൾജിക് എൻസഫലോ മൈലൈറ്റിസ് എന്ന അസുഖമായിരുന്നു. വർഷങ്ങളായി ഈ അവസ്ഥ കാരണം വലിയ പ്രയാസത്തിലായിരുന്നു. പിന്നാലെയാണ് അസിസ്റ്റഡ് സൂയിസൈഡ് നടത്താനുള്ള തീരുമാനം 28 -കാരിയായ ലോറൻ എടുക്കുന്നത്. അങ്ങനെ അവൾ ജനുവരി 24 -ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഈ ലോകത്തോട് വിട പറഞ്ഞു. മരിക്കുന്നതിന് മുമ്പ് ആളുകൾ വേദനയോടെ അവളെ ഓർക്കുന്നതിന് പകരം പുഞ്ചിരിയോടെ ഓർക്കാനായുള്ള ഒരു പോസ്റ്റും അവൾ പങ്കുവച്ചു.“ഇത് എന്റെ അവസാന ട്വീറ്റായിരിക്കും. എല്ലാവരുടേയും സ്നേഹത്തിന് നന്ദി. ഞാൻ കുറച്ചുകൂടി വിശ്രമിക്കാനും എന്റെ പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാനും യാത്രയാവുകയാണ്. എന്നിൽ നിന്നുള്ള അവസാന മോർബിഡ് മീം ആസ്വദിക്കൂ“…
Read Moreസമ്മാന പെരുമഴ: അയോധ്യ രാമക്ഷേത്രത്തിന് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനിച്ച് ഭക്തർ
അയോധ്യ: രാമക്ഷേത്തിന്റെ പ്രതിഷ്ഠാ ദിനത്തിനു ശേഷം അയോധ്യയിൽ ഭക്തജനങ്ങളുടെ ഒഴുക്കാണ്. ദിവസം തോറും രാമനെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുതിയ വാർത്തയാണ് പുറത്തു വരുന്നത്. ക്ഷേത്രത്തിലേക്ക് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനവുമായി നൽകിയിരിക്കുകയാണ് ഒരുകൂട്ടം ഭക്തൻമാർ. രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ വൈറലായി. ഭക്തർ വെള്ളിച്ചൂൽ ശിരസിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കും. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് സമ്മാനങ്ങളും സംഭാവനകളും നൽകുന്നത്. #WATCH | Ayodhya: Devotees of Shri Ram from the 'Akhil Bharatiya Mang Samaj' donate a silver broom to the Ram Janambhoomi Teerth Kshetra Trust,…
Read More17 വർഷത്തെ പ്രണയം; വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ വരന് ഹൃദയസ്തംഭനം
തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് ഓരോരുത്തർക്കും വലിയ സ്വപ്നങ്ങളുണ്ടാകും. എന്നാൽ നെബ്രാസ്കയിൽ നിന്നുള്ള ഒരു യുവതിക്ക് അവളുടെ വിവാഹ ദിവസം ഏറ്റവും വേദനാജനകമായ ഒരു ദിവസം കൂടിയായിരുന്നു. ജോണി ഡേവിസ് എന്ന 44 -കാരിയുടെ ജീവിതത്തിലാണ് ദുരന്തം സംഭവിച്ചത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ അവളുടെ വരൻ പള്ളിയിൽ തളർന്നു വീണു. ചടങ്ങുകൾക്ക് ശേഷം പള്ളിക്ക് പുറത്ത് ഫോട്ടോ സെഷൻ നടക്കുകയായിരുന്നു. അപ്പോഴാണ് ജോണി ഡേവിസിന്റെ വരനായ ടോറേസ് കുഴഞ്ഞു വീണത്. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല, ഭയങ്കരമായി ചൂടെടുക്കുന്നു എനിക്ക് കുറച്ച് വെള്ളം വേണം എന്നാണ് ടോറേസ് എന്നോട് പറഞ്ഞത്’ എന്ന് ജോണി പറഞ്ഞു. ഉടനെ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. ആംബുലൻസിൽ ടോറേസിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ടോറേസിന് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജോണി ആകെ തകർന്നു പോയി. വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ…
Read Moreപനിച്ച് വിറച്ച് പെൻഗ്വിനുകൾ: അന്റാർട്ടിക്കയിൽ പക്ഷിപ്പനി; ആശങ്കയിൽ ഗവേഷകർ
അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് പെന്‍ഗ്വിനുകള്‍ ചത്തതായി റിപ്പോര്‍ട്ട്. കിംഗ്, ജെന്റൂ എന്നീ ഇനങ്ങളിൽപ്പെട്ട പെന്ഗ്വിനുകളാണു ചത്തത്. ഫോക്ക്ലന്‍ഡ് ദ്വീപിലെ ഒരു ജെന്റൂ പെന്‍ഗ്വിന്റെ മരണം പക്ഷിപ്പനി ബാധയേറ്റാണെന്നു കണ്ടെത്തിയതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ജോര്‍ജിയ ഐലന്‍ഡിലാണ് കിംഗ് പെന്‍ഗ്വിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതിന്റെ മരണം സംബന്ധിച്ച് വിദഗ്ധ പരിശോധന നടന്നു വരികയാണ്. പക്ഷിപ്പനി അന്റാര്‍ട്ടിക്കയിലെത്തിയാല്‍ പെന്ഗ്വിന് അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് ആശങ്കയിലാകുമെന്നു മുന്‍പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നടിയോളം നീളം വയ്ക്കുന്ന കിംഗ് പെൻഗ്വിനുകൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻഗ്വിൻ ഇനം കൂടിയാണ്. വനപ്രദേശങ്ങളിൽ ഇവയ്ക്ക് 20 വർഷത്തിന് മുകളിൽ ആയുസുണ്ട്. പക്ഷിപ്പനി വ്യാപകമായ തെക്കന്‍ അമേരിക്കയില്‍ ദേശാടനത്തിന് പോയപ്പോഴാകാം പക്ഷികള്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ആര്‍ട്ടിക്കില്‍ സമീപകാലത്താണ് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. അലാസ്കയിലെ ഒരു ഹിമക്കരടിയാണ് പക്ഷിപ്പനി വൈറസ്…
Read Moreഇന്ത്യയിൽ 718 ഹിമപ്പുലികൾ; ഏറ്റവുമധികം ലഡാക്കില്‍
ഇന്ത്യയിലാകെ 718 ഹിമപ്പുലികൾ ഉണ്ടെന്നു കണക്കുകൾ. രാജ്യത്തെ ഹിമപ്പുലികളുടെ ആദ്യത്തെ ശാസ്ത്രീയ കണക്കെടുപ്പിലാണ് ഇവയുടെ എണ്ണത്തെക്കുറിച്ചു വിവരം ലഭിച്ചത്. ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് ഹിമപ്പുലികളുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടു. ലഡാക്കിൽ 477, ഉത്തരാഖണ്ഡിൽ 124, ഹിമാചൽ പ്രദേശിൽ 51, അരുണാചൽ പ്രദേശിൽ 36, സിക്കിമിൽ 21, ജമ്മു കാഷ്മീരിൽ 9 എന്നിങ്ങനെയാണ് ഹിമപ്പുലികളുള്ളത്. 2019-2023 കാലയളവില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഹിമപ്പുലികളുടെ ആവാസവ്യവസ്ഥയിലെ 70% സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. നിരീക്ഷണത്തിനായി കാമറ ട്രാപ്പ് സംവിധാനങ്ങളും ഉപയോഗിച്ചു. നിരീക്ഷണ സംവിധാനങ്ങളില്‍ ഇതുവരെ തിരിച്ചറിയാതിരുന്ന 241 പുതിയ ഹിമപ്പുലികളെയും സര്‍വേ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ലോകത്തിലേറ്റവുമധികം ഹിമപ്പുലികള്‍ സംരക്ഷിക്കപ്പെടുന്നത് പശ്ചിമബംഗാളിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണെന്ന് (ഡാര്‍ജിലിങ് മൃഗശാല) വേൾഡ് അസോസിയേഷൻ ഫോർ സൂസ് ആന്റ് അക്വേറിയംസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട്…
Read Moreബ്രേക്കപ്പിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഭയക്കണ്ട എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട് ഉണ്ട് കൂടെ
ബ്രേക്കപ്പിന്റെ വേദനയനുഭവിക്കുന്നവർക്ക് വേണ്ടി തുടങ്ങിയ ഒരു ചാട്ട് സെന്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാർത്തയാവുന്നത്. ബംഗളൂരുവിലാണ് ഈ വ്യത്യസ്തമായ ചാട്ട് സെന്റർ. എക്സ് യൂസറായ Farrago Metiquirke -യാണ് ഈ ചാട്ട് സെന്ററിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ‘എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട്’ എന്നാണ് ഇതിന്റെ പേര്. ചിത്രത്തിന്റെ കാപ്ഷനിൽ ‘നിങ്ങളുടെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, ഭയക്കണ്ട’ എന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുമായെത്തിയത്. നിങ്ങൾ നിങ്ങളുടെ ഗേൾഫ്രണ്ടിനൊപ്പം ഒരിക്കലും കയറാൻ ആഗ്രഹിക്കാത്ത സ്ഥലം’ , ‘അതിന്റെ അകത്തിരിക്കുന്നയാൾ ആകെ അസ്വസ്ഥനായിരിക്കുന്നു, മുൻ കാമുകിയെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടായിരിക്കണം’ എന്നൊക്കെയാണ് പോസ്റ്റിന് ലഭിച്ച കമന്റുകൾ. പ്രണയപരാജയം തീമാക്കി ഒരു ചായക്കടയോ റെസ്റ്റോറന്റോ ഒക്കെ തുറക്കുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെ മധ്യപ്രദേശിലെ രാജ്ഗഡിൽ ഒരാൾ ‘M…
Read More