തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കിയ മൂന്നാം ക്ലാസ് പാഠപുസ്തകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അമ്മയാണ് വീടിന്റെ വിളക്കെന്ന് പറയുന്പോഴും അടുക്കളയാണ് അമ്മയുടെ ലോകമെന്ന് ധരിക്കുന്നൊരു സമൂഹമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാൽ അതിൽ നിന്നെല്ലാം കാലമെത്ര വിദൂരമായെന്ന് കാണിച്ച് തരികയാണ് മൂന്നാം ക്ലാസിലെ പാഠ പുസ്തകം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്കിലൂടെ പാഠപുസ്തകത്തിലെ ചിത്രം പങ്കുവച്ചതോടെ സൈബറിടങ്ങളിൽ അത് വലിയ ചർച്ചയായി. അടുക്കള ജോലിയിൽ അമ്മയ്ക്കൊപ്പമിരിക്കുന്നു സഹായിക്കുന്ന അച്ഛനെയാണ് ചിത്രത്തിൽ കാണുന്നത്. അമ്മ ഭക്ഷണം പാകം ചെയ്യുന്നു കുട്ടികൾ അച്ഛനെയും അമ്മയേയും സഹായിക്കുന്നു. മാതാപിതാക്കളെ കാണ്ടാണ് കുട്ടികൾ വളരുന്നതെന്ന് പറയാറില്ലേ. വീടാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആദ്യ പാഠശാലയെന്ന് അക്ഷരാർഥത്തിൽ പറയാം. അതുകൊണ്ട് തന്നെ നല്ല സമൂഹത്തെ വാർത്തെടുക്കാൻ മാതാപിതാക്കൾ ഒന്നിച്ചു നിൽക്കണം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ കൈ പിടിച്ചുയർത്തുന്നതിന് എല്ലാവരും തുല്യരാണെന്ന ബോധം എല്ലാ…
Read MoreCategory: Top News
വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്ന് തർക്കം; മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊച്ചുമകൻ
തൃശൂർ: ഇരിങ്ങാലക്കുടയിൽ വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്ന് മുത്തച്ഛനെ കൊച്ചുമകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഏടക്കുളം കോമ്പോത്ത് വീട്ടിൽ കേശവനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും തലയ്ക്കും പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേശവന്റെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ കേശവന്റെ കൊച്ചുമകൻ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ കേശവനെ കത്തി ഉപയോഗിച്ചാണ് ശ്രീകുമാർ ആക്രമിച്ചത്. സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ശ്രീകുമാർ ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
Read Moreജനവിധി ആർക്കൊപ്പം; വോട്ടെണ്ണലിന് ഇനി രണ്ടു നാൾ മാത്രം; എണ്ണുന്നത് 20 കേന്ദ്രങ്ങളിൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി രണ്ടു ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. ചൊവ്വാഴ്ച രാവിലെ എട്ടിന് ആദ്യം എണ്ണിത്തുടങ്ങുന്നത് തപാൽ ബാലറ്റുകളാണ്. തപാൽ വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനം. കൗണ്ടിംഗ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നന്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിംഗ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകനൊഴികെയുള്ളവർക്ക് മൊബൈൽ ഫോണ്‍ ഉപയോഗിക്കാനാകില്ല. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ട് എണ്ണാൻ ഓരോ ഹാൾ ഉണ്ടാകും. ഓരോ ഹാളിലും പരമാവധി 14 മേശകളുണ്ട്. ഓരോ…
Read Moreവീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി വെള്ളം ചോദിച്ചെത്തി: പട്ടാപ്പകൽ വീട്ടമ്മയെ ബലാൽസംഗം ചെയ്തു; പ്രതി പിടിയിൽ
കൊല്ലം: പട്ടാപ്പകൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടമ്മയെ ബലാൽസംഗം ചെയ്തു. കൊല്ലം ചിതറയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചിതറ ചല്ലിമുക്ക് സ്വദേശിയായ വിഷ്ണു(22) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലാത്ത സമയത്താണ് വിഷ്ണു വീട്ടിൽ കയറിയത്. ഇയാൾ കതകിൽ മുട്ടി വിളിച്ചപ്പോൾ ശബ്ദം കേട്ട് യുവതി ജനലിലൂടെ നോക്കി. കുടിക്കാൻ ഇത്തിരി വെള്ളം തരുമോ എന്ന് വിഷ്ണു ചോദിച്ചു. തുടർന്ന് യുവതി കതക് തുറന്ന് കുടിക്കാൻ വെള്ളം നൽകി. ഒരു ഗ്ലാസ് വെള്ളം കൊടുത്തപ്പോൾ വീണ്ടും ഒരു ഗ്ലാസും കൂടെ ഇയാൾ ചോദിച്ചു. വീണ്ടും വെള്ളം എടുക്കാൻ യുവതി അകത്തേക്ക് കയറിയ സമയത്താണ് വിഷ്ണു വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി അടുക്കളയിൽവച്ച് യുവതിയെ കടന്നുപിടിച്ചത്. യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെട്ടു. പിന്നാലെ യുവതി നാട്ടുകാരെയും ബന്ധുക്കളെയും വിവരം…
