തിരുവനന്തപുരം: ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്തും കസ്റ്റഡിയിൽ. അഭിജിത്തും അജാസും തമ്മിൽ അടുത്തബന്ധമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അജാസ് ഇന്ദുജയെ മർദ്ദിച്ചെന്ന് അഭിജിത്ത് മൊഴി നൽകി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്. ഇരുവരുടെയും ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അജാസിന് ഇന്ദുജയുമായി ബന്ധമുണ്ടായിരുന്നത് അഭിജിത്തിന് അറിയാമായിരുന്നു. ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്തിരുന്നു. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. മൂന്നുമാസം മുമ്പാണ് ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. എന്നാൽ നിയമപരമായി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. അത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കുമെന്നും വീട്ടുകാരുടെ മൊഴി…
Read MoreCategory: Top News
നവീൻ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ: പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പരാമർശം; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലന്ന് നവീന്റെ ബന്ധു
പത്തനംതിട്ട: മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂർ എഡിഎം ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടേയോ പരുക്കിന്റേയോ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് കൃത്യമായി വായിച്ചില്ലെന്ന ആരോപണവുമായി നവീന്‍ ബാബുവിന്റെ ബന്ധു അനില്‍ പി. നായര്‍ രംഗത്ത്. പോസ്റ്റ്മോര്‍ട്ടം സത്യസന്ധമല്ലെന്ന് അനില്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ രക്തക്കറയെപ്പറ്റി പരാമര്‍ശിക്കേണ്ടതായിരുന്നു എന്ന് അനിൽ പറഞ്ഞു. ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണ് രക്തശ്രാവമുണ്ടായത് എന്ന് വ്യക്തമാക്കേണ്ടതായിരുന്നു. മുറിവില്ലാതെ രക്തമുണ്ടാവില്ലല്ലോ? അത് ശരീരത്തിന്റെ ഏത് ഭാഗത്ത് നിന്നാണെന്ന് പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ രേഖപ്പെടുത്തേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കേസില്‍ ആദ്യമേതന്നെ അട്ടിമറിയും ഗൂഢാലോചനയും ഉണ്ടല്ലോ. ഇപ്പോഴും പ്രതിപ്പട്ടികയില്‍ ഒരാള്‍…
Read Moreചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രത്തോടു സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണം: വയനാട് പുനരധിവാസത്തിൽ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ദുരന്തനിവാരണ അഥോറിറ്റിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രത്തോടു സഹായം ആവശ്യപ്പെടുമ്പോള്‍ കൃത്യമായ കണക്ക് വേണമെന്നു സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ദുരന്തനിവാരണ അഥോറിറ്റി ഫണ്ട് കൈമാറാന്‍ മാസങ്ങള്‍ താമസിച്ചതെന്താണെന്നു ചോദിച്ച ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ഡിവിഷന് ബെഞ്ച്, ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്നും കുറ്റപ്പെടുത്തി. ആരെയാണു വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. 677 കോടി രൂപയില്‍നിന്ന് എത്ര രൂപ ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ചെലവഴിക്കാൻ കഴിയുമെന്ന് അറിയില്ലെങ്കില്‍ പിന്നെ എങ്ങനെ പണമില്ലെന്നു പറയും. കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനു പകരം കണക്ക് കൃത്യമായി തയാറാക്കൂ. 677 കോടി രൂപയില്‍നിന്ന് എത്ര രൂപ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളതാണെന്നു വ്യക്തമായി പറയണം. അതിനുശേഷം സഹായം അനുവദിക്കുന്നതിനെക്കുറിച്ച്…
Read Moreകുവൈറ്റിലെ ബാങ്കിൽനിന്നുമെടുത്ത വായ്പ തിരിച്ചടക്കാതെ മലയാളികള്‍ മുങ്ങിയ സംഭവം: കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും
കൊച്ചി: കുവൈറ്റിലെ ബാങ്കിൽനിന്നുമെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മലയാളികള്‍ രാജ്യം വിട്ട സംഭവത്തില്‍ കേസുകള്‍ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറും. ഇവരില്‍നിന്നും കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കുവൈറ്റ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തിയതിനു പിന്നാലെയാണ് നടപടി. വിവിധ വായ്പകളിലായി 700 കോടിയോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ 10 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒമ്പത് എണ്ണവും എറണാകുളം സ്വദേശികള്ക്കെതിരേയാണ്. കോട്ടയം കുമരകം സ്വദേശിക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കൈംബ്രാഞ്ചുകള്ക്ക് കേസ് കൈമാറാനാണ് തീരുമാനം. ദക്ഷിണമേഖല ഐജി അന്വേഷണം ഏകോപിപ്പിക്കും. തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ കടുത്ത ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനാണ് ബാങ്ക് അധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ബാങ്കിന് കേരളത്തില്‍ നിയമസഹായം നല്കുന്ന…
Read Moreവൈദ്യുതി നിരക്ക് വർധന സ്വകാര്യ കമ്പനികളുമായി ചേർന്നുള്ള കള്ളക്കളി; ഇടതുപക്ഷത്തിന്റെ കെടുകാര്യസ്ഥതയാണിത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. വൈദ്യുതി ചാർജ് വർധന ഇടതുപക്ഷത്തിന്റെ കെടുകാര്യസ്ഥതയെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള ദീര്‍ഘകാല കരാര്‍ വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നെന്ന് ചെന്നിത്തല പ്രതികരിച്ചു. ആര്യാടന് മുഹമ്മദ് 2016ല്‍ ഉണ്ടാക്കിയ 25 വര്‍ഷത്തേക്കുള്ള കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി ഉത്പാദന സ്വകാര്യ കമ്പനികളുമായുള്ള സര്‍ക്കാരിന്റെ കള്ളക്കള്ളിയാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് കാരണം. പഴയ കരാറില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി രൂപയുടെ ലാഭം ഉണ്ടാകുമായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയതോടെ ഒരു ദിവസം 10 മുതല്‍ 12 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടാകുന്നത്. ഇതിന്റെ…
Read Moreക്ഷേമപെൻഷൻ തുക ഉയർത്തിയേക്കും: 1600-ൽ നിന്ന് 1800എങ്കിലും വർധിപ്പിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: ജനുവരിയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ സാമൂഹിക സുരക്ഷാ പെൻഷൻ തുക വർധിപ്പിക്കുന്നത് ആലോചനയിൽ. നിലവിൽ നൽകുന്ന 1600 രൂപയിൽ നിന്ന് 1800 രൂപയായെങ്കിലും വർധിപ്പിക്കണമെന്നാണു നിർദേശം. ചായ അടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ച സാഹചര്യത്തിൽ ക്ഷേമ പെൻഷൻ 2,000 രൂപയാക്കിയെങ്കിലും ഉയർത്തണമെന്ന നിർദേശവുമുയരുന്നുണ്ട്. നിലവിലെ ക്ഷേമപെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന അനർഹരുടെ എണ്ണത്തിന്റെ കൂടി ആനുപാതികമായിട്ടാകും എത്രത്തോളം വർധന വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ ക്ഷേമപെൻഷൻ കൈപ്പറ്റുന്ന 62 ലക്ഷം പേരിൽ ഏഴു ലക്ഷം പേരെങ്കിലും അനർഹരാണെന്നാണു കണക്ക്. ഇവരെ ഒഴിവാക്കിയാൽ ഇത്രയും തുക അർഹരായവർക്ക് അധികമായി നൽകാനാകും. വരുന്ന നവംബറിൽ തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ക്ഷേമപെൻഷൻ തുക വർധിപ്പിക്കുന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിൽ വേണമെന്ന നിർദേശം സജീവമായത്. സംസ്ഥാന ബജറ്റ് 2025 ജനുവരി 24ന് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സാമൂഹികസുരക്ഷാ പെൻഷൻ 2500…
Read Moreഎവിടെ പോയി ഒളിച്ചാലും മണിച്ചിത്രത്താഴിട്ട് പൂട്ടും: വായ്പയെടുത്തു മുങ്ങിയവരെ പൂട്ടാൻ കുവൈറ്റ്
