ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശേരി സെന്‍റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ അഞ്ച് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ട്. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് പരിധിയിലും കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലും കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശേരി കോരങ്ങാട് സെന്‍റ്…

Read More

അമിതാവേശത്തിൽ ബിജെപി ; തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുതന്നെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കത്തിൽ രാഷ്ട്രപതിഭവൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പുതന്നെ അടുത്ത സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാഷ്‌ട്രപതി ഭവനിൽ ആരംഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളുമാണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്‌ട്രപതി ഭവന് പുറത്തുനടത്താൻ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പെടെ ഒൻപതിനു വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ഇപ്പോഴത്തെ ആലോചന. അതേസമയം, നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ച ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ഡൽഹിയിൽ രാഷ്ട്രീയചടങ്ങ് കൂടി സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. കർത്തവ്യപഥിലോ ഭാരത് മണ്ഡപത്തിലോ ആയിരിക്കും രാഷ്ട്രീയ ചടങ്ങ്. സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉൾപ്പെടെ നടത്താൻ ബിജെപി ആലോചിക്കുന്നുണ്ട്.…

Read More

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം;  ശുഭപ്രതീക്ഷയിൽ ഇടതും വലതും; എക്സിറ്റ് പോൾ നൽകിയ ആത്മവിശ്വാസത്തിൽ എൻഡിഎ

തിരുവനന്തപുരം: രാജ്യം ഉറ്റ് നോക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വരാൻ ഒരു നാൾ ബാക്കിനിൽക്കെ സംസ്ഥാനത്ത് വിജയപ്രതീക്ഷയിൽ യുഡിഎഫും എൽഡിഎഫും. എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് എൻഡിഎ.അതേസമയം ദേശീയ മാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോൾ ഫലപ്രവചനങ്ങളിൽ യുഡിഎഫിനും ബിജെപിക്കും നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രവചനങ്ങൾ കേരളത്തിലെ ഭരണമുന്നണിയായ എൽഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. പതിനൊന്ന് സീറ്റുകൾ വരെ ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം നേതൃത്വം. എന്നാൽ എക്സിറ്റ് പോളുകൾ എൽഡിഎഫിന് ലഭിക്കാവുന്ന സീറ്റുകൾ സീറോ മുതൽ മൂന്ന് വരെയെന്നാണ് പ്രവചിച്ചിരിക്കുന്നത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ എൽഡിഎഫ് തള്ളിക്കളയുകയാണ്. കേരളത്തിൽനിന്നു ലോക്സഭയിലേക്ക് ആദ്യമായി ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ ഫലപ്രവചനങ്ങളിൽ ബിജെപി അണികളും നേതാക്കളും വൻ പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്. മൂന്ന് സീറ്റ് വരെ കേരളത്തിൽ നിന്നും ബിജെപിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ദേശീയമാധ്യമങ്ങൾ നടത്തിയ എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ബിജെപി…

Read More

അടിച്ചുമാറ്റി, ഇനി രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങാം! മോഷണത്തിന് ശേഷം മദ്യപിച്ച് എസിയിൽ കിടന്നുറങ്ങി കള്ളൻ; ഉണർന്നപ്പോൾ മുന്നിൽ പോലീസ്

ലക്നോ: മോഷ്ടിക്കാനായി എത്തുന്ന കള്ളന്മാർ രക്ഷപ്പെടാനുള്ള വഴിയും കണ്ടുപിടിച്ചിട്ടാണ് രംഗത്തിറങ്ങുന്നത്. എന്നാൽ എപ്പോഴും ഈ കള്ളത്തരങ്ങൾ അവരെ രക്ഷിക്കില്ല. ചിലപ്പോൾ കള്ളന്മാരുടെ മണ്ടത്തരങ്ങൾ തന്നെ അവരെ വെട്ടിലാക്കും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ഡോക്ടറിന്‍റെ വീട്ടിൽ മോഷ്ടിക്കാനായെത്തിയ കള്ളൻ മോഷണമെല്ലാം നടത്തി മടങ്ങാനൊരുങ്ങിയപ്പോൾ എസിയുടെ തണുപ്പിൽ ചെറുതായൊന്ന് മയങ്ങാൻ തീരുമാനിച്ചു. ഉറക്കം എഴുനേറ്റതോ പോലീസിന്‍റെ കാവലിൽ. ഉത്തർപ്രദേശിലെ ലക്നോവിലാണ് സംഭവം. വാരണാസിയിൽ ജോലി ചെയ്യുന്ന സുനിൽ പാണ്ഡ്യ എന്ന ഡോക്ടറുടെ വീട്ടിലാണ് കള്ളൻ കയറിയത്. വാരണാസിയിൽ ജോലി ചെയ്യുന്നതിനാൽ തന്നെ ഡോക്ടറുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീടിന്‍റെ വാതിൽ തുറന്ന് കിടക്കുന്നതും സാധനങ്ങൾ വലിച്ച് വാരിയിട്ടിരിക്കുന്നതും കണ്ട് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ കാണുന്നതാവട്ടെ മോഷണം നടത്തി സുഖമായി കിടന്നുറങ്ങുന്ന കള്ളനെയാണ്. അലമാര തകർത്തു, പണവും മറ്റു സാധനങ്ങളും…

