തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശാനുസരണം രാജ്യം മുഴുവൻ നടക്കുന്ന മോഡ് ഡ്രില്ലിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ പതിനാല് ജില്ലകളിലും മോക് ഡ്രിൽ നടത്തും. വൈകുന്നേരം നാല് മണിക്ക് എല്ലാ ജില്ലകളിലും മോക്ഡ്രില്ലിന് മുന്നോടിയായി സൈറണ്‍ മുഴക്കും. സിവിൽ ഡിഫൻസ് മോക്ക്ഡ്രില്ലാണ് നടത്തുന്നത്. പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, ദുരന്തനിവാരണ സേന ഉൾപ്പെടെ സംയുക്തമായിട്ടാണ് മോക്ഡ്രിൽ നടത്തുന്നത്. ഓരോ ജില്ലകളിലെയും മോക്ഡ്രിൽ ഏകോപനം ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരുമാണ് നിർവഹിക്കുന്നത്. പൊതുജനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ഗാർഹികതല ഇടപെടലുകൾമോക്ക് ഡ്രിൽ സമയത്തു വീടുകളിൽ എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും(ബ്ലാക്ക് ഔട്ട്) അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ…
Read MoreCategory: Top News
കേരളത്തിന്റെ മണ്ണിൽ നിന്ന് തന്റെ മടക്കം ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ട്; എൽഡിഎഫ് ഭരണം കൊണ്ട് സംസ്ഥാനം കടക്കെണിയിലെന്ന് രാജീവ് ചന്ദ്രശേഖർ
കോട്ടയം: ബിജെപിയെ കേരളത്തില്‍ അധികാരത്തിലെത്തിച്ച ശേഷമേ താന്‍ മടങ്ങുകയുള്ളൂവെന്നും പ്രവര്‍ത്തകര്‍ 100 ശതമാനം അധ്വാനിച്ചാല്‍ താന്‍ 500 ശതമാനം അധ്വാനിക്കാന്‍ തയാറാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന വികസിത കേരളം കണ്‍വന്‍ഷന്റെ കോട്ടയം വെസ്റ്റ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. മൂന്നര കോടി മലയാളികളുടെ വികസനവും പുരോഗതിയും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യം. വാഗ്ദാനം കൊടുത്ത ശേഷം ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. വര്‍ഷങ്ങളോളം കേന്ദ്രം ഭരിച്ച് കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയതിനാലാണ് കോണ്‍ഗ്രസിനെ ജനം കൈവിട്ടത്. കേരളത്തില്‍ കടം എടുക്കാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാനാവാത്ത വിധം എല്‍ഡിഎഫ് എത്തിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങളെ മാറി ചിന്തിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍…
Read Moreധര്‍മടത്ത് പിണറായി വിജയന് ആ ഗതിയുണ്ടാകും; വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് വി.ഡി.സതീശൻ
കോഴിക്കോട്: മൂന്നാംതവണയും പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രചരിപ്പിക്കുന്നവര്‍ “57ല്‍ ഇഎംഎസ്, 67ല്‍ ഇഎംഎസ്, 77ലും ഇഎംഎസ്” എന്ന മുദ്രവാക്യം ഓര്‍ത്താല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. അന്ന് സിപിഎം ഇങ്ങനെയൊരു മുദ്രവാക്യം വിളിച്ചതിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ 140ല്‍ 111 സീറ്റും ഐക്യജനാധിപത്യമുന്നണി നേടി. ഇഎംഎസ് അന്ന് വി.എസ്. വിജയരാഘവനോടു കഷ്ടിച്ചാണ് ജയിച്ചത്. ആ ഗതിയാവും 2026ല്‍ ധര്‍മടത്ത് പിണറായി വിജയനുമുണ്ടാകുകയെന്നും പ്രതിപക്ഷ നേതാവ് ഓര്‍മപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും. യുഡിഎഫ് അധികാരത്തിലേറിയാല്‍ സംസ്ഥാനത്തെ സാമ്പത്തിക, ആരോഗ്യമേഖല മെച്ചപ്പെടും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായി കേരളത്തിലെ സിപിഎം മാറി. മന്ത്രിസഭ കോര്‍പറേറ്റു മുതലാളിമാര്‍ക്കൊപ്പമാണ്. ടാറ്റയ്ക്കും ബിര്‍ളയ്ക്കും എതിരേ മുദ്രാവാക്യം വിളിച്ച കമ്യൂണിസ്റ്റുകാര്‍ അദാനി പിണറായിയുടെ…
Read Moreപത്തുവയസുകാരന് പീഡനം: പ്രതിക്ക് 107 വര്‍ഷം തടവും നാലരലക്ഷം പിഴയും; അഞ്ച് വർഷത്തിന് ശേഷമാണ് കാത്തിരുന്ന വിധിയെത്തിയത്
കാസര്‍ഗോഡ്: പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധികതടവ് അനുഭവിക്കണം. കാസര്‍ഗോഡ് കൂഡ്ലു പെരിയടുക്കയിലെ ജഗന്നാഥനെ (41)യാണു കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കൂലിപ്പണിക്കാരനായ പ്രതി പത്തു വയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണു പരാതി.
