തിരുവനന്തപുരം: തൊഴിലിടങ്ങളിൽ നേരിടുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്കുന്ന സ്ത്രീകളെ അതിനുശേഷം മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു സതീദേവി. സോഷ്യല്‍മീഡിയയിലുൾപ്പെടെ സ്ത്രീകളെ അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുമുണ്ട്. അത്തരത്തിലുള്ള പരാതികള്‍ എല്ലാ ജില്ലകളിലും കൂടുതലായി വരുന്നുണ്ട്. ഈ പരാതികളില്‍ പൊലീസിന്റെ സൈബര്‍ സെല്ലിനോട് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദ്ദേശിക്കാറുള്ളത്. അതിനാൽ തന്നെ സൈബര്‍ സെല്ലുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വാട്സ്ആപ് സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയയിലൂടെയുള്ള പോസ്റ്റുകള്‍, മറ്റു തരത്തിലുള്ള വീഡിയോകള്‍ എന്നിവ സംബന്ധിച്ച് പരാതി കിട്ടിയാല്‍ വളരെ പെട്ടെന്നുതന്നെ നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാരെ തിരിച്ചറിയാനും സഹായിക്കുന്ന സാങ്കേതിക വിദ്യ ഉള്‍പ്പെടെ ലഭ്യമാക്കിക്കൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം പൊലീസിന്റെ സൈബര്‍ സെല്ലിനെ സജ്ജമാക്കേണ്ടതുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.
Read MoreCategory: Top News
മാന്നാർ കവിതാ കൊലപാതകം; കല എവിടെ, അനിൽ എത്തുമോ?; ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ പുതിയ തെളിവുകൾ ഒന്നുംകിട്ടാതെ ഇരുട്ടിൽത്തപ്പി പോലീസ്
മാന്നാര്‍: കലയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ഒരു മാസം പിന്നിടുമ്പോള്‍ പോലീസിനെ കുഴയ്ക്കുന്നത് കലയുടെ മൃതദേഹം കണ്ടെത്താത്തതും എല്ലാം അറിയാവുന്ന ഒന്നാം പ്രതി അനിൽ എത്താത്തതുമാണ്. ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ പുതിയ കണ്ടെത്തലുകള്‍ ഒന്നുമുണ്ടാകാത്തത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. 15വര്‍ഷം മുമ്പ് കാണാതായ ഇരമത്തൂര്‍ പായിക്കാട്ട് മീനത്തേതില്‍ കലയെ കൊന്നു കുഴിച്ച് മൂടിയ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ലഭിച്ചതു മാത്രമാണ് പുതിയ പുരോഗതി. തുടക്കത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പേരെ 10 ദിവസത്തോളം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും കലയുടെ മൃതദേഹം എവിടെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ ജൂലൈ രണ്ട് മുതലാണ് കേസ് സംബന്ധിച്ച അന്വേഷണം ആരംഭിക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്കും അമ്പലപ്പുഴ പോലീസിനും ലഭിച്ച ഊമക്കത്തുകളുടെ പിൻബലത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഒരു മാസത്തോളം അതീവ രഹസ്യമായി ചെന്നിത്തലയിലും പരിസര പ്രദേശങ്ങളിലും പോലീസ് നടത്തിയ അന്വേഷണങ്ങൾക്ക്…
Read Moreവയനാട് ഉരുൾ പൊട്ടൽ; താത്കാലിക പുനരധിവാസ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ക്യാമ്പുകള്‍ ഒഴിവാക്കി ബദല്‍മാര്‍ഗം തേടും; തെരച്ചില്‍ തത്കാലം അവസാനിപ്പിക്കേണ്ടെന്നാണ് തീരുമാനം
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലികമായി ജനകീയ പുനരധിവാസ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ പുനരധിവാസം നടപ്പിലാക്കാനാണ് തീരുമാനം. വിഷയത്തില്‍ ഇന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധികാരികൾ എന്നിവരുമായി ചർച്ച നടത്തും. നിലവില്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, കെ. രാജന് എന്നിവരുടെ നേതൃത്വത്തിലായിരിക്കും തുടര്‍നടപടികള്‍. ക്യാമ്പുകള്‍ ഇതേ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും ബദല്‍ മാര്‍ഗമാണ് തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പലരും ഇതിനകം തന്നെ തങ്ങളുടെ പ്രയാസങ്ങള്‍ ജന ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. സർക്കാർ ക്വാര്‍ട്ടേഴ്സുകള്‍ നൽകുന്നത് പോലെതന്നെ ജില്ലയിലെ പഞ്ചായത്തുകളിൽ താത്കാലിക പുനരധിവാസത്തിന് സ്വയം തയാറായി വരുന്നവരുണ്ടോ എന്ന് പരിശോധന നടത്തും. ഇതിനായി വയനാട്…