Read More

‘പാഠമില്ലെങ്കിൽ പാടത്തേക്കില്ല, എന്‍റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കിളിർപ്പിക്കും’; നവോഥാന നായകനെ ഓർക്കാതെയെന്ത് പ്രവേശനോത്സവം; പഞ്ചമി സെൽഫി പോയിന്‍റുമായി വിദ്യാർഥികൾ

തിരുവനന്തപുരം: സഞ്ചാരസ്വാതന്ത്ര്യം നിഷിധമായ കാലത്ത് എല്ലാ ജാതിക്കാർക്കും ഏത് വഴിയിലും സഞ്ചരിക്കാൻ നടത്തിയ വില്ലുവണ്ടി യാത്രയുടെ തുടര്‍ച്ചയാണ് വിദ്യാഭ്യാസരംഗത്ത് അയ്യങ്കാളി നടത്തിയ സമരമെന്ന് അക്ഷരാർഥത്തൽ പറയാം. പാഠമില്ലെങ്കിൽ പാടത്തേക്കില്ലന്ന് പറഞ്ഞ് പഞ്ചമിയുടെ കൈപിടിച്ച് സ്കൂൾ അങ്കണത്തിൽ വന്ന ആ നവോഥാന നായകനെ മറന്ന് എന്ത് പ്രവേശനോത്സവം. ‘എന്‍റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കിളിർപ്പിക്കും’ എന്ന് ഘോരപ്രസംഗം നടത്തിയ ധീര നായകനെ ഓർമിച്ച് സെൽഫി പോയിന്‍റ് തയാറാക്കിയിരിക്കുകയാണ് തൈക്കാട് ഗവ.മോഡൽ എൽപി സകൂൾ അധികൃതർ. പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രത്തിന്‍റെ ഏടുകൾ കീറിമാറ്റപ്പെടുന്പോൾ മാറ്റത്തിന്‍റെ ശംഖൊലി മുഴങ്ങട്ടെ ഈ സെൽഫി പോയിന്‍റിലൂടെ. നമ്മുടെ കുട്ടികൾ ചരിത്രമറിഞ്ഞ് വളരട്ടെ. പഠനം നിഷേധിച്ച താഴ്ന്ന കുലത്തിൽ പിറന്ന പഞ്ചമിയെ സ്കൂളിൽ ചേർക്കണമെന്ന ആവശ്യവുമായി അവളുടെ കൈയും പിടിച്ച് മഹാത്മ അയ്യങ്കാളി സ്കൂളിന്‍റെ മുറ്റത്ത് വന്നു. എന്നാൽ താഴ്ന്ന…

Read More

പഠിക്കാൻ സർക്കാരും… എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകളിലെ അമിത ഫീസ്; പൊതുനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് എന്‍ട്രന്‍സ് കോച്ചിംഗ് ഫീസുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍. പല സ്ഥാപനങ്ങളും അമിതഫീസും പല നിരക്കും വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്ന സാഹചര്യത്തിലാണു മേഖലയില്‍ പൊതുനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. അമിതഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളടക്കം ഭൂരിഭാഗം കോച്ചിംഗ് സ്ഥാപനങ്ങളും സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാര്‍ഗനിര്‍ദേശങ്ങളോ നിലവിലില്ല. സംസ്ഥാനത്തെ പല കുട്ടികളും ഓപ്പണ്‍ സ്‌കൂളില്‍ രജിസ്‌ട്രേഷന്‍ നേടി ഇത്തരം സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നതായും മന്ത്രി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഭീമമായ ഫീസ് കുട്ടികളില്‍നിന്ന് ഈടാക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഭീമമായ ഫീസ് ഈടാക്കിയാണ് പല സ്‌കൂളുകളും പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ പലതും അംഗീകാരം ഇല്ലാത്തവയാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ഏകീകൃതമായി ഒരു ഫീസ് ഘടന രൂപപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫീസ് നിര്‍ണയം,…

Read More

ജനങ്ങളോട് അടുത്തിടപഴകുന്ന സർക്കാരിന്‍റെ പോലീസിനെ സൂക്ഷ്മതയോടെ നോക്കിക്കാണും; പോലീസിനുണ്ടാകേണ്ട ഗുണത്തെക്കുറിച്ച് ഓർമിപ്പിച്ച് പിണറായി വിജയൻ

