ആശങ്ക വേണ്ട, പൊട്ടില്ല മക്കളെ… മുല്ലപ്പെരിയാർ അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ഭീതി അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആശങ്കയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ അണക്കെട്ട് വേണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

ഉറ്റവരെ തെരഞ്ഞ്: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ

തിരുവനന്തപുരം: ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തെരച്ചിൽ പ്ലാൻ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.  ദുരിതാശ്വാസ ക്യാന്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണു തെരച്ചിൽ നടത്തുക. ദുരന്തത്തിന് ഇരകളായവരിൽ തെരച്ചിലിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തെരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയയ്ക്കുക. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തെരച്ചിൽ നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തെരച്ചിൽ ഇവിടങ്ങളിൽ നടത്തിയതാണെങ്കിലും ബന്ധുക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദേശിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യൻ കരസേനാ, നാവിക സേനകളിൽ ഒരു വിഭാഗം മടങ്ങി. മേജർ ജനറൽ വി.ടി. മാത്യുവിന്‍റെ നേതൃത്വത്തിലെത്തിയ 391 അംഗ സൈനിക സംഘമാണു…

Read More

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാന്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവർത്തനവും പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കുന്നതെന്നു മന്ത്രി അറിയിച്ചു.

Read More

അധികാരത്തിന്‍റെ കൊല്ലാക്കൊല..! കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവയ്ക്കുന്നതിനെച്ചൊല്ലി വനപാലകരും പഞ്ചായത്തും തർക്കം; ഒടുവിൽ പന്നിക്ക് കിണറ്റിൽ അന്ത്യം

കോന്നി: കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നതിനെ സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും തമ്മിൽ തർക്കം. കോന്നി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ മഠത്തിലേത്ത്‌ കൊച്ചുമോന്‍റെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറ്റിലാണ് ചൊവ്വാഴ്ച കാട്ടുപന്നി വീണത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറിയും റേഞ്ച് ഓഫീസർ ഇൻ ചാർജ് കെ.എസ്. മനോജും കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനി സാബുവിനോടു ആവശ്യപ്പെട്ടു. എന്നാൽ പ്രദേശത്തു നാശം വരുത്താത്ത കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കഴിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനേ ത്തുടർന്നാണ് തർക്കം ഉടലെടുത്തത്. കാട്ടുപന്നിയെ ഷാർപ്പ് ഷൂട്ടറെ ഉപയോഗിച്ച് വെടിവച്ചുകൊല്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനി സാബുവും വാർഡ് മെംബർ പി. വി. ജോസഫും തയാറായില്ല. കിണറ്റിൽവീണ കാട്ടുപന്നിയെ പുറത്തെത്തിക്കാൻ വനപാലകർക്കും കഴിഞ്ഞില്ല. രണ്ടുദിവസം കിണറ്റിൽക്കിടന്ന കാട്ടുപന്നി ബുധനാഴ്ച ഉച്ചകഴിഞ്ഞ്…

Read More

29 ദിവസം പ്രായമായ കുഞ്ഞിനെ കാലിൽ തൂക്കിയെടുത്ത് കൊല്ലാൻ ശ്രമം; മദ്യലഹരിയിലായ ഭർത്താവിൽ നിന്നും കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഭാര്യ; നടക്കുന്ന സംഭവം അടൂരിൽ

അടൂർ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണനെയാണ് (26) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്‍റെ ഭാര്യ ശില്പ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടകവീട്ടിൽവച്ചാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ, ഭാര്യയുടേയും ഭാര്യാമാതാവിന്‍റെയും മുൻപിൽവച്ച്, കട്ടിലിൽക്കിടന്ന 29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാലുകളിൽ പിടിച്ചുയർത്തി കൊല്ലുമെന്നു ഭീഷണിമുഴക്കി. നിലവിളിച്ചുകൊണ്ട് ശില്പ കുഞ്ഞിനെ ബലമായി അനന്തകൃഷ്ണന്‍റെ കൈയിൽനിന്നും പിടിച്ചുവാങ്ങി. തുടർന്ന് വീട്ടുകാർ അടൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി. ഇയാൾ പോലീസിനെ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിലേക്കു വരുംവഴി യുവാവ് ജീപ്പിന്‍റെ പിറകിലെ ചില്ല് തലവച്ചും…

Read More

അമ്മ കരൾ പകുത്തു നൽകി; അഞ്ചു വയസുകാരനിൽ തുന്നിച്ചേർത്ത് ചരിത്ര നേട്ടം കൈവരിച്ച് കോട്ടയം മെഡിക്കൽ കോളജ്; 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ അഞ്ചു വയസുകാരന് കരള്‍ മാറ്റി വച്ചു. പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമാ യി പൂർത്തിയാക്കിയത് കോട്ടയം മെഡിക്കല്‍ കോളജില്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ഇത്തരമൊരു  ശസ്ത്രക്രിയ നടക്കുന്നത്. മലപ്പുറം തിരൂര്‍ സ്വദേശിയായ അഞ്ച് വയസുകാരനാണ് മാതാവ് തന്‍റെ കരള്‍ പകര്‍ന്ന് നല്‍കിയത്. ഒരു വര്‍ഷത്തിന് മുന്‍പാണ് അഞ്ചു വയസുകാരന്‍റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്. പിതാവിന്‍റെ മരണശേഷം മാതാവാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചുകൊണ്ടിരുന്നത്. ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍. സിന്ധുവിന്‍റെ നേതൃത്വത്തില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തിയറ്ററില്‍ വെള്ളിയാഴ്ച രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി പത്തിനു പൂര്‍ത്തീകരിച്ചു. 16 മണിക്കൂര്‍നീണ്ടുനിന്ന ശസ്ത്രക്രീയ വിജയകരമായിരുന്നു. കാര്‍ഡിയോ തൊറാസിക് മേധാവി ഡോ.ടി. കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശ്, അമൃത ആശുപത്രിയിലെ…

