കണ്ണൂര്‍: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ മുൻകൂർ ജാമ്യഹർജി നല്‍കും. തലശേരി പ്രൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നല്‍കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് ജാമ്യഹർജി ഫയൽ ചെയ്യുന്നത്. ജാമ്യഹർജിയിലുള്ള തീരുമാനം വന്നശേഷം മാത്രമായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ചോദ്യം ചെയ്യലിന് ദിവ്യ ഹാജരാകുക.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുള്ളത്. അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യയെ പ്രതിയാക്കിയ റിപ്പോർട്ട് തളിപ്പറന്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരി ഇന്ന് നല്‍കും.…
Read MoreCategory: Top News
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും; പിന്നീട് സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തും; മുഹമ്മദിന്റെ സൂക്കേട് മാറ്റി പോലീസ്
അന്പലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി വന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് പഞ്ചായത്ത് 21-ാം വാർഡിൽ കളത്തിൽ മുഹമ്മദ് സഫ്വാ(21)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പുറക്കാട് സ്വദേശിനിയായ 15 കാരിയുമായി പരിചയപ്പെട്ട് ഇൻസ്റ്റഗ്രാം പേജിൽ ഉണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് മറ്റുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ അമ്പലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഒളിവിൽപ്പോയ പ്രതിയെ കുമളിയിൽനിന്നു കണ്ടെത്തുകയായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലും വളപട്ടണം സ്റ്റേഷനിലും കൊല്ലം ജില്ലയിലും സമാനമായ കേസുകളുണ്ട്. ഇയാളിൽനിന്നു രണ്ട് മൊബൈൽ ഫോണുകളും നാല് സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി…
Read Moreശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയത് ആചാരലംഘനം; ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു ചിക്കന്‍ ബിരിയാണി വിളമ്പിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇതുപോലുള്ള സംഭവങ്ങള്‍ അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് നടപടിക്കു നിര്‍ദേശിച്ചത്. ജീവനക്കാരന്റെ മകന് ജോലി കിട്ടിയതിന്റെ പേരില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലെ ഡൈനിംഗ് റൂമില്‍ ബിരിയാണി സദ്യ നടത്തിയത് ആചാരലംഘമാണെന്നടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രഭൂമിയില്‍ കൈയേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Read Moreനിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും; നവീൻ ബാബുവിന്റെ വേർപാടിൽ വേദന; അഴിമതിക്കെതിരെ നടത്തിയത് സദുദ്ദേശപരമായ വിമർശനമായിരുന്നെന്ന് പി.പി.ദിവ്യ
കണ്ണൂർ: തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പി.പി.ദിവ്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അഴിമതിക്കെതിരെ നടത്തിയത് സദുദ്ദേശപരമായ വിമർശനമായിരുന്നെങ്കിലും പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാടിനെ മാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നു. പാർട്ടി തീരുമാനം മാനിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്നും ദിവ്യ അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി.ദിവ്യയ്ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതോടെയാണ് പാർട്ടി നടപടി എടുത്തത്.
Read Moreവിവാഹിതയായ യുവതിയുമായി അവിഹിത ബന്ധം; ഇരുപത്തിയഞ്ചുകാരനെ തല്ലിക്കൊന്ന് യുവതിയുടെ ബന്ധുക്കൾ; തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് പോലീസ്
