പാലക്കാട്: ഏഴാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരേ പോലീസ് കേസെടുത്തു. പാലക്കാട്ടെ സർക്കാർ യുപി സ്കൂളിലാണു സംഭവം. പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ ക്ലാസ് മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. മുന്‍പും പീഡനശ്രമം ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടിയശേഷം തുടർനടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Top News
പോലീസ് അങ്കിൽ സ്നേഹത്തോടെ വിളിച്ചപ്പോൾ അവൾ ഓടിച്ചെന്നു; വീട്ടിലെത്തിയകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു റിട്ടയേർഡ് എസ്ഐ
പരിയാരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ട. എസ്ഐ അറസ്റ്റിൽ. ഏമ്പേറ്റ് കാപ്പുങ്ങലിലെ ഇ. ഗോപിനാഥനെ (62) യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നുകാരിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. ബുധനാഴ്ച ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം. വീട്ടിലെത്തിയ പെൺകുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പരിയാരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഅവധിക്കാലം ആഘോഷമാക്കിയതാ… ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പോലീസിനെ ആക്രമിച്ചു: മുഖ്യപ്രതി സൈനികൻ
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ യുവാവ് സൈനികൻ. ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണെന്നാണ് വിവരം. ഹേമാംബിക പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐമാരായ സുദർശന, ജോൺ സേവ്യർ, സിവിൽ പോലീസ് ഓഫീസർ രജനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ മലമ്പുഴ പയ്യക്കുന്ന് ഭാഗത്തായിരുന്നു സംഭവം. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മലമ്പുഴ ഭാഗങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ അമിതവേഗതയിൽ വന്ന കാർ പോലീസ് തടഞ്ഞു. വാഹനം വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ പോലീസിനോട് തട്ടിക്കയറി. പ്രകോപനമൊന്നുമില്ലാതെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ളവരെ പരസ്യമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പിന്നീട് കൂടുതൽ പോലീസെത്തിയാണ് കാറിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ…
Read Moreകുരയ്ക്കുന്ന പട്ടി കടിക്കുമോ? തെരുവു നായ്ക്കളെ തിരിച്ചറിയാൻ എഐ ഉപയോഗിക്കും; വേണ്ടിവന്നാൽ ദയാവധം; തെരുവുനായ പ്രശ്നത്തിന് മന്ത്രി കെ.എം.ഷാജി പറയുന്നതിങ്ങനെ
ന്യൂഡൽഹി: സംസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിന് സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇത്തരം തെരുവുനായകളെ മനസിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കും. ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു
Read Moreകല്യാണം കഴിഞ്ഞ നാളിൽതന്നെ പീഡനം; തടിച്ചിയെന്നും പ്രസവിക്കാത്തവളെന്നും വിളിച്ച് കളിയാക്കൽ; സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊലപ്പെടുത്തി ഭർത്താവ്
ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. നവൽഗുന്ദ് സ്വദേശി ബസവരാജ് വദ്ദറാണ് ഭാര്യ പ്രിയങ്ക കമലകറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ബസവരാജിനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്. കഴിഞ്ഞ 2024 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ബസവരാജിന്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചകളിൽ തന്നെ പ്രിയങ്കയ്ക്ക് നേരെ ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് പീഡനങ്ങൾ തുടങ്ങിയിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബസവരാജും ഇയാളുടെ വീട്ടുകാരും പ്രിയങ്കയെ മാനസികമായും ശാരീരികമായി പീഡിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തിന് പുറമെ കടുത്ത ശരീര അധിക്ഷേപങ്ങൾക്കും പ്രിയങ്ക ഇരയായിരുന്നു. തന്നേക്കാൾ വണ്ണമുണ്ടെന്ന് പറഞ്ഞ് ‘തടിച്ചി’ എന്ന് വിളിച്ച് ബസവരാജ് പ്രിയങ്കയെ എപ്പോഴും പരിഹസിക്കുകയും വണ്ണമുള്ളതുകൊണ്ട് കുട്ടികളുണ്ടാവില്ലെന്ന് പറഞ്ഞ് പീഡിപ്പിക്കുന്നതും പതിവായിരുന്നു. എങ്കിലും രണ്ട് തവണ ഗർഭിണിയായ പ്രിയങ്ക…