Read Moreഇറാനിലേക്ക് അവയവക്കടത്ത്: മുഖ്യപ്രതി അറസ്റ്റിൽ; ആശുപത്രികള്‍ നിരീക്ഷണത്തില്‍
ആലുവ: ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യസൂത്രധാരന്‍ പിടിയില്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി ബല്ലംകോണ്ട രാം പ്രസാദ് (പ്രതാപന്-41) ആണ് അറസ്റ്റിലായത്. ഇയാളെ എറണാകുളം റൂറല്‍ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹൈദരാബാദില്നിന്നാണു പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇറാനില്‍ അവയവ കൈമാറ്റവും സ്വീകരണവും നടക്കുന്ന റാക്കറ്റില്‍ രാം പ്രസാദിലൂടെ നിരവധി പേര് വൃക്ക കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം. ഗ്രാമപ്രദേശങ്ങളില്നിന്നുള്ളവരാണ് ഇരകള്‍. ജമ്മു-കാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സമ്പന്നരാണു സ്വീകര്ത്താക്കളെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ഹൈദരാബാദ് കേന്ദ്രീകരിച്ചാണെന്നു കേസില്‍ നേരത്തേ അറസ്റ്റിലായ സാബിത് നാസര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിച്ചത്. വൃക്ക കൊടുക്കാനെത്തി മുഖ്യകണ്ണിയായി രാംപ്രസാദ് വൃക്ക ദാനംചെയ്യുന്നതിനായാണ്…
Read Moreവിവാഹത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിതാവിന്റെ കാലും സഹോദരന്റെ കൈയും തല്ലിയൊടിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ അശോക് നഗറിൽ 22 കാരിയായ യുവതിയെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രധാന പ്രതിയായ കാലു എന്ന സലിം ഖാൻ മുമ്പ് യുവതിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരാളുമായി യുവതിയുടെ വിവാഹം നടക്കുമ്പോഴാണു യുവതിയെയും വീട്ടുകാരെയും ആക്രമിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സലിം ഖാൻ കൂട്ടാളികളായ ജോധ, സമീർ, ഷാരൂഖ് എന്നിവർക്കൊപ്പം വാളുകളും ഇരുമ്പുവടികളും വീശി വിവാഹവീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. കുടുംബത്തെ ആക്രമിക്കുകയും പിതാവിന്റെ കാലും സഹോദരന്റെ കൈയും തല്ലിയൊടിക്കുകയും ചെയ്തു. അമ്മയ്ക്കും ക്രൂരമായ മർദനമേറ്റു. യുവതിയെ വീട്ടിൽനിന്നു വലിച്ചിറക്കി. വീട്ടുകാരും സ്ത്രീയും സഹായത്തിനായി നിലവിളിച്ചതോടെ ജനക്കൂട്ടം തടിച്ചുകൂടി. പ്രതികൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും ആൾക്കൂട്ടം വർധിച്ചതോടെ യുവതിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പ്രതികൾ വരന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. പോലീസ് കേസെടുത്തു.
Read Moreമെമ്മറ്റി കാർഡ് ഇനി ആരും ഊരണ്ട; കെഎസ്ആർടിസിയിലെ കാമറ ദൃശ്യങ്ങൾ ചീഫ് ഓഫീസിൽ സേവാകും; പുതിയ സംവിധാനം ഇങ്ങനെ…
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിലെ കാമറ ദൃശ്യങ്ങൾ ചീഫ് ഓഫീസിൽ ലഭിക്കുന്ന പുതിയ സംവിധാനം ഒരുക്കുന്നു. വൈഫൈ ഉപയോഗിച്ച് ബസുകളിലെ കാമറ ദൃശ്യങ്ങൾകാസ്റ്റ് ചെയ്യുന്നതാണ് സംവിധാനം. ബസുകളിലെദൃശ്യങ്ങൾ കെഎസ്ആർടിസി ചീഫ് ഓഫീസിൽ എത്തും. ബസിലെ കാമറയുടെ മെമ്മറി കാർഡ് നഷ്ടമായാലും ചീഫ് ഓഫീസിലെ മാസ്റ്റർ സംവിധാനത്തിൽ നിന്നും ദൃശ്യങ്ങൾ ലഭിക്കും. ഇതിനായി കെഎസ്ആർടിസിയിൽ സൂപ്പർ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കും. ആഡംബര ബസുകളായ പ്രീമിയം സർവീസുകളിൽ ഇതിന്റെ ട്രയൽ ഉടൻ നടത്തും. അടുത്തിടെ കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുണ്ടായ തർക്കം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അന്നത്തെ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ കഴിയുന്ന മെമ്മറി കാർഡ് ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് മോഷണമാണെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സി എം ഡി പ്രമോജ് ശങ്കർ പോലീസിന് പരാതി നല്‍കിയിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും മെമ്മറി കാർഡ് കണ്ടെത്താൻ…
