പരവൂർ: കൊക്കകോളയും പെപ്സികോയും വർഷങ്ങളായി ആധിപത്യം പുലർത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്സ് വിപണിയിലേക്ക് പുതിയ വെല്ലുവിളിയുമായി പ്രമുഖ ഇന്ത്യൻ കമ്പനിയായ ഐടിസി രംഗപ്രവേശം ചെയ്യുന്നു. കേരളത്തിന്റെ സ്വന്തം കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ ഉൾക്കൊള്ളുന്ന നാളികേരാധിഷ്ഠിത കാർബണേറ്റഡ് പാനീയമാണ് കമ്പനി വിപണിയിലിറക്കുന്നത്. ബി നാച്ചുറൽ കോക്കനട്ട് കോള എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാനീയം നിലവിൽ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന യുഎസ് വമ്പന്മാർക്ക് കടുത്ത മത്സരമുയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൻകിട കമ്പനികൾ വിപണി കൈയാളുന്ന ഈ മേഖലയിലേക്ക് ഐടിസി എത്തുന്നതോടെ കേരളത്തിലെ നാളികേര കർഷകർക്കും പുതിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. കടുത്ത മത്സരമുള്ള കോളാ വിഭാഗത്തിലാണ് ചുവടുവെയ്ക്കുന്നതെങ്കിലും പരമ്പരാഗത കോളകളെപ്പോലെ അമിതമായ ഫിസ് (ഗ്യാസ്) ഐടിസിയുടെ കോക്കനട്ട് കോളയ്ക്കില്ല. നിലവിലുള്ള പ്രമുഖ ബ്രാൻഡുകളോട് നേരിട്ട് മത്സരിക്കുന്നതിന് പകരം കരിക്കിൻ വെള്ളവും കോളാ ഫ്ലേവറും സമന്വയിപ്പിച്ച് തികച്ചും പുതിയൊരു ഉപഭോക്തൃ വിഭാഗം…
Read MoreCategory: Top News
ഇന്ന് ചോക്ലേറ്റ് ദിനം… സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുരം പങ്കിടുന്ന ദിനം; 76 വർഷത്തിന്റെ മധുരത്തിന് പറയാനുള്ളത് പങ്കുവയ്ക്കലിന്റെ സന്ദേശം
മണിമല: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മധുരം പങ്കിടുന്നതിന്റെ പ്രതീകമായി ഇന്ന് ചോക്ലേറ്റ് ദിനം ആചരിക്കുന്നു. 1950ല്‍ യൂറോപ്പില്‍ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് ജൂലൈ ഏഴ് ആഗോളതലത്തില്‍ ചോക്ലേറ്റ് ദിനമായി ആചരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും ചോക്ലേറ്റുകള്‍ കൈമാറി ആശംസകള്‍ പങ്കിടുന്നതാണ് ദിനാചരണത്തിന്റെ പ്രധാന ആകര്‍ഷണം. വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാള്‍ ചെറിയൊരു ചോക്ലേറ്റിന് പോലും ആത്മബന്ധത്തിന്റെ മധുരം പങ്കുവയ്ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ചോക്ലേറ്റ് ദിനം മുന്നോട്ടുവയ്ക്കുന്നത്. ചോക്ലേറ്റ് ദിനാചരണത്തിന്റെ ഭാഗമായി മണിമല ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വടവാതൂര്‍ ദ ചോയ്സ് കിന്റര്ലാന്ഡില് ബെല്‍ മൗണ്ട് ചോക്ലേറ്റ് ഉണ്ടാക്കുന്ന വിധം, അതിന്റെ ചേരുവകള്‍, വിവിധ ഫ്ലേവറുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. പുളിപ്പിച്ച് ഉണങ്ങിയ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് നിർമിക്കുന്നത്. പരസ്പര ബഹുമാനവും സൗഹൃദവും കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ സഹായകമാകുമെന്ന് ബ്രൗണ്‍ ഗോള്‍ഡ് കൊക്കോ പ്രൊഡ്യൂസര്‍ കമ്പനിയുടെ…
Read Moreഅമ്മ സംഘടന പിരിച്ചുവിടണം; ഇപ്പോൾ നടക്കുന്നത് മോശം ഗ്രൂപ്പിസം; പ്രശ്ന പരിഹാരത്തിന് സൂപ്പർതാരങ്ങൾ നേരിട്ടിറങ്ങണമെന്ന് ജി.സുധാകരൻ
ആലപ്പുഴ: അമ്മ സംഘടനകൊണ്ട് കേരളീയ സമൂഹത്തിന് യാതൊരുവിധ ആവശ്യവുമില്ലെന്ന് ജി. സുധാകരൻ എംഎൽഎ. ഈ താരസംഘനയെ പിരിച്ചുവിടണമെന്നും എംഎൽഎ. ഇത് മറ്റ് സംഘടനകൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്നത് വളരെ മോശം ഗ്രൂപ്പിസമാണ്. സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും നേരിട്ട് ഇറങ്ങണം. അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാർക്ക് അവരെക്കുറിച്ച് ഒന്നും അറിയില്ല. നാട്ടുകാർക്ക് അതിനോട് യാതൊരു താൽപര്യവുമില്ല. ഈ സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യം മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
