കുമരകം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവതിക്ക് മസ്തിഷ്കജ്വരം ബാധിച്ചതായി സ്ഥിരീകരിച്ചു. പനിയും ഛർദിയും തലവേദനയും മൂലമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഏറെ ദിവസങ്ങളിലെ ചികിത്സയ്ക്കു ശേഷവും രോഗം കുറഞ്ഞിരുന്നില്ല. തുടർന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മലിന ജലത്തിൽ നിന്നുമാണ് രോഗാണു തലച്ചോറിൽ പ്രവേശിച്ചതെന്നും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും കുമരകം ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. രോഗി പാലിയേറ്റീവ് നഴ്സ് ആയതിനാൽ പല വീടുകളിലും യാത്ര ചെയ്തിട്ടുണ്ട്. ഉറവിടം കണ്ടെത്താൻ വ്യാപകമായ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പരിധിയിൽ അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഏത് ജലസ്രോതസിൽനിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രോഗ ഉറവിടം കണ്ടെത്താൻ വീട്ടിലെ വാട്ടർ ടാങ്ക് ഉൾപ്പെടെയുള്ള സമീപ ജലസ്രോതസുകൾ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും രോഗബാധയ്ക്കു…
Read MoreCategory: Top News
വിവാഹവേദിയിൽ വെച്ച വെള്ളം കുടിച്ചു; ദളിത് യുവാക്കൾക്ക് ജാതി അധിക്ഷേപം; ഡിജെ പാർട്ടി നിയന്ത്രിക്കാനെത്തിയതായിരുന്നു സഹോദരങ്ങളായ യുവാക്കൾ
ന്യൂഡൽഹി: വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ മർദിച്ചതായി പരാതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹവേദിയിൽ ഡിജെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം എന്ന യുവാവ് സമീപത്തെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു. ഇതോടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരനായ ഉമേഷ് ചന്ദ്രയെയും മർദിച്ചുവെന്നാണ് പരാതി. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റു. യുവാക്കൾക്ക് മർദ്ദനമേറ്റതിനു പിന്നാലെ നാട്ടുകാർ പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം. സംഭവത്തിൽ കേസെടുത്തെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
Read Moreകെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ… ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്, ജനം നിങ്ങളോട് പൊറുക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ കോഴിക്കോട്ട് പോസ്റ്റർ
വയനാട്: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം തുടരുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ കോഴിക്കോട്ടും പോസ്റ്ററുകള്‍. കെസി നിങ്ങളുടെ ആളായിരിക്കാം പക്ഷെ ജനത്തിന് സ്വീകാര്യനല്ലെന്ന് പോസ്റ്ററിൽ പറയുന്നു. ജയിക്കാനായി മാത്രം വയനാട്ടിലേക്ക് വരരുത്. ജനം നിങ്ങളോട് പൊറുക്കില്ലെന്നും പോസ്റ്ററിലുണ്ട്. കോഴിക്കോട്ട് കാരശേരിയിലാണ് ഇരുവർക്കുമെതിരേ പോസ്റ്റർ പ്രത്യക്ഷപെട്ടത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് കാരശേരി. ഹൈക്കമാൻഡിനും രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപെട്ടിരുന്നു.വയനാട് ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിൽ എഴുതിയ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ നിങ്ങൾക്ക് മാപ്പ് തരില്ലെന്നും വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരനാണെന്നും പോസ്റ്ററിൽ വിമർശനമുണ്ട്. ഈ സാഹചര്യത്തിൽ രാഹുലിന്റെയും പ്രിയങ്കയുടെയും വിഢിത്തരങ്ങൾക്ക് കേരളം മാപ്പ് നൽകില്ലെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
Read Moreകുടുംബവഴക്കിനെത്തുടർന്ന് ഭാര്യയേയും കുടുംബക്കാരെയും കൊല്ലാൻ ശ്രമം; അനന്ദു ഷാജി പണ്ടേ പ്രശ്നക്കാരൻ; ഇരുപത്തിമൂന്നു വയസിൽ എട്ടോളം കേസിൽ പ്രതി
