തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിന് 57800 കോടി രൂപ കിട്ടാനുണ്ടെന്ന് സർക്കാർ പറയുന്നത് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ നടത്തുന്ന സമരം ജനങ്ങളെ കബളിപ്പിക്കാനാണ്. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സർക്കാരുമായി ഒത്തുകളിയും അന്തർധാരയുമുണ്ട്. മുഖ്യമന്ത്രിക്കെതിരെയും എസ്എഫ്ഐഒയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാർ ഊതിവീർപ്പിച്ച പല കണക്കുകൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. നിയമസഭയിൽ ഒരു കണക്കും പുറത്ത് മറ്റൊരു കണക്കുമാണ് സർക്കാർ പറയുന്നത്. നിയമസഭയിൽ സർക്കാരിന്റെ കള്ളക്കണക്ക് പ്രതിപക്ഷം പൊളിച്ചടുക്കിയതാണ്. കേന്ദ്രത്തിന്റെ അവഗണന പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മറച്ച് വയ്ക്കാൻ ജനങ്ങളെ കബളിപ്പിക്കുന്ന സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ കേന്ദ്രസർക്കാരിനെതിരെ നടത്തിയ സമരത്തെ പിന്തുണയ്ക്കുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പല കാര്യങ്ങളിലും അഡ്ജസ്റ്റ്മെന്റ് നടക്കുകയാണ്.…
Read MoreCategory: Top News
കോട്ടയം യുഡിഎഫിന്റെ കോട്ടയെന്ന് നാട്ടകം സുരേഷ്, മോദിയുടെ ഗാരന്റിയിൽ താമരവിരിയുമെന്ന് ലിജിൻ; എ.വി.റസൽ ഉറപ്പിച്ചു പറയുന്നതിങ്ങനെ…
കോട്ടയം: റബറില്‍ ജീവിതം ഉലയാന്‍ കാരണക്കാര്‍ ആര്, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുന്നതാര് തുടങ്ങി ചൂടേറിയ രാഷ്ട്രീയ ചര്‍ച്ച. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ ആരോപണങ്ങളും അവകാശങ്ങളുമായി നേതാക്കള്‍ അണിനിരന്നു. സിപിഎം സെക്രട്ടറി എ.വി. റസല്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ എന്നിവരാണ് സംവാദത്തിനെത്തിയത്. നേതാക്കള്‍ നിലപാടുകള്‍ അവതരിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ആദ്യ ചോദ്യം സിപിഎം ജില്ലാ സെക്രട്ടറി റസലിനോടായിരുന്നു. റബര്‍ വിലയിടിവായിരുന്നു വിഷയം. പ്രകടന പത്രികയിലെ ഉറപ്പ് 250 രൂപ എന്തുകൊണ്ട് കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ല, ക്ഷേമ പെന്ഷന് വിതരണം മുടങ്ങാന്‍ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍. ആസിയാന്‍ കരാറാണ് വിലയിടിനു കാരണമെന്നും കോണ്‍ഗ്രസും ബിജെപിയുമാണ് ഉത്തരവാദിയെന്നും റസല്‍. വാഗ്ദാനം ചെയ്ത 250 രൂപ നല്‍കുമെന്നും ഭരണം ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.റസലിന്റെ…
Read Moreഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാൻ സാധ്യതയെന്നു നിയമവിദഗ്ധർ; അന്വേഷണസംഘം അടുത്തഘട്ടത്തിലേക്ക്
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ വ്യാജ ലഹരിമരുന്നുകേസിൽ നിരപരാധിയായിട്ടും 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന ഉടമ ഷീലസണ്ണിക്ക് നഷ്ടപരിഹാരം കിട്ടാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യണമെന്ന് നിയമവിദഗ്ധർ പറയുന്നു. നിലവിൽ ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തിട്ടില്ല. ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നൽകണമെന്ന് റിട്ട. ജസ്റ്റിസ് ബി.കെമാൽ പാഷ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.72 ദിവസം ഈ പാവം സ്ത്രീ എന്തിന് ജയിലിൽ കിടന്നു ? അവരെ ഇത് ജീവിതകാലം വേട്ടയാടില്ലേ ? അവർ കരഞ്ഞു പറഞ്ഞു കുറ്റക്കാരിയല്ലെന്ന്. ഇത് അന്വേഷിക്കാൻ സാധിക്കാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥർ. സാധാരണക്കാരന് വേണ്ടി ആരും ഒന്നും ചെയ്യില്ലേ ? – കെമാൽ പാഷ ചോദിച്ചു. അന്വേഷണസംഘം അടുത്തഘട്ടത്തിലേക്ക്വ്യാജലഹരിമരുന്നു കേസിൽ ബ്യൂട്ടിപാർലർ ഉടമയെക്കുറിച്ച് എക്സൈസിന് വ്യാജവിവരം നൽകിയ എറണാകുളം തൃപ്പൂണിത്തുറ…
Read Moreഫെഡറലിസ സംരക്ഷണത്തിന് കേരളത്തിന്റെ പോരാട്ടം; കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം
ദില്ലി: കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ ധർണ തുടങ്ങി. ഫെഡറലിസം സംരക്ഷിക്കുക എന്ന ബാനർ ഉയർത്തി നീങ്ങുന്ന പ്രതിഷേധ ധർണയിൽ മുഖ്യമന്ത്രിയെ കൂടാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടത് മന്ത്രിമാരും ജനപ്രതിനിധികളും, എൽഡിഎഫ് നേതാക്കൾ, ഡിഎംകെ, എഎപി പ്രതിനിധികൾ എന്നിവരും പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്. ഉച്ചയ്ക്ക് ഒന്നോടെ പ്രതിഷേധം അവസാനിപ്പിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ല.