Read Moreതൊഴില്‍ രഹിതരായ ചെറുപ്പക്കാരെ കണ്ടെത്തി വിദേശത്ത് ജോലി തരപ്പെടുത്തും; ഇതിന്റെ മറവിൽ കഞ്ചാവ് കടത്തും; മുഖ്യസൂത്രധാരൻ റഷീദ് അറസ്റ്റിൽ
വിദേശത്തേക്ക് കഞ്ചാവ് കടത്ത്: മുഖ്യ സൂത്രധാരന്‍ പിടിയില്‍ ; തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ ഉന്നമിട്ട് കഞ്ചാവ് മാഫിയതൊടുപുഴ: തൊഴില്‍ രഹിതരായ യുവാക്കളെ ജോലിക്കെന്ന വ്യാജേന വിദേശത്തേക്ക് അയച്ച് ഇതിന്റെ മറവില്‍ കഞ്ചാവ് കടത്തിയിരുന്ന സംഘത്തലവന് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കണ്ണൂര്‍ മാടായി ദേശത്ത് കാവുപറമ്പത്ത് കെ.പി. റഷീദി(31) നെയാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരെ വലയില്‍ വീഴ്ത്തി ഇവര്‍ക്ക് സൗജന്യമായി വിസ എടുത്തു നല്കി ചിപ്സ് ആണെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്നതായിരുന്നു ഇയാളുടെ രീതി.പ്രതിയും കൂട്ടാളികളും ചേര്‍ന്ന് 2018ല്‍ ശാന്തമ്പാറ സ്വദേശിയായ അഖില്‍ എന്ന യുവാവിനെ സൗജന്യമായി ഗള്‍ഫില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കോഴിക്കോട് വിളിച്ചു വരുത്തി വിസ നല്കി. പിന്നീട് റഷീദ് നിര്‍ദേശിച്ചപ്രകാരം മറ്റു പ്രതികള്‍ കഞ്ചാവ് അടങ്ങിയ പൊതി അഖിലിന് ചിപ്സ് ആണെന്ന വ്യാജേന വിമാനത്താവളത്തില്‍വച്ച് കൈമാറി.…
Read Moreസന്തോഷ ദിനം തല്ലിക്കെടുത്തി സ്വകാര്യ ബസിന്റെ അമിതവേഗത; ജന്മദിന സമ്മാനം വാങ്ങാൻ പോയ പിതാവും മകനും വാഹനാപകടത്തിൽ മരിച്ചു
മട്ടന്നൂർ ; ചാവശേരി കൂരൻമുക്കിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോളാരിയിലെ ഇല്ലത്ത് വളപ്പിൽ വീട്ടിൽ പി. വിനോദ് (48), മകൻ ഇ.വി. വൈഷ്ണവ് (25) എന്നിവരാണു മരിച്ചത്. വൈഷ്ണവിന്റെ ജന്മദിനമായ ഇന്നലെ അച്ഛനൊപ്പം ഇരിട്ടിയിൽ സാധനം വാങ്ങാൻ പോകുന്നതിനിടെയാണ് ഇരുവരുടെയും ജീവൻ നഷ്ടമായ അപകടമുണ്ടായത്. ഇന്നലെ രാവിലെ 10.15ഓടെ കൂരൻമുക്ക് സ്റ്റോപ്പിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇരുപത്തിയൊന്നാം മൈലിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വിനോദും മകനും സഞ്ചരിച്ച സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇതിനൊപ്പം ഫിറോസ് എന്നയാൾ സഞ്ചരിച്ച മറ്റൊരു ഇരുചക്ര വാഹനത്തിലും ബസ് ഇടിച്ചു. പരിക്കേറ്റ ഫിറോസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും ചേർന്നു ഏറെ നേരത്തേ…
Read Moreലോഡ്ജിലെ പ്രസവത്തിൽ യുവതിക്ക് മരണം സംഭവിച്ചത് രക്തം വാർന്ന്; കുഞ്ഞ് മരിച്ചത് പരിചരണം കുട്ടാതെ; ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്ത് പോലീസ്
തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം. എടമുട്ടം കൊല്ലാറ വീട്ടിൽ ജ്യോതി(32)യാണ് ലോഡ്ജിൽ മുറിയെടുത്തുള്ള പ്രസവത്തിനിടെ മരിച്ചത്. ഇവരുടെ കുഞ്ഞ് മരിച്ചത് വേണ്ട പരിചരണം കിട്ടാത്തതുകൊണ്ടാണെന്നാണ് പോലീസിന്റെ നിഗമനം. ബുധനാഴ്ച മെഡിക്കൽ കോളജിൽ ഇരുവരുടെയും മൃതദേഹങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജ്യോതിയെയും നവജാതശിശുവിനെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സ്വകാര്യലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജ്യോതി, സുഹൃത്ത് പാവറട്ടി സ്വദേശി ഓട്ടോഡ്രൈവർക്കൊപ്പം ലോഡ്ജിൽ മുറിയെടുത്തത്. പിന്നാലെ സുഹൃത്ത് മടങ്ങിയിരുന്നു. പലതവണ വിളിച്ചിട്ടും ജ്യോതി ഫോൺ എടുക്കാത്തതിൽ സംശയംതോന്നിയ സുഹൃത്ത് ലോഡ്ജിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസിനെയും അഗ്നി രക്ഷാ സേനയെയും വിവരമറിയിച്ചതോടെ ഇവരെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതിയേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവറെ വിട്ടയച്ചു.
