ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രൊമോഷന്റെ ഭാഗമായി പുതിയ ചിത്രം പങ്കുവെച്ചു കൊണ്ട് വീണ്ടും പ്രൊഫഷനായ ഫാഷന്‍ ലോകത്തേക്ക് തിരികെയെത്തിയെന്നറിയിച്ച് അച്ചു ഉമ്മന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫഷനെതിരെയും വസ്ത്രധാരണത്തിനെതിരെയും നിരവധി സൈബര്‍ ആക്രമണങ്ങളാണ് അച്ചു ഉമ്മന്‍ നേരിട്ടത്. ഇപ്പോൾ അച്ചുവിന്റെ സഹോദരി മറിയ ഉമ്മൻ താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. അവക്കെല്ലാം തക്കതായ മറുപടിയും കൊടുത്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യുട്ടും ഖുസിയുടെ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതര്‍ ബാഗും ധരിച്ച് പുതിയ ലുക്കില്‍ അച്ചു ഉമ്മന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
Read MoreCategory: Today’S Special
ഇരുപത് വര്‍ഷം മുന്‍പ് വംശനാശ ഭീഷണി നേരിട്ട മത്സ്യത്തെ വീണ്ടും കണ്ടെത്തി
സ്വന്തം കൈകളുപയോഗിച്ച് തുഴയുന്ന മീനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? പേരുപോലെ തന്നെ ഹാന്റ് ഉപയോഗിച്ച് തുഴയുന്ന മീനുകളാണ് ഹാന്റ് ഫിഷ്. ടാസ്മാനിയയ്ക്കും ബാസ് കടലിടുക്കിനും ഇടയിലുള്ള വെള്ളത്തിലാണ് അസാധാരണമായ ഈ മത്സ്യത്തിന്റെ പതിനാല് ഇനങ്ങളില്‍ ഏഴെണ്ണവും കാണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് പറയുന്നതു പ്രകാരം ഇരുപത് വര്‍ഷം മുന്‍പാണ് ഈ മത്സ്യത്തെ അവസാനമായി കണ്ടത്. എന്നാല്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ പ്രിംറോസ് സാന്ഡ്സിലെ ബീച്ചില്‍ കെരി യാരെ എന്ന ഒരു ഓസ്ട്രേലിയന്‍ സ്ത്രീ കഴിഞ്ഞ ദിവസം ഈ മത്സ്യത്തെ കണ്ടെത്തിയത്. വെള്ളത്തിന് അടിയില്‍ ഇവയുടെ കൂട്ടങ്ങള്‍ ഇനിയും ഉണ്ടാവാം എന്നാണ് നിഗമനം.
Read Moreഇതാരാ പിങ്ക് പ്രാവോ… സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം
സമാധാനത്തിന്റെ പക്ഷികളെന്നാണ് പ്രാവുകള്‍ അറിയപ്പെടുന്നത്. സാധാരണയായി വെള്ള നിറത്തിലോ, ചാര നിറത്തിലോ ഉള്ള പ്രാവുകളെ ആകും കൂടുതലായി കാണാറുള്ളത്. എന്നാല്‍ യുകെയില്‍ ബുറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവ് പ്രത്യക്ഷപ്പെട്ടു. പ്രാവിനെ കണ്ടതും യുകെയിലെ ജനങ്ങള്‍ അമ്പരന്നു. പിങ്ക് നിറത്തിലുള്ള പ്രാവിനെ കുറിച്ച് കേട്ട് കോള്‍വി പോലും ഇല്ല. പ്രദേശത്തെ കെട്ടിടങ്ങളുടെ മേല്ക്കൂരകളില് നിന്നും നാട്ടുകാരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്ന പിങ്ക് പക്ഷിയെ കണ്ടയായി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. പ്രാവിന്റെ ചിത്രം വൈറലായതോടെ വെള്ള പ്രാവിനു പിങ്ക് നിറം പൂശിയതാണോ അതോ സ്വാഭാവിക നിറം തന്നെയാണോ ഇതെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ നിറ വ്യത്യാസം പക്ഷികളില്‍ കാണാറുള്ളത്.