Read Moreതലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; മൂക്കന് ഗുണ്ടയെ തക്കുടു അരുണും സംഘവും വെട്ടി വീഴ്ത്തി; സാരമായി പരിക്കേറ്റ സജീവൻ ആശുപത്രിയിൽ
തിരുവനന്തപുരം: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ശ്രീകാര്യത്തുണ്ടായ സംഭവത്തിൽ മൂക്കൻ സജീവ് എന്ന് വിളിക്കുന്ന സജീവിനാണ് വെട്ടേറ്റത്. കരിമ്പുകോണത്തുള്ള സജീവിന്റെ പച്ചക്കറി കടയിൽ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മടത്തുനട സുമേഷ്, വിഘ്നേഷ് വിക്കി, തക്കുടു അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ സജീവിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
Read Moreപതിനേഴുകാരിയെ ബസിൽവച്ച് പീഡിപ്പിച്ച കേസ്; പ്രതിയായ കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറായ പ്രതി അരുവിക്കര ചാണിച്ചാല്‍ക്കടവ് സ്വദേശി അരുണ്‍കുമാറിന് (46) അഞ്ച് വര്‍ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2024 സെപ്റ്റംബര്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ടയ്ക്കു പോകുന്ന ബസില്‍ പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ ഭയന്ന കുട്ടി വിവരം പുറത്തു പറഞ്ഞില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതേ ബസില്‍ സഞ്ചരിക്കേണ്ടിവന്ന കുട്ടിക്കു മാനസികപ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ചികിത്സയ്ക്കായി മനോരോഗവിദഗ്ധനെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreമുട്ടുകുത്തിച്ച് താഴെയിരുത്തിച്ച് കാൽവെള്ളയിൽ തുടർച്ചയായി ചൂരലിനടിച്ചു; കോന്നിയിലെ വ്യാജപീഡനപരാതിയിൽ സർജറികഴിഞ്ഞ യുവാവ് നേരിട്ടത് പോലീസിന്റെ ക്രൂരമർദനം
കോന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജ പീഡനാരോപണത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടല്‍ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നു പരാതി. രണ്ടു വര്‍ഷം മുന്‍പ് ബൈപാസ് സര്‍ജറിക്കു വിധേയനായ യുവാവിനാണ് പോലീസിന്റെ ക്രൂരത നേരിടേണ്ടി വന്നത്.യൂണിഫോമിലല്ലാത്ത പോലീസുകാര്‍ എത്തി യുവാവിന്റെ സഹോദരനെയാണ് ആദ്യം ആളുമാറി കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളെ വിട്ടയച്ച ശേഷമാണ് യുവാവിനെ പിടികൂടിയത്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച്, തറയില്‍ മുട്ടുകുത്തി ഇരുത്തിയ ശേഷം കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് തുടര്‍ച്ചയായി അടിച്ചതായി യുവാവ് വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നിനു രാത്രി കസ്റ്റഡിയിലെടുത്ത യുവാവിനെ പിറ്റേന്ന് വൈകുന്നേരമാണ് വിട്ടയച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്കാന് ഒരുങ്ങുകയാണ് യുവാവിന്റെ കുടുംബം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂടല്‍ പോലീസ് കേസെടുത്തത്. സ്കൂളിലും സഹപാഠിയുടെ വീട്ടിലും ശുചിമുറിയിലുംവച്ച് 11 പേര്ചേര്ന്ന പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പെണ്‍കുട്ടി…
Read Moreപ്രണയ പാരമ്യത്തിൽ കാമുകിയെ കാണാൻ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം; 22 കാകരൻ പട്ടാളത്തിന്റെ പിടിയിൽ; ഇന്ത്യൻ സൈന്യം പാക് പൗരനോട് ചെയ്ത പ്രവൃത്തി വൈറൽ…
