പിടിതരാതെ താറാവുമുട്ട വില കുതിക്കുന്നു; മലയാളിക്ക് ഓംലറ്റടിക്കാൻ മുട്ട അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തണം; ഞെട്ടിക്കുന്ന വിലയിങ്ങനെ…

കോട്ടയം:  താറാവുമുട്ട വില 15 രൂപ കടന്നു. നാട്ടില്‍ താറാവുകൃഷി കുറഞ്ഞതിനാല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് മുട്ട എത്തുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വേനലില്‍ പക്ഷിപ്പനി പതിവായതോടെ താറാവുകൃഷി പാലക്കാട്ടേക്കും തമിഴ്നാട്ടിലേക്കും കുടിയേറി. കൂടാതെ തീറ്റവില താങ്ങാനാവുന്നതുമില്ല. കായലും തോടും മലിനമായതാണ് വേനലില്‍ പകര്‍ച്ചവ്യാധിക്കു കാരണമെന്നതിനാലാണ് താറാവുകളെ ലോറിയില്‍ കയറ്റി കര്‍ഷകര്‍ മറ്റിടങ്ങളിലേക്കു പോകുന്നത്. പാലക്കാടന്‍ പാടങ്ങളിലും ജലശേഖരങ്ങളിലും തീറ്റ സുലഭമാണ്. മുന്‍വര്‍ഷങ്ങളില്‍ രോഗം ബാധിച്ചു ചത്തതും കൊന്നൊടുക്കിയതുമായ താറാവുകള്‍ക്ക് നയാപൈസ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. താറാവു മുട്ടവില വര്‍ധിച്ചതോടെ മുട്ടക്കറിക്കും ഓംലറ്റിനും വില ഉയര്‍ന്നു.

Read More

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ 20 സീറ്റും നേടാൻ താൻ കണ്ണൂരിൽ മത്സരിക്കും; കെ.കെ. ഷൈലജ എതിരാ­ളി­യ­ല്ലെന്ന് കെ. സു­ധാ­ക­രന്‍

കൊച്ചി: പാർലമെന്‍റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെ­ട്ടാല്‍ ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ കണ്ണൂരില്‍ മത്സ­­രിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്. ര­ണ്ട് പദവിയും ഒന്നിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മല്‍സരിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞ­ത്. എ­ന്നാല്‍ 20 സീറ്റും നേ­ടാന്‍ വേ­ണ്ടി ഹൈ­ക്ക­മാന്‍­ഡ് അത്ത­ര­മൊ­രു തീ­രു­മാ­ന­മെടുത്താല്‍ ത­നി­ക്ക് നി­ഷേ­ധി­ക്കാ­നാ­വില്ല. താന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സു­ധാ­ക­രന്‍ പ­റഞ്ഞു. കണ്ണൂരില്‍ കെ.കെ.ഷൈലജ ശക്തയായ എതിരാ­ളി­യ­ല്ലെന്നും സു­ധാ­ക­രന്‍ പ്ര­തി­ക­രിച്ചു. അവര്‍ പ്രഗത്ഭയായ സ്ഥാനാര്‍ഥിയാണെന്ന് തോന്നുന്നില്ലെ­ന്നും സു­ധാ­ക­രന്‍ പ­റഞ്ഞു.  

Read More

പേപ്പർ രഹിതമാകണം ഇവിടം..! കുടിയൻമാരെ ഊറ്റുന്ന പരിഷ്കാരം; മദ്യം സഞ്ചിയിലാക്കി നൽകി 10 രൂപ  ഇടാക്കാനൊരുങ്ങി ബെവ്കോ

തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് നൽകില്ല. പകരം തുണി സഞ്ചിയിലിട്ട് നൽകും. മദ്യം പൊതിഞ്ഞ് നൽകിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചു. മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വിൽപനശാലകളിൽ കടലാസിന്‍റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നൽകുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.