‌‌തൃശൂർ: പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്ന സർക്കാർ സംവിധാനമെന്ന നിലയിൽ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണു പോലീസ്. ആരൊക്കെയായി കൂട്ടുകൂടണമെന്നും കൂട്ടുകൂടരുതെന്നും ഉദ്യോഗസ്ഥർ തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായ പ്രവർത്തനമായിരിക്കണം ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകേണ്ടത്. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് ചെയ്യേണ്ടാത്തതുമെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥർക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ കേരള പോലീസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുന്നതിനിടെയാണ്, അടുത്തിടെയുണ്ടായ സംഭവങ്ങളെ പരോക്ഷമായി പരാമർശിച്ചു മുഖ്യമന്ത്രിയുടെ വിമർശനം. പോലീസിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ബോധപൂർവമായ ഇടപെടലാണു സർക്കാർ നടത്തുന്നത്. സ്ത്രീകളുടെ പ്രത്യേക റിക്രൂട്ടിംഗ് യാഥാർഥ്യമാക്കി പ്രത്യേക സ്ത്രീ ബറ്റാലിയൻ രൂപവത്കരിച്ചത് അതിന്‍റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. 1308 വനിതകൾക്കാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമനം നൽകിയത്. ഈ സർക്കാരിന്‍റെ കാലത്ത് 1113 വനിതകളെ പോലീസിന്‍റെ ഭാഗമാക്കി. ലിംഗസമത്വത്തിന്‍റെ ആശയം ഉയർത്തിപ്പിടിച്ച് കേരള പോലീസിലേക്കു…

Read More

ലഹരിയെ അകറ്റി നിർത്താം; സ്കൂൾ പരിസരത്ത് നിരീക്ഷണം ശക്തമാക്കി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരിസരത്ത് ലഹരിക്കെതിരേ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ എക്സൈസ് ഏർപ്പെടുത്തിയതായി എക്സൈസ് മന്ത്രി എം.ബി.രാജേഷ് . സ്കൂൾ പരിസരത്തുനിന്ന് ലഹരി മാഫിയയെ അകറ്റിനിർത്താൻ ആവശ്യമായ വിവിധ നടപടികളാണ് എക്സൈസ് സ്വീകരിച്ചത്. അധ്യയന വർഷത്തിലുടനീളം പ്രവർത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം ഹൈക്കോടതി ജഡ്ജിമാരുടെ അധ്യക്ഷതയിൽ ചേർന്ന റീജണൽ ജ്യൂഡീഷൽ കൊളോക്യം നിർദേശിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ എക്സൈസ് സേന തയാറാക്കി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, വനിതാ ശിശുവികസനം, സാമൂഹ്യ നീതി, പോലീസ്, മെഡിക്കൽ എഡ്യൂക്കേഷൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കൊപ്പം ഈ എസ്ഒപി നടപ്പിലാക്കാനാവശ്യമായ നേതൃപരമായ ഇടപെടൽ എക്സൈസ് വകുപ്പിൽനിന്നുമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.കുട്ടികൾ മയക്കുമരുന്നിന്‍റെ കെണിയിൽ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹമാകെ പുലർത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. അധ്യാപകർ, പി ടി എ, വിദ്യാർഥി സംഘടനകൾ, വിവിധ ക്ലബ്ബുകൾ,…

Read More

കേറി വാ മക്കളേ… 39,94,944 കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്ക്: ഒന്നാം ക്ലാസിലേക്ക് 2,44,646 കുരുന്നുകള്‍; സംസ്ഥാനതല പ്രവേശനോത്സവം എളമക്കരയില്‍

കൊച്ചി: മധ്യവേനല്‍ അവധിക്കുശേഷം സംസ്ഥാനത്ത് ഇന്ന് ക്ലാസുകള്‍ ആംഭിക്കും. പ്രീപ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള 39,94,944 കുട്ടികളാണ് ഇന്നു സ്‌കൂളുകളിലെത്തുന്നത്. 2,44,646 കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് എറണാകുളത്ത് നടക്കും. എളമക്കര ജിഎച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി, മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാതല, ബ്ലോക്ക് തല പ്രവേശനോത്സവങ്ങളും അതത് സ്ഥലങ്ങളില്‍ നടക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതുക്കിയ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായിവരികയാണ്. യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസുകള്‍ ഈ മാസം 24ന് ആരംഭിക്കും. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒട്ടാകെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20,266…

Read More

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും, പോക്സോ നിയമങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും അവബോധം നൽകും; വി. ശിവൻകുട്ടി

തിരുവനന്തപുരം: എല്ലാ അധ്യാപകർക്കും ഇന്ത്യയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി കായിക തൊഴിൽ പരിശീലന രീതികൾ അധ്യാപകർക്ക് നൽകുമെന്നും പോക്സോ നിയമങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്മാർട്ട്‌ ക്ലാസുകളുടെ പ്രവർത്തനം സജീവമാക്കും. എല്ലാ രക്ഷിതാക്കളും പിടിഎ അംഗത്വം നിർബന്ധമായും ചെയ്യണമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സ്കൂൾ പിടിഎയ്ക്കെതിരേയും മന്ത്രി പ്രതികരിച്ചു. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാനെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ ഫണ്ട് എന്ന പേരിൽ ഭീമമായ തുക പിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഇത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളിൽ നിന്ന് പിടിഎ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല. സർക്കാർ നിശ്ചയിച്ച ചെറിയ തുകയെ…

Read More