പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുകാരുടെ അനുമതിയോടെ വിവാഹം ചെയ്തു നല്‍കുകയും കുട്ടി കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോലീസ്. സംഭവത്തില്‍, കുട്ടിയെ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്ന കുട്ടിയുടെ അമ്മയും അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയില്‍ ആദിത്യന് (21), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് ഏനാത്ത് പോലീസിന്റെ പിടിയിലായിരുന്നത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. യുവാവിന്റെ മാതാപിതാക്കളെ കേസില്‍ മൂന്നും നാലും പ്രതികളായി ചേര്‍ത്തിട്ടുണ്ട്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന ആദിത്യന് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ എതിര്‍ത്തുവെങ്കിലും കൂട്ടാക്കാതെ ബന്ധം തുടരുകയും ഒപ്പം താമസിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയാവുകയും അഞ്ചാംമാസം യുവാവിന്റെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വയനാടിനു പോകുകയും ചെയ്തു. അവിടെവച്ച് പെണ്‍കുട്ടി ഒരാണ്കുഞ്ഞിന് ജന്മം നല്കി. പ്രസവത്തിനുശേഷം നാല് മാസം കഴിഞ്ഞ് കുഞ്ഞുമായി ഇവിടെ വന്ന്…
Read MoreCategory: Top News
എച്ചും എട്ടും ആനകേറാമലയാകുമോ..! ഡ്രൈവിംഗ് ടെസ്റ്റ് രീതികൾ അടിമുടി മാറ്റും; ജനങ്ങൾക്ക് ബുദ്ധിമിട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ്-ലേണേഴ്സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു. ഇതിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നു മാസം കൊണ്ട് പരിഷ്ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വർധിച്ചു വരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്താണ് നടപടി. തിയറി പരീക്ഷ വിപുലപ്പെടുത്തും. അതിൽ തന്നെ നെഗറ്റീവ് മാർക്കുകൾ ഉൾപ്പെടുത്തും. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു. ഏത് ജില്ലകളിൽ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യുന്നതിനെ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ചു. ആദ്യം വേണ്ടത് സോഫ്റ്റ്വെയർ അപ്ഡേഷൻ ആണ്. അതിനുശേഷം ടെസ്റ്റ് എന്ന നിലയിൽ പരീക്ഷിച്ച ശേഷമേ നടപ്പിലാക്കൂ. ജനങ്ങൾക്ക് ബുദ്ധിമിട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നാഗരാജു പറഞ്ഞു.
Read Moreപാലക്കാട് ഉപതെരഞ്ഞെടുപ്പ്: പ്രചരണത്തിന് ചുമതല തന്നില്ല; എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണം; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്ലാവര്ക്കും ചുമതല നല്കി. എന്നാല്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന് ചാണ്ടി പ്രതികരിച്ചു. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി കൂട്ടിച്ചേർത്തു. കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അക്കാര്യം ചർച്ച ചെയ്യാൻ പോലും പാടില്ലെന്നും ചാണ്ടി അഭിപ്രായപ്പെട്ടു.
Read Moreനഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: മൂന്ന് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറയിലെ സീപാസ് നഴ്സിംഗ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി. കേസിൽ കുറ്റാരോപിതരായ മൂന്ന് സഹപാഠികളെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. നേരത്തേ ഈ കേസിൽ അറസ്റ്റിലായ കുട്ടികൾക്കെതിരേയാണ് കോളജ് നടപടിയെടുത്തത്. സീപാസിനു കീഴിൽ പത്തനംതിട്ട ജില്ലയിൽ തന്നെയുള്ള സീതത്തോട് കോളജിലേക്കാണ് പ്രിന്‍സിപ്പൽ അബ്ദുൾ അസീസിനെ സ്ഥലംമാറ്റിയത്. പകരം സീതത്തോട് കോളജ് പ്രിൻസിപ്പൽ തുഷാരയെ ചുട്ടിപ്പാറ നഴ്സിംഗ് കോളജിലേക്കും മാറ്റിനിയമിച്ചു. കേസിൽ പ്രതികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നീ വിദ്യാര്‍ഥിനികളെയാണ് കോളജിൽ നിന്നു സസ്പെൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവർക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നൽകിയിരുന്നു. നഴ്സിംഗ് കോളജിലെ മനഃശാസ്ത്ര വിഭാഗം അധ്യാപകൻ സജിക്കെതിരേ അമ്മുവിന്റെ…
Read Moreപണവും പ്രശസ്തിയുമായപ്പോൾ ചിലർക്ക് അഹങ്കാരം: മന്ത്രി വി. ശിവൻകുട്ടി;”സ്കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം; പഠിപ്പിക്കാൻ ഒരു നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു’
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാൻ ഒരു നടി 5 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത് തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണെന്നും മന്ത്രി പറഞ്ഞു. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടിയാണ് കലോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് 10 മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്. സ്കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും പിന്നീട് സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയാറായില്ല. സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവർ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക…
Read Moreഡൽഹിയിൽ 44 സ്കൂളുകൾക്ക് ബോംബ് ഭീഷണി; നിർവീര്യമാക്കാൻ ആവശ്യപ്പെട്ടത് 30,000 ഡോളർ; സ്കൂളുകൾ പൂട്ടി; സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന തുടരുന്നു
