തൃശൂർ: ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം വിലക്കി ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നല്കി. .എപിപി പ്രൊഡക്ഷൻ മാനേജർ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ സിനിമയുടെ ചിത്രീകരണം വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജോർജ് ദേവസ്വം കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാൽ ഈ അപേക്ഷ തള്ളുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജി.സിനിമാ ചിത്രീകരണം ഭക്തർക്ക് സ്വതന്ത്രമായി ആരാധന നടത്തുന്നതിന് തടസമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്ഷേത്രമൈതാനത്ത് ചിത്രീകരണത്തിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വിലയിരുത്തി. ഇതിന് പുറമേ, ചിത്രീകരണം അനുവദിച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് മലിനമാകും. വടക്കുംനാഥ ക്ഷേത്ര വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക്…
Read MoreCategory: Top News
മകളുടെ പ്രണയം ഇതര മതക്കാരനുമായി; മർദനത്തിന് ശേഷം വിഷം കഴിപ്പിച്ച് കൊല്ലാൻ ശ്രമം; നടക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി: മകളുടെ പ്രണയം ഇതര മതക്കാരനുമായി.14 വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്. നടക്കുന്ന സംഭം കൊച്ചിയിൽ. അബീസ് എന്നയാളാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ ദേഹത്താകെ കമ്പിവടി കൊണ്ട് അടിച്ചശഷം ഇയാള്‍ വിഷം വായില്‍ ബലമായി ഒഴിച്ചുകൊടുത്തു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഅക്ഷരം പഠിപ്പിക്കുന്നവരോടും അവഗണന; സാക്ഷരത പ്രേരക്മാർക്ക് വേതനം ലഭിച്ചിട്ട് മാസങ്ങൾ
അനുമോൾ ജോയ്കണ്ണൂര്: സാക്ഷരത പ്രേരക്മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍ വിന്യാസിക്കാൻ ഓർഡർ വന്നിട്ടും നിയമനം നടത്താൻ വൈകുന്നതായി ആരോപണം. സെപ്റ്റംബർ 23 നാണ് പ്രേരക്മാരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കാൻ ഓർഡർ വന്നത്. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രേരകുമാര്‍ നിസഹകരണ സമരത്തിലാണ്. ഇതുകൊണ്ട് തുല്യതാ രജിസ്ട്രേഷന് നാലിലൊന്ന് മാത്രമാണ് നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ ചര്‍ച്ച നടന്നത് ഒരു തവണ മാത്രമാണ്. ജൂൺ മുതൽ ഇവരുടെ ശന്പളവും മുടങ്ങിയിരിക്കുകയാണ്. ഓണത്തിന് ലഭിച്ചത് മേയ് മാസത്തെ വേതനമാണ്. അതും മുഴുവനായി ലഭിച്ചില്ല. ഓണം അലവന്‍സായി ആയിരം രൂപ ലഭിച്ചു. നേരത്തെയുണ്ടായിരുന്ന ഉത്സവബത്തയും ഇല്ലാതായി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർ നിയമനം നടത്തുന്നതിന് മുന്‍പ് സെപ്റ്റംബർ മാസം വരെയുള്ള ശന്പളം സാക്ഷരത മിഷനും പിന്നീട് തദ്ദേശ സ്ഥാപനങ്ങളും നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഓഡർ വന്നതല്ലാതെ ശന്പള കുടിശിക…
Read Moreകേരളീയത്തിനു വർണാഭ തുടക്കം; ഉത്സവത്തിമിർപ്പിൽ തലസ്ഥാനം; കേരളം ലോകത്തിനു മാതൃകയെന്ന മുഖ്യമന്ത്രി
തിരുവനന്തപുരം: ഐക്യകേരളം ജന്മമെടുത്തിട്ട് 67 വർഷങ്ങൾ പൂർത്തിയാക്കുന്ന ഇന്ന് മലയാളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കേരളീയം -2023 തലസ്ഥാനനഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിമിർപ്പിലാക്കി. ദിവസങ്ങൾക്കു മുന്നേ തന്നെ നഗരം ദീപാലംക-തമായി. കവടിയാർ മുതൽ കിഴക്കേക്കോട്ടവരെ അലങ്കാരവിളക്കുകളുടെ സ്വർണവെളിച്ചത്തിൽ നഗരം മുങ്ങി. 40 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്.കലാപരിപാടികൾ, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ മാറ്റുരയ്ക്കും. കനകക്കുന്നിൽ വിവിധ സെൽഫി പോയിന്റുകളും ഉണ്ട്. ചലച്ചിത്ര അക്കാദമി കേരളീയത്തിന്റെ ഭാഗമായി കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ എന്നീ തിയേറ്ററുകളിലാണ് സൗജന്യ പ്രദർശനം. തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാനവേദികളിൽ ആരോഗ്യവകുപ്പിന്റെയും, ഫയർ ഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. കേരളം ലോകത്തിനു…