Read Moreപ്രായം 90 , പെൻഷനുവേണ്ടി റോഡിലിറങ്ങേണ്ട ഗതികേടിൽ വണ്ടിപ്പെരിയാറിലെ പൊന്നമ്മ
ഇടുക്കി: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ബുധനാഴ്ച കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്. പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന് മായനും അറിയിച്ചു. കിടപ്പു രോഗിയായിട്ടും വീട്ടിൽ വന്ന് മസ്റ്ററിംഗ് നടപടിയും നടത്തിയിട്ടില്ലെന്നും മായൻ കൂട്ടിച്ചേർത്തു. പ്രതിഷേധത്തെ തുടർന്ന് റോഡിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു. ഇതോടെ വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.
Read Moreഎന്തൊരു ചൂടാണിത്! മാർച്ച് എത്തും മുമ്പേ വെന്തുരുകി പാലക്കാട്; വേനൽമഴ ലഭിച്ചില്ലെങ്കിൽ ചൂട് 40 ഡിഗ്രിയിൽ എത്തിയേക്കും
പാലക്കാട്: മാർച്ച് മാസത്തിലേക്ക് എത്തുന്നതിന് മുൻപേ വെന്തുരുകി പാലക്കാട്. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് ഇടമഴ ലഭിച്ചില്ലെങ്കിൽ അടുത്തമാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ ഒരു മാതിരിപ്പെട്ട ചൂടൊന്നും പാലക്കാട്ടുകാർക്ക് ഏൽക്കുന്നതല്ല. അതേസമയം ഇത്തവണ പാലക്കാട്ടുകാർ ശരിക്കും വിയർത്തു കുളിക്കുകയാണ്. 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് കഴിഞ്ഞ 10 ദിവസത്തിലേറെയായി പാലക്കാടിന്റെ താപനില. ഏറ്റവും ചൂട് അനുഭവപ്പെടുന്നത് മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവടങ്ങളിലാണ്. രാവിലെ 10 മണിയാകുമ്പോഴേക്കും പുറത്തിറങ്ങിയാൽ വെയിലേറ്റ് വാടി കരിഞ്ഞുപോകുന്ന അവസ്ഥയാണ്. ഈ അവസ്ഥ തുടർന്നു കഴിഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നതാണ്. ഇങ്ങനെ ചൂട് കൂടിവരികയാണെങ്കിൽ മാർച്ച് പകുതിയോടെ 40 ഡിഗ്രിയിൽ ചൂട് എത്തുമെന്നാണ് വിലയിരുത്തൽ. .
