ചെന്നൈ: തൂത്തുക്കുടിയില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. മാരി സെല്‍വം(22), ഭാര്യ കാര്‍ത്തിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം ഇവരെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു. മാരി സെല്‍വവും കാര്‍ത്തികയും ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം കഴിച്ചത്. ഇരുവരും ഒരേ ജാതിയില്പ്പെട്ടവരായിരുന്നെങ്കിലും മാരി സെല്‍വം സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് കാര്‍ത്തികയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. കഴിഞ്ഞ മാസം 30ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയശേഷം രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. കാര്‍ത്തികയുടെ അച്ഛന് അയച്ച സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Read MoreCategory: Top News
പറ്റ് കാശ് ചോദിച്ച തട്ടുകടക്കാരന്റെ കഴുത്തിന് കുത്തി യുവാവ്; നടുക്കുന്ന സംഭവം ചെങ്ങളത്ത് ; മുപ്പത്തിമൂന്നുകാരനായ പ്രതിക്ക് നിരവധി ക്രിമിനൽ കേസുണ്ടെന്ന് പോലീസ്
കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പില്‍ പി.ആര്. റിയാസ് (33)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വെളുപ്പിനെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ സമയത്ത് പറ്റ് കാശ് ചോദിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇയാള്‍ ജീവനക്കാരനെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടു ജീവനക്കാരന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കുമരകം സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരേ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ക്രിമിനല്ക്കേസുണ്ട്.
Read Moreവേറെ വഴിയില്ല, എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടും; മറ്റ് സാധനങ്ങളുടെ വില വർധിച്ചത് ചൂണ്ടിക്കാട്ടി മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. നിരക്കുവർധനയില്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ജനങ്ങൾ ഇതിനായി തയാറാകണമെന്നും മന്ത്രി. റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ടുപോകുക മാത്രമേ നിർവാഹമുള്ളൂ. അത്ര വലിയ ചാർജ് വർധനയില്ലെന്നും മറ്റെല്ലാ സാധനങ്ങളുടെയും വില വർധിച്ചല്ലോയെന്നും വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.വരവുചിലവ് കണക്ക് നോക്കി ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ബോർഡ് നഷ്ടത്തിലായാൽ അത് കടമെടുപ്പിനെ ബാധിക്കും. ഇലക്ട്രിസിറ്റി ബോർഡിന്റെ ചെലവുകൾ കമ്മിയാക്കാൻ പുനഃക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടും; വേറെ വഴിയില്ല, ജനങ്ങൾ തയാറാകണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലായി യൂണിറ്റൊന്നിന് 10 മുതൽ 30 പൈസ വരെയാണ് വർധന. ഇതിനു പുറമേ പ്രതിമാസം നൽകേണ്ട ഫിക്സഡ് ചാർജും കുത്തനെ കൂട്ടി. ഫിക്സഡ് ചാർജ് ഇനത്തിൽ അഞ്ചു രൂപ മുതൽ 20 രൂപ വരെയുള്ള…
Read Moreആട്ടിൻ കുട്ടിയെ പീഡിപ്പിച്ച് കൊന്നു; നഗ്നനായി യുവാവ് തൊഴുത്തിലേക്ക് കയറുന്ന ദൃശ്യം പുറത്ത്; പ്രതിയെ തേടി പോലീസ്
തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിലെത്തി പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്. നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്. തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിലെത്തി പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് പീഡിപ്പിച്ച് കൊന്നത്. നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇയാളെ പിടികൂടാനായിട്ടില്ല. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി…
Read Moreവാഹനാപകടം കൂടുന്പോഴും അമിക്കസ് ക്യൂറി റിപ്പോർട്ട് അലമാരയിൽ
