തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് കേസിൽ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. പ്രതി 85കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Read MoreCategory: Top News
ബീഫിനുവേണ്ടി യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി; നടക്കാവിൽ ഗതാഗതം തടസപ്പെട്ടത് അരമണിക്കൂറോളം; സംഘത്തിലെ ഒരാൾക്ക് ബോധക്ഷയം; പിന്നീട് സംഭവിച്ചത്
കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടയിൽ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില്‍ ബോധരഹിതനായ യുവാവിനെ ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തിൽ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
Read Moreകൊല്ലത്ത് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു: സ്കൂൾ ബസുൾപ്പെടെ നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകർന്നു. ദേശീയപാതയുടെ സംരക്ഷണഭിത്തി സർവീസ് റോഡിലേക്ക് ഇടിഞ്ഞുതാഴുകയായിരുന്നു. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ സർവീസ് റോഡ് തർന്നു. ഈ സമയം ഇതുവഴിയെത്തിയ സ്കൂൾ ബസ് ഉൾപ്പെടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആളുകൾക്ക് പരിക്കില്ല. സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണത്തിന് നിർദേശം നൽകി. എൻഎച്ച് അതോറിറ്റിയിൽനിന്ന് വിശദീകരണം തേടും. അടിയന്തര അന്വേഷണം വേണമെന്നും റിയാസ് ആവശ്യപ്പെട്ടു.
Read Moreഫൂട്ട് ഓൺ രാഹുൽ..! കോളജ് കവാടത്തിന്റെ തറയിൽ രാഹുലിന്റെ ചിത്രം ഒട്ടിച്ചശേഷം ചവിട്ടി നടന്ന് എസ്എഫ്ഐ വിദ്യാർഥനികളുടെ വേറിട്ട പ്രതിഷേധം
കണ്ണൂർ: പീഢനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികളുടെ വേറിട്ട പ്രതിഷേധം. കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളജ് എസ്എഫ്ഐ വനിതാ കോളജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർഥിനികൾ ഫൂട്ട് ഓൺ രാഹുൽ എന്ന പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളജ് കവാടത്തിന് മുന്നിൽ തറയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോട്ടോ പതിച്ച പോസ്റ്ററിൽ ചവിട്ടി നടന്നാണ് വിദ്യാർഥിനികൾ പ്രതിഷേധം തീർത്തത്. എസ്എഫ്ഐ പ്രവർത്തകരായ നിരഞ്ജന, ആൻ മരിയ, ഫാത്തിമ, അനുശ്രീ, വിഷ്ണു പ്രിയ, അളക തുടങ്ങിയവർ നേതൃത്വം നൽകി
Read More52ന് കാരന് മുപ്പത്തിയഞ്ചുകാരിയുമായി സൗഹൃദം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി; കോട്ടയംകാരിയെ കബളിപ്പിച്ച് 16 കോടി തട്ടിയത് കണ്ണൂരുകാരൻ
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2015നും 2020നും ഇടയിൽ ദുബായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിലെ ഉന്നത ഉദ്യോഗസ്ഥയായ മുപ്പത്തിയഞ്ചുകാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും സജിത്തിന്റെ കന്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഅരുതേ, തീയിടരുതേ… കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ വൈക്കോലിനു തീയിടുന്നവർ ശ്രദ്ധിക്കുക; സംഭവിക്കുന്ന അപകടത്തെക്കുറിച്ച് അധികൃതർ പറയുന്നത്
നെടുമുടി: കൊയ്ത്ത് കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ വൈക്കോലിനു തീയിടുന്നവർ ശ്രദ്ധിക്കുക… ഇത് നിങ്ങൾക്കു തന്നെ അപകടം വരുത്തിവയ്ക്കും.അപകടം നിറഞ്ഞതും അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതുമായ തീയിടീൽ നടത്തരുതെന്ന് അധികൃതർ പലതവണ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു പാലിക്കപ്പെടാറില്ല. എന്തുകൊണ്ട് തീയിടരുത്നിങ്ങളുടെ ജീവനുതന്നെ ഭീഷണിയാകാം.