ചേലക്കര: സ്കൂളിലെത്തിയ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ബാഗിലാണ് മലമ്പാമ്പിനെ കണ്ടത്. കഴിഞ്ഞദിവസം രാവിലെ സ്കൂളിലെത്തി ഒന്നാമത്തെ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകം എടുക്കുന്നതിനിടയിൽ കൈയിൽ തണുപ്പ് അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് ബാഗിൽ പാമ്പിനെ കണ്ടത്. സഹപാഠികൾ ബാഗിന്റെ സിബ് അടച്ച് ക്ലാസിനു പുറത്ത് എത്തിച്ച് സ്കൂൾ പരിസരത്ത് ജോലിക്കെത്തിയവരുടെ സഹായത്തോടെ പാമ്പിനെ കൊല്ലുകയായിരുന്നു. പഴയന്നൂർ സ്വദേശിനിയായ വിദ്യാർഥിനിയുടെ രക്ഷിതാക്കളെ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നാണ് പാമ്പ് ബാഗിൽ കയറിയത് എന്ന നിഗമനത്തിലെത്തിയത്. പാടത്തിനു സമീപമുള്ള വീടിന്റെ തുറന്നുകിടന്ന ജനലിലൂടെ വീട്ടിനകത്തുകയറി വിദ്യാർഥിനിയുടെ ബാഗിൽ പാമ്പ് കയറികൂടിയതാകാമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
Read MoreCategory: Top News
”മുഖം നോക്കാതെ” നടപടി എടുക്കും… സ്ത്രീകൾക്കെതിരായ അക്രമങ്ങൾ സഭയിലുന്നയിച്ച് കെ.കെ. രമ; മുഖത്ത് നോക്കാത്ത മുഖ്യന് വേണ്ടി മറുപടി നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ നിയമസഭയിൽ അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് കെ.കെ.രമ. മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി വീണ ജോര്‍ജ് ആണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് പ്രശ്നം ലാഘവത്തോടെ എടുക്കുകയാണെന്നതിന് ഉദാരഹരണമാണെന്നും കെ.കെ. രമ പറഞ്ഞു. പൂച്ചാക്കലിൽ പെൺ കുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഎമ്മുകാരനാണ്.കുസാറ്റിൽ പെൺ കുട്ടിയോട് മോശമായി പെരുമാറിയത് സിപിഎം അനുഭാവി ആയ അധ്യാപകനാണ്. കാലടി കോളേജിൽ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചത് എസ്എഫ്ഐക്കാരനായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.കെസിഎ കോച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സർക്കാർ പൂഴ്ത്തി വച്ചു- കെ.കെ.രമ ആരോപിച്ചു. അതേസമയം പൂച്ചാക്കലിൽ ദളിത് പെൺകുട്ടിയെ മർദ്ദിച്ച സംഭവത്തില്‍ കേസ് എടുത്തു അന്വേഷണം നടക്കുന്നുവെന്നും രണ്ട് പ്രതികൾ അറസ്റ്റിലായെന്നും വീണ ജോർജ് മറുപടി പറഞ്ഞു. കാലടി കോളേജിലെ പെൺ കുട്ടികളുടെ…
Read Moreമനു തോമസിന്റെ വെളിപ്പെടുത്തൽ; പി. ജയരാജന്റെ മകൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു; “തനിക്കെതിരേയുള്ള ആരോപണം പിതാവിനോടുള്ള വിരോധം തീർക്കാൻ’
