തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് എം.എ. ഷഹനാസ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു. താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെത്തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ലെന്നും പരാതിയിലുണ്ട്. നിബു വർഗീസ് എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
Read MoreTag: rahul mamkootathil
ആദ്യ ബലാത്സംഗ കേസ്; ചോദ്യം ചെയ്യലിന് ഹാജരായി രാഹുൽ; ചോദ്യം ചെയ്യൽ എഐജി പൂങ്കുഴലി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ രാഹുലിനെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘ മേധാവി എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. പേരൂര്‍ക്കട പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. രാഹുലിന് കോടതി മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കും.
Read Moreയുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാനാവില്ല; ആദ്യ ബലാത്സംഗ കേസിലും രാഹുലിന് മുൻകൂർ ജാമ്യം
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ചോദ്യം ചെയ്യപ്പെടണം, ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണമെന്നും ഉപാധിയിൽ പറയുന്നു. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള അയോഗ്യതാ നടപടി: കുറ്റാരോപിതനെ പുറത്താക്കുന്ന കീഴ്വഴക്കമില്ല; യുഡിഎഫ് എതിര്‍ക്കും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള അയോഗ്യതാ നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ തീരുമാനം. കുറ്റാരോപിതനായ എംഎല്‍എയെ അയോഗ്യനാക്കിയ കീഴ്വഴക്കം സഭയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫ് നിലപാട്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് യുഡിഎഫ് നിലപാട്. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ ഭാവിയില്‍ അതു നിരവധി പേരെ ബാധിക്കും. കൂടാതെ ഭരണപക്ഷത്തെ പലരും കുറ്റാരോപിതരാണെന്നുമാണ് യുഡിഎഫിന്റെ അഭിപ്രായം. അയോഗ്യതാ വിഷയം നിയമസഭ എത്തിക്സ് കമ്മിറ്റി പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ അഭിപ്രായത്തോട് ഘടകകക്ഷികളും യോജിക്കുകയായിരുന്നു. ഭരണപക്ഷത്തെ ഡി.കെ. മുരളിയാണ് രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്കു വിടുകയായിരുന്നു.
Read Moreരാഹുകാലം മാറിയില്ല… ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി കോടതി; ജാമ്യം നിഷേധിച്ചത് മൂന്നാമത്തെ കേസിൽ
പത്തനംതിട്ട: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ രാഹുൽ ജയിലിൽ തുടരും. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു കോടതി. രാഹുലിനെതിരായ മൂന്നാമത്തെ കേസിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വെള്ളിയാഴ്ച നടത്തിയത്. എംഎൽഎയ്ക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Read More‘അതിജീവിതനൊപ്പം’; കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്റെ പ്രശ്നം; പരാതിക്കാരിയെ ആക്ഷേപിച്ചും, രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാ ദേവി കുഞ്ഞമ്മ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാ ദേവി കുഞ്ഞമ്മയുടെ പ്രതികരണം. രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെയെന്ന് ശ്രീനാ ദേവി കുഞ്ഞമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാദേവി കുഞ്ഞമ്മ നടത്തി. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്റെ പ്രശ്നമാണിത്. പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാ ദേവി കുഞ്ഞമ്മ പ്രതികരിച്ചു. നേരത്തെയും രാഹുലിനെ പിന്തുണച്ചുകൊണ്ട് ശ്രീനാ ദേവി രംഗത്തെത്തിയിരുന്നു.
Read Moreവൈദ്യ പരിശോധനയിൽ രാഹുലിന്റെ ലൈംഗികശേഷിയും പരിശോധിച്ചു; ഡിഎന്‍എ പരിശോധനയ്ക്കായ് രക്തസാമ്പിൾ ശേഖരിച്ചു; താന്‍ തിരിച്ചുവരുമെന്ന ഭീഷണി മുഴക്കി എംഎൽഎ
പത്തനംതിട്ട: താന്‍ തിരിച്ചുവരുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്വേഷണസംഘത്തോടു പറഞ്ഞു.രാവിലെ പാലക്കാട്ടു നിന്നു പത്തനംതിട്ടയിലെത്തിച്ചപ്പോള് അഭിഭാഷകനുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതോടെയാണ് എംഎല്‍എ താന്‍ പുറത്തുവരുമന്ന് ഭീഷണി മുഴക്കിയത്. ഫോണിന്റെ ലോക്ക് അഴിക്കാനും വിസമ്മതിച്ചു. അറസ്റ്റ് നിയമപരമല്ലെന്ന പക്ഷമാണ് രാഹുലിന്റെ അഭിഭാഷകര്ക്കുമുള്ളത്. നിലവില്‍ കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുള്ള ഒരാളെ അറസ്റ്റ് ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനയും ഉണ്ടാകുംപീഡന പരാതിയില്‍ രാഹുലിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. ലൈംഗികശേഷി ഉള്‍പ്പെടെ പരിശോധിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി രാഹുലിന്റെ രക്തസാമ്പിളും ശേഖരിച്ചു.ആശുപത്രി പരിസരത്തെ പ്രതിഷേധക്കാരെ ഒഴിവാക്കി പോലീസ് ജീപ്പ് പിന്നിലേക്ക് എടുത്ത് ആശുപത്രി വാതിലിനോടു ചേര്‍ത്തുനിര്‍ത്തി. ജീപ്പിന്റെ പുറകിലെ വാതിലിലൂടെയാണ് രാഹുലിനെ കയറ്റിയത്. പോലീസും പ്രതിഷേധക്കാരും പ്രധാനവാതിലിന് മുന്നില്‍ കൂട്ടംകൂടിയതോടെ സ്ട്രെക്ചറിലും വീല്‍ച്ചെയറിലും എത്തിയ മറ്റു രോഗികള്‍ ആശുപത്രിക്ക് ഉള്ളിലേക്കും പുറത്തേക്കും കടക്കാന്‍ പ്രയാസപ്പെട്ടു.…
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം. ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്. അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു…
Read Moreരാഹുലിനെതിരേയുള്ള ബലാത്സംഗപരാതികൾ; അന്വേഷണത്തിന് പ്രത്യേകസംഘം
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടതിനെതിരായ ലൈംഗിക പീഡനക്കേസുകളുടെ അന്വേഷണം എസ്ഐറ്റിക്ക്. എസ്പി. പൂങ്കുഴലിയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. രണ്ടാമത്തെ പീഡന കേസിൽ രാഹുലിന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള നീക്കത്തിലാണ്.നേരത്തെ ഒന്നാമത്തെ പീഡന കേസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. പിന്നീട് വനിതാ ഐപിഎസ് ഉദോഗസ്ഥയെ അനേഷണ ചുമതല നൽകി സംസ്ഥാന പോലീസ് മേധാവി നിർദേശിക്കുകയായിരുന്നു.
Read Moreഒളിവിൽ നിന്നും പുറത്തേക്ക്; രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ പാലക്കാട്; പൂവൻകോഴിയുടെ ചിത്രവുമായി കൂവി വിളിച്ച് പ്രതിഷേധിച്ച് സിപിഎം
പാലക്കാട്: പീഡനക്കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാൻ പാലക്കാട്ടെത്തി. വൈകുന്നേരം 4.50 ഓടെയാണ് വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നന്പർ ബൂത്തിലാണ് വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം എല്ലാം കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ സമയം പുറത്ത് ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. പൂവൻ കോഴിയുടെ ചിത്രവും തൊട്ടിലും ഉയർത്തി കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. രാഹുലിനെതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎൽഎ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതേ തുടർന്നാണ് രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
Read More