Read Moreപാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തു ഇന്ത്യൻ സൈന്യം; ഓപ്പറേഷൻ സിന്ദൂർ മിഷന് ശേഷം സൈന്യം എക്സിൽ കുറിച്ചതിങ്ങനെ…
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreവിദ്യാര്‍ഥികള്‍ക്ക് പൊണ്ണത്തടി: സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കും
കൊച്ചി: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ ദൈനംദിന ഭക്ഷണത്തില്‍ പാചകം ചെയ്യുന്ന എണ്ണയുടെ ഉപയോഗം പത്തു ശതമാനം കുറയ്ക്കും. വിദ്യാര്‍ഥികളില്‍ പൊണ്ണത്തടി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം വിദ്യാര്‍ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാനും കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിച്ച് പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കാനുമുള്ള കര്‍ശന നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുള്ളത്. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഉപജില്ലാ തലത്തില്‍നിന്ന് സ്കൂള്‍ അധികൃതര്‍ക്ക് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് പോഷക ഭക്ഷണമാണോ നല്‍കുന്നതെന്ന് നിരീക്ഷിക്കാന്‍ നുണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍മാര്‍, നൂണ് മീല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇടയ്ക്കിടെ ഉച്ചഭക്ഷണ വിതരണ സ്ഥലം സന്ദര്‍ശിക്കും. പാചകത്തിന് എണ്ണ കുറയ്ക്കുന്നതിനൊപ്പം തന്നെ ഫോര്‍ട്ടിഫൈഡ് അരി, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷ്യ എണ്ണ(വിറ്റാമിന്‍ എ, ഡി. എന്നിവ അടങ്ങിയത്), ഡബിള്‍ ഫോര്‍ട്ടിഫൈഡ് ഉപ്പ് എന്നിവയും…
Read Moreമോദി കാശ്മീർ യാത്ര ഒഴിവാക്കിയത് ആക്രമണം മുൻകൂട്ടി അറിയാമായിരുന്നിട്ട്; ഇന്റലിജൻസ് റിപ്പോർട്ട് ഒളിപ്പിച്ചതെന്തിന്; കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് ഖാർഗെ
റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് മോദി കാഷ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചതെന്നും ഖാര്‍ഗെ ആരോപിച്ചു. ജാര്‍ഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്?. ജമ്മു കാഷ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു. വലിയ സുരക്ഷാ വീഴ്ചയാണ് പഹല്‍ഗാമില്‍ സംഭവിച്ചത്. ഭീകരാക്രമണത്തിന് ശേഷം വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്നും ഖാര്‍ഗെ പറഞ്ഞു. ഏപ്രിൽ 22-നാണ് പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് ഏപ്രില്‍ 19-ലെ കാഷ്മീര്‍ സന്ദര്‍ശനം മോദി മാറ്റിവച്ചെന്നാണ് ആരോപണം. അതേസമയം പ്രതികൂല…
Read Moreതുടരണം കെ.എസ്…കോൺഗ്രസിൽ വാക് പോര് കഴിഞ്ഞു; ഇനി പോസ്റ്റർ യുദ്ധം; ആന്റോ ആന്റണിയുടെ വീടിനുമുന്നിലും സുധാകരനായി പോസ്റ്റർ; അതൃപ്തി അറിയിച്ച് ലീഗ്