ന്യൂഡൽഹി: ഡൽഹിയിലെ 44 സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഡിപിഎസ് ആർകെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക എന്നിവയുൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കാണ് ബോംബ് ഭീഷണി. ഇന്നലെ രാത്രി 11.38നാണ് ഡൽഹി പോലീസിന് ഇ മെയിലിൽ ഭീഷണിസന്ദേശം ലഭിച്ചത്. ബോംബ് നിർവീര്യമാക്കാൻ 30,000 ഡോളർ (25 ലക്ഷത്തിലേറെ രൂപ) ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. ഭീഷണിയെത്തുടർന്ന് സ്കൂളുകൾ അടച്ചു. വിദ്യർഥികളെ തിരിച്ചയച്ചു. ഫയർഫോഴ്സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, പോലീസ് എന്നിവരടക്കം സ്കൂളിലെത്തി തെരച്ചിൽ നടത്തുകയാണ്. കെട്ടിടങ്ങൾക്കുള്ളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇ മെയിൽ അവകാശപ്പെടുന്നത്. കെട്ടിടങ്ങൾക്കു വൻനാശനഷ്ടം സംഭവിക്കില്ലെങ്കിലും നിരവധി ആളുകൾ മരിക്കാനും അംഗഭംഗം വരുത്താനും സ്ഫോടനങ്ങൾക്കു കഴിയുമെന്ന് ഇ-മെയിലിലുണ്ട്. സംഭവത്തിൽ ഡൽഹി പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.ഒക്ടോബറിൽ രോഹിണിയിലെ പ്രശാന്ത് വിഹാർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) സ്കൂളിനു പുറത്ത് സ്ഫോടനം സംഭവിച്ചിരുന്നു. സ്ഫോടനത്തിൽ സ്കൂൾ…
Read More‘നവകേരള രക്ഷാപ്രവര്‍ത്തനം’: ഐപിസി 109 പ്രകാരമുള്ള കുറ്റത്തിന് തെളിവുകളൊന്നുമില്ല; കൂടുതല്‍ അന്വേഷണം നടത്താനാകില്ലെന്ന് പോലീസ്
കൊച്ചി: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ്. എറണാകുളം സിജെഎം കോടതിയില്‍ പോലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണം നടത്താന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നേരത്തെ നിർദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഐപിസി 109 (പ്രേരണ) പ്രകാരമുള്ള കുറ്റത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാകില്ലെന്നാണ് പോലീസിന്റെ നിലപാട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരേ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. യൂ ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവന് രക്ഷിക്കാനാണു ഡിവൈഎഫ്ഐ ശ്രമിക്കുന്നതെന്നായിരുന്നു ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായിയുടെ പരാമര്‍ശം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു…
Read Moreപിണറായിയിലെ കോൺഗ്രസ് ഓഫീസ് തകർത്തത് സിപിഎം അനുഭാവി; വിപിൻരാജ് പോലീസ് കസ്റ്റഡിയിൽ; കൂട്ടുപ്രതികൾക്കായി തിരഞ്ഞ് പോലീസ്
കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് പോലീസ് പറയുന്നു. ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. ശനിയാഴ്ച പുലർച്ചെയാണ് വെണ്ടുട്ടായിയിൽ പുതുതായി നിർമിച്ച കോൺഗ്രസ് ഓഫീസിനുനേരെ ആക്രമണമുണ്ടായത്. കെട്ടിടം ഞായറാഴ്ച വൈകീട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം നടന്നത്. പുതിയ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും വാതിലുകൾക്ക് തീയിടുകയും ഉദ്ഘാടനത്തിനായെത്തിച്ച വാടക സാമഗ്രികൾ കനാലിൽ തള്ളുകയും ചെയ്യുകയായിരുന്നു.
Read Moreഅമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ചു യുവതി; മുപ്പതുകാരിയെ കുടുക്കി പോലീസ്; തലസ്ഥാനത്തെ സംഭവം ഇങ്ങനെ…
തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച യുവതി. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പോലീസ് പിടിയിലായത്.കേസിലെ രണ്ടാം പ്രതിയാണ് ശാലി. പൊഴിയൂര്‍ സ്വദേശി ബിബിന്റെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരന് സന്തോഷ് കുമാറും ചേര്‍ന്നാണ് കത്തിച്ചത്. ശാലിയുടെ അമ്മയെ ഇയാൾ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ഈ വിരോധമാണ് സ്കൂട്ടര്‍ കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറയുന്നു. പൊഴിയൂര്‍ എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഹോസ്റ്റൽ വാർഡൻ നിരന്തരം മാനസികമായി തളർത്തുമായിരുന്നു: കാസർഗോഡ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം; പ്രതിഷേധവുമായി സഹപാഠികൾ
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വർഷ വിദ്യാർഥിനി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് സുഹൃത്ത് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു. ചൈതന്യയുടെ നില അതീവ ഗുരുതരമാണ്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിദ്യാർഥിനി. ശനിയാഴ്ച അർധരാത്രി 12 ഓടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയിലേക്ക് വിദ്യാർഥിയെ നയിക്കാൻ കാരണം മാനേജ്മെന്റ് ആണെന്ന് ആരോപിച്ച് സഹപാഠികൾ റോഡിലിറങ്ങി പ്രതിഷേധം നടത്തുന്നു. ഹോസ്റ്റൽ വാർഡനിൽ നിന്ന് ചൈതന്യ നിരനന്തരം മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നു. വാർഡൻ പെൺകുട്ടിയുടെ മാനസികാവസ്ഥയെ തകർക്കുന്ന വിധത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നതായും സഹപാഠികൾ വ്യക്തമാക്കി. വാർഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും അവർ ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലന്നും വിദ്യാർഥിനികൾ ആരോപിച്ചു.
Read More