Read More

കോട്ടയം നഗരസഭയില്‍ മൂന്നു കോടിയുടെ തട്ടിപ്പ്; പെൻഷകാരുടെ പണം തട്ടിയത് ക്ലർക്ക്; നാലുവർഷത്തെ തട്ടിപ്പിൽ മാറിമാറി വന്ന സെക്രട്ടറിമാർക്കും പങ്ക്

കോട്ടയം: കോട്ടയം നഗരസഭയില്‍ മൂന്നു കോടി രൂപയുടെ തട്ടിപ്പ്. പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് ആണ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിയോളം തുക പലതവണയായി മാറ്റിയത്. 2020 മുതലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ കാലയളവില്‍ ജോലി ചെയ്തിട്ടുള്ള സെക്രട്ടറിമാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. സെക്രട്ടറിമാര്‍ ഒപ്പിട്ടാല്‍ മാത്രമേ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് പണം കൈമാറ്റം ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നിരിക്കെയാണ് തട്ടിപ്പ്. ധനകാര്യ വിഭാഗം വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. നഗരസഭയില്‍ നേരത്തെ ജോലി ചെയ്തിരുന്നതും നിലവില്‍ വൈക്കം നഗരസഭയില്‍ ജോലി ചെയ്യുന്നതുമായ ഉദ്യോഗസ്ഥനാണ് തട്ടിപ്പിനു പിന്നില്‍. 2020 മുതല്‍ നഗരസഭയിലെ പെന്‍ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതോടെ പോലീസില്‍ പരാതി നല്‍കാന്‍ നഗരസഭ…

Read More

ഇനിയില്ല, ഓൾ പ്രമോഷൻ; സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്‌‌ടിനും മിനിമം മാർക്ക് വേണം

തിരുവനന്തപുരം: സ്കൂൾ പരീക്ഷകളിൽ വിജയിക്കാൻ ഓരോ സബ്ജക്‌‌ടിനും മിനിമം മാർക്ക് നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം വീതം മാർക്ക് നേടുന്നവർക്കാണ് വിജയിക്കാനാകുക. ഉദാഹരണത്തിന് 100 മാർക്കിന്‍റെ പരീക്ഷയിൽ 80 മാർക്ക് എഴുത്തു പരീക്ഷയ്ക്കും 20 മാർക്ക് അധ്യാപകർ വിലയിരുത്തുന്ന നിരന്തര മൂല്യനിർണയത്തിനുമായി നൽകും. ഇതിൽ എഴുത്തു പരീക്ഷയിൽ 24 മാർക്ക് നേടുന്ന കുട്ടിക്കാണ് ജയിക്കാനാകുക. 50 മാർക്കിന്‍റെ പരീക്ഷയിലാകുന്പോൾ 12 മാർക്ക് മിനിമം വേണം. 2024-25 അക്കാദമിക് വർഷം എട്ടാം ക്ലാസിലും 2025-26 വർഷം 8, 9 ക്ലാസുകളിലും 2026-27ൽ 8, 9, 10 ക്ലാസുകളിലും സബ്ജക്‌ട് മിനിമം നടപ്പാക്കാനാണ് തിരുമാനം. ഏതെങ്കിലും വിദ്യാർഥിക്ക് മിനിമം മാർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടായാൽ പഠന പിന്തുണ നൽകി രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും. എല്ലാ കുട്ടികൾക്കും മികച്ച…

Read More

ഓണം സ്പെഷൽ സർവീസുകളുമായി കെഎസ്ആർടിസി; ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ഈ മാസം പത്തിന് ആരംഭിക്കും

തിരുവനന്തപുരം: ഓണത്തിന് സ്പെഷൽ സർവീസുകളുമായി കെഎസ്ആർടിസി. സ്പെഷൽ സർവീസുകളുടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ഈ മാസം പത്തിന് ആരംഭിക്കും. അടുത്തമാസം ഒൻപതു മുതൽ 23 വരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകളും സർവീസ് നടത്തും. www.onlineksrtcswift.com എന്ന വെബ്സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. ആവശ്യകത അനുസരിച്ച് അധിക ബസുകൾ ക്രമീകരിക്കുന്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പ്രാധാന്യം നൽകും.…

Read More

അ ‘അമ്മ’; മലയാളം പഠിക്കാൻ ഇതരസംസ്ഥാന തൊഴിലാളികളെത്തി

കുറവിലങ്ങാട്: ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയിൽ ചേർന്ന് മലയാളം പഠിക്കാൻ ഇതരസംസ്ഥാന തൊഴിലാളികളെത്തി. തൊഴിലാളികളെ മൂന്നുമാസം കൊണ്ട് മലയാളം പഠിപ്പിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. പ്രത്യേകം തയാറാക്കിയ ഹമാരി മലയാളം പാഠപുസ്തകം ഉപയോഗിച്ചാണ് മലയാളപഠനം. ഹിന്ദിയിലും മലയാളത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ ഇൻസ്ട്രക്‌ടർമാരാണ് പഠനക്ലാസുകൾക്കു നേതൃത്വം നൽകുന്നത്. ഒഴിവുവേളകളും ഞായറാഴ്ചകളുമാണ് പഠനക്ലാസുകൾക്കായി ഉപയോഗപ്പെടുത്തുന്നത്. 30 വരെ പഠിതാക്കളാണ് ഓരോ കേന്ദ്രത്തിലും ഉള്ളത്. ഇവർക്ക് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരീക്ഷയുണ്ടാകും. വിജയികൾക്കു സംസ്ഥാന സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് നൽകും.

Read More