കണ്ണൂർ/കോട്ടയം: കെപിസിസി നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ യുഡിഎഫ് മുന്നണിയിൽ അതൃപ്തി. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ദേശീയ നേതൃത്വത്തെ സമീപിച്ചു. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ യുഡിഎഫിനെ ബാധിക്കുമെന്നാണു മുന്നണികളുടെ വിലയിരുത്തൽ. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്കെതിരേ യൂത്ത് കോൺഗ്രസും രംഗത്തുവന്നിരുന്നു. നേതാക്കൾക്ക് പക്വതയില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനായ കെ. സുധാകരൻ തന്നെയായിരുന്നു പരസ്യമായി കോൺഗ്രസ് നേതൃത്വത്തിനെതിരേ ആദ്യം രംഗത്തെത്തിയത്.പിന്നാലെ കെ. മുരളീധരനും രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ അതൃപ്തി പരസ്യമായി…
Read Moreകാമുകനെ വിളിച്ചു വരുത്തിച്ച് ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിന്നീട് കഷ്ണങ്ങളാക്കി പലസ്ഥലങ്ങളിൽ ഉപേക്ഷിച്ചു; മലകുന്നം സന്തോഷ് വധക്കേസിൽ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി
കോട്ടയം: സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തിയ സംഭവത്തില്‍ മീനടം പീടികപ്പടിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആര്. വിനോദ്കുമാറും (കമ്മല്‍ വിനോദ്, 46) ഭാര്യ എന്‍.എസ്. കുഞ്ഞുമോളും (44) കുറ്റക്കാരാണെന്നാ ണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി -2 ജഡ്ജി ജെ. നാസര്‍ വിധിച്ചത്. ശിക്ഷയില്‍മേലുള്ള വാദം ഇന്നു നടക്കും. കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കല്‍ (ഐപിസി 201), കൂട്ടായ കുറ്റകൃത്യം (ഐപിസി – 34) എന്നിവയാണു കുറ്റങ്ങള്‍.2017 ഓഗസ്റ്റ് 27ന് രാത്രിയിലായിരുന്നു സംഭവം. മാങ്ങാനം മന്ദിരം കലുങ്കിനുസമീപം മുണ്ടകപ്പാടത്ത് ചാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് തല ഒഴികെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. തലയുടെ ഭാഗം ലഭിക്കാത്തതിനാല്‍ കൊല്ലപ്പെട്ടതാരെന്ന് തിരിച്ചറിഞ്ഞില്ല. നിലവിലെ കോട്ടയം…
Read Moreകോണ്‍ഗ്രസിൽ അടി തുടരും; മുരളീധരന്റെ തോന്നിയവാസത്തിനു മറുപടിയില്ല; സർക്കാർ പരിപാടിയിൽ ഇനിയും പാർട്ടിക്കാരുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിൽ അടി തുടരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോണ്‍ഗ്രസിൽ ഇപ്പോൾ വലിയ പൊട്ടിത്തെറിയാണു നടക്കുന്നത്. ഇനി 2026 കഴിഞ്ഞാലും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. ഇവരുടെ തമ്മിലടി മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കെ. മുരളീധരനെപ്പോലുള്ള നേതാക്കൾ അനാവശ്യം പറയുന്നതെന്നും മുരളീധരന്റെ തോന്നിയവാസത്തിനു മറുപടിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്കു ക്ഷണിച്ചതാണ്. അത്തരം കാര്യങ്ങൾ ഇനിയുമുണ്ടാകുമെന്നും വിവാദത്തിനായി ഓരോ കാര്യങ്ങൾ മാധ്യമങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read More