ഒന്നു കാണാൻ… ദിലീപിന്‍റെ വീട്ടില്‍ അർധരാത്രി അതിക്രമിച്ച് കയറാൻ ശ്രമം; സുരക്ഷാ ജീവനക്കാർ തടഞ്ഞ് വെച്ച് പോലീസിൽ ഏൽപ്പിച്ചു; അറസ്റ്റിലായത് മലപ്പുറം സ്വദേശി

കൊച്ചി: നടന്‍ ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് ദിലീപിന്‍റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്‍റെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും മോഷണം ആയിരുന്നില്ല ഉദ്ദേശ്യമെന്നും പോലീസ് പറയുന്നു.

Read More

അയ്യന്‍റെ പൊന്നല്ലേ..! ശബരിമലയിൽ നിന്ന് കാണാതായ സ്വർണം കണ്ടെത്തി; ഗോവർധന്‍റെ ജ്വല്ലറിയിൽനിന്നാണ് പോറ്റിവിറ്റ സ്വർണം എസ്ഐടി പിടിച്ചെടുത്തത്

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഇന്നലെ വൈകുന്നേരം ബെല്ലാരിയിലെ ഗോവർധന്‍റെ ജ്വല്ലറിയിൽനിന്നാണ് സ്വർണം ക‌ണ്ടെത്തിയത്. എസ്പി ശശിധരന്‍റെ നേതൃത്വത്തിൽ ഗോവർധന്‍റെയും സ്വർണം വിറ്റ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും സാന്നിധ്യത്തിലാണ് സ്വർണം വീ‌ണ്ടെടുത്തത്. 400 ഗ്രാമിനു മുകളിലുള്ള സ്വർണ്ണക്കട്ടികളാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റതിന് സമാനമായ തൂക്കത്തിലുള്ള സ്വർണം എസ്ഐടിക്ക് വീണ്ടെടുക്കാനായെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റി തനിക്ക് സ്വർണം വിറ്റതായി ഗോവർധൻ അന്വേഷണ സംഘത്തിനോട് സമ്മതിച്ചു. 476 ഗ്രാം സ്വർണം തനിക്ക് നൽകിയെന്നാണ് ഗോവർധന്‍റെ മൊഴി.

Read More

സ്വർണാഭിഷേകം ബെല്ലാരിയിൽ; പോറ്റി പോയ വഴിയെ എസ്ഐടിയും; കർണാടകയിലെ ബെല്ലാരിയിൽ സ്വർണം വിറ്റെന്ന് കണ്ടെത്തൽ; സ്വർണവ്യാപാരി ഗോവർധൻ എല്ലാം പറഞ്ഞു

പത്തനംതിട്ട: ശബരിമല സ്വര്‍ണ കവർച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വർണം വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത 476 ഗ്രാം സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന് വിറ്റതായാണ് കണ്ടെത്തല്‍. അന്വേഷണസംഘം ഗോവര്‍ധനെ ചോദ്യം ചെയ്തു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്നാണ് ഗോവര്‍ധനന്‍റെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ബംഗളൂരുവിലേക്കു പോയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഗോവര്‍ധന് വിറ്റ സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം എസ്‌ഐടി സംഘം നടത്തും. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്‍ധന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയപ്പെടുന്നത്. ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി…

Read More

സമരത്തിന്‍റെ ചൂട് കൂട്ടാൻ പിണ്ടസമരം… റാന്നി മേഖലയിൽ കാട്ടാനശല്യം രൂക്ഷം; കുമ്പളത്താമണ്‍ മേഖലയില്‍ ഇറങ്ങിയ ആനയുടെ പിണ്ടവുമായി കോൺഗ്രസ് മാര്‍ച്ച്

റാന്നി: റാന്നിയിലെ വിവിധയിടങ്ങളില്‍ വര്‍ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാന്നി ഡിഎഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വടശേരിക്കര, കുമ്പളത്താമണ്‍ മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനയുടെ പിണ്ടവുമായി ഡിഎഫ് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പിന്നീട് ഓഫീസ് പടിക്കല്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. വനത്തിനുള്ളില്‍ പ്ലാന്‍റേഷന്‍ മേഖല സോളാര്‍ വേലി ഇട്ടു വനം വകുപ്പ് സംരക്ഷിക്കുമ്പോള്‍ കാട്ടു മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി സൈ്വര വിഹാരം നടത്തുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് പറഞ്ഞു. വനവും ജനവാസ മേഖലയും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സോളാര്‍വേലി സ്ഥാപിക്കുവാന്‍ വനംവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കാത്തത് വന്‍ വീഴ്ചയാണെന്നും മോഹന്‍രാജ് കുറ്റപ്പെടുത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി. കെ. സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ്…

