നീണ്ടൂർ: കൈപ്പുഴ ശാസ്താങ്കലിന് സമീപം ഒരു കുടുംബത്തിലെ രണ്ടു പേർ ഇന്ത്യയിൽ നിരോധിച്ച കഞ്ചാവ് അടങ്ങിയ മിഠായി കഴിച്ച് അവശരായ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം സ്വതന്ത്രനായ നീണ്ടൂർ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ ജോലിക്കു ചെന്ന ആളിന് കഴിഞ്ഞ വെള്ളിയാഴ്ച കഞ്ചാവ് അടങ്ങിയ മിഠായി നൽകിയെന്നാണ് ആക്ഷേപം. ലഹരി മിഠായിയാണെന്ന് മെംബർ ഇയാളോട് സൂചിപ്പിച്ചിരുന്നെന്നും പറയുന്നു. ഇയാൾ വീട്ടിൽ കൊണ്ടുപോയ മിഠായി ലഹരിയുണ്ടെന്നറിയാതെ ഭാര്യയും മകനും കഴിക്കുകയും അവശനിലയിലാകുകയും ചെയ്തു. കൈപ്പുഴ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരെയും ആശുപത്രി അധികൃതർ മെഡിക്കൽ കോളജിലേക്ക് അയച്ചു. വിഷയത്തിൽ പോലീസ് ഗൗരവമായി ഇടപെടുന്നില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഇടപെടലാണ് ഇതിനു പിന്നിലെന്ന് അവർ പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ്…
Read MoreCategory: Top News
ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധയാത്ര; ആർസി സസ്പെന്‍ഡ് ചെയ്യും; യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതിയാണ് തില്ലങ്കേരി
കോഴിക്കോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ആർസി സസ്പെന്‍ഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ മലപ്പുറം ആർടിഒക്ക് ശി പാർശ നൽകി. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍ എന്നയാളുടേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. വാഹനത്തിന്റെ രൂപകല്പനയില് മാറ്റം വരുത്തിയതുൾപ്പെടെ മൂന്നു കേസുകള്‍ നേരത്തെ എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമം കാറ്റിൽ പറത്തിയുള്ള യാത്രയിൽ വീണ്ടും നടപടി വരുന്നത്. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധയാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വയനാട് പനമരം ടൗണിൽ ആയിരുന്നു ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തിൽ…
Read Moreഎതിർപ്പിനെ മറികടന്ന് അവർ ഒന്നിച്ചു; രണ്ടുവർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ച് യുവാവ് ജീവനൊടുക്കി; മരണവാർത്ത അറിഞ്ഞ യുവതി ചെയ്തത് കണ്ട് ഞെട്ടി കുടുംബക്കാർ
ലക്നോ: പ്രണയിച്ച് തീരുംമുമ്പ് ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ യുവതി ജീവനൊടുക്കി. ഹരീഷ് ബാഗേഷ് (28), സഞ്ചിത ശരൺ (28) എന്നിവരാണ് മരിച്ചത്. ഹരീഷ് വാരണാസിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ സംഭവമറിഞ്ഞ സഞ്ചിത വീടിന്റെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി. എംബിഎ ബിരുദധാരിയായ ഹരീഷും ഫാഷൻ ഫോട്ടോഗ്രാഫറായ സഞ്ചിതയും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. പാറ്റ്ന സ്വദേശിയായിരുന്ന ഹരീഷിന്റെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. ആദ്യം മുംബൈയിൽ താമസിച്ച ഇരുവരും ഫെബ്രുവരിയിൽ സഞ്ചിതയുടെ കുടുംബക്കാർക്കൊപ്പം താമസിക്കാൻ ഗോരഖ്പൂരിലേക്ക് മാറി. വെള്ളിയാഴ്ച സഞ്ചിതയോട് താൻ പാറ്റ്നയിലേക്ക് പോവുകയാണെന്ന് ഹരീഷ് പറഞ്ഞു. ഇതേതുടർന്ന് സഞ്ചിത ഇയാളെ റെയിൽവേ സ്റ്റേഷനിൽ വിട്ടു. ഞായറാഴ്ച രാവിലെയാണ് ഹരീഷിന്റെ മരണ വാർത്ത സഞ്ചിത അറിയുന്നത്. തുടർന്നാണ് ഇവർ ജീവനൊടുക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreദലിത് വിദ്യാർഥിനിയെ നടുറോഡിലിട്ട് മർദിച്ച് അവശയാക്കി സിപിഎം പ്രവർത്തകൻ; നടപടി എടുക്കാതെ പോലീസ്