Read Moreകണ്ണൂരിൽ പോക്സോ കേസിൽ പോലീസുകാരൻ അറസ്റ്റിൽ; കുട്ടിയെ ക്വാർട്ടേഴ്സിലെത്തിച്ചത് പ്രലോഭിപ്പിച്ച്; ഗാർഹിക പീഡനത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്നു റസാഖ്
കണ്ണൂർ: വാടക ക്വാർട്ടേഴ്സിൽ 12 കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സിറ്റിയിലെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ പോലീസുകാരനായ കോട്ടയം സ്വദേശി റസാഖിനെയാണ് (46) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പണിഷ്മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി കണ്ണൂരിലെത്തിയ റസാഖ് ചാലാടുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് സംഭവം. ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന 12 വയസുകാരനെയാണ് പീഡിപ്പിച്ചത്. പലതും പറഞ്ഞ് ക്വാർട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുട്ടി രക്ഷിതാക്കളോട് സംഭവം പറയുന്നത്. ഇന്നലെ രക്ഷിതാക്കൾ ടൗൺ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് റാസാഖിനെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിന്റെ പേരിൽ ഭാര്യ നൽകിയ പരാതിയെ തുടർന്ന് റസാഖ് രണ്ട് മാസമായി സസ്പെൻഷനിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപിന്നീട് എന്തുസംഭവിച്ചു..! മോഷ്ടിച്ച ബൈക്കിൽ സുഖയാത്ര; പോലീസിനെ കണ്ടപ്പോൾ പണിപാളി; മറിഞ്ഞ ബൈക്ക് ഉപേക്ഷിച്ച് ഓടിയ പ്രതിക്ക് പിന്നാലെ ഓടി പോലീസും…
പൂച്ചാക്കൽ: മോഷ്ടിച്ച ബൈക്കിൽ സുഖയാത്ര നടത്തി കറങ്ങി പോലീസ് പിടിയിലായി. അരൂക്കുറ്റി പഞ്ചായത്ത് ചെറിച്ചനാട്ട് സഞ്ജയ് (19) ആണ് വാഹന പരിശോധനയിൽ പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്. പോലീസ് വാഹന പരിശോധന നടത്തുന്നതു കണ്ട് വടുതല ഭാഗത്ത് വച്ച് വാഹനം ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിച്ചതിൽ എറണാകുളം ഭാഗത്തുനിന്നു മോഷണം പോയ ബൈക്കാണ് ഇയാൾ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പ്രായപൂർത്തിയാവാത്ത രണ്ടു പേർകൂടി കേസിൽ പ്രതികളാണ്. വളഞ്ഞമ്പലം ഭാഗത്ത് സ്വകാര്യ ടെലിവിഷൻ ചാനലിന്റെ പാർക്കിംഗ് ഏരിയായിൽനിന്നുമാണ് ബൈക്ക് മോഷ്ടിച്ചത്. കഴിഞ്ഞമാസം നടന്ന മോഷണത്തിന് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പൂച്ചാക്കൽ പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിൽ എടുത്ത ബൈക്കും പിടിയിലായ പ്രതിയെയും എറണാകുളം സൗത്ത് പോലീസിന് കൈമാറി. എറണാകുളത്ത്…
Read Moreഇഷ്ടമല്ലടാ ഞങ്ങൾക്ക് ഇഷ്ടമല്ലടാ… എറണാകുളത്തു നിന്നുള്ള ഓണ്‍ലൈന്‍ ടാക്സിക്കാര്‍ക്ക് കോട്ടയത്തെ പരമ്പരാഗത ടാക്സി ഡ്രൈവര്‍മാരുടെ മർദനം;പരിക്കേറ്റവർ ചികിത്സയിൽ
കോട്ടയം: ഓണ്‍ലൈന്‍ ടാക്സിക്കാര്‍ക്കു നേരേ ടാക്സി ഡ്രൈവര്‍മാരുടെ ആക്രമണം. ഇന്നലെ വൈകുന്നേരം 4.30ന് കോട്ടയം ബേക്കര്‍ ജംഗ്ഷനിലാണ് സംഭവം. ഓണ്‍ലൈന്‍ ടാക്സി വാഹനങ്ങള്‍ കോട്ടയം ഭാഗത്തുനിന്നു ട്രിപ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേ കോട്ടയത്ത് പോലീസിനും മോട്ടോര്‍ വാഹനവകുപ്പിനും പരാതി നല്‍കുന്നതിനായി എത്തിയതായിരുന്നു എറണാകുളത്തുനിന്നുള്ള സംഘം. ഇവര്‍ പരാതി നല്‍കിയതിനു ശേഷം ബേക്കര്‍ ജംഗ്ഷനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് കോട്ടയത്തുനിന്നുള്ള ഒരു സംഘം ടാക്സി ഡ്രൈവര്‍മാര്‍ ഹോട്ടലിനുള്ളില്‍ കയറി സംഘര്‍ഷം ഉണ്ടാക്കുകയും ഒടുവില്‍ മര്‍ദിക്കുകയും ചെയ്തത്. പോലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. സംഭവത്തില്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകനു നേരേയും ടാക്സിക്കാര്‍ ആക്രോശവുമായി രംഗത്തെത്തി. ഈ സമയത്ത് പോലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മര്‍ദനത്തിനു നേതൃത്വം നല്കിയ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ പരിക്കേറ്റ ഓണ്‍ലൈന്‍ ടാക്സി സംഘത്തിലെ ഷാനവാസ്, റിയാസ്, സജിന്‍…