Read More

അന്നം കൊടുത്ത കൈക്ക് തന്നെ… അന്നദാനത്തിനു പായസം കിട്ടിയില്ല; ഗുണ്ടാസംഘം ക്ഷേത്ര ഓഫീസ് തല്ലിതകർത്തു; തടയാനെത്തിയ ക്ഷേത്രം സെക്രട്ടറിക്ക് ക്രൂരമർദനം

ചേര്‍ത്തല: അന്നദാനത്തിനു പായസം കിട്ടിയില്ലെന്ന പേരില്‍ ക്ഷേത്രത്തില്‍ ഗുണ്ടാസംഘത്തിന്‍റെ അക്രമം. ക്ഷേത്രം ഓഫീസിലും പാചകപ്പുരയിലും അക്രമം നടത്തിയ സംഘം ക്ഷേത്രം സെക്രട്ടറിയെ ആക്രമിച്ചു.കളവംകോടം ശക്തീശ്വരക്ഷേത്രത്തില്‍ വ്യാഴാഴ്ച മൂന്നോടെയായിരുന്നു സംഭവങ്ങള്‍. അക്രമത്തില്‍ സാരമായി പരിക്കേറ്റ ദേവസ്വം സെക്രട്ടറി വി.വി. ശാന്തകുമാറിനെ (59) ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്ഷേത്രത്തില്‍ ശിവപുരാണ തത്ത്വസമീക്ഷ യജ്ഞം നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായിരുന്നു അന്നദാനം. ക്ഷേത്ര ഓഫീസ് അക്രമത്തില്‍ ക്ഷേത്രത്തിലെ തിടമ്പിനടക്കം നാശമുണ്ടാക്കിയിട്ടുണ്ട്. നിലവിളക്കുകളും ഓഫീസ് സാമഗ്രികളും സംഘം തകര്‍ത്തു. പാചകപ്പുരയിലും സാമഗ്രികള്‍ തല്ലിതകര്‍ത്തു. തടിവിറകുമായും പിന്നീട് നിലവിളക്കുപയോഗിച്ചുമാണ് സെക്രട്ടറിക്കു നേരേ അക്രമം നടത്തിയതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരേയും അക്രമമുണ്ടായി.പ്രദേശത്തു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു അക്രമം. ഏതാനും നാളുകള്‍ക്കു മുമ്പ് പ്രദേശത്തെ ഗുണ്ടാസംഘങ്ങള്‍ പോലീസിന്‍റെ ശക്തമായ ഇടപെടലില്‍ പത്തിതാഴ്ത്തിയിരുന്നു. അടുത്തിടെ മുതല്‍ വീണ്ടും ജനങ്ങളുടെ സൈ്വരജീവിതത്തിനു…

Read More

നേർവഴിക്കാകട്ടെ… തെറ്റുതിരുത്തലിന് ചൂരല്‍പ്രയോഗമാകാം; അധ്യാപകന്‍റെ നല്ല ഉദ്ദേശ്യത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടി ദൗർഭാഗ്യകരമെന്ന് കോടതി

കൊച്ചി: അച്ചടക്കത്തിന്‍റെയും കുട്ടികളെ തിരുത്തുന്നതിന്‍റെയും ഭാഗമായി അധ്യാപകന്‍ ചൂരല്‍പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്നു ഹൈക്കോടതി. കുട്ടികളുടെ തെറ്റ് തിരുത്താനുള്ള അധികാരം അധ്യാപകര്‍ക്കുണ്ടെന്നും ജസ്റ്റീസ് സി. പ്രദീപ് കുമാര്‍ വ്യക്തമാക്കി. പരസ്പരം അടി കൂടിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ടു തല്ലിയതിനെത്തുടര്‍ന്ന് അധ്യാപകനെതിരേ വടക്കാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു കോടതിയുടെ നിരീക്ഷണം. മൂന്ന് വിദ്യാര്‍ഥികള്‍ പരസ്പരം വഴക്കിടുന്നതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ അവരുടെ കാലില്‍ ചൂരല്‍പ്രയോഗം നടത്തിയതിനെത്തുടര്‍ന്ന് ഒരു രക്ഷിതാവ് നല്‍കിയ പരാതിയിലാണു കേസെടുത്തത്. കേസ് പാലക്കാട് അഡീ. സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍, അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും അധ്യാപകനുണ്ടായിരുന്നില്ലെന്നും ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അധ്യാപകന്‍ അടിച്ചാല്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. നന്നായി വളരാനുള്ള ചെറിയ ശിക്ഷയായിട്ടേ ഇതിനെ കാണാനാകൂ. അധ്യാപകന്‍റെ നല്ല ഉദ്ദേശ്യത്തെ തിരിച്ചറിയാത്ത രക്ഷിതാക്കളുടെ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.