Read Moreലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറും, പിന്നിൽ നിന്ന് കഴുത്തിന് കുത്തിപ്പിടിച്ച് മോഷണം; മൊട്ട അരുണും തട്ട് നിജാസും പോലീസ് പിടിയിൽ
ആലപ്പുഴ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം കവർച്ച നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കലവൂർ എഎൻ കോളനിയിൽ അരുൺ (മൊട്ട-28), മണ്ണഞ്ചേരി മണിമല വീട്ടിൽ നിജാസ് (തട്ട്-27) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ കൈനകരി സ്വദേശിയാണ് കവർച്ചയ്ക്ക് ഇരയായത്. ഇയാൾ ജോലികഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ്ഡി കോളജിനു മുൻവശത്തുവച്ച് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ മോഷ്ടാക്കൾ ചങ്ങനാശേരി ജംഗ്ഷനു സമീപത്തുവച്ച് ഇയാളുടെ കഴുത്തിന് ചുറ്റിപിടിച്ച് മർദിക്കുകയായിരുന്നു. പിന്നീട്കൈവശമുണ്ടായിരുന്ന പേഴ്സ് ബലമായി പിടിച്ചുവാങ്ങി 2400 രൂപ കവർന്നു. ബൈക്കിന്റെ താക്കോൽ ഊരി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read Moreകാമുകിയെ കൂട്ടബലാൽസംഗത്തിനിരയാക്കി; കാമുകന്റെ ചതിയിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടി; കൊടുംക്രൂരതയ്ക്ക് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് കോടതി
നാദാപുരം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. മൊയിലോത്തറ തെക്കേ പറമ്പത്ത് സായൂജ് (26), അടുക്കത്ത് പാറച്ചാലിൽ ഷിബു (36), മൊയിലോത്തറ മഞ്ഞീമ്മൽ രാഹുൽ (24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് അതിവേഗ (പോക്സോ) കോടതി ജഡ്ജ് എം.ശുഹൈബ് ശിക്ഷിച്ചത്. ഒന്ന്, മൂന്ന്,നാല് പ്രതികളായ സായൂജ്, രാഹുൽ, അക്ഷയ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോൾ രണ്ടാം പ്രതിയ്ക്ക് 30 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി സായൂജ് 1,75, 000 രൂപയും മൂന്നാം പ്രതി രാഹുൽ നാലാം പ്രതി അക്ഷയ് എന്നിവർക്ക് 1,50,000 രൂപയും പിഴ വിധിച്ചു. രണ്ടാംപ്രതി ഷിബു 30 വർഷം കഠിനതടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും നൽകണം. വിവിധ വകുപ്പുകളിലാണ് ശിക്ഷ.…
Read Moreആലപ്പുഴയിൽ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ ആക്രമണം; മോഷണ ശ്രമമല്ലെന്ന നിഗമനത്തിൽ പോലീസ്
ചേർത്തല: ആലപ്പുഴയിൽ ശ്രീനാരായണ ഗുരുമന്ദിരത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. കാട്ടൂർ കോർത്തുശേരി 506-ാം നമ്പർ ശാഖയുടെ ഗുരുമന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകർത്തു. സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പുലർച്ചെ അഞ്ചോടെയാണ് സംഭവം. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ആക്രമണത്തിന്റെ വിവരം പുറത്തറിയുന്നത്. ഗേറ്റ് തകർത്ത് ദൂരേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. യൂത്ത് മൂവ്മെന്റിന്റെ കൊടിയും ബോർഡുകളും തകർത്തു. കാണിക്കവഞ്ചിയും തകർത്തെങ്കിലും പണം നഷ്ടമായിട്ടില്ല. ഇതിനാൽ മോഷണശ്രമമല്ലെന്ന നിഗമനത്തിലാണ് പോലീസ്.