Read More‘ആധികാരികതയില്ലാതെ ഒരിക്കലും ഡികെ അങ്ങനെ പറയില്ല, മൃഗബലി നടന്നിട്ടുണ്ടെങ്കിൽ സാംസ്കാരിക കേരളത്തിന് അത് അപമാനമാണ്’: കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തില്‍ വച്ച് എതിരാളികള്‍ ശത്രുസംഹാര യാഗം നടത്തിയെന്ന് ഡി.കെ.ശിവകുമാര്‍ നടത്തിയ പ്രസ്ഥാവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. ഇങ്ങനെയൊരു കാര്യം കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഡികെ പറഞ്ഞ കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആധികാരികതയില്ലാതെ ശിവകുമാർ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കന്യാകുമാരിയിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ധ്യാനത്തെയും കൊടിക്കുന്നിൽ പരിഹസിച്ചു. മതേതര രാജ്യം എന്നത് വിസ്മരിച്ചാണ് മോദിയുടെ പ്രവർത്തനം. എങ്ങനെയും അധികാരം നിലനിർത്താനാണ് ധ്യാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും കേരളത്തിൽ 20 ൽ 20 സീറ്റും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൃഗബലി ആരോപണം വിവാദമായപ്പോൾ പ്രസ്ഥാവനയിൽ നിന്ന് മലക്കം മറിഞ്ഞ് ശിവകുമാർ രംഗത്തെത്തി. താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുത്. രാജരാജേശ്വര ക്ഷേത്രത്തിൽ…
Read Moreഭർത്താവിനെ ഉപേക്ഷിച്ച് അയൽവാസിയുമായി പ്രണയം; വിവാഹത്തിന് നിർബന്ധിച്ച കാമുകിയെ വീടിനുള്ളിൽ കെട്ടിത്തൂക്കി; 11 വർഷത്തിന് ശേഷം യുവാവിന് ജീവപര്യന്തം തടവും പിഴയും
മാവേലിക്കര: വിവാഹത്തിനു നിര്‍ബന്ധിച്ച കാമുകിയെ സ്വന്തം വീടിന്റെ കഴുക്കോലില്‍ തൂക്കിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ സുനിത(26)യെ കൊലപ്പെടുത്തിയ കേസില്‍ കാമുകനായിരുന്ന വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷി(42)നെയാണ് ജീവപര്യന്തം തടവിനും അഞ്ചുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ.എന്‍. അജിത്ത്കുമാര്‍ ഉത്തരവായത്. 2013 ജൂണ്‍ 18ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സുനിതയും രാജേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്ന് സുനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ താമസമായി. ദിവസവും രാത്രിയില്‍ തൊട്ടടുത്തുള്ള രാജേഷിന്റെ വീട്ടില്‍ സുനിത എത്തുമായിരുന്നു. ഇതിനിടെ സുനിത ഗര്‍ഭിണിയായി. രാജേഷിന്റെ നിര്‍ബന്ധപ്രകാരം കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി. ഇതിനുശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സുനിത രാജേഷിനെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അവസാനം…
Read Moreതാത്വിക അവലോകനമില്ല, അടിച്ചാൽ തിരിച്ചടി… മാധ്യമങ്ങൾ നുണ പ്രചരിപ്പിച്ചാൽ മറ്റു രീതിയിൽ നേരിടേണ്ടി വരുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: യാഥാർഥ്യം മനസിലാക്കാതെ മാധ്യമങ്ങൾ വാർത്തകൾ നൽകിയാൽ അതേ രീതിയിൽ പാർട്ടിക്കു നേരിടേണ്ടി വരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണു മാധ്യമങ്ങളെ രൂക്ഷമായി ഗോവിന്ദൻ വിമർശിച്ചത്. ആരോപണങ്ങളാണെങ്കിൽ അതിനെ നിയമപരമായി നേരിടാം. അതേസമയം നുണയാണു പ്രചരിപ്പിക്കുന്നതെങ്കിൽ അതിനെ നിയമപരമായല്ല മറ്റു രീതിയിലാണു നേരിടേണ്ടിവരിക. കള്ളപ്രചാരവേല നടത്തി മുന്നോട്ടുപോയാൽ അതിനെ ഇനി നേരിടേണ്ടിവരും. എന്നാൽ ഏറ്റവും തരംതാണ രീതിയിലാണു മാധ്യമങ്ങൾ മുന്നോട്ടുപോകുന്നത്. എന്തു തോന്ന്യാസവും പറയാം എന്ന രീതിയിൽ മുന്നോട്ടുപോകുന്നതു യഥാർഥ പത്രധർമ്മമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ പ്രതിപക്ഷം നടത്തുന്ന കള്ളപ്രചാരണങ്ങൾക്കു മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നുവെന്നു പറഞ്ഞാണു സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കെതിരേ വിമർശനം നടത്തിയത്.
Read More