ധൗസ: രാജസ്ഥാനിലെ ധൗസയിൽ 150 അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു . 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും വൈകാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടെ അഞ്ചുവയസുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. ഉടൻതന്നെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഈസമയം, ഒരു പൈപ്പിലൂടെ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജനും നല്‍കിയിരുന്നു. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read MoreCategory: Top News
ജിമിക്കി കമ്മലിനും വാഴക്കുലക്കും ശേഷം കരിങ്ങാലി വെള്ളം: കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്താ ജെറോം
കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ വിശദീകരണവുമായി നേതാക്കള്‍. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനമെന്ന് ചിന്ത പറഞ്ഞു. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തതെന്ന് ചിന്ത വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ചിന്തയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കരിങ്ങാലി വെള്ളകുപ്പി കാണുമ്പോൾ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം…
Read Moreതൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്: ദേവസ്വം ഓഫീസറെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിർദേശം. മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ദേവസ്വം ഓഫീസർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയ ഹൈക്കോടതി പുതിയ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദേവസ്വം ഓഫീസര്‍ക്ക് സാമാന്യബുദ്ധിയില്ലെയെന്നും ചോദിച്ചു. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.
Read Moreനടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ തെളിവില്ലെന്ന് ആര്. ശ്രീലേഖ; കോടതി അലക്ഷ്യ ഹര്‍ജി നല്കി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ അതിജീവിതയായ നടി കോടതി അലക്ഷ്യ ഹര്‍ജി നല്കി. കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേയാണ് അതിജീവിതയായ നടിയുടെ ഹര്‍ജി. വിചാരണ കോടതിയിലാണ് നടി ഹര്‍ജി നല്‍കിയത്. നിരവധി തെളിവുകളുള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. പോലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന് ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.അന്തിമ വാദം ഇന്ന് തുടങ്ങും അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങും. വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന് വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. അടുത്ത മാസം കേസില്‍ വിധി…
Read Moreതേക്കടി ബോട്ടപകടം: 15 വർഷത്തിന് ശേഷം കേസ് വിസ്താരം നാളെ ആരംഭിക്കും; പ്രതിപ്പട്ടികയിലുള്ളത് ആറുപേർ; 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റിയതായിരുന്നു അപകടം
തൊടുപുഴ: തേക്കടി ബോട്ടപകടം സംബന്ധിച്ച് കേസിന്റെ വിസ്താരം നാളെ തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ. സീതയുടെ മുന്‍പാകെ ആരംഭിക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. റഹിം പത്രസമ്മേളനത്തിൽ അറിയിച്ചു. 2009 സെപ്റ്റംബർ 30നാണ് 45 പേരുടെ ജീവൻ അപഹരിച്ച ജലകന്യക ബോട്ടപകടമുണ്ടായത്. ബോട്ടിന് വലതുവശത്തേക്ക് ചെരിവുള്ളതായി അറിവുണ്ടായിരിക്കേ 75 പേർക്ക് കയറാവുന്ന ബോട്ടിൽ 95 പേരെ കയറ്റി അമിതവേഗതയിൽ ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബോട്ട് ടിക്കറ്റും എൻട്രൻസ് ടിക്കറ്റും പരിശോധിച്ച് ടിക്കറ്റുള്ളവരെ മാത്രം ബോട്ട് ലാന്‍ഡിംഗിലേക്ക് കടത്തിവിടുന്നതിനു പകരം ടിക്കറ്റില്ലാത്ത 19 യാത്രക്കാരെ പണംവാങ്ങി ലാന്‍ഡിംഗിലേക്ക് കടത്തിവിടുകയായിരുന്നു. ബോട്ടുടമ യാത്രാബോട്ടിന് സ്റ്റെബിലിറ്റിസർട്ടിഫിക്കറ്റ് വാങ്ങാതെ അപകടാവസ്ഥയിലുള്ള ബോട്ട് കെടിഡിസിക്ക് 42,70,000 രൂപയ്ക്ക് കൈമമാറി വഞ്ചിക്കുകയായിരുന്നു. കെടിഡിസിക്കുവേണ്ടി ബോട്ട് ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്ന ടെക്നിക്കൽ ഓഫീസർ കരാർ വ്യവസ്ഥയിൽ പറഞ്ഞിരുന്ന സർട്ടിഫിക്കറ്റുകളില്ലാതെയാണ് ബോട്ട് ഏറ്റെടുത്തത്.തമിഴ്നാട്,…
Read Moreപ്രതിപക്ഷ നേതാവിനെതിരേയെന്ന തരത്തിൽ തന്റെ വാക്കുകളെ വളച്ചൊടിച്ചു; പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയും; പറഞ്ഞത് ഉള്ളിലെ വിഷമമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: പാലക്കാട്ട് ചുമതല നല്‍കാതിരുന്നതിലെ വിഷമം മാത്രമാണ് പറഞ്ഞത്. താന്‍ പാർട്ടിക്കെതിരെയോ പ്രതിപക്ഷ നേതാവിനെതിരെയോ സംസാരിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍. വ്യക്തിപരമായി ആർക്കെതിരെയും പറഞ്ഞിട്ടില്ല. ഒരു തെരഞ്ഞെടുപ്പ് ആകുമ്പോൾ പല കാര്യങ്ങൾ കാണാം. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ പറഞ്ഞെന്ന തരത്തില്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചു. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും ചാണ്ടി കൂട്ടിച്ചേർത്തു. നേരത്തേ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നൽകാത്തതിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും ചുമതല നല്കി. എന്നാല്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി പ്രതികരിച്ചു. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണമെന്നും ചാണ്ടി പറഞ്ഞിരുന്നു.