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ യുവാവും സഹായികളും പിടിയിൽ. തുമ്പ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാട് നിന്ന് പിടിയിലായത്. അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും പിടികൂടി പോലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ…
Read More‘മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, എസ്എസ്എൽസി റിസൾട്ട് വൈകുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദവും രോഗങ്ങളും വരാൻ കാരണമാകും’: കോൺഗ്രസിനോട് ഹരി പത്തനാപുരം
കൊല്ലം: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനേതിരേ സോഷ്യൽ മീഡിയയിൽ ധാരാളം ട്രോളുകളും വിമർശനങ്ങളുമൊക്കെ നിറയുന്നുണ്ട്. അതിനിടയിൽ കോൺഗ്രസിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം. എസ്എസ്എൽസി ഫലം വൈകുന്നതുമായി ബന്ധപ്പെട്ടാണ് ഹരിയുടെ പ്രതികരണം. തന്റെ മകൾ ഉൾപ്പടെയുള്ളവർ 15ന് റിസൾട്ട് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണെന്നുംനിലവിലെ സാഹചര്യത്തിൽ ഫലം വൈകുമെന്നാണ് അറിയാൻ സാധിച്ചതെന്നും ഹരി പറയുന്നു. അങ്ങനെ വന്നാൽ കുട്ടികളിൽ വല്ലാത്ത മാനസിക സമ്മർദ്ദവും രോഗങ്ങളും വരാൻ കാരണമാകുമെന്നും ഹരി പത്തനാപുരം കോൺഗ്രസിനോടായി പറഞ്ഞു. ഹരി പത്തനാപുരത്തിന്റെ വാക്കുകൾ ഇങ്ങനെ… മുഖ്യമന്ത്രിയെ ഇന്നോ നാളയോ പ്രഖ്യാപിച്ചേക്കും. അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. അവര്‍ മൃഗിയമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതവര് തീരുമാനിക്കട്ടേ. കെസി വേണുഗോപാല്‍ ആണെങ്കിലും വിഡി സതീശന് ആണെങ്കിലും രമേശ് ചെന്നിത്തല ആണെങ്കിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അത് നമ്മുടെ മുഖ്യമന്ത്രിയാണ്. വളരെ ബുദ്ധിപൂര്‍വ്വം ജനകീയനായൊരു മുഖ്യമന്ത്രിയെ…
Read Moreവരവ് കുറഞ്ഞു, സംസ്ഥാനത്ത് പോത്തിറച്ചി ക്ഷാമം രൂക്ഷം; ഇറച്ചിക്കോഴിയുടെ വിലകുത്തനെ കയറുന്നു; സംസ്ഥാനത്ത് ഒരാഴ്ചവേണ്ടത് 1.50 ലക്ഷം കിലോ കോഴിയിറച്ചി
തൊടുപുഴ: സംസ്ഥാനത്ത് പോത്തിറച്ചി ക്ഷാമം രൂക്ഷമാകുന്നു. കശാപ്പിനുള്ള ഉരുക്കളെ ആവശ്യത്തിനു ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്നാണ് കശാപ്പിനുള്ള പോത്തുകളെ കേരളത്തിലേക്ക് എത്തിക്കുന്നത്. പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ആന്ധ്രപ്രദേശിലെ സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്ക്ക് ഉരുക്കളെ വാങ്ങാന്‍ തുടങ്ങിയതാണ് മലയാളികള്‍ക്ക് വിനയായത്. ഇതേത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍നിന്ന് ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരുന്നത് ഗണ്യമായി കുറയുകയായിരുന്നു. നേരത്തേ കയറ്റുമതി സ്ഥാപനങ്ങളില്‍ കിലോയ്ക്ക് 220 രൂപയ്ക്കാണ് ഇടനിലക്കാരില്‍നിന്ന് ഉരുക്കളെ വാങ്ങിയിരുന്നതെങ്കില്‍ രണ്ടുമാസം മുമ്പ് വില 310 രൂപയായി ഉയര്‍ത്തി. ഇതോടെ കേരളത്തിലേക്കുള്ള ലോഡ് നാമമാത്രമായി ചുരുങ്ങി. ഇവിടേക്ക് ഉരുക്കളെ കൊണ്ടുവരണമെങ്കില്‍ യാത്രാചെലവ് ഉള്‍പ്പെടെ വലിയ തുക ചെലവാകുന്നുണ്ട്. കൊണ്ടുവരുന്ന ഉരുക്കള്‍ യാത്രാമധ്യേ ചത്തുപോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അങ്ങനെവന്നാല്‍ ഇവര്‍ക്ക് നഷ്ടം വീണ്ടും വര്‍ധിക്കും. അതിനാല്‍ കൂടിയ വിലയ്ക്ക് അവിടെ തന്നെ വിറ്റഴിക്കാനുള്ള അവസരം കൈവന്നതോടെ കച്ചവടക്കാര്‍ കൂടുതല്‍പേരും അവിടെ വില്‍ക്കുകയാണ്.…
Read More‘മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല ജനവികാരവും പരിഗണിക്കും: മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിന്റെ റിസ്ക്കും കണക്കിലെടുക്കും’; കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു. മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന് ചേരും. മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.