ജയ്പുർ: വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ 25 കാരനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റാവത്ത് മജ്ര ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (നീം ക താന സർക്കിൾ) അനുജ് ദാൽ പറഞ്ഞു. മുകേഷ് കുമാർ മീണ എന്നയാളെ ഒരു സംഘം മർദിച്ചുവെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസ് എത്തിയപ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. ബൻസൂർ സ്വദേശിയാണ് മീണ. മരിച്ചയാളുടെ സഹോദരിയുടെ പരാതിയിൽ ആറ് പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്തതായി ഡിഎസ്പി ദാൽ പറഞ്ഞു. നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തിന്റെ ആക്രമണം മൂലമാണ് മീണ മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂവെന്നും ദാൽ…
Read Moreകൊച്ചിയിൽ കെട്ടിടം വാടകയ്ക്കെടുത്ത് വേശ്യാവൃത്തി; മുപ്പത്തിയഞ്ചുവയസുകാരനുൾപ്പെടെ 4പേർ അറസ്റ്റിൽ; ഇരകളായി നാലു സ്ത്രീകൾ; ഇടപാടുകാരെ സംഘടിപ്പിക്കുന്നത് യുവാക്കൾ
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കെട്ടിടം വാടകയ്ക്കെടുത്ത് വേശ്യാവൃത്തി നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാപ്പ കേസ് പ്രതിയടക്കം നാലു പേരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര സ്വദേശി സി. രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പി.വിഷ്ണു (35), തൃശൂര്‍ ചാലക്കുടി സ്വദേശി ഷിജോണ്‍ (44), എറണാകുളം തമ്മനം സ്വദേശി ആര്.ജി. സുരേഷ് (49) എന്നിവരാണ് അറസ്റ്റിലായത്. ഷിജോണിനെതിരേ തൃശൂര്‍ ജില്ലയിലും മറ്റുമായി 14 ഓളം ക്രിമിനല്‍ കേസുകളുണ്ട്. ഇയാളെ ഫെബ്രുവരി 10ന് കാപ്പ ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു. വിഷ്ണുവിനെതിരേ മോഷണ കേസുകളുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് മറ്റു പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നത്. ഇരകളായ…
Read Moreജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പി. ശശി ഉപയോഗിച്ചു; പി.പി. ദിവ്യയുടെ ഭർത്താവ് പി. ശശിയുടെ ബെനാമി; നവീൻ ബാബുവിന്റെ മരണത്തിനു പിന്നിലെ സത്യങ്ങൾ വിളിച്ച് പറഞ്ഞ് പി.വി.അൻവർ
പാലക്കാട്: എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു പിന്നിൽ കേരളം ഞെട്ടുന്ന സത്യങ്ങൾ ഉണ്ടെന്ന് പി.വി. അൻവർ. കഴിഞ്ഞ രണ്ട് ദിവസമായി താൻ അന്വേഷിച്ച് അറിഞ്ഞ കാര്യങ്ങൾ കേട്ടാൽ കേരളം ഞെട്ടുമെന്നുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭർത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണെന്ന് പി.വി. അൻവർ എംഎൽഎ. പി. ശശിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി പെട്രോൾ പന്പുകൾ ഉണ്ട്. പുതിയ പന്പുകൾ നിർമിക്കുന്നുമുണ്ട്. അതിൽ ഒരു പന്പിന്റെ ബെനാമിയാണ് ദിവ്യയുടെ ഭർത്താവെന്നും അൻവർ പറഞ്ഞു. ഈ എഡിഎം സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല. അമിതമായ പി. ശശിയുടെ ഇടപെടലുകളെ നവീൻ എതിർത്തിട്ടുണ്ട്. ശശിയുടെ ഇങ്കിതത്തിനു വഴങ്ങാത്ത ഓഫീസറായിരുന്നു നവീൻ. എഡിഎമ്മിന്റെ ആവശ്യപ്രകാരമാണ് സ്ഥലമാറ്റം കൊടുക്കുന്നത്. ശശിയുടെ സമ്മർദത്തിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനുള്ള മാനസികാവസ്ഥയില്ലെന്നും പാർട്ടിയെ ബോധ്യപ്പെടുത്തിയ ശേഷമാണ്…
Read Moreപത്തോ പതിനായിരമോ അല്ല, ഒരു കോടിയുടെ കള്ളപ്പണം; കൊല്ലംകാരായ യുവാക്കൾ കള്ളപ്പണം വെളുപ്പിക്കാനെത്തുന്ന കായംകുളത്ത്; മൂവർ സംഘത്തെ അകത്താക്കി പോലീസ്
