‘ഡിജിറ്റൽ യുഗത്തിലെ നിശബ്ദ കൊലയാളി’; ടിക്ടോക്കിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി രക്ഷിതാക്കൾ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുഎസിൽ നിന്നുള്ള 5,000 -ത്തോളം രക്ഷിതാക്കൾ. യുവാക്കളെ ടിക്ടോക് നശിപ്പിക്കുന്നു എന്ന് കാണിച്ചാണ് രക്ഷിതാക്കളുടെ ഈ നീക്കം. ടിക്ടോക്കിനെ ‘ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ പുകയില’ എന്നാണ് അവർ വിശേഷിപ്പിച്ചത്. കൗമാരക്കാരുടെ മാനസികാരോഗ്യത്തെ വലിയ തോതിൽ ടിക്ടോക് മോശമായി ബാധിക്കുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം. അമേരിക്കയിലെ യുവാക്കളെ ഈ ആപ്പ് നശിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ അവകാശപ്പെടുന്നു. ClaimsHero.io -യുടെ നേതൃത്വത്തിലാണ് ടിക്ടോക്കിനെതിരെയുള്ള  നിയമപോരാട്ടം ഒരുങ്ങുന്നത്. ആപ്പിനോടുള്ള ആസക്തി യുവാക്കളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് ClaimsHero -യുടെ സ്ഥാപകൻ കെൽവിൻ ഗൂഡ് പറയുന്നത്. 12 വയസുള്ള തന്‍റെ മകൾ ടിക്ടോക് വീഡിയോയുടെ സ്വാധീനം കാരണം സ്വയം ഉപദ്രവിക്കാൻ തുടങ്ങി എന്ന് പറഞ്ഞ് സിംഗിൾ മദറായ ബ്രിട്ടാനി രംഗത്തെത്തിയിരുന്നു. കേസ് കൊടുത്തതിൽ ഉൾപ്പെട്ട ഒരു രക്ഷിതാവാണ് ബ്രിട്ടാനി എഡ്വേർഡ്സ്.  ടിക്ടോക്കിൽ ആത്മഹത്യയെ…

Read More

പിറന്നാൾ സമ്മാനമായി അച്ഛന് ഡിഎൻഎ കിറ്റ്; പരിശോധനാഫലം കണ്ട് ഞെട്ടി യുവാവ്

പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് സാധാരണ നടക്കുന്ന സംഭവമാണ്. എന്നാൽ ഒരു മകൻ തന്‍റെ അച്ഛന് നൽകിയ പിറന്നാൾ സമ്മാനത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്തായിരിക്കും ആ പിറന്നാൾ സമ്മാനമല്ലെ…ഡിഎൻഎ കിറ്റ് ആണ് മകൻ അച്ഛന് നൽകിയിരിക്കുന്നത്. തനിക്ക്17 വയസ്സുള്ളപ്പോഴാണ് തന്‍റെ അമ്മയ്ക്ക് അൽഷിമേഴ്‌സ് ഉണ്ടെന്ന് കണ്ടെത്തുന്നത്. ഒടുവിൽ 2017 -ൽ അതിന്‍റെ സങ്കീർണതകൾ അമ്മയെ കീഴടക്കി. തന്‍റെ മാതാപിതാക്കൾക്ക് സുന്ദരമായ നീലക്കണ്ണുകളായിരുന്നു. എന്നാൽ, തനിക്ക് തവിട്ടുനിറമുള്ള കണ്ണുകളാണ്. അതെന്തുകൊണ്ടാണ് എന്നറിയാനുള്ള കൗതുകം എപ്പോഴും തനിക്കുണ്ടായിരുന്നെന്ന് മകൻ പറയുന്നു. ഈ നിഗൂഢത കണ്ടുപിടിക്കാൻ മകൻ തീരുമാനിച്ചിറങ്ങി. അങ്ങനെയാണ് അച്ഛനും തനിക്കും പിറന്നാൾ സമ്മാനമായി ഡിഎൻഎ കിറ്റ് വാങ്ങിയത്. ആ പരിശോധനയിലൂടെ വളരെ ഞെട്ടിക്കുന്ന സത്യമാണ് യുവാവ് തിരിച്ചറിഞ്ഞത്. തന്‍റെ അച്ഛനുമായി തനിക്ക് ഒരു ബന്ധവുമില്ല എന്നതായിരുന്നു അത്. അച്ഛനുമായി മാത്രമല്ല, കഴിഞ്ഞ…