Read Moreപാചകവാതക ക്ഷാമവും വിലവര്‍ധനയും; ഹോട്ടലുകള്‍ മെനു വെട്ടിക്കുറച്ചു,ഭക്ഷണത്തിന് വില തോന്നുംപടി; ചായകുടി കുറച്ചു സാധാരണക്കാർ
കോട്ടയം: പാചകവാതക ക്ഷാമവും വിലവര്‍ധനയും. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വില തോന്നുംപടി. ചെറുകിട ഹോട്ടലുകളില്‍ ചായയ്ക്കും ഭക്ഷണത്തിനും മൂന്നും നാലും രൂപയാണു വര്ധിപ്പിച്ചതെങ്കില് വലിയ ഹോട്ടലുകള്‍ 30 രൂപയോളമാണു വര്‍ധിപ്പിച്ചത്. ഒട്ടുമിക്ക ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദര്ശിപ്പിക്കാതെയാണു പ്രവര്‍ത്തിക്കുന്നത്. വില വര്‍ധിപ്പിച്ചതിനൊപ്പം പലഹോട്ടലുകളിലും ഭക്ഷണത്തിന്റെ മെനുവും വെട്ടിക്കുറച്ചു. ലൈവായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ മിക്ക ഹോട്ടലുകളും ഒഴിവാക്കി. ലൈവ് ദോശ, പൊറോട്ട, ചപ്പാത്തി എന്നിവ ചില ഹോട്ടലുകള്‍ ഒഴിവാക്കിയപ്പോള്‍ ചില ഹോട്ടലുകളില്‍ ഊണാണ് ഒഴിവാക്കിയത്. സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ ഉച്ചയൂണ് പൂര്‍ണമായും നിര്‍ത്തലാക്കി. കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്ന മസാലദോശ, നെയ്യ് റോസ്റ്റ്, പൊറോട്ട എന്നിവ രാവിലെയും വൈകുന്നേരവും മാത്രമാക്കി. കോഫി ഫൗസിലെ കാപ്പിയും നിശ്ചിത സമയത്ത് മാത്രമേ ലഭിക്കുകയുള്ളൂ. ചില ഹോട്ടലുകളില്‍ ചായക്ക് 15 മുതല്‍ 18 രൂപവരെ ഈടാക്കുന്പോൾ കാപ്പിക്ക് 25 മുതല്‍ 30…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ; യുവതിക്ക് ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ (27) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. ആലപ്പുഴയിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തിൽ സുഖപ്രസവം നടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. നിലവിൽ യുവതിയുടെ മൃതദേഹം ചേർത്തലയിലെ…
Read Moreപതിമൂന്നുകാരിയെ ബ്ലാക്ക് മെയിൽ ചെയ്ത് നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തൽ; മുപ്പത്തിനാലുകാരൻ അറസ്റ്റിൽ; ഇരുവരും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ
റാന്നി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്മെയിൽ ചെയ്ത യുവാവ് അറസ്റ്റിൽ. റാന്നി വൈക്കം വിളയില്‍ ലക്ഷം വീട്ടില്‍ രാജേഷ് കുമാറി(34)നെയാണ് പത്തനംതിട്ട സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയില്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ഇയാള്‍ വീടുമായി വര്‍ഷങ്ങളായി അകന്ന് കഴിയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയും റീലുകള്‍ പോസ്റ്റ് ചെയ്തുമാണ് രാജേഷ് കുമാര്‍ പെണ്‍കുട്ടിയെ ആകര്‍ഷിച്ചത്. 2025 സെപ്റ്റംബറിലാണ് പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയം ആകുന്നത്. തുടര്‍ന്ന് ചാറ്റ് ചെയ്യുകയും പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ നിര്‍ബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അറസ്റ്റിലായ ഇയാളുടെ ഫോണില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള പെണ്‍കുട്ടികളുടെ ഫോട്ടോകളും നാലോളം വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതല്‍ പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഇയാള്‍ ചതിയില്‍പ്പെടുത്തിയിട്ടുണ്ടോ…
Read More