Read More

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്: മാ­ന­ന്ത­വാ­ടി­യില്‍ വീണ്ടും കാട്ടാ­ന ആ­ക്ര­മ­ണം. കര്‍­ണാ­ട­ക വ­നം­വ­കു­പ്പ് പി­ടി­കൂ­ടി റേ­ഡി­യോ കോ­ളര്‍ ഘ­ടി­പ്പിച്ച മോ­ഴ­യാ­ന­യാ­ണ് ജ­ന­വാ­സ­മേ­ഖ­മേ­ഖ­ല­യില്‍ ഇ­റ­ങ്ങി­യത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവർ അജിയാണ് കൊല്ലപ്പെട്ടത്. വീ­ടി­ന്‍റെ മ­തില്‍ ത­കര്‍­ത്ത് അ­ക­ത്തു­ ക­യറി­യ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ മാ­ന­ന്ത­വാ­ടി മെ­ഡി­ക്കല്‍ കോ­ള­ജി­ൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  പു­ലര്‍­ച്ചെ നാ­ല­ര­യോ­ടെ­യാ­ണ് ആ­ന­ ജനവാസമേഖലയിൽ എത്തിയത്. ആദ്യം കൊ­യി­ലേ­രി-താ­ന്നി­ക്കല്‍ പ­രി­സ­ര­ത്താ­ണ് ആ­ന നി­ല­യു­റ­പ്പി­ച്ചി­രു­ന്നത്. നി­ല­വില്‍ പട­മ­ല ഭാ­ഗ­ത്താ­ണ് ആ­ന ഉ­ള്ള­ത്. നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ക്കൊമ്പന്‍ ഇറങ്ങിയ പ്രദേശത്തിന് അടുത്താണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് സംഘമെത്തി ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. 

Read More

തത്തമ്മേ പൂച്ചപൂച്ച… എക്സാലോജിക് വിവാദത്തിൽ എന്ത് മറുപടി കൊടുക്കണമെന്ന് അണികളെ നേതൃത്വം പഠിപ്പിക്കും; സിപിഎം ലോക്കൽ, ബ്രാഞ്ച് തലത്തിൽ വിശദീകരണ ക്ലാസ്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സാലോജിക് വിവാദം ബാധിക്കുമെന്ന ആശങ്കയിൽ സിപിഎം നേതൃത്വം. രാഷ്ട്രീയപ്രേരിതമായ പ്രശ്നമാണെന്നും തെറ്റായ കാര്യങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും അണികളെ ബോധ്യപ്പെടുത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. ഇതിനായി ലോക്കൽ, ബ്രാഞ്ച് തലത്തിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും. ജനങ്ങൾ സംശയം ചോദിച്ചാൽ എന്ത് മറുപടി പറയണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് താഴെതട്ടിലുള്ള പ്രവർത്തകർക്ക് നൽകാൻ ഉദ്ദേശിച്ചിരിക്കുന്നത്. ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ ഉത്തരവ് മുതൽ എസ്എഫ്ഐഒ യുടെ അന്വേഷണം വരെയുള്ള കാര്യങ്ങളാണ് പാർട്ടി അണികളെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിക്കിനെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് വരുത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മക്കൾക്കെതിരെയുണ്ടായ വിവാദങ്ങളിൽ പാർട്ടി മറുപടി പറയാത്തതെന്താണെന്ന ചോദ്യങ്ങൾക്കും എന്ത് മറുപടി കൊടുക്കണമെന്ന് അണികളെ നേതൃത്വം പറഞ്ഞ് പഠിപ്പിക്കും. അതേസമയം എക്സാലോജിക്കിനെതിരെയുള്ള എസ്എഫ്ഐഒ യുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ കർണാടക…

Read More

അച്ഛന് പ്രായം 52, മകന് പ്രായം 24; സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, കൊലപാതകശ്രമം, ഭവനഭേദനം ഉൾപ്പെടെ കുറ്റകൃത്യത്തിൽ സമൻമാർ; ഒടുവിൽ…