Read More

വായുവിൽ പറക്കുന്ന മീനുകളോ? ഞെട്ടണ്ട കേട്ടത് സത്യമാണ്

നമുക്ക് ചുറ്റും കടലിലും കരയിലുമായി നിരവധി ജീവികൾ ഉണ്ട്. പക്ഷികളെയാണ് സാധാരണയായി പറക്കുന്ന ജീവികൾ എന്ന് വിശേഷിപ്പിക്കാറ്. എന്നാൽ പക്ഷികൾക്ക് മാത്രമല്ല മീനുകളുടെ കൂട്ടത്തിലെ ചില വിരുതൻമാർക്കും പറക്കാൻ കഴിയും. ഫ്ലയിംഗ് കോഡ് അഥവാ പറക്കും മത്സ്യം എന്നറിയപ്പെടുന്ന മത്സ്യത്തിനാണ് ഈ കഴിവുള്ളത്. വായുവിൽ പറക്കുന്നതിനും വെള്ളത്തിൽ നിന്ന് പുറത്തുവരുന്നതിനും ഇവർക്ക് സാധിക്കുന്നതാണ്. പറക്കുന്ന മത്സ്യം കടലിലെ ഏറ്റവും സവിശേഷമായ ജീവികളിൽ ഒന്നാണ്. തങ്ങളുടെ സവിശേഷമായ ഒരുതരം ചിറകുകൾ ഉപയോഗിച്ച് കടലിൽ നിന്നും പുറത്തേക്ക് കുതിച്ചുചാടാൻ ഇവയ്ക്ക് കഴിവുണ്ട്. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനാണ് കടലിനുള്ളിൽ തന്നെ കൂടുതൽ സമയവും ചെലവഴിക്കുന്ന ഇവ പ്രധാനമായും ഉയരത്തിൽ പറന്നു പൊങ്ങുന്നത്. ഈ ചിറകുകൾ കടലിനുള്ളിൽ വേഗത്തിൽ നീന്താനും സഹായിക്കുന്നതാണ്. ഇവയുടെ ശരീരത്തിന്‍റെ നിറം നീല, കറുപ്പ്, വെള്ള, വെള്ളി നിറങ്ങൾ കൂടി ചേർന്നതാണ്. 900 ഗ്രാം വരെ ഭാരവും 15…

Read More

എന്‍റമ്മോ എന്ത് വലിയ മീനാ ഇത്…. ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ചുണ്ട ഇട്ട് മീൻ പിടിക്കാത്തവർ ചുരുക്കമാണ്. ചിലപ്പോൾ ദീർഘ നേരത്തെ കാത്തിരിപ്പിനൊടുവിലാകും ഒരു മീനെങ്കിലും ചൂണ്ട‍യിൽ കുടുങ്ങുന്നത്. നല്ല ക്ഷമ വേണം സമയമെടുക്കും എന്നു പറയുന്നതു പോലെ ചൂണ്ട ഇടുന്നതിനും ധാരാളം ക്ഷമ വേണ്ട കാര്യമാണ് . ഒരു തരത്തിൽ മീന്‍ പിടിത്തം ഒരു ഭാഗ്യമാണന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ ചൂണ്ടയിടുന്നൊരു വീഡിയോ വൈറലായി. രണ്ട് യുവാക്കള്‍ മീന്‍ പിടിക്കുന്നതാണ് വീഡിയോ. എഡ് ഹിർസ്റ്റ്, ഹാരി തോമസ് എന്നീ രണ്ടു ചെറുപ്പക്കാരാണ് മീൻ പിടിക്കുന്നതിനായി ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്‍റിലെ പോർട്ട് ഡഗ്ലസിൽ എത്തിയത്. ദീർഘ നേരത്തെ കാത്തിരിപ്പിനു ശേഷം ഇരുവരുടേയും ചൂണ്ടയിൽ ഒരു ഭീമാകാരൻ മത്സ്യം വന്നുപെട്ടു ഒരു മുതലയോളം വലുപ്പമുള്ള ഒരു വലിയ മീനായിരുന്നു അത്. മീനിനെ കരയ്ക്കെത്തിക്കാന്‍ ഇരുവരും നന്നായി പ്രയാസപ്പെട്ടു. ഗോലിയാത്ത് ഗ്രൂപ്പർ എന്ന് അറിയപ്പെടുന്ന കൂറ്റൻ മത്സ്യമാണ് ഇവരുടെ ചൂണ്ടയില്‍…