കായംകുളം: ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി മൂന്നു യുവാക്കൾ പിടിയിൽ. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും കായംകുളത്ത് വന്നിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ നസീം (42), നിസാർ (44), റമീസ് അഹമ്മദ് (47) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടി കുടിയത്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള യുവാക്കൾ വൻതോതിൽ കള്ളപ്പണം ആലപ്പുഴ ജില്ലയുടെ തെക്കൻ പ്രദേശം കേന്ദ്രീകരിച്ച് കടത്തുന്നുവെന്ന് മനസിലാക്കി കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടാനായത്. ഇവർ മൂന്നുപേരും വിദേശരാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവരാണ്. നാട്ടിൽ വന്നതിനു ശേഷം ഒരു വർഷമായി ഇവർ മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം ബംഗളൂരു,…
Read Moreഉപതെരഞ്ഞെടുപ്പ്; പ്രിയങ്കഗാന്ധി, ഇ.എസ്.ബിജിമോൾ, അബ്ദുള്ളക്കുട്ടി, വയനാട്ടിലെ അങ്കത്തട്ടിൽ ഇവരോ; ഉറ്റുനോക്കി രാഷ്ട്രീയ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടതുമുന്നണി സ്ഥാനാർഥികളെ ഇന്നോ നാളെയോ പ്രഖ്യാപിക്കും. വയനാട് ലോക്സഭ മണ്ഡലത്തിൽ ഇ.എസ്. ബിജിമോളെ സ്ഥാനാർഥിയാക്കാനാണു സിപിഐയിൽ ഇതുവരെയുള്ള ധാരണ. ബിജിമോളെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ഭിന്നാഭിപ്രായവുമുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കെ.ബിനുമോളും ചേലക്കര നിയമസഭ മണ്ഡലത്തിൽ യു.ആർ. പ്രദീപും സിപിഎം സ്ഥാനാർഥികളാകും. പാലക്കാടും ചേലക്കരയിലും ഒറ്റ പേരു മാത്രമേ സിപിഎം സ്ഥാനാർഥിപ്പട്ടികയിൽ നിലവിലുള്ളൂ. അടുത്ത രണ്ടു ദിവസങ്ങളിലായി സിപിഎം-സിപിഐ നേതൃയോഗങ്ങൾ ചേർന്നു സ്ഥാനാർഥികളെ തീരുമാനിക്കും. ഇതിനുശേഷം ഇടതുമുന്നണിയെന്ന നിലയിലാകും പ്രഖ്യാപനമുണ്ടാകുക. ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണകളല്ലാതെ വ്യക്തമായ ഒരു തീരുമാനവും ഇതുവരെയുണ്ടായിട്ടില്ല. വയനാട്ടിൽ എ.പി. അബ്ദുള്ളക്കുട്ടി, എം.ടി. രമേശ് എന്നിവരുടെ പേരുകളാണു നേതൃത്വത്തിന്റെ മുന്നിലുള്ളത്. പാലക്കാട് സി. കൃഷ്ണകുമാർ സ്ഥാനാർഥിയാകാനാണു സാധ്യത. ശോഭ സുരേന്ദ്രനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പട്ടികയിലുണ്ട്. ബിജെപി കേരള പ്രഭാരി…
Read Moreസരിന് പോകരുതെന്നാണ് ആഗ്രഹം; സുധീര്‍ നേരത്തേ തന്നെ കാലിടറി നില്ക്കുന്നയാൾ; പാര്‍ട്ടി വിട്ടുപോകുന്ന ആള്‍ക്കെതിരേ നടപടിയെടുത്തിട്ട് കാര്യമില്ലല്ലോയെന്ന് സുധാകരന്
തിരുവനന്തപുരം: സരിന് പോകരുതെന്നാണ് ആഗ്രഹം, അക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് സുധാകരൻ. പി.സരിന്റെ പത്രസമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധത ഉണ്ടായോയെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. എന്നാല്‍ സരിന്റെ കാര്യം അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. പാര്‍ട്ടി വിട്ടുപോകുന്ന ആള്‍ക്കെതിരേ നടപടിയെടുത്തിട്ട് കാര്യമില്ലല്ലോയെന്നും സുധാകരന് പറഞ്ഞു. ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയാകാൻ എഐസിസി അംഗം എൻ.കെ. സുധീർ ഇന്ന് രാജിവെക്കുമെന്ന വാർത്തകളോടും സുധാകരൻ പ്രതികരിച്ചു. സുധീര്‍ നേരത്തേ തന്നെ കാലിടറി നില്ക്കുന്ന ആളാണ്. സ്വാര്‍ഥതാത്പര്യം സംരക്ഷിക്കാന്‍ വേണ്ടി നിലകൊള്ളുന്നവര്‍ ആരെങ്കിലും കൊടുക്കുന്ന ഓഫറില്‍ വീഴും. കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ളവര്‍ പാര്‍ട്ടിയില്‍ നില്ക്കും. അല്ലാത്തവര്‍ പോകട്ടെ, ആരെയും പിടിച്ചുകെട്ടി നിര്ത്താനാവില്ലല്ലോയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Read More