കാഞ്ഞിരപ്പള്ളി: വളർന്നപ്പോൾ മകൻ അച്ഛനെ കണ്ട് പഠിച്ചത് അതോപോലെ നടപ്പാക്കി. ഇപ്പോൾ നാട്ടിലെ ശല്യക്കാരായി ഇരുവരും. ഒടുവിൽ പോലീസ് ഇടപെട്ടു.  ജില്ലയിലെ സ്ഥിരം കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് നാടുകടത്തി. കാഞ്ഞിരപ്പള്ളി വണ്ടന്‍പാറ കുന്നേല്‍ ഷിബു (52), ഇയാളുടെ മകന്‍ അരുണ്‍ (24) എന്നിവരെയാണ് നാടുകടത്തിയത്. സ്ഥിരം കുറ്റവാളികളായ ഇവര്‍ക്കെതിരേ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരും കാഞ്ഞിരപ്പള്ളി, മണിമല സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളില്‍ പ്രതികളാണ്. ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസം സൃഷ്ടിക്കുന്ന സ്ഥിരം കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നതെന്നും തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരേ കാപ്പ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

Read More

പോലീസ് ജീപ്പിടിച്ച് യുവകർഷകന് ദാരുണാന്ത്യം; വാഹനത്തിനടിയിൽപ്പെട്ട യുവാവിനെ 5 മീറ്ററോളം  ദൂരം നിരക്കിക്കൊണ്ടുപോയി; നടുക്കുന്ന കാഴ്ചയെന്ന് നാട്ടുകാർ

എടത്വ: പോലീസ് വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവ ക്ഷീരകര്‍ഷകന്‍ മരിച്ചു. എടത്വ ഇരുപതില്‍ചിറ ബേബി വര്‍ഗീസ്-സുനി ദന്പതികളുടെ മകന്‍ ബി. സാനിയാണ് (29) മരിച്ചത്. ഇന്നലെ രാത്രി 8.30 ന് പച്ച ലൂര്‍ദ് മാതാ ആശുപത്രിക്കു സമീപമാണ് അപകടം. ആലപ്പുഴ ഭാഗത്തുനിന്നുവന്ന പോലീസ് ജീപ്പും പച്ചയിലേക്കു പോകുകയായിരുന്ന സാനിയുടെ സ്‌കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്‍റെ അടിയില്‍പ്പെട്ട സ്‌കൂട്ടറും സാനിയും 5 മീറ്ററോളം നിരങ്ങി നിങ്ങിയ ശേഷമാണ് നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സാനിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സിഐയുടെ ജീപ്പാണ് അപകടത്തിലപ്പെട്ടത്. മാതാവ്. സുനി. സഹോദരങ്ങള്‍. സോബിച്ചന്‍, സിബിച്ചന്‍.

Read More

”അവനെന്‍റെ കൂടെപ്പിറപ്പല്ലേ”..! സഹോദരന് കരൾ പകുത്തുനൽകുന്നത് ഭാര്യ എതിർത്തു; വ്യക്തിഗത അവകാശത്തെ മാനിക്കേണ്ടതുണ്ടെന്ന് കോടതി

ഭോപ്പാല്‍: ഭാര്യയുടെ എതിര്‍പ്പ് മറികടന്ന് സഹോദരന് കരള്‍ നല്‍കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റീസ് രാജ്‌മോഹന്‍ സിംഗിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍റേതാണ് വിധി. “ഭര്‍ത്താവിന്‍റെ ആരോഗ്യം കരുതിയായിരിക്കാം കരള്‍ ദാനം ചെയ്യുന്നതിനെ ഭാര്യ എതിര്‍ത്തത്. എന്നാല്‍ ഭര്‍ത്താവിന്‍റെ വ്യക്തിഗത അവകാശത്തെ മാനിക്കേണ്ടതുണ്ട്. അതിനാല്‍ കരള്‍ ദാനം ചെയ്യാന്‍ അനുവാദം നല്‍കുന്നതായി’ കോടതി വ്യക്തമാക്കി. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവന്ന വ്യക്തിക്ക് കരള്‍ നല്‍കാമെന്ന് സഹോദരന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കരള്‍ നല്‍കുന്നത് ഇയാളുടെ ഭാര്യ എതിര്‍ത്തതോടെയാണ് വിഷയം കോടതിയിലെത്തിയത്.