Read More

കൊതിയോടെ ഭക്ഷണം കഴിക്കാൻ വായ തുറന്നു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ മൂത്രം: കാരണം കേട്ടാൽ ചിരി നിർത്തില്ല

ബെയ്ജിംഗ്: ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തിക്കുന്ന ഡെലിവറി ഡ്രൈവർമാരെക്കുറിച്ചു പരാതികൾ ഉണ്ടാകാറുണ്ട്. അതിൽ പലതിലും കഴമ്പുമുണ്ട്. എന്നാൽ, ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹെബെയിൽ നടന്ന സംഭവത്തിൽ ഡെലിവറി ഡ്രൈവർ നിരപരാധിയായിരുന്നിട്ടും അദ്ദേഹം ചീത്ത കേൾക്കേണ്ടിവന്നു. സംഭവത്തിലെ യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ആളുകൾക്കു ചിരിയടക്കാനും പറ്റിയില്ല. ഹെബെയിലെ ഒരു ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന ട്രാവലറായ യുവതിയാണ് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തത്. മൊബൈലിൽ ഭക്ഷണമെത്തിയെന്ന നോട്ടിഫിക്കേഷൻ വന്നപ്പോൾ യുവതി വാതിൽ തുറന്നു. ഭക്ഷണപായ്ക്കറ്റ് മുറിക്കു പുറത്തുവച്ചശേഷം ഡെലിവറി ഡ്രൈവർ അപ്പോഴേക്കും പോയിരുന്നു. ഭക്ഷണം കൈയിലെടുത്തപ്പോഴാകട്ടെ അത് മൂത്രത്തിൽ കുതിർന്നിരിക്കുന്നു! പ്രകോപിതയായ യുവതി അതിന്‍റെ ചിത്രമെടുത്ത് ഡെലിവറി ചെയ്തയാൾക്ക് അയച്ചുകൊടുത്തു. “നിങ്ങൾക്കു യാതൊരു മര്യാദയുമില്ല’ എന്ന മെസേജും അയച്ചു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മെസേജ് വഴി വാഗ്വാദം നടന്നു. ഡെലിവറി ഡ്രൈവർ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അയാളെ…

Read More

പോലീസ് സ്റ്റേഷനിലെത്തിയ പുള്ളിപ്പുലി: ഭയന്ന് വിറച്ച് പോലീസുകാർ; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ; വൈറലായി വീഡിയോ

സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല തരത്തിലുള്ള വീഡിയോ ആണ് വൈറലാകുന്നത്. അവയിൽ ചിലത് നമ്മെ ഭയപ്പെടുത്തുന്നതാകാം. ചിലത് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. മറ്റ് ചിലതാകട്ടെ കരയിപ്പിക്കുന്നതുമാകാം. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. നായയെ വേട്ടയാടുന്ന പുള്ളിപ്പുലിയാണ് വീഡിയോയിൽ. പോലീസ് സ്റ്റേഷനുള്ളിൽ കയറിയാണ് പുലി നായകളെ വേട്ട‍യാടുന്നത്. സ്റ്റേഷനിൽ വച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഭയപ്പെടുത്തുന്ന ഈ രംഗങ്ങൾ പതിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പോലീസ് സ്‌റ്റേഷനുള്ളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതാണ് വീഡിയോയുടെ തുടക്കം. അവിടെ നിന്നു പുറത്തേക്ക് പോകുന്ന നായകൾ പെട്ടെന്ന് തന്നെ ഓടി സ്റ്റേഷനുള്ളിലേക്ക് വരുന്നതും വീഡിയോയിൽ കാണാം. എന്തോ കണ്ട് ഭയന്നാണ് നായകൾ ഓടുന്നതെന്നു മനസിലാക്കാം. തൊട്ടുപിന്നാലെതന്നെ പുള്ളിപ്പുലി സ്റ്റേഷന്‍റെ അകത്തേക്ക് കയറി വരുന്നു. പുലി സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് പേടിയോടെ നായകൾ നാലുപാടും…