Read Moreമലിനമായ മത്സ്യം കഴിച്ചതിന് പിന്നാലെ അണുബാധ; സ്ത്രീക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു
വെറൈറ്റി ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കുന്നത് പലരുടെയും വിനോദമാണ്. ഏത് സ്ഥലത്തു ചെന്നാലും അവിടുത്തെ ഭക്ഷണം പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് നമ്മുടെ ജീവനു പോലും ആപത്തായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കാലിഫോര്‍ണിയയില്‍ നടന്നത്. വേവിക്കാത്ത തിലാപ്പിയ മത്സ്യം കഴിച്ച് കാലിഫോര്‍ണിയയില്‍ ഒരു സ്ത്രീയുടെ നാല് കൈകാലുകളും നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. മാരകമായ ബാക്ടീരിയകളാല്‍ മലിനമായ തിലാപ്പിയ മത്സ്യം നന്നായി പാകം ചെയ്യാതെ കഴിച്ചതാണ് അണുബാധ ഉണ്ടാകാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. 40 വയസ്സുള്ള ലോറ ബരാജാസിനാണ് ഇത്തരത്തില്‍ ദാരുണ അവസ്ഥ ഉണ്ടായത്. സാന്‍ ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങിയത്. വീട്ടിലെത്തി മത്സ്യം പാകം ചെയ്തപ്പോഴുണ്ടായ പിശകാണ് അണുബാധ ഉണ്ടാകുവാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു. നന്നായി വേവിക്കാതെ…
Read Moreട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു; മരണകാരണം ഹൃദയാഘാതം
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. ഗാസിയാബാദിലെ സരസ്വതി വിഹാറിലാണ് സംഭവം. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുന്നതിൻെറ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വ്യായാമം ചെയ്യുന്നതിനിടെ സിദ്ധാർത്ഥ് കുമാർ സിങ്ങിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി. സംഭവം ജിമ്മിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൂടാതെ സിംഗ് ട്രെഡ്മില്ലിൽ പെട്ടെന്ന് നിർത്തുന്നതും പതുക്കെ ബോധം നഷ്ടപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. നിമിഷങ്ങൾക്കകം അയാൾ മെഷീനിൽ വീണു. ജിമ്മിൽ വീണതിനെത്തുടർന്ന്, സിങ്ങിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാനായില്ല. നോയിഡയിലെ ഒരു കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് സിംഗ്. നോയിഡയിൽ പിതാവിനൊപ്പമായിരുന്നു താമസം. അമ്മ ബീഹാറിലെ ഒരു സർക്കാർ സ്കൂളിൽ അധ്യാപികയാണ്. സംഭവത്തിന് 10 മിനിറ്റ് മുമ്പ് സിംഗ് അമ്മയോട് സംസാരിച്ചിരുന്നു. പിന്നീട് പിതാവ് മൃതദേഹം ബിഹാറിലെ സ്വന്തം നാടായ സിവാനിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് ജിം…
Read Moreനോയിഡ ലിഫ്റ്റ് ക്രാഷ് സംഭവം; ഞെട്ടിക്കുന്ന വസ്തുതകൾ പുറത്ത്