Read More

കലുങ്ക് തമ്പ്രാൻ… ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കേരളത്തിനില്ല; കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം; സുരേഷ് ഗോപിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടേയെന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെയായിരുന്നു ശിവന്‍കുട്ടി മറുപടി. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. വട്ടവടയില്‍ നടന്ന കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. വട്ടവടയില്‍ പുതിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തോടായിരുന്നു സുരേഷ് ഗോപി ശിവൻകുട്ടിയെ പരിഹസിച്ച് മറുപടി നല്‍കിയത്.

Read More

അയൽക്കാരിയുടെ ക്വട്ടേഷൻ? ബംഗളൂരുവിൽ ബ്യൂട്ടി പാർലർ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഫ്ളാറ്റിൽ യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നതിലെ അലോസരം

ബംഗളൂരു: ബംഗളൂരുവിലെ ഗംഗോണ്ടനഹള്ളിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത സംഘത്തിലെ രണ്ടു പേർ പിടിയിൽ. ബ്യൂട്ടിപാർലർ ജീവനക്കാരിയായ കൊല്‍ക്കത്ത സ്വദേശിനിയായ 30 കാരിയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. യുവതിയുടെ വാടക വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടു പേർ അതിക്രമത്തിന് കാവൽ നിൽക്കുകയായിരുന്നു. വീട്ടിലെ വിലപ്പിടിപ്പുള്ള വസ്തുക്കളും പണവും അക്രമി സംഘം കൈക്കലാക്കുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പോലീസ് അതിക്രമത്തിനു കാവൽനിന്ന രണ്ടു പേരെയും കണ്ടെത്തി. യുവതിയെ ആക്രമിച്ച മൂന്നു പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നതായി മദനായ്ക്കനഹള്ളി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ അയൽക്കാരിയായ ടീച്ചർ നൽകിയ ക്വട്ടേഷനാണോ എന്ന് പോലീസിന് സംശയമുണ്ട്. ബ്യൂട്ടീഷ്യൻ ആയി ജോലി ചെയ്യുന്ന യുവതിയെ തേടി കസ്റ്റമേഴ്സ് എത്തുന്നത് ഫ്ലാറ്റിലെ മറ്റ് താമസക്കാർക്ക് അലോസരം ഉണ്ടാക്കിയിരുന്നു.…

Read More

കാനന വാസാ അയ്യപ്പാ… കുളിർമ പകരുന്ന അന്തരീക്ഷം; ക്ഷേത്രത്തിനൊപ്പമുള്ള ഉപദേവതകൾ കൗതുകം പകരുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

പത്തനംതിട്ട: കാനന നടുവിലെ ക്ഷേത്രവും അന്തരീക്ഷവും മനസിന് കുളിർമ പകരുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ക്ഷേത്രത്തിനൊപ്പമുള്ള ഉപദേവതകൾ കൗതുകം പകരുന്നതായും രാഷ്ട്രപതി പറഞ്ഞു. യാത്രയ്ക്കിടെ മന്ത്രി വി.എൻ. വാസവനോടാണ് ശബരിമല ക്ഷേത്ര അന്തരീക്ഷത്തിലെ പുതുമ സന്തോഷകരമാണെന്ന് ദ്രൗപദി മുർമു വ്യക്തമാക്കിയത്. ശബരിമല വികസനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനായി ദേവസ്വം ബോർഡ് നിവേദനം തയാറാക്കിയിരുന്നെങ്കിലും സന്നിധാനത്തുനിന്ന് വേഗത്തിൽ മടങ്ങിയതിനാൽ സ്വീകരിച്ചില്ല. നിവേദനം അടുത്തദിവസം സ്വീകരിക്കാമെന്നും ഇതിനായി സമയം നൽകാമെന്നും മന്ത്രിയെ അറിയിച്ചു. ശബരിമല വികസനത്തിനായി വനഭൂമി വിട്ടുകിട്ടുന്നതിലെ ബുദ്ധിമുട്ടുകൾ അടക്കം വിശദീകരിച്ചായിരുന്നു നിവേദനം.

Read More

മുരാരി ബാബു അറസ്റ്റില്‍; സ്വർണപ്പാളികളെ ചെമ്പുപാളികളായി രേഖപ്പെടുത്തി; പോറ്റിയേയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍. കേസിൽ രണ്ടാം പ്രതിയാണ്  മുരാരി ബാബു. സ്വർണപാളി കടത്തിയ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാൾ ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്‌ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ മുരാരി ബാബുവിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം…

Read More