പാടത്തെ വൈക്കോലിനിട്ട തീ പടർന്ന് മനുഷ്യർ പൊള്ളലേറ്റു മരിച്ച ഒന്നിലധികം സംഭവങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കുട്ടനാട്ടിൽ തന്നെ ഉണ്ടായിട്ടുണ്ട്. യാതൊരു മുൻകരുതലുകളും എടുക്കാതെയാണ് പലരും പാടശേഖരങ്ങളിൽ തീ കത്തിക്കുന്നത്. തീ പടർന്നാൽ രക്ഷപ്പെടാനോ ഓടിമാറാനോ പോലും സാധിക്കാത്ത സാഹചര്യമാണ് പല നിലങ്ങളിലും നിലവിലുള്ളത്. വൈക്കോലിനിട്ട തീ സമീപ പുരയിടങ്ങളിലേക്കും കൊയ്തു കൂട്ടിയ നെല്ലിലേക്കും പടർന്ന് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അഗ്നിശമന സേന തീയണച്ച സംഭവങ്ങളും അനവധി. പുക പ്രശ്നങ്ങളുണ്ടാക്കാംപാടത്തുനിന്നുയരുന്ന പുക റോഡിലേക്കെത്തി കാഴ്ചമറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവരെ ഇത് അപകടത്തിലാക്കിയ സംഭവങ്ങളും പല തവണ റിപ്പോർട്ടു ചെയ്തിട്ടുള്ളതാണ്.ഇത് അന്തരീക്ഷ…
Read Moreഎല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയില്ലേ…സ്വാന്തന വാക്കുകളുമായി മമ്മൂക്ക, ആനന്ദക്കണ്ണീർ പൊഴിച്ച് സന്ധ്യ; കൃത്രിമക്കാല നൽകുമെന്ന് നടന്റെ വാക്ക്
കൊച്ചി: കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന നടന് മമ്മൂട്ടിയുടെ ചോദ്യം കേട്ട് സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. “എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയില്ലേ. കൃത്രിമക്കാലിനുള്ള സംവിധാനം ഏര്‍പ്പാടാക്കാം” മലയാളത്തിന്റെ മഹാനടന് നല്കിയ ആ ഉറപ്പില്‍ സന്ധ്യയുടെ ജീവിതം ഇനി മുന്നോട്ടു നടക്കും. ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യയുടെ ഇടതുകാല് മുട്ടിന് മുകളില്‍വച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു. സന്ധ്യയുടെ ആരോഗ്യവിവരം അറിയാനാണ് മമ്മൂട്ടി രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ് (ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ്) ജോസ് പോളിന്റെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചത്. കൃത്രിമക്കാല്‍ നൽകാമെന്നു വാക്കു നൽകിയതിനൊപ്പം അടിമാലിയില്‍ വീട് നിര്‍മിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ മമ്മൂട്ടി നേരത്തേതന്നെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തിരുന്നു. കൃത്രിമകാല് വയ്ക്കുന്നതിനു വേണ്ട സഹായം നല്കാന് കെയര്‍ ആന്‍ഡ്…
Read Moreപാപം ചെയ്യാത്തവർ കല്ലെറിയട്ടെ: രാഹുൽ ഇപ്പോൾ കുറ്റാരോപിതൻ മാത്രം; കൊടുമുടിയിൽ കയറേണ്ടിയിരുന്നയാൾ സ്വയം കുഴിച്ച കുഴിയിൽ വീണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയ നടപടിയേക്കുറിച്ചുള്ള പ്രതികരണത്തിലാണ് ചെറിയാൻ ഫിലിപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണെന്നും പറയുന്നു. കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു എന്നു പറഞ്ഞാണ് ചെറിയാന്റെ കുറിപ്പ് തുടങ്ങുന്നത്. രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണമെന്നും പറയുന്നു.
Read Moreസ്കൂൾ ബസിനു പിന്നിൽ തീർഥാടക വാഹനം ഇടിച്ചു അപകടം; പാലാ-പൊൻകുന്നം റോഡിൽ സ്വാമിമാരുമായെത്തുന്ന അന്യസംസ്ഥാന വാഹനങ്ങൾക്ക് അമിത വേഗത
കോട്ടയം: പൊൻകുന്നത്ത് സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് നാലു കുട്ടികളും ആയയും മാത്രമാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. കുട്ടികൾക്കു പുറമേ ഒരു തീർഥാടകനും പരിക്കേറ്റു. അപകട സമയത്ത് റോഡിലേക്ക് തെറിച്ച് വീണാണ് തീർഥാടകന് പരിക്കേറ്റത്. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. തീർഥാടകരുമായി അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് അമിത വേഗതയെന്ന് നാട്ടുകാർ.
Read Moreകോടതി തള്ളി, കൈ വിട്ട് കോൺഗ്രസും; രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി
തിരുവനന്തപുരം: മുൻ കൂർ ജാമ്യഹർജി കോടതി തള്ളിയതിന് തൊട്ടു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിന്റെ പ്രാഥ മിക അംഗത്വത്തിൽ നിന്നും പുറത്താക്കി. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. രാഹുൽ…
Read More