റെനീഷ് മാത്യുകണ്ണൂർ: സംസ്ഥാനത്ത് എഐ കാമറ വച്ചിട്ടും റോഡപകടങ്ങൾ കുറയാത്ത സാഹചര്യത്തിൽ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട അമിക്കസ് ക്യൂറി റിപ്പോർട്ട് നടപ്പാക്കാൻ തയാറാകാതെ സർക്കാർ. സ്കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് വടക്കാഞ്ചേരിയിൽ അപകടത്തിപ്പെട്ട് അഞ്ചുകുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ച സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും വർധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ നിർദേശങ്ങൾ സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തിരുന്നു. 2022 ഒക്ടോബർ അഞ്ചിനായിരുന്നു വടക്കാഞ്ചേരി അപകടം. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് അന്ന് കേസ് എടുത്തത്. 97 കിലോമീറ്റർ വേഗതയിൽ പോയ വാഹനം നിയന്ത്രിക്കാൻ റോഡിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആരും ഉണ്ടായില്ല എന്നത് അന്ന് വിവാദമായിരുന്നു. ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി അപകടങ്ങൾ തടയാൻ ആറ് നിർദേശങ്ങൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മീഷണറെ നിയമിക്കുക, സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിനെ…
Read Moreബില്ലുകളില്‍ ഒപ്പിടാത്ത ഗവർണറെ പൂട്ടാനൊരുങ്ങി സർക്കാർ; സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു; നടപടി നിയമോപദേശം തേടിയശേഷം
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവർണറെ കോടതിയിൽ നേരിടാൻ സംസ്ഥാന സർക്കാർ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരേയാണ് ഹര്‍ജി. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ലെന്നും മൂന്ന് ബില്ലുകളിൽ രണ്ട് വർഷത്തിലേറെയായി അടയിരിക്കുന്നുവെന്നും മൂന്ന് ബില്ലുകൾ പിടിച്ചുവച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ 200ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കണം. ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗവർണർ ബില്ലിൽ ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയയ്ക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്കുന്നു. എന്നാല്‍ ഗവർണർ തീരുമാനം…
Read Moreഅജ്ഞാതരോഗം: തലശേരിയിൽ മൂന്നു കോടതികൾ അടച്ചു; 30 ജീവനക്കാരുടെ രക്തസാമ്പിളുകൾ ആലപ്പുഴയിലേക്ക്; രോഗം ബാധിച്ചവരുടെ വീടുകളിലുള്ളവർക്ക് അസുഖം പകർന്നിട്ടില്ല
തലശേരി: ജില്ലാ കോടതി കെട്ടിട സമുഛയത്തിൽ പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ ജോലി ചെയ്യുന്ന ജഡ്ജിമാർക്കും ജീവനക്കാർക്കും അജ്ഞാതരോഗം പിടിപെട്ടതോടെ ഹൈക്കോടതിയുടെ അനുമതിയോടെ മൂന്ന് കോടതികൾ അടച്ചിട്ടു. അഡീഷണൽ ജില്ലാ കോടതികളും പ്രിൻസിപ്പൽ സബ് കോടതിയുമാണ് അടച്ചിട്ടത്. ഇന്നലെ മെഡിക്കൽ സംഘം മുപ്പത് പേരിൽനിന്നായി ശേഖരിച്ച രക്തവും സ്രവവും പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ശരീരത്തിൽ കുരുക്കളും ചൊറിച്ചിലും പനിയുമാണ് രോഗ ലക്ഷണം. രണ്ട് വനിത ജഡ്ജിമാർ ഉൾപ്പെടെ മൂന്ന് പേരാണ് ഇപ്പോൾ ചികിത്സ തേടിയിട്ടുള്ളത്. ഒരേ കെട്ടിടത്തിൽ താഴെയും മുകളിലുമായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളുമായി ബന്ധപ്പെടുന്നവർക്കാർക്ക് രോഗബാധയുള്ളത്. രോഗം ബാധിച്ചവരുടെ വീടുകളിലുള്ളവർക്ക് രോഗം പകർന്നിട്ടില്ലായെന്നത് ആശ്വാസകരമായിട്ടുണ്ട്. രക്ത-സ്രവ പരിശോധന റിപ്പോർട്ട് വരാതെ രോഗ കാരണം പറയാൻ സാധിക്കില്ലെന്ന് മെഡിക്കൽ സംഘം പറഞ്ഞു. ജില്ലാ കോടതിക്കായി പണി പൂർത്തിയായി വരുന്ന എട്ട് നിലയുള്ള പുതിയ കോർട്ട് കോംപ്ലക്സ്…
Read Moreഈ എംപി മാസടാ… വിദ്യാർഥികളെ കയറ്റാതെ പാഞ്ഞുപോയ ബസ് തടഞ്ഞു നിർത്തി രമ്യ ഹരിദാസ് എംപി; ഒടുവിൽ ബസ് ജീവനക്കാരൻ മാപ്പ് പറഞ്ഞ് പ്രശ്നത്തിന് പരിഹാരം
തൃശൂർ: വിദ്യാർഥികൾ പിന്നാലെ ഓടിയിട്ടും നിർത്താതെ പോയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി രമ്യാ ഹരിദാസ് എംപി. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. കോളജിന് മുന്നിൽ ഒരു ബസും നിർത്തില്ലെന്ന വിദ്യാർഥികൾ പരാതി പറഞ്ഞതിന് പിന്നാലെ വിദ്യാർഥികൾക്കൊപ്പം റോഡിൽ നിന്ന് രമ്യ ഹരിദാസ് ബസ് തടഞ്ഞു നിർത്തി വിദ്യാർഥികളെ കയറ്റുകയായിരുന്നു. എന്നാൽ ഇതു വഴി വന്ന ഒരു ബസ് ജീവനക്കാർ അത് ദീർഘദൂര ബസാണെന്നും വിദ്യാർഥികളെ കയറ്റാനാകില്ലെന്നും പറഞ്ഞതോടെ രംഗം വഷളായി. തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടു. എംപിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പോലീസിനെ വിളിച്ചുവരുത്തിയാണ് വിദ്യാർഥികളെ ബസിൽ കയറ്റിയത്. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു.