Read Moreചാലക്കുടി ബ്യൂട്ടിപാർലർ വ്യാജ മയക്കുമരുന്നു കേസ്; നാരായണദാസിന്റെ മറ്റു കേസുകൾ പരിശോധിക്കുന്നു
തൃശൂർ: ചാലക്കുടി ബ്യൂട്ടി പാർലർ വ്യാജ മയക്കുമരുന്നു കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്ത എറണാകുളം സ്വദേശി നാരായണദാസിനെതിരെയുള്ള മുൻ കേസുകൾ അന്വേഷണസംഘം പരിശോധിക്കുന്നു. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരേ പോലീസിന് വ്യാജ വിവരം നൽകിയ നാരായണദാസ് നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 28 ലക്ഷത്തിന്റെ വഞ്ചന കേസ് ഇയാൾക്കെതിരെയുണ്ട്. ഇതിൽ ജാമ്യത്തിൽ കഴിയുന്പോഴാണ് ഷീലസണ്ണിയുടെ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർക്കുന്നത്. ഇപ്പോൾ ഹൈക്കോടതിയിൽ ഇയാൾ തന്നെ പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. ഇയാളുടെ എല്ലാ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. എറണാകുളം തൃപ്പൂണിത്തുറ എരൂർ ദർശനം റോഡിലുള്ള ഇയാളുടെ വീട് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. എറണാകുളം വഴക്കാല സ്വദേശി അസ്ലമിനെ 27 ലക്ഷം രൂപ തട്ടിയെടുത്ത് പറ്റിച്ച കേസിൽ 2022 ഡിസംബർ 22 ന് ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. ബിസിനസിന് വേണ്ടിയെന്ന പേരിൽ 18 ലക്ഷം…
Read Moreതണ്ണീർക്കൊമ്പന്റെ ജഡത്തിനു മുമ്പിൽ ഫോട്ടോഷൂട്ട്; ഫോട്ടോ എടുത്തതു തെളിവിനുവേണ്ടിയെന്നു ഡിഎഫ്ഒ
കോഴിക്കോട്: തണ്ണീർക്കൊമ്പന്റെ ജഡത്തിനു മുമ്പിൽ ഫോട്ടോഷൂട്ട് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോയൽ. തണ്ണീർക്കൊമ്പന്റെ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ കർണാടക സംഘത്തിന്റെ ഡയറക്ടറായ സിസിഎഫിന്റെ നിർദേശപ്രകാരമാണു ഫോട്ടോ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ സമയത്ത് സന്നിഹിതരായവരെക്കുറിച്ചുള്ള തെളിവിനു വേണ്ടിയാണു പോസ്റ്റ്മോർട്ടത്തിനു മുൻപും ശേഷവും ഫോട്ടോ എടുത്തത്. അവർ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അതു നിഷേധിക്കാൻ സാധിക്കില്ലെന്നും ഡിഎഫ്ഒ പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനായി എടുത്ത ഫോട്ടോ പുറത്തുപോയതുമായി ബന്ധപ്പെട്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ‘‘തണ്ണീർക്കൊമ്പന് കർണാടകയിൽവച്ചു മരണം സംഭവിച്ചതിനാൽ അവിടുത്തെ വനംവകുപ്പിന്റെ നേതൃത്വത്തിൽ സംയുക്തമായാണു പോസ്റ്റ്മോർട്ടം നടത്തിയത്. അതിന്റെ ഭാഗമായി തെളിവിനു വേണ്ടിയാണു കർണാടക വനംവകുപ്പിന്റെ നിർദേശപ്രകാരം ഫോട്ടോകളും വിഡിയോകളും എടുത്തത്. അല്ലാതെ ഏതെങ്കിലും മാധ്യമങ്ങളിൽ കൊടുത്ത് പ്രശസ്തി നേടാൻ ആയിരുന്നില്ല. ബോധമുള്ള ഒരാളും അത്തരത്തിൽ ചെയ്യുമെന്നും വിശ്വസിക്കുന്നില്ല’ – ഡിഎഫ്ഒ…
Read More‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടേതാണ്’; ഗോഡ്സെ പ്രകീർത്തനം; ഷൈജ ആണ്ടവനെതിരേ പ്രതിഷേധം കടുപ്പിച്ച് യുവജന സംഘടനകൾ
കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ് ചെയ്ത എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരേ പ്രതിഷേധം ശക്തം. കോഴിക്കോട് എൻഐടിയിലേക്ക് ഇന്ന് വിവിധ യുവജന സംഘടനകൾ മാർച്ച് നടത്തും. രാവിലെ 10 നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച്. 12 ന് യൂത്ത് കോൺഗ്രസ് കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി പ്രഖ്യാപിച്ച മാർച്ച് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് എംഎസ്എഫും എൻഐടി ക്യാമ്പസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഡ്സയെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ കമന്റിട്ട പ്രൊഫസർ ഷൈജ ആണ്ടവനെ കാമ്പസിൽ നിന്ന് പുറത്താക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടെതാണ്’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം. ഗോഡ്സെ…
Read Moreകഞ്ചാവ് ലഹരിയിൽ കാറിൽ മരണപ്പാച്ചിൽ; ദമ്പതികളെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയക്കും
കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ അമിത വേഗത്തിൽ കാറോടിച്ച് മണിക്കൂറുകളോളം ഭീതി പടർത്തിയ ദമ്പതികളെ കോടതിയിൽ ഹാജരാക്കാതെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും. ഇന്നലെ മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയാണ് കാറിൽ ദമ്പതികൾ മരണപ്പാച്ചിൽ നടത്തിയത്. സംഭവത്തിൽ കായംകുളം സ്വദേശി അരുൺ കുമാർ, ഭാര്യ ധനുഷ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ഇവരുടെ കാർ റോഡിന് കുറുകെ ക്രെയിൻ നിർത്തിയാണ് പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ തയാറാകാഞ്ഞ ഇവരെ ഒടുവിൽ പോലീസ് ബലം പ്രയോഗിച്ചാണ് ഇറക്കിയത്. കാറിൽ നിന്ന് കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള അളവില്‍ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ തട്ടിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ…
Read More