തലശേരി: സിപിഎം മുൻ ജില്ലാ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന്റെ മകൻ ജെയിൻ രാജ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അനൂപ് ബാലചന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് ലോയേഴ്സ് യൂണിയൻ നേതാവു കൂടിയായ അഡ്വ. കെ. വിശ്വൻ മുഖാന്തിരം തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഭാരതീയ ന്യായ സംഹിത 356-ാം വകുപ്പ് പ്രകാരമുള്ള തലശേരി കോടതിയിലെ ആദ്യ മാനനഷ്ടക്കേസ് കൂടിയാണിത്. ജെയിൻ രാജിനെതിരേ സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോർഡിനേറ്റർ, ജയരാജന്റെ മകന് ക്വട്ടേഷൻ സംഘവുമായി ബന്ധം, റെഡ് ആർമിക്കു പിന്നിൽ പി. ജയരാജന്റെ മകൻ, ഇവർക്ക് വഴിവിട്ട ബന്ധം എന്നീ ആരോപണങ്ങളാണ് മനു തോമസ്…
Read Moreവാരിക്കോരി നൽകും വെറും “വാഗ്ദാനങ്ങൾ” മാത്രം… കോളനിയെന്ന പേര് മാറ്റിയതുകൊണ്ട് ജീവിതനിലവാരം ഉയരുമോ? അമ്പലപ്പുഴ തോപ്പിൽ കോളനിയിൽ താമസിക്കുന്നവർക്ക് ചിലത് പറയാനുണ്ട്…
അമ്പലപ്പുഴ: പേര് മാറ്റിയതുകൊണ്ട് കോളനി നിവാസികളുടെ ജീവിതനിലവാരവും ഭൗതിക സാഹചര്യവും ഉയരുമോയെന്ന ചോദ്യമുയർത്തി അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ കോളനി. കോളനി എന്ന പേര് മാറ്റിയത് വലിയരീതിയിൽ കൊട്ടിഘോഷിച്ചെങ്കിലും കോളനികളിൽ ജീവിക്കുന്നവരുടെ അവസ്ഥയ്ക്കും കോളനിക്കും മാറ്റമുണ്ടാകില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രദേശം. കെ. രാധാകൃഷ്ണൻ മന്ത്രി സ്ഥാനമൊഴിഞ്ഞപ്പോൾ അവസാനമായി ഒപ്പിട്ട് പ്രഖ്യാപനം നടത്തിയതാണ് കേരളത്തിൽ ഇനി കോളനി എന്ന പദപ്രയോഗം വേണ്ടെന്ന്. വ്യക്തികളുടെ പേരിനൊപ്പമുള്ള കോളനി, ഊര് എന്നീ പദങ്ങളൊഴിവാക്കി പകരം പേര് നൽകണമെന്ന സുപ്രധാനമായ തീരുമാനമാണ് മന്ത്രി കൈക്കൊണ്ടത്. എന്നാൽ, സർക്കാർ രേഖകളിൽ പേര് മാറ്റിയതുകൊണ്ടുമാത്രം ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്നവർക്ക് എന്തുമാറ്റമാണ് സർക്കാർ നടപ്പിലാക്കുന്നത്.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ആമയിട തോപ്പിൽ കോളനി പട്ടികവർഗത്തിൽപ്പെട്ട എട്ടോളം കുടുംബങ്ങൾക്കായി വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവരുടെയും കോളനിയുടെയും ഭൗതിക സാഹചര്യത്തിനും ഒരു…
Read Moreസിബിഐ വരണം; കലയുടെ കൊലപാതക അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ബന്ധുക്കള്‍; പോലീസിന്റെ അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
മാന്നാര്‍: കലയുടെ കൊലപാതക അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കലയുടെ ബന്ധുക്കള്‍. സിബിഐയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കലയുടെ സഹോദരന് അനില്‍കുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുന്നുകോടതിയില്നിന്നു വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചെന്നിത്തല ഇരമത്തൂര്‍ കണ്ണമ്പള്ളില്‍ ജിനു ഗോപി (48), കണ്ണമ്പള്ളില്‍ സോമരാജന (55), കണ്ണമ്പള്ളില്‍ പ്രമോദ് (45) എന്നിവരെ മൂന്നു സ്റ്റേഷനുകളിലായാണ് ചോദ്യം ചെയ്യുന്നത്. തുടര്‍ച്ചയായി ഇവരെ ചോദ്യം ചെയ്തിട്ടും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രയേലില്‍നിന്നു നാട്ടിലെത്തുന്നതുവരെ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ എളുപ്പമാകും. ഇതിനായി ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടിയുടെ ഭാഗമായി ഇയാള്‍ക്കെതിരെ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിബിഐ അന്വേഷിക്കണംഇരമത്തൂരിലെ കലയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിനായി…