ആലപ്പുഴ: നടുറോഡിൽ ദളിത് യുവതിയെ ആക്രമിച്ച സംഭവത്തിൽ നടപടി എടുക്കാതെ പോലീസ്. തൈക്കാട്ടുശ്ശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരെ ഇന്നലെയാണ് അക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് പെൺകുട്ടിയേയും തന്റെ രണ്ട് ഇളയ സഹോദങ്ങളെയും നടുറോഡിലിട്ട് മർദിച്ചെന്ന് കാണിച്ച് 19കാരി ഇന്നലെ രാവിലെ പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരേയും പ്രതികൾക്കെതിരേ നടപടി എടുക്കാൻ പോലീസ് തയാറായില്ലന്ന് പെൺകുട്ടി ആരോപിച്ചു. മർദനത്തെ തുടർന്ന് പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടി; ഇപ്പോഴത്തെ അവസ്ഥ നിരാശാജനകം; വിമർശനവുമായി എം.എ. ബേബി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തോൽവി പാർട്ടി പരിശോധിക്കുന്നതിനിടെ ശക്തമായ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണ്. ഇപ്പോഴത്തെ അവസ്ഥ നിരാശ പടർത്തുന്നതാണ്. ബഹുജനങ്ങളുമായി ഇടപെടുന്പോൾ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. ഉൾപ്പാർട്ടി വിമർശനങ്ങൾ ഉൾക്കൊണ്ടു നിർവ്യാജമായ തിരുത്തലാണു വേണ്ടതെന്നും ഒരു മാസികയിൽ എഴുതിയ ലേഖനത്തിൽ ബേബി പറയുന്നു. നേരത്തേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്കും തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ശക്തമായ തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഉൾപ്പാർട്ടി വിമർശനങ്ങൾക്ക് ഇടമുണ്ടാകണം. വിമർശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയാറാകണം. ജനങ്ങളോട് പറയുന്നതു പോലെ ജനങ്ങൾ പറയുന്നത് കേൾക്കുകയും വേണം. അല്ലെങ്കിൽ ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാൻ ആകില്ലെന്നും എം.എ. ബേബി പറയുന്നു. തെരഞ്ഞെടുപ്പുകളിൽ…
Read Moreകേഡര്‍മാരുടെ അഹങ്കാരം പാര്‍ട്ടിയില്‍നിന്ന് ജനങ്ങളെ അകറ്റി; എസ്എന്‍ഡിപി നേതൃത്വം ബിജെപിക്കു വേണ്ടി കാര്യമായി പ്രവര്‍ത്തിച്ചു; മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്തുണ കിട്ടിയില്ല; സിപിഎം റിപ്പോർട്ടിലെ വിവരങ്ങ ളിങ്ങനെ
കോട്ടയം: ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണിക്കു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനാണു കഴിയുക എന്ന വിശ്വാസത്തിൽ ന്യൂനപക്ഷങ്ങള്‍ വോട്ടു ചെയ്തതാണ് കേരളത്തില്‍ എല്‍ഡിഎഫിന്റെ പരാജയത്തിന്റെ മുഖ്യകാരണമെന്ന് സിപിഎം റിപ്പോര്‍ട്ടിംഗ്. ബ്രാഞ്ച് അംഗങ്ങള്‍ക്കുള്ള കത്തിലാണ് കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രധാന കാരണമായി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സവിശേഷമായ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സൂക്ഷ്മമായ വിലയിരുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനും ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനും പങ്കാളിയായി ഇടതുപക്ഷത്തെ ജനങ്ങള്കണ്ടില്ല. പരമ്പരാഗത സിപിഎം വോട്ടുകള്‍ ബിജെപിയിലേക്കു പോയത് ഗൗരവകരമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്റിങ്ങലിലും ആലപ്പുഴയിലും ഇതിന്റെ തോത് വളരെ വലുതായിരുന്നു. ട്രേഡ് യൂണിയനുകള്ക്കിടയിലുള്ള പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായി. തൃശൂരില്‍ ബിജെപി വിജയത്തിനു പ്രധാന കാരണം കോണ്‍ഗ്രസിന്റെ വോട്ടു ലഭിച്ചതും ഒരു വിഭാഗം ക്രിസ്ത്യാനികളുടെ പിന്തുണ ലഭിച്ചതുമൂലവുമാണ്. ക്ഷേമപെന്ഷന് മുടങ്ങിയതും സപ്ലൈകോയില്‍ സാധനമില്ലാത്തതതും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധമാണ്…
Read Moreപൊതുവിദ്യാഭ്യാസ വകുപ്പ് അന്തസ് കുറച്ചില്ല? സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി ഏകോപിപ്പിക്കാൻ കാർ വാടകയ്ക്ക് എടുത്തത് 81 ലക്ഷത്തിന്റെ ഉച്ചക്കഞ്ഞി ഫണ്ട് മറിച്ച്….
കോഴിക്കോട്: സംസ്ഥാനമൊട്ടാകെയുള്ള 1200 ഓളം വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണ പദ്ധതി ഏകോപിപ്പിക്കാനും മോണിറ്റർ ചെയ്യാനുമെന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 14 വാഹനങ്ങൾ വാടകയ്ക്ക് എടുത്തത് സ്കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതി ഫണ്ട് വിനിയോഗിച്ച്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഫണ്ടിൽ നിന്നു 81.14 ലക്ഷം രൂപ വിനിയോഗിച്ച് ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുത്തതോടെ സ്കൂൾ പാചകത്തൊഴിലാളികളിൽ പ്രതിഷേധം. 5.42 കോടി രൂപയാണ് അവധിക്കാല സമാശ്വാസ തുക ഇനത്തിൽ പാചകതൊഴിലാളികൾക്കു ലഭിക്കാനുള്ള കുടിശിക. എന്നാൽ, കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മാർഗരേഖ പ്രകാരം നിയമവിധേയമായിട്ടാണ് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ എടുത്തതെന്നും തൊഴിലാളികളുടെ കുടിശിക നൽകുന്ന കാര്യം പരിഗണനയിലാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. ആവശ്യത്തിന് വാഹനങ്ങൾ ഇല്ലാത്തതിനാൽ 218 റവന്യു, ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ കാര്യാലയങ്ങളുടെ പ്രവർത്തനം സുഗമമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ…
Read Moreപുലർച്ചെ ശാരീരിക അസ്വസ്ഥത; കണ്ണ് തുറന്നപ്പോൾ കണ്ടത് അലമാര തുറന്ന് കിടക്കുന്നത്; 35 പവൻ സ്വർണവും പണവും കള്ളൻ കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു
കൊരട്ടി: ചിറങ്ങരയിൽ വീട് കുത്തിത്തുറന്ന് മോഷണം. 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. റെയിൽവേ റിട്ട. ജീവനക്കാരൻ ചിറങ്ങര ഗാന്ധി നഗർ ചെമ്പകശേരി വീട്ടിൽ പ്രകാശൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് വെളുപ്പിന് ഏകദേശം രണ്ടോടെയായിരുന്നു സംഭവം. വീടിന്റെ പുറകിലെ ജനൽ കമ്പികൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനും 8000 രൂപയും നഷ്ടമായി. അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്ന നിലയിലാണ്. ജനൽ കുത്തിത്തുറക്കാനുപയോഗിച്ച കൊത്തി അടക്കമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ ജനലിനരികിൽ നിന്ന് കണ്ടെത്തി.ഇന്നലെ ഉച്ചതിരിഞ്ഞ് കുടുംബം തൃശൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. ഇന്ന് വെളുപ്പിന് രണ്ടരയോടെ പ്രകാശൻ ദേഹാസ്വസ്ഥതയെ തുടർന്ന് എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. തൊട്ടടുത്ത റൂമിൽ വെളിച്ചം കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും സാധനങ്ങൾ വാരി വലിച്ചിട്ട…