Read More

എന്തിന് ഡേറ്റ് ചെയ്യണമെന്ന് ചോദിച്ച യുവതിക്ക് മറുപടിയുമായി യുവാവ്: വൈറലായി ട്വീറ്റ്

പണ്ടൊക്കെ നേരിട്ട് കാണാത്ത ഒരാളുമായി ചങ്ങാത്തം കൂടാനോ മിണ്ടാനോ പോലും ഭയമായിരുന്നു. ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാലം വളരെയേറെ മുന്നോട്ട് പോയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സൗഹൃദം കൂടുന്നതിന് നിരവധി ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. അത്തരം ആപ്പുകൾ വഴി പരസ്പരം സംസാരിച്ച് ഉറ്റ സുഹൃത്തുക്കൾ ആയി മാറിയശേഷമാകും ഇന്നത്തകാലത്ത് ഒന്നു നേരിൽ കാണുന്നതു പോലും. അത്തരത്തിൽ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഒരാളോട് ഒരു യുവതി ചോദിച്ച ചോദ്യവും അതിന് ലഭിച്ച മറുപടിയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തമന്ന എന്ന യുവതിയാണ് തന്‍റെ സുഹൃത്തിനോട് ഇക്കാര്യത്തെ കുറിച്ച് ചോദ്യം ഉന്നയിച്ചത്. “എന്‍റെ ടിൻഡർ മാച്ചിനോട് ഞാൻ എന്തിനാണ് ഡേറ്റ് ചെയ്യേണ്ടത് എന്ന് ചോദിച്ചു, അദ്ദേഹം എനിക്ക് ഈ പിപിടിയുടെ ഒരു ലിങ്ക് അയച്ചു.” എന്ന കുറിപ്പോടെ തമന്നയ്ക്ക് കിട്ടിയ മറുപടി പങ്കുവച്ചിരിക്കുകയാണ്.…

Read More

ഇത് രാമന്‍റെ പേരിലുള്ള കൊള്ള: അയോധ്യയില്‍ ചായയ്ക്കും ചെറുകടിക്കും 240 രൂപ; പരിഹസിച്ച് സോഷ്യൽ മീഡിയ

രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം അയോധ്യയിൽ ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. പല ദേശത്തു നിന്നും നിരവധി ആളുകളാണ് അയോധ്യയിൽ ദിവസവും എത്തിച്ചേരുന്നത്. എന്നാൽ എണ്ണമറ്റാത്ത വിശ്വാസികളുടെ വരവിനെ മുതലെടുക്കുകയാണ് അവിടുത്തെ ഹോട്ടലുകൾ. അമിത വിലയാണ് ഹോട്ടലുകളിൽ ഭക്ഷണത്തിനു ഈടാക്കുന്നത്. ഒരു ചായയും ടോസ്റ്റഡ് ബ്രഡും കഴിച്ച ഒരു ഭക്തന് വന്ന ബില്ല് 240 രൂപ. ഗോവിന്ദ് പ്രതാപ് സിംഗ് എന്ന എക്സ് ഉപയോക്താവാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ ബില്ലിന്‍റെ ചിത്രം പങ്കുവച്ചത്. തൊട്ടുപിന്നാലെതന്നെ ബില്ല് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘അയോധ്യ ശബരി കിച്ചണ്‍. ഒരു ചായ 55 രൂപ, ഒരു ടോസ്റ്റ് 65 രൂപ. ഇത് രാമന്‍റെ പേരിലുള്ള കൊള്ള, കഴിയുമെങ്കിൽ കൊള്ളയടിക്കുക.’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചത്. പെട്ടെന്ന് തന്നെ അദ്ദേഹത്തിന്‍റെ ട്വീറ്റ് വൈറലായി. അതോടെ അയോധ്യ ഡവലപ്മെന്‍റ് അഥോറിറ്റി…