Read Moreകറന്റ് പോയി,തിരിച്ചു വന്നപ്പോൾ എസ്എഫ് ഐക്ക് 11 വോട്ടിന്റെ വിജയം; കേരളവര്‍മ കോളജില്‍ റീ കൗണ്ടിംഗില്‍ കൃത്രിമമെന്ന് ആരോപണം; ആദ്യം ജയിച്ച കെഎസ്യു സ്ഥാനാര്‍ഥി തോറ്റു
തൃശൂര്‍: നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ ചെയര്‍മാനായി എസ്എഫ്ഐ. റീ കൗണ്ടിംഗിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥി കെ.എസ്.അനിരുദ്ധന് 11 വോട്ടുകള്‍ക്ക് വിജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്. കോളജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്യു സ്ഥാനാര്‍ഥി ജയിക്കുന്നത്. ഇതോടെ കെഎസ്യു പ്രവര്‍ത്തകര്‍ ആഘോഷവും തുടങ്ങി. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വീണ്ടും എണ്ണിയപ്പോൾ കെഎസ്യുവിന് മൂന്നു വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എന്നാൽ വീണ്ടും എസ്എഫ്ഐ റീ കൗണ്ടിംഗ് ആവശ്യപ്പെട്ടു. തുടർന്ന് അർധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് 11 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപനം വന്നത്. എന്നാല്‍ റീ കൗണ്ടിംഗ് കെഎസ്യു ബഹിഷ്കരിച്ചിരുന്നു. റീ കൗണ്ടിംഗില്‍ അട്ടിമറി നടന്നെന്നാണ് കെഎസ്യു ആരോപിക്കുന്നത്.…
Read Moreമുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി;പിന്നിൽ ഏഴാം ക്ലാസുകാരൻ
മുഖ്യമന്ത്രി പിണറായി വിജയനു നേരെ വധ ഭീഷണി. ഫോൺ കോളിലൂടെയാണ് വധ ഭീഷണി സന്ദശം ഉയർത്തിയത്. പോലീസ് ആസ്ഥാനത്തേക്കാണ് സന്ദേശമെത്തിയത്. പൊലീസിന്റെ എമര്‍ജന്‍സി സപ്പോര്‍ട്ടിങ് നമ്പരായ 112ലേക്ക് വിളിച്ചാണ് വധഭീഷണി മുഴക്കിയത്. ഇന്നലെ വൈകുന്നേരം അഞ്ചേ കാലോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് ഫോണ്‍ വന്നത്.ഫോണിലൂടെ ആദ്യം മുഖ്യമന്ത്രിയെ അസഭ്യം പറയുകയും പിന്നീട് വകവരുത്തുമെന്നു പറയുകയും ചെയ്തു. അന്വേഷണത്തിൽ സ്കൂ ള്‍ വിദ്യാര്‍ത്ഥിയാണ് ഭീഷണി സന്ദേശമയച്ചതിന് പിന്നിലെന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് പറഞ്ഞു. എറണാകുളം സ്വദേശിയായ ഏഴാംക്ലാസുകാരനാണ് വിളിച്ചതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ രണ്ടാമത്തെ വധഭീഷണിയാണിത്.
Read More