Read Moreക്ഷേത്രത്തിൽ ഭക്തർ എത്തുന്നത് മുഖ്യമന്ത്രിയെ കാണാനല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നടത്തിപ്പിന്റെ ചുമതലമാത്രമെന്ന് ഓർമിപ്പിച്ച് കോടതി
കൊച്ചി: ആലപ്പുഴ തുറവൂര്‍ ക്ഷേത്രത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു ഫ്ലക്സ് ബോര്‍ഡ് വച്ചതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നാല്‍ ക്ഷേത്രങ്ങളുടെ ഉടമസ്ഥനല്ലെന്നു മനസിലാക്കണം. നടത്തിപ്പുകാരന്റെ ചുമതലയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ വരുന്നതു മുഖ്യമന്ത്രിയെ കാണാനല്ല; ഭഗവാനെ കാണാനാണ്. ഫ്ലക്സ് എന്തുകൊണ്ടാണ് എടുത്തുമാറ്റാത്തതെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. ഇത്തരം നടപടികള്‍ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
Read Moreആരാണ് അധികാരം നല്‍കിയത്; തലസ്ഥാനത്തെ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഗതാഗതം തടസപ്പെടുത്തി സമ്മേളനം നടത്താന്‍ ആരാണ് അധികാരം നല്‍കിയതെന്ന് കോടതി ചോദിച്ചു. കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കു വിരുദ്ധമാണ് നടപടിയെന്നും ജസ്റ്റീസുമാരായ അനില്‍ നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. പാതയോരത്തെ പൊതുയോഗം വിലക്കിയിട്ടുള്ള സാഹചര്യത്തില്‍ കോടതിയലക്ഷ്യക്കേസ് എടുക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടോയെന്നു ഹര്‍ജി പരിഗണിക്കവേ കോടതി ആരാഞ്ഞു. നാളെ ഉച്ചകഴിഞ്ഞു രണ്ടിന് വഞ്ചിയൂര്‍ സിഐ ഫയലുകളുമായി നേരിട്ടു ഹാജരായി ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു. പാര്‍ട്ടി സമ്മേളനത്തില്‍ ആരെല്ലാമാണു പങ്കെടുത്തത്, എന്തെല്ലാം പരിപാടികള്‍ നടത്തി, എത്ര വാഹനങ്ങള്‍ കൊണ്ടുവന്നു, പരിപാടിക്ക് വൈദ്യുതി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കണം. ഗതാഗതം തടസപ്പെടുത്തിയുള്ള ഇത്തരം സംഭവങ്ങളില്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇനി സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും അറിയിക്കാനും ഡിവിഷന്…
Read Moreശബരിമലയില്‍ നടന് ദിലീപിന്റെ വിഐപി സന്ദര്‍ശനം; സൗകര്യമൊരുക്കിയത് തങ്ങളല്ല; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: നടന് ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നല്കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്ന് ശബരിമല സ്പെഷല്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ദിലീപിന് പോലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ഗാര്‍ഡുകളാണ് നടന് മുന്‍നിരയില്‍ അവസരം ഒരുക്കിയത്. വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ദേവസ്വം ബെഞ്ച് ഉയര്‍ത്തിയത്. എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തില്‍ തുടര്‍ന്നുവെന്ന് ചോദ്യമുന്നയിച്ച ഹൈക്കോടതി ഇത് കാരണം മറ്റു ഭക്തര്‍ക്ക് മുന്നോട്ടു പോകാനായില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. പോലീസുകാരടക്കം അകമ്പടി പോയി നടന് തൊഴാന്‍ അവസരം നല്‍കിയത് എന്തിനെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി ചോദിച്ചത്. ഇതിലാണ് ദിലീപിന് തങ്ങള്‍ സൗകര്യം നല്‍കിയില്ലെന്ന്…
Read Moreകേരളത്തിലേത് കമ്മീഷന് സര്‍ക്കാര്‍; വനംവകുപ്പ് എന്താണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് ഇതുവരെ മനസിലായിട്ടില്ല; കടുത്ത പരിഹാസവുമായി കെ. മുരളീധരൻ
നെടുങ്കണ്ടം: സാധാരണ ജനങ്ങളെ മറന്ന്, കമ്മീഷന് അടിക്കുന്ന പദ്ധതിയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് ആരോപിച്ചു. സിഎച്ച്ആര്‍ ഭൂമി വനഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് ആരംഭിച്ച രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും ഈ സര്‍ക്കാര്‍ ഇടപെടുന്നില്ല. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സിഎച്ച്ആറുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിന് വന്ന പിഴവു തിരുത്താന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. വനംവകുപ്പ് എന്താണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വന്യമൃഗശല്യത്തില്നിന്നു കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ കര്‍ഷകര്‍ സ്വയംരക്ഷയ്ക്കുള്ള മാര്‍ഗം സ്വീകരിക്കണം. മനുഷ്യനെ കൊല്ലാന്‍ വരുന്ന മൃഗങ്ങളെ മനുഷ്യര്‍ കൊല്ലണം. ചിലര്‍ മനുഷ്യരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍,…
Read More