സമീപകാലങ്ങളിൽ ആവർത്തിച്ച് ഉണ്ടാകുന്ന ലിഫ്റ്റ് അപകടങ്ങൾ രാജ്യത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്നവർ അഭിമുഖീകരിക്കുന്ന ആശങ്കയിലേക്കാണ്. ഗൗതം ബുദ്ധ നഗർ ജില്ലയിൽ പ്രത്യേകിച്ച് ഉത്തർപ്രദേശിലെ നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ താമസക്കാർ തങ്ങളുടെ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളിലെ എലിവേറ്ററുകളുടെ അപര്യാപ്തതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരിക്കുന്ന ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റ് തകരാറിലായി വീണ് എട്ട് നിർമ്മാണ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഏകദേശം ഒരു മാസം മുമ്പ് നടന്ന മറ്റൊരു ദൗർഭാഗ്യകരമായ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തം സംഭവിച്ചത്. ലോക്കൽ സർക്കിൾസ് നടത്തിയ ഒരു സർവേ നോയിഡയിലും ഗ്രേറ്റർ നോയിഡയിലുടനീളമുള്ള ബഹുനില കെട്ടിടങ്ങളിലെ എലിവേറ്റർ തകരാറുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കാജനകമായ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. സർവേ പ്രകാരം എലിവേറ്ററുകൾ ഉപയോഗിക്കുന്ന സർവേയിൽ പങ്കെടുത്ത 83% നോയിഡ നിവാസികളും കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ തകരാറിലായ ലിഫ്റ്റിൽ കുടുങ്ങിയ…
Read Moreപോലീസുകാരനെ കാറിൽ വലിച്ചിഴച്ചു; പ്രതി അറസ്റ്റിൽ
നിർത്തിയിട്ട കാറിൽ ഡ്രൈവറോട് സംസാരിച്ചുകൊണ്ടിരിക്കവെ പോലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു. സെപ്റ്റംബർ 14 ന് വൈകുന്നേരം 6 മണിയോടെ യുഎസിലെ മോണ്ടെല്ലോ സ്ട്രീറ്റിലാണ് സംഭവം. 31 കാരനായ ഡെറക് ലോബോയാണ് പോലീസിനെ വലിച്ചിഴച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ഡ്രൈവറുടെ വശത്തെ വാതിൽ തുറന്നിരിക്കുന്ന ലോബോയോട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത് കാണിക്കുന്നു. നിമിഷങ്ങൾക്കുശേഷം ഓഫീസർമാരിൽ ഒരാളെ വാതിലിൽ പറ്റിപ്പിടിച്ചുകൊണ്ട് ലോബോ ഡ്രൈവ് ചെയ്യുന്നു. ഭാഗ്യവശാൽ ഉദ്യോഗസ്ഥൻ സ്വയം രക്ഷപ്പെട്ടു.തുടർന്ന് ലോബോയെ പിടികൂടാൻ കാറിലേക്ക് മടങ്ങാനും കഴിഞ്ഞു. ലോബോയെ അടുത്ത ദിവസം തന്നെ യൂണിയൻ സ്ട്രീറ്റിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതും, അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതും ഉൾപ്പെടെ 11 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഉള്ളത്. ബ്രോക്ക്ടൺ ഡിസ്ട്രിക്റ്റ് കോടതിയിൽ വെള്ളിയാഴ്ച വാദം കേൾക്കുന്നതിന് മുന്നോടിയായി 5,000 ഡോളർ ജാമ്യത്തിൽ ഇയാളെ…
Read Moreറാഞ്ചി അണക്കെട്ടിൽ 8,000 ത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി; അന്വേഷണത്തിന് ഉത്തരവ്
റാഞ്ചി അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കണ്ടെത്തിയതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതായി ഒരു ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു. ഗെറ്റൽസുഡ് അണക്കെട്ടിൽ മത്സ്യം വളർത്തുന്നതിനായി വെച്ചിരുന്ന നാല് കൂടുകളിൽ 500 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഭാരമുള്ള മത്സ്യങ്ങൾ ചത്തതായി ജില്ലാ ഫിഷറീസ് ഓഫീസർ അരൂപ് കുമാർ ചൗധരി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന കൃഷി മന്ത്രി ബാദൽ പത്രലേഖ് ശനിയാഴ്ച വൈകിട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്ക് ബാദൽ നിർദ്ദേശം നൽകി. താനും സംഘവും പകൽ സമയത്ത് അണക്കെട്ട് സന്ദർശിക്കുമെന്നും മത്സ്യം എങ്ങനെ ചത്തുവെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും ചൗധരി പറഞ്ഞു. ഓക്സിജന്റെ അഭാവം, രോഗങ്ങൾ, മലിനീകരണം എന്നിങ്ങനെ പല കാരണങ്ങളാൽ മത്സ്യങ്ങൾ ചത്തുപൊങ്ങാം. എന്നിരുന്നാലും കൃത്യമായ കാരണം പിന്നീട് കണ്ടെത്താനാകു എന്നുംചൗധരി…