Read More

വൈക്കത്ത് ട്രെയിനിൽ നിന്ന് ചാടിയത് കൊല്ലത്തുകാരൻ; ചാടാനുണ്ടായ കാരണത്തെക്കുറിച്ച് യാത്രക്കാർക്ക് ചിലത് പറയാനുണ്ട്; രക്ഷയായത് ആ വീഡിയോ ദൃശ്യം

വൈക്കം: കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവ് ചാടിയത്, തിരക്കേറിയ കംപാർട്ട്മെന്‍റിലിരുന്ന് പുകവലിച്ചതിന് യാത്രക്കാർ റെയിൽവേ പോലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ. ഇതിനെത്തുടർന്ന് റെയിൽവേ പോലീസും ടിടിആറും കംപാർട്ട്മെന്‍റിലെത്തിയിരുന്നു. ട്രെയിനിന്‍റെ വാതിലിൽ നിന്നു യാത്ര ചെയ്യുകയായിരുന്ന ഇയാൾ പിന്നാലെ ചവിട്ടുപടിയിലേക്ക് അപകടകരമായ രീതിയിൽ ഇറങ്ങി നിന്നു. ഇയാൾ ലഹരിയിലായിരുന്നെന്ന് സംശയമുണ്ട്. കൊല്ലം ചവറയിൽ എം.ബി. അൻസാർ(26) ആണ് ട്രെയിനിൽ നിന്ന് എടുത്തുചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30ന് കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന വേണാട് എക്സ്പ്രസിലായിരുന്നു സംഭവം. ചാടാനുണ്ടായ കാരണം വ്യക്തമല്ല. പോലീസും യാത്രക്കാരും നോക്കി നിൽക്കെയാണ് ഇയാ‍ൾ ചാടിയത്. ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യുന്ന യുവാവിനോട് പോലീസ് ഉദ്യോഗസ്ഥനും ടിടിആറും അകത്തേക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. തുടർന്ന് അപ്രതീക്ഷിതമായി അൻസാർ ഖാൻ പുറത്തേക്ക് ചാടി. ഈ ദൃശ്യം പോലീസ്…

Read More

ട്രെയിൻ യാത്രികയുടെ മാല കവർന്ന് കള്ളൻ ഓടിപ്പോയി; സ്വർണം പണയംവച്ച്, ഭക്ഷണവും കഴിച്ച്, പച്ചക്കറിയും വാങ്ങിയെത്തിയ കള്ളനെ മൂന്നു മണിക്കൂറിനുള്ളിൽ പൊക്കി പോലീസ്…

ആലുവ: ട്രെയിനിൽ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന വൃദ്ധയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) മണിക്കൂറുകൾക്കകം പിടികൂടി. കോട്ടയം-നിലമ്പൂർ ട്രെയിൻ ആലുവ സ്റ്റേഷൻ വിടുന്നതിനിടെയിൽ ഇന്നലെ രാവിലെ 7.50നാണ് സംഭവം. സംഭവം നടന്നത്. ആലുവ കുന്നത്തേരി എസ്എൻഡിപി റോഡിൽ മോളത്ത് പറമ്പിൽ ജിബിൻ ഗോപാലകൃഷ്ണൻ (36)നെയാണ് തായിക്കാട്ടുകര മാന്ത്രക്കൽ ഭാഗത്തുനിന്നും പിടികൂടിയത്. ആലുവ ആർപിഎഫ് ഇൻസ്പെക്ടർ മനോജ്കുമാർ ഒതോയത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിന്തുടർന്ന് വലയിലാക്കിയത്. നിലമ്പൂരിലേക്ക് പോകുന്ന മുൻഭാഗത്തെ ജനറൽ കമ്പാർട്ടുമെന്‍റിൽ ഇരുന്നിരുന്ന കോട്ടയം വെള്ളൂർ മാവെല്ലൂർ നമയത്ത് ദേശം എസ് സ്ക്വയറിൽ ശ്യാമള (70)യുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്. ആലുവ സ്റ്റേഷൻ വിടുന്നതിനിടെ മൂന്നാം നമ്പർ പ്ളാറ്റ് ഫോമിൽ നിന്ന പ്രതി ചാടി കയറി മാല പൊട്ടിച്ച് ചാടി ഇറങ്ങുകയാണ് ചെയ്തത്. ശ്യാമള ബഹളം വെച്ചപ്പോൾ സഹയാത്രികർ…

Read More