ന്യൂഡൽഹി: പ്രണയത്തിന് ഭാഷയോ, സംസ്കാരമോ, മതമോ… ഒന്നും തടസമല്ല. കാരണം പ്രണയം അത്രമേൽ ശക്തമാണ്! ഇപ്പോൾ അതിർത്തികടന്നുള്ള, കൗതുകകരമായ പ്രണയകഥയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ത്യ-പാക് അതിർത്തിക്കപ്പുറമിപ്പുറംനിന്ന് പ്രണയിക്കുകയും കാമുകിയെ കാണാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും ഒടുവിൽ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്ത സീഷാൻ മിർ എന്ന 22 കാരനായ പൗരന്റെ പ്രണയകഥയാണിത്.. ഒരു മാസം നീണ്ട നിയമനടപടികൾക്കുശേഷം, കാമുകനെ മടക്കി അയച്ചിരിക്കുകയാണ് കോടതി. പാക് അധിനിവേശ കാഷ്മീരിലെ പങ്കേഡി ഗ്രാമത്തിലെ താമസക്കാരനാണ് സീഷാൻ. വടക്കൻ കാഷ്മീരിലെ ഉറി സെക്ടറിനു സമീപമുള്ള തിലവാരി ഗ്രാമവാസിയായ ഇറം ബാനോ എന്ന യുവതിയുമായി സീഷാൻ പ്രണയത്തിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. സീഷാന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് ഉറിയിൽനിന്ന് പാക് അധിനിവേശ കാഷ്മീരിലേക്കു കുടിയേറിയവരായിരുന്നു. കഴിഞ്ഞ മേയ് 31-ന് ആണ് സീഷാൻ അതിർത്തികടന്ന് സിലിക്കോട്ട് മേഖലയിലെത്തിയത്. പക്ഷേ, കാമുകിയെ കാണുന്നതിനു മുന്‍പ്…
Read Moreപതിമൂന്നുകാരി പക തീർത്തത് സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി നൽകി; കേസിൽ കൂട്ടുകാരിയുടെ പേരും; കള്ളപ്പരാതിക്ക് പിന്നിലെ കാരണം തേടി പോലീസ്
കോന്നി: സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇതേത്തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള്‍ തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില്‍ ആറുപേര്‍ സഹപാഠികളാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടല്‍ പോലീസ് സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര്‍ ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക്…
Read Moreകൊച്ചിയിൽ ഓട്ടോയിൽ കയറിയ യുവതിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം; പിടിയിലായ പ്രതി പണ്ടേ പ്രശ്നക്കാരനെന്ന് പോലീസ്
കൊച്ചി: ഓട്ടോയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. പനങ്ങാട് സ്വദേശി മിഥുന് (34)ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. ഓട്ടോയിൽ കയറിയ യുവതിയ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിഥുന് അടിപിടി ഉള്‍പ്പടെ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.
Read Moreമദ്യപാനത്തിനിടെ സ്വത്തിനെക്കുറിച്ച് തർക്കം ചെന്നെത്തിയത് കൊലപാതകത്തിൽ: മദ്യലഹരിയില്‍ സഹോദരനെ വെട്ടിക്കൊന്നു; യുവാവ് പിടിയില്‍
കോഴിക്കോട്: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവിൽ യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയില്‍ പ്രസാദാണ് ആണ് കൊല്ലപ്പെട്ടത്. സഹോദരന് പ്രമോദിനെ പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അവിവാഹിതരായ സഹോദരങ്ങൾ രണ്ടുപേരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മില്‍ വളരെക്കാലമായി സ്വത്തു സംബന്ധിച്ച് വഴക്കായിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബത്തില്‍ നാല് മക്കളാണുള്ളത്. ഇതില്‍ മൂന്ന് ആണ്മക്കളും അവിവാഹിതരാണ്. ഇവരുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു. ഏക സഹോദരി കൊടുവള്ളി കരുവന്‍പൊയിലിലും മറ്റൊരു സഹോദരന് നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.
Read More