Read Moreഅമിതജോലിയും മാനസിക സമ്മര്‍ദവും; ക്രമസമാധാന പാലകരുടെ സമാധാനം പോകുന്നു; പോലീസില്‍ സ്വയംവിരമിക്കലിന് അപേക്ഷിക്കുന്നവർ കൂടുന്നു
കോട്ടയം: അമിത ജോലിയും മാനസിക സമ്മര്‍ദവും മൂലം ജില്ലയിലെ പോലീസില്‍ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. പോലീസുകാരന് മുതല്‍ ഡിവൈഎസ്പി വരെ 11 പോലീസുകാരാണ് വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നത്. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉള്‍പ്പെടെയുള്ള പോലീസുകാരുടെ മാനസിക സമ്മര്‍ദം വര്‍ധിച്ചതോടെ ജീവനൊടുക്കിയ പോലീസുകാരും ജില്ലയില്‍ ഏറെയാണ്. കഴിഞ്ഞ മാസം രണ്ട് ഉദ്യോഗസ്ഥര്‍ വിആര്‍എസ് വാങ്ങി സര്‍വീസ് അവസാനിപ്പിച്ചു. ജോലി ഉപേക്ഷിച്ച് മറ്റു മേഖലകള്‍ തേടുകയാണ് പോലീസുകാര്‍.അമിതജോലിയും മാനസിക സമ്മര്‍ദവും മാനസികനിലയെവരെ ബാധിക്കുന്നതോടെ കുടുംബ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നതാണു ജോലി ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. രാവിലെ 7.30നു സ്റ്റേഷനില്‍ എത്തിയാല്‍ രാത്രി വൈകിയാണു വീട്ടിലേക്ക് പോകാന്‍ കഴിയുന്നത്. തിരക്കുണ്ടെങ്കില് സ്റ്റേഷനില്‍ത്തന്നെ കഴിയുന്ന ദിവസവുമുണ്ട്. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാൽ മാനസിക സമ്മര്‍ദവും ആരോഗ്യപ്രശ്നങ്ങളും ഏറുന്നതാണ് ഈ ജോലി വിട്ടുപോകാന്‍ കാരണമെന്ന് മറ്റ് ജോലികളിലേക്ക് പോയ ഉദ്യോഗസ്ഥര്‍ പറയുന്നു. ടൈം…
Read Moreവിഴിഞ്ഞം പദ്ധതി ‘ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തല്ല തുടങ്ങിയത്, ആദ്യം കമ്മിറ്റിയെ നിയോഗിച്ചത് ഇ. കെ. നായനാർ സർക്കാർ’; വി. എൻ. വാസവൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുടങ്ങിയത് എന്ന വാദം തെറ്റാണെന്ന് മന്ത്രി വി. എൻ. വാസവൻ. ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചത് ഇ. കെ. നായനാർ സർക്കാരാണെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. അതിനു ശേഷം വന്ന എ. കെ. ആന്റണി സർക്കാർ ടെൻഡർ കൊടുത്തില്ലെന്നും വി. എസ്. അച്യുതാനന്ദൻ സർക്കാരാണ് ടെൻഡർ കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി നിർവഹിച്ചത് പിണറായി സർക്കാരാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഡാനിഷ് ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ രാവിലെ ആറോടെ ബർത്തിൽ അടുക്കും. ഇന്ന് അർധരാത്രി തന്നെ കപ്പൽ പുറംകടലിൽ എത്തും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കപ്പലിന് സ്വീകരണം നൽകുന്നത്.