കൊച്ചി: കുവൈറ്റിലെ ബാങ്കുകളില്‍നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികളെ പൂട്ടാൻ തീരുമാനിച്ച് ബാങ്കുകൾ. ഇവരില്‍നിന്നു കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കുവൈറ്റ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു നേരിട്ടെത്തി ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ പത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒമ്പത് എണ്ണവും എറണാകുളം സ്വദേശികള്ക്കെതിരേയാണ്. കോട്ടയം കുമരകം സ്വദേശിക്കെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചുകള്ക്ക് കേസ് കൈമാറും. ദക്ഷിണമേഖല ഐജി അന്വേഷണം ഏകോപിപ്പിക്കും. തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ കടുത്ത ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനാണു ബാങ്കധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ബാങ്കിനു കേരളത്തില്‍ നിയമസഹായം നല്കുന്ന ഹൈക്കോടതി അഭിഭാഷകന് തോമസ് ജെ. ആനക്കല്ലുങ്കല്‍ പറഞ്ഞു. കേരളത്തില്‍നിന്നു മാത്രം 1425 ഓളം പേര് കുവൈറ്റില്‍ തട്ടിപ്പ് നടത്തി ഇവിടേക്കു…
Read Moreഇനി തൊട്ടാൽ ഷോക്കടിക്കും : വൈദ്യുതി നിരക്കിൽ യൂണിറ്റിന് 16 പൈസ വർധനവ്; ഏപ്രിൽ മുതൽ 12 പൈസ അധിക വർധന
തിരുവനന്തപുരം: ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഡിസംബർ അഞ്ച് മുതൽ ഈ നിരക്ക് പ്രാബല്ല്യത്തിൽ വന്നതായാണ് റെഗുലേറ്ററി കമ്മീഷൻ പുറത്തുവിട്ട വിവരത്തിൽ പറയുന്നത്. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർധിപ്പിക്കും. ഫിക്സഡ് ചാർജും കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരേ ഉപയോഗിക്കുന്നവർക്കും 100 വാട്ട് കണക്റ്റഡ് ലോഡ് ഉള്ളവർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും ഈ നിരക്ക് വർധന ബാധകമല്ല. എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ വൈദ്യുതി അതുപോലെ തുടരുമെന്നും റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി. അതേസമയം സമ്മർ താരീഫ് ഏർപ്പെടുത്തണമെന്ന ശിപാർശ അംഗീകരിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനപ്പെടുത്തി ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിർദേശവും അംഗീകരിച്ചില്ല.
Read Moreകുവൈറ്റിൽ ബാങ്കിനെ പറ്റിച്ച് കൈക്കലാക്കിയത് 700 കോടി; 1425 മലയാളികൾക്കെതിരേ അന്വേഷണം; 700 ഓളം പേർ നഴ്സുമാർ
കൊച്ചി: : കുവൈറ്റിലെ ബാങ്കിൽ ശതകോടികൾ കബളിപ്പിച്ച സംഭവത്തിൽ 1425 മലയാളികൾക്കെതിരെ അന്വേഷണം. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി കബളിപ്പിച്ചെന്നാണ് നിഗമനം. തട്ടിപ്പ് നടത്തിയവരിൽ 700 മലയാളി നഴ്സുമാരും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. ബാങ്കിന്റെ പരാതിയിൽ സംസ്ഥാനത്ത് പത്ത് കേസുകൾ രജിസ്റ്റർചെയ്തു. കോവിഡ് സമയത്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബാങ്കിൽനിന്ന് കോടികൾ ലോണെടുത്ത ശേഷം ഇവർ കടന്നുകളയുകയായിരുന്നു. 50 ലക്ഷം മുതൽ രണ്ട് കോടി വരേയാണ് പലരും ലോൺ എടുത്തത്. കഴിഞ്ഞ മാസം കുവൈറ്റിലുള്ള ഗൾഫ് ബാങ്ക് കുവൈറ്റിന്റെ ജീവനക്കാർ തിരുവനന്തപുരത്ത് എത്തി എഡിജിപിയെ കണ്ടതായും വിവരമുണ്ട്. 2020-22 കാലത്താണ് ബാങ്കിൽ നിന്ന് ചെറിയ തുക ലോൺ എടുത്തത്. അതായിരുന്നു തട്ടിപ്പിന്റെ തുടക്കം. ലോണെടുത്ത തുക കൃത്യമായി അടച്ച് പിന്നീട് 2 കോടി രൂപ വരെ വലിയ ലോൺ എടുക്കുകയായിരുന്നു. ലോൺ തുക കൈപ്പറ്റിയ ശേഷം ഇവർ കുവൈറ്റിൽ…
Read Moreഎഡിഎം നവീന്‍ ബാബുവിന്റെ മരണം; ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിനു തയാറെന്ന് സിബിഐ; അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്ന് സര്‍ക്കാര്‍
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയാറെന്ന് സിബിഐ. അതേസമയം സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സിബിഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.പൊളിറ്റിക്കല്‍ ഇന്‍ഫ്ളുവന്‍സ് ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാന്‍ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷണത്തിന്റെ മേല്‍ നോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥനെ വയ്ക്കേണ്ടതല്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു.…
Read More