ആളൊഴിഞ്ഞ കെട്ടിടത്തിൽ ദുരൂഹ തീപിടിത്തം; ആത്മഹത്യാശ്രമമെന്ന് ഫോൺവിളി; ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കത്തിനശിച്ച വസ്ത്രങ്ങൾ

തിരുവനന്തപുരം: നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടസമുച്ചയത്തിൽ തീയും പുകയും ഉയർന്നുണ്ടായ പരിഭ്രാന്തി ഒടുവിൽ ആശങ്കയൊഴിഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

ബേക്കറി ജംഗ്ഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് മുകളിൽ ഒരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, പണി പൂർത്തിയായി ആളൊഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്ന് പുരുഷന്മാരുടെ വസ്ത്രങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. അകത്ത് പരിശോധന നടത്തിയെങ്കിലും മറ്റ് അപായങ്ങളൊന്നും കണ്ടെത്താനായില്ല.

അതേസമയം, സംഭവസമയത്ത് അറുപത്തിയഞ്ചു വയസ് തോന്നിക്കുന്ന ഒരു സ്ത്രീ കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നതായി നാട്ടുകാർ മൊഴി നൽകി. ഇവർ അകത്തു കയറി വസ്ത്രങ്ങൾക്ക് തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് നാട്ടുകാർ.

Related posts

Leave a Comment