Read Moreബാലാമണിയുടെ ഗുരുവായൂരപ്പന് മാംഗല്യം; പ്രണയസാഫല്യം 50-ാം വയസിൽ; ക്വാലാലംപൂരിൽ സ്വാധിക്ക് വരണമാലം ചാർത്തി നടൻ അരവിന്ദ്
നന്ദനം സിനിമയിൽ ബാലമണിക്ക് തുണയായ ഗുരുവായൂരപ്പന് പ്രണയസാഫല്യം. തന്റെ 50-ാം വയസിൽ നടൻ അരവിന്ദ് വിവാഹിതനായിരിക്കുന്നു. സാധ്വി ആര്.എസ് ആണ് അരവിന്ദിന്റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഡൽഹിയിൽ ആയിരുന്നു അരവിന്ദിന്റെ ജനനം. മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. ശേഷം ഇവർ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽ ഡാൻസിനോട് തൽപരനായിരുന്ന അരവിന്ദ് തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. 2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നന്ദനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്റെ അവസാന മലയാള ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. നൃത്ത സംവിധായകൻ കൂടിയാണ്…
Read Moreഇനി നമ്പർ കിട്ടില്ലമക്കളേ… വാട്സ്ആപ്പിൽ ഫോൺ നന്പറുകൾക്കു പകരം ‘യൂസർ നെയിം’; സ്വകാര്യത ഉറപ്പാക്കാൻ വിപ്ലവകരമായ മാറ്റം
മുംബൈ: സ്വന്തം ഫോൺ നന്പർ കൈമാറാതെതന്നെ അപരിചിതരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന വിപ്ലവകരമായ ‘യൂസർ നെയിം’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്.സുരക്ഷാരംഗത്തെ വലിയൊരു പോരായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായി, ഉപയോക്താക്കൾക്ക് തങ്ങളുടെ തനതായ യൂസർ നെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരം വാട്സ്ആപ്പ് ഇപ്പോൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഈ ഫീച്ചർ ആഗോളതലത്തിൽ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്.നിലവിൽ ലോകമെന്പാടും മൂന്നു ബില്യണിലധികം ഉപയോക്താക്കളുള്ള വാട്സ് ആപ്പിൽ, ഒരാളുടെ ഫോൺ നന്പർ കൈവശമുള്ള ആർക്കും അയാളെ നേരിട്ട് ബന്ധപ്പെടാൻ സാധിക്കുമായിരുന്നു. എന്നാൽ, മെറ്റയുടെ പുതിയ പരിഷ്കാരത്തോടെ, വരും നാളുകളിൽ ഫോൺ നന്പറിനു പകരം യൂസർ നെയിം മാത്രമുപയോഗിച്ച് ആളുകൾക്ക് നിങ്ങളെ കണ്ടെത്താനും സന്ദേശങ്ങൾ അയയ്ക്കാനും സാധിക്കും.സ്വകാര്യത മുൻനിർത്തിയാണ് തങ്ങൾ ഈ ഫീച്ചർ രൂപകല്പന ചെയ്തിരിക്കുന്നതെന്നും, ഒരാൾക്ക് നിങ്ങളെ ആദ്യമായി ബന്ധപ്പെടണമെങ്കിൽ നിങ്ങളുടെ കൃത്യമായ യൂസർ നെയിംതന്നെ അറിഞ്ഞിരിക്കണമെന്നും…
Read More