Read Moreഎനക്ക് വിജയനെ വിമർശിക്കാൻ ഭയമില്ല; പാർട്ടിക്കും ആരെയും ഭയപ്പെടേണ്ട കാര്യമില്ല; മുഖ്യമന്ത്രി മാറ്റേണ്ടത് എന്ത് ശൈലിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി വ്യക്തമായ നിലപാട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ആരെയെങ്കിലും പ്രത്യേകമായി ഭയപ്പെട്ട് നിൽക്കേണ്ട കാര്യമെന്താണെന്നും ഒരു ചാനലിനോട് സംസാരിക്കവെ എം.വി.ഗോവിന്ദൻ ചോദിച്ചു. ജനറൽ സെക്രട്ടറി,പൊളിറ്റ്ബ്യൂറോ അംഗം മുതൽ മുഖ്യമന്ത്രി വരെ ഒരാളെയും ഈ പാർട്ടിക്ക് ഭയപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും ഇത്തരം വാർത്തകൾ മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോൾ പറഞ്ഞതാണോ. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം സംബന്ധിച്ച ചർച്ച മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തിരിക്കുന്നു. കനഗോലു സിദ്ധാന്തത്തെ അടിസ്ഥാനപെടുത്തിയുളള വ്യക്തിഹത്യയാണ് നടക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവും സുധാകരനും എന്തിനും ചീത്തപറയുന്നത്. അവരുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Read More”പിണങ്ങല്ലേ ഉടൻ റിലീസ് ”… അഞ്ചുവർഷം അടയിരുന്ന ഫയൽ വെളിച്ചത്തിലേക്ക്; സിനിമാ മേഖലയിൽ പ്രതീക്ഷയും ആശങ്കയും; ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
കൊച്ചി: ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനു പിന്നാലെ പ്രതീക്ഷയോടെയും ആശങ്കയോടെയും സിനിമാലോകം. മൊഴി നല്കിയവരെയും ആരോപണവിധേയരെയും തിരിച്ചറിയുന്ന വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ ഉണ്ടാകില്ലെങ്കിലും ഇത് പുതിയ തുടക്കത്തിന് വഴി തുറക്കുമെന്ന് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അടക്കം വിലയിരുത്തുന്നു. അതേസമയം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ഒരുവിഭാഗം ആളുകളുടെ പെരുമാറ്റരീതിയും പ്രവൃത്തികളും മേഖലയെ ഒന്നാകെ പ്രതികൂലമായി ബാധിക്കുമോയെന്നതാണ് മറ്റൊരു വിഭാഗത്തിന്റെ ആശങ്ക. എങ്കിലും മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ എത്രത്തോളം അരക്ഷിതരാണെന്നും അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ വ്യക്തമാകും. സിനിമാമേഖലയിലെ സ്ത്രീകള്‍ ലൈംഗികപീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണു വിവരം. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കണമെന്ന സാഹചര്യം, ചിത്രീകരണസ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാത്ത അവസ്ഥ, അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങള്‍ സ്ത്രീകള്‍ക്കെതിരേ ഉപയോഗിക്കുന്നു തുടങ്ങി സ്ത്രീസുരക്ഷയ്ക്ക്…
Read More