Read More

ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ…അൽപം ഉപ്പിട്ട് നോക്കൂ, രുചി കൂടുമെന്ന് വിദഗ്ധർ

ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത ആളുകൾ കുറവാണ്. ചിലർക്ക് രാവിലേയും വൈകുന്നേരവും ഒരു കപ്പ് ചായ കിട്ടിയില്ലെങ്കിൽ തലവേദന പോലും വരാറുണ്ട്. മധുരമിട്ടും ഇടാതെയും ചായ കുടിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ മധുരത്തിനു പകരം ഉപ്പ് ഇട്ട് ചായ കുടിക്കാമെന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടോളൂ… അമേരിക്കൻ രസതന്ത്രജ്ഞനായ ഡോ. മിഷേൽ ഫ്രാങ്കിയാണ് ഇത്തരത്തിൽ ഒരു അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്. ഉപ്പ് ചേർത്താൽ ചായയുടെ രുചി വർദ്ധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ചായയുടെ രുചി കൂട്ടാൻ മറ്റ് ചില പൊടിക്കൈകൾ കൂടി അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. ചായ ഉണ്ടാക്കുന്നതിന് മുമ്പ് കപ്പ് ചൂടാക്കണമെന്നും, ഇങ്ങനെ ചെയ്താൽ ചായയ്ക്ക് കൂടുതൽ രുചി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കപ്പ് ചൂടാക്കുന്പോൾ അതിലെ ആന്‍റിഓക്‌സിഡന്‍റുകളുടേയും കഫീന്‍റെയും അളവ് കൂടുകയും ചെയ്യുമെന്നാണ് ഡോ. മിഷേലിന്‍റെ വാദം. ചായയുടെ രുചി കൂട്ടാൻ അല്പം ഉപ്പ് ആകാമെന്ന ഡോക്ടർ മിഷേലിന്‍റെ പ്രസ്താവന ഇപ്പോൾ…

Read More

കൈകാലുകൾ ചലിപ്പിക്കാൻ കഴിയാത്തവർക്ക് ആശ്വാസം! ശരീരചലനം നിയന്ത്രിക്കുന്ന ‘ബ്രെയിൻ ചിപ്പ്’ മനുഷ്യനിൽ പരീക്ഷിച്ചു

ഇലോൺ മസ്‌കിന്‍റെ സംരംഭമായ ന്യൂറാലിങ്ക് നിര്‍മിച്ച ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിച്ചു. കൈകാലുകള്‍ ശരിയായവിധത്തിൽ ചലിപ്പിക്കാനാകാത്തവരാകും ബ്രെയിൻ ചിപ്പിന്‍റെ ആദ്യ ഉപയോക്താക്കളെന്നു മസ്‌ക് പറഞ്ഞു. വയർലെസ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്‍റർഫേസ് (ബിസിഐ) അധിഷ്‌ഠിതമാക്കിയാണ് ഉപകരണത്തിന്‍റെ പ്രവർത്തനം. രോഗികളുടെ മസ്തിഷ്കത്തിൽ ശരീര ചലനം നിയന്ത്രിക്കുന്ന ഭാഗത്താണ് ചിപ്പ് ഘടിപ്പിക്കുക. റോബോട്ടിന്‍റെ സഹായത്തോടെ ഘടിപ്പിക്കുന്ന ചിപ്പിൽനിന്ന് പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷനിലേക്കായിരിക്കും സിഗ്‌നല്‍ കൈമാറുക. പക്ഷാഘാതം സംഭവിച്ച ആളുകള്‍ക്കു ചിന്തകളിലൂടെ കംപ്യൂട്ടർ കര്‍സറോ, കീബോർഡോ നിയന്ത്രിക്കാനുള്ള ശേഷി നൽകുകയാണ് ആദ്യ ഘട്ടത്തിൽ കമ്പനിയുടെ ശ്രമം. തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നുവെന്ന് മസ്ക് തന്‍റെ എക്സ് പേജിലൂടെ അറിയിച്ചു. ആദ്യ ന്യൂറാലിങ്ക് ഉത്പന്നത്തിന് ടെലിപ്പതി എന്നാണു പേരു നൽകിയിരിക്കുന്നത്.

Read More