Read Moreമലയോര മേഖലയെക്കുറിച്ചു ചെറിയ ധാരണ ഉള്ളവർഅവരെ അനധികൃത കുടിയേറ്റക്കാരെന്ന് വിളിക്കില്ല; ദുരന്തമുണ്ടായപ്പോൾ ആദ്യംവിളിച്ചത് രാഹുൽ ഗാന്ധി; കേന്ദ്രമന്ത്രിയെ തൂത്തെറിഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത വയനാട് ദുരന്തത്തെ സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നതു ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രണ്ടാമതു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. കേന്ദ്രത്തിനുവേണ്ടി വിളിച്ച രണ്ടു പേരും എന്തു സഹായവും നൽകാൻ സന്നദ്ധരാണെന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാൽ, പിന്നീടു ചിലരുടെ നിലപാട് മാറി”. കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കലാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽനിന്നു കേരളമാകെ മോചിതമായിട്ടില്ലെന്നതാണു വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണു വേണ്ടത്. അതിജീവനമാണു പ്രശ്നം. ഈ ഘട്ടത്തിൽ ഒന്നിച്ചു നിൽക്കണം. മന്ത്രിയുടെ പ്രസ്താവന, ദൗർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത…
Read Moreപതറാതെ അവൾ പോരാടി; പെൺകുട്ടിയെ പിൻതുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗീകാതിക്രമം; കൊല്ലത്തെ മതപാഠശാല അധ്യാപകൻ നൗഷാദ് അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ മതപാഠശാലയിലെ അധ്യാപകൻ അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദ്(44) ആണ് പിടിയിലായത്. പത്തു വയസുകാരിക്കു നേരെയാണ് അതിക്രമമുണ്ടായത്. പ്രതി പെണ്‍കുട്ടിയെ പിന്തുടര്ന്ന് വീട്ടിലെത്തുകയും ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഇത്. എന്നാൽ ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപെടുകയായിരുന്നു. സംഭവം കുട്ടി സ്കൂളിലെ അധ്യാപികയോട് പറഞ്ഞു. തുടർന്ന് സ്കൂളിലെ കൗൺസിലിംഗിന് ശേഷം പോലീസിൽ വിവരം അറിയിച്ചു. കരുനാഗപ്പള്ളി പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read Moreകൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു
തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാർ അംഗീകരിച്ചു. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. കൊച്ചുവേളിയില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൊച്ചുവേളി എന്ന പേര് ഒട്ടും പരിചിതമല്ല. അതിനാല്‍, തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്ന് വയ്ക്കുന്ന സാഹചര്യമായിരുന്നു. പേരു മാറ്റം വന്നതോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടും.
Read Moreനേരിൽ കാണണം, കൂടെക്കൂട്ടണം, ശക്തിവർധിപ്പിക്കണം; തൃശൂരിൽ കിട്ടിയ വോട്ടുകൾ ഉറപ്പിച്ചു നിർത്താൻ സിപിഎമ്മിലെ അസംതൃപ്തരെ നേരിൽ കാണാനൊരുങ്ങി ബിജെപി
തൃശൂർ: സിപിഎമ്മിലെ അസംതൃപ്തരെ കണ്ണൂർ മേഖലയിൽ ബിജെപി നേതാക്കൾ നേരിട്ടു കണ്ട് പാർട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പുതിയ നീക്കം ശക്തിപ്പെടുന്പോൾ തൃശൂരിലും അസംതൃപ്തരായ സിപിഎം പ്രവർത്തകരെയും നേതാക്കളെയും ബിജെപി തൃശൂർ നേതൃത്വം നേരിൽ കാണാൻ സാധ്യതയേറി. കണ്ണൂരിൽ കയ്യൂർ, കരിവള്ളൂർ, തില്ലങ്കേരി, പാറപ്രം എന്നിവിടങ്ങളിലെ സിപിഎം പ്രവർത്തകരെയാണ് ബിജെപി നേതാക്കൾ നേരിട്ടു കണ്ടതായ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനു മുൻപ് തങ്ങളുടെ ശക്തി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻതോതിൽ വോട്ടുകൂടിയ പശ്ചാത്തലത്തിൽ തൃശൂരിൽ പാർട്ടി അവലംബിച്ച പ്രവർത്തനരീതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. അതിന്റെ ഭാഗമായാണ് സിപിഎമ്മിലെയും മറ്റു പാർട്ടികളിലേയും അസംതൃപ്തരെ കൂടെ നിർത്താനുള്ള ബിജെപിയുടെ നീക്കം. വർഷങ്ങളായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പാർട്ടിയെയും പ്രസ്ഥാനത്തെയും ആശയങ്ങളെയും ഉപേക്ഷിച്ച് ബിജെപിയിലേക്ക് ആളുകളെ കൊണ്ടുവരിക എളുപ്പമുള്ള ദൗത്യമല്ലെങ്കിലും ഇപ്പോൾത്തന്നെ…
Read More