Read Moreസിബിഐ അഭിഭാഷകൻ ഇത്തവണ എത്തിയില്ല; ലാവ്ലിൻ കേസ് 36-ാം തവണയും മാറ്റിവച്ചു
ന്യൂഡൽഹി:എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുപ്പത്തിയാറാം തവണ കേസ് മാറ്റിവയ്ക്കുന്നത് സിബിഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാത്തതിനാൽ.. കേസ് പരിഗണിക്കുന്ന പുതിയ തീയതി കോടതി വ്യക്തമാക്കിയിട്ടില്ല. ഇത് 36-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടതെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്. വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.…
Read Moreമാവോയിസ്റ്റുകൾ ഫോറസ്റ്റ് വാച്ചർമാരെ വെടിവച്ചത് തണ്ടർബോൾട്ടെന്ന സംശയത്തിൽ
ഇരിട്ടി: മാവോയിസ്റ്റുകൾ ഫോറസ്റ്റ് വാച്ചർമാരെ വെടിവച്ചത് തീവ്രവാദവിരുദ്ധ സ്ക്വാഡായ തണ്ടർബോൾട്ട് സംഘമാണെന്ന് തെറ്റിദ്ധരിച്ചെന്നു സംശയം. വാച്ചർമാർ ധരിച്ചിരുന്നത് തണ്ടർ ബോൾട്ടിന്റേതിനോട് സാമ്യമുള്ള യൂണിഫോം ആയിരുന്നു. ഇതുമൂലം തണ്ടർബോൾട്ടെന്ന് തെറ്റിദ്ധരിച്ചാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ താത്കാലിക വാച്ചർമാരായ എബിൻ( 26), സിജോ (28), ബോബസ് (25) എന്നിവർക്കുനേരേ അഞ്ചംഗ മാവോയിസ്റ്റ് സംഘം ഏഴ് റൗണ്ട് വെടിവച്ചത്. വെടിവയ്പിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും മാവോയിസ്റ്റുകൾക്ക് മുന്നിൽനിന്നു രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ വീണ് മൂന്ന് വനപാലകർക്കും ചെറിയ പരിക്കുകളേറ്റു. വെടി ഉതിർത്ത സംഭവത്തിൽ മാവോയിസ്റ്റുകളുടെ പേരിൽ യുഎപിഎ കുറ്റം ചുമത്തി. ആറളം പോലീസ് മാവോയിസ്റ്റ് നേതാവ് മൊയ്തീനെ ഒന്നാം പ്രതിയാക്കിയും സംഘത്തിനെതിരേയും കേസെടുത്തു. വനംവകുപ്പിന്റെ നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് അമ്പലപ്പാറയിലുള്ള ക്യാമ്പ് ഷെട്ടിലേക്ക് പോവുകയായിരുന്നു വനപാലക സംഘം. ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ചാവച്ചിയിലെ ക്യാമ്പ്…
Read Moreകളമശേരി ബോംബ് സ്ഫോടനക്കേസിൽ തെളിവെടുപ്പ് തുടങ്ങി; നിര്‍ണായക തെളിവു തേടി ഡൊമിനിക് മാര്‍ട്ടിനുമായി അത്താണിയിലെ വീട്ടില്‍ പോലീസ് സംഘം
സ്വന്തം ലേഖിക കൊച്ചി: കളമശേരി സമ്ര കണ്വന്ഷന് സെന്ററില്‍ യഹോവസാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തില്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. ഇന്നലെ അര്‍ധരാത്രി കളമശേരി എആര്‍ ക്യാമ്പില്‍നിന്ന് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഇന്ന് രാവിലെ 9.40 ഓടെ അന്വേഷണ ഉദ്യോഗസ്ഥന് ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയുമായി ഇയാളുടെ ആലുവ അത്താണിയിലെ തറവാട്ടു വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നതിനുശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്. കേസിലെ ഏറെ നിര്‍ണായകമായ വീടാണിത്. ദേശീയപാതയോടു ചേര്‍ന്നുള്ള ഈ വീട്ടിലെ ടെറസിലാണ് പ്രതി ഡൊമിനിക് മാര്ട്ടിന് ബോംബ് ഉണ്ടാക്കിയതെന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെളിവെടുപ്പ് ഈ വീട്ടില്‍തന്നെ നടത്തുന്നത്.ഞായറാഴ്ച ബോംബ് സ്ഫോടനം നടത്തുന്നതിന് മുമ്പുള്ള പല ദിവസങ്ങളിലും ഇയാള്‍ ഇവിടെ…
Read More