Read Moreസിന്ധി ആലു തുക് തയ്യാറാക്കി യുകെ ഫുഡ് വ്ലോഗർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
യുകെ ആസ്ഥാനമായുള്ള ഫുഡ് വ്ലോഗറും പാചകക്കാരനുമായ ജേക്ക് ഡ്രയാൻ അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം റീൽ പങ്കിട്ടു. ആലൂ തുക് എന്നറിയപ്പെടുന്ന ഒരു സിന്ധി വിഭവം തയ്യാറാക്കാനുള്ള തന്റെ ശ്രമങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. തൊലികളഞ്ഞ ഉരുളക്കിഴങ്ങുകൾ കുറച്ച് നേരം വെള്ളത്തിൽ കുതിർത്താണ് വീഡിയോ ആരംഭിക്കുന്നത്. എല്ലാ ഉരുളക്കിഴങ്ങുകളും തുല്യ ഭാഗങ്ങളിൽ അരിഞ്ഞശേഷം അവ വറക്കുകയും ചെയ്യുന്നു. ശരിയായി എണ്ണ അരിച്ചെടുത്ത ശേഷം ഉരുളക്കിഴങ്ങ് പരത്താൻ മഗ്ഗിന്റെ പിൻഭാഗം ഉപയോഗിക്കുന്നു. അവയെല്ലാം പരത്തിയതിന് ശേഷം ജെയ്ക്ക് ഉരുളക്കിഴങ്ങുകൾ രണ്ടാമതും വറുക്കാൻ എണ്ണയിലേക്കിട്ടു. ഉരുളക്കിഴങ്ങ് തയ്യാറായ ശേഷം അടുത്ത ഘട്ടം മസാല തയ്യാറാക്കലാണ്. ഇതിനായി മഞ്ഞൾ, മുളകുപൊടി, ജീരകം പൊടിച്ചത്, മല്ലിയില, ഗരം മസാല, ആംചൂർ പൊടി, ഉണക്കമുളക്, ഉപ്പ് എന്നിവ ജെയ്ക്ക് മിക്സ് ചെയ്യുന്നു. എന്നിട്ട് വറുത്ത ഉരുളക്കിഴങ്ങുകൾ മസാലയുമായി യോജിപ്പിച്ചു. ആലു തുക് അരിഞ്ഞ മല്ലിയിലയും നാരങ്ങയും കൊണ്ട്…
Read Moreകഴിക്കാന്‍ ഒരു കമ്പനി തരാമോ… ഭക്ഷണം കഴിക്കാന്‍ അടുത്ത മേശക്കരികിലിരുന്ന യുവാവിനെ ക്ഷണിച്ച് യുവതി; വീഡിയോ വൈറല്‍
ഒരു റസ്റ്റോറന്റിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ തന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച യുവതിയുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ഒറ്റയ്ക്ക് ഒരു മേശയ്ക്ക് അരികിലിരുന്ന് ബ്രഡ് കഴിക്കുകയാണ് യുവാവ്. ഇയാളുട മുമ്പിലായി മറ്റൊരു മേശയിലാണ് യുവതിയുടെ ഇരിപ്പിടം. യുവതിയുടെ മുന്നില്‍ ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കോളയുമുള്‍പ്പെടെയുള്ള ഒരു ഹെവി മീല്‍ തന്നെയുണ്ട്. കുറച്ച് സമയത്തിനു ശേഷം യുവതി തന്റെ മുന്പില് ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ കാണുന്നു. അദ്ദേഹത്തെ തന്റെ അരികിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. വിളിക്കേണ്ട താമസം യുവാവ് യുവതിയുടെ മുന്നിലെ കസേരയില്‍ വന്നിരുന്നു. അപ്പോള്‍ യുവതി താന്‍ വാങ്ങിയ ബര്‍ഗര്‍ അയാള്‍ക്ക് കൊടുക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. താന്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ബാഗിനുള്ളിലേക്ക് വയ്ക്കുകയും സന്തോഷത്തോടെ യുവതി നല്കിയ ബര്‍ഗര്‍ കഴിച്ച് തുടങ്ങുകയും ചെയ്യുന്നു. ഇതിന്റെ ഇടയില്‍ യുവാവ് മുകളിലെ സിസിടിവി…
Read More