Read Moreകുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ അമ്പലപ്പുഴയിൽ? ബാറിൽ മദ്യപിച്ചയാൾ ബണ്ടിച്ചോറാണോയെന്ന സംശയം; അന്വേഷണം തുടങ്ങി പോലീസ്
ആലപ്പുഴ: അന്പലപ്പുഴ ബാറിൽ കഴിഞ്ഞ ദിവസം മദ്യപിക്കാനെത്തിയ ആൾ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആണോയെന്ന് സംശയം. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാറിൽ നിന്ന് മദ്യപിച്ചുകൊണ്ടിരിക്കുന്ന ഇയാളെ കണ്ട് സംശയം തോന്നിയയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ബണ്ടിചോർ അവസാനമായി കോയന്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് വിവരം. എന്നാൽ ഇയാൾ ജയിൽ മോചിതനായോ എന്ന കാര്യവും പോലീസ് പരിശോധിക്കുകയാണ്. ഹൈടെക് കള്ളനെന്നാണ് ഇയാൾ അറിയപ്പെടുന്നത്.
Read Moreകലയുടെ കൊലപാതകം; മൃതദേഹം എവിടെ? തെളിവില്ലെന്ന കാരണം നിരത്തി ജാമ്യത്തിന് അപേക്ഷിച്ച് പ്രതിഭാഗം വക്കീൽ; തെളിവുതേടി പോലീസ് നെട്ടോട്ടത്തിൽ
മാന്നാർ: കലയുടെ കൊലപാതകത്തിലെ പ്രതികളെ മൂന്നു ദിവസം കൂടി പോലീസ്കസ്റ്റഡിയിൽ ലഭിച്ചതോടെ ചോദ്യംചെയ്യലും തെളിവെടുപ്പും ഊർജിതമാക്കി. പ്രതിഭാഗം വക്കീൽ അഡ്വ.സുരേഷ് മത്തായി തെളിവില്ലെന്ന കാരണം നിരത്തി കോടതിയിൽ ജാമ്യാപേക്ഷ നൽകിയതോടെയാണ് തെളിവുകൾ ശേഖരിക്കാൻ പോലീസ് നെട്ടോട്ടമോടുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ തീർന്നതോടെയാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് മൂന്ന് ദിവസം കൂടി പ്രതികളെ കസ്റ്റഡിയിൽ വിട്ടു. കലയുടെ ഭർത്താവും ഒന്നാം പ്രതിയുമായ അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രമോദ്, സോമൻ, ജിനു എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. കൂടുതൽ ചോദ്യംചെയ്യലിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഇതിനിടെ ഫോറന്‍സിക് ഫലം വൈകുന്നത് പോലീസിനെ കുഴക്കുന്നു. കസ്റ്റഡി കാലാവധിക്കുള്ളിൽ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും അല്ലാതെയും ചോദ്യം…
Read Moreസാമ്പത്തിക ബാധ്യതയും കുടുംബ സ്വത്ത് സംബന്ധിച്ച തർക്കവും; അങ്കമാലിയിൽ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പോലീസ്
അങ്കമാലി: അങ്കമാലിയിൽ കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിക്കാനിടയായ സംഭവം ആത്മഹത്യയെന്ന് പോലീസ്. പെട്രോളിന്റെ സാന്നിധ്യം മുറിയിൽ ഉണ്ടായിരുന്നതായി ശാസത്രീയ പരിശോധനയിൽ തെളിഞ്ഞു. ജൂൺ എട്ട് ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45) ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (9) ജെസ് വിൻ (6) എന്നിവർ മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നും മൂന്നു ലിറ്റർ പെട്രോൾ ഓയിൽ ടിന്നിൽ വാങ്ങിക്കൊണ്ടുപോയതായി പോലീസിന്റെ അന്വേഷണത്തിൻ തെളിഞ്ഞിട്ടുണ്ട്. ഇതുമായി മരണപ്പെട്ട രാത്രിയിൽ മുറിയിലേക്ക് കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭ്യമായിരുന്നു. ബിനീഷിന് ഓയിൽ പാട്ടയിൽ പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴിയെടുത്തിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയും കുടുംബ സ്വത്ത് സംബന്ധിച്ച തർക്കങ്ങളുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്…
Read More