കുമരകം: ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടും വള്ളവും കൂട്ടിയിടിച്ചു വെള്ളത്തില്‍വീണു മരിച്ച അനശ്വരയ്ക്ക് നീന്തല്‍ അറിയാമായിരുന്നിട്ടും ജീവന് നഷ്ടടപ്പെടാന്‍ ഇടയാക്കിയത് അയ്മനം നിവാസികളെ കണ്ണീരിലാഴ്ത്തി. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പ്രതീക്ഷയായ രണ്ട് പെണ് മക്കളില്‍ മൂത്തകുട്ടിയാണ് ഇന്നലെ എന്നേക്കുമായി വേര്‍പിരഞ്ഞത്. അനശ്വര മുങ്ങിമരിക്കാന്‍ ഇടയാക്കിയത് സഞ്ചാരയോഗ്യമായ വഴികളുടെ അഭാവമാണ്. നല്ല വഴികളും പാലങ്ങളും ഇല്ലാത്ത ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അയ്മനം പഞ്ചായത്ത് പ്രഥമ സ്ഥാനത്താണ്. കുട്ടനാടന്‍ ഗ്രാമമായ അയ്മനത്തെ ജനങ്ങള്‍ സമീപത്തെ പ്രധാന റോഡുകളില്‍ എത്താന്‍ ഇപ്പോഴും ആശ്രയിക്കുന്നത് ജലമാര്‍ഗമാണ്. അനശ്വര വെച്ചൂര്‍ സെന്റ് മൈക്കിള്‍ സ്കൂളിലെത്തുന്നത് വള്ളത്തില്‍ ചീപ്പുങ്കലിലെത്തി അവിടെനിന്നു ബസിലാണ്. നിത്യേന വള്ളത്തില്‍ യാത്ര ചെയ്യുന്നുണ്ടെങ്കിലും അപകടം ഉണ്ടായാല്‍ ഒരു സുരക്ഷ ക്രമീകരണവുമില്ല. ബോട്ടുകളിലെന്ന പോല ലൈഫ് ജാക്കറ്റ് വള്ളങ്ങളില്‍ ആരും കരുതാറില്ല. പതിവായി അനുജത്തി ദയക്കൊപ്പമാണ് ദിവസവും വള്ളത്തില്‍ ചീപ്പുങ്കലിലേക്കുള്ള യാത്ര. ഇന്നലെ അപകടമുണ്ടാകുമ്പോള്‍ വള്ളത്തില്‍ വല്യച്ചനും…
Read MoreCategory: Top News
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്ത് കേരള പൊലീസ്
സൈബര്‍ സെല്‍ എസ് ഐയുടെ പരാതിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കളമശ്ശേരി സാമ്രാ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യല്‍ മീഡിയയിലൂടെ കേരളത്തിൽ ലഹള ഉണ്ടാക്കാനും ഒരു മതവിഭാഗത്തിനെതിരെ സ്പര്‍ധ ഉണ്ടാക്കാനും ശ്രമിച്ചു എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പലസ്തീൻ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവെച്ചെന്നും പൊലീസ് പറയുന്നു. ഐപിസി 153, 153എ എന്നീ വകുപ്പുകളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. കളമശ്ശേരി സ്ഫോടനത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന പ്രീണന നയമാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്നാൽ ഇന്നലെ ഇതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടും വിഷമാണെന്നും, അത് ആക്ഷേപമല്ല അദ്ദേഹത്തിന് അലങ്കാരമായിരിക്കുമെന്ന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്. സമാധാനാന്തരീക്ഷവും…
Read Moreകോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍
കോഴിക്കോട് ലോഡ്ജിൽ യുവാവിന് വെടിയേറ്റു. കോഴിക്കോട് പേരാപേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഉടൻ തന്നെ യുവാവിനെ ആശുപത്രയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് ആദ്യം കൊണ്ട് പോയെങ്കിലും സ്ഥിതി വഷളായതോടെ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
Read Moreകേന്ദ്രമന്ത്രി കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ
കൊച്ചി: കേന്ദ്രമന്ത്രിയെ ഇന്നലെ വിഷം എന്നാണ് പറഞ്ഞതെങ്കിൽ ഇന്ന് കൊടുംവിഷം വമിപ്പിക്കുന്ന വർഗീയവാദിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ. രാജീവ് ചന്ദ്രശേഖർ നടത്തിയത് വിടുവായത്തമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പലസ്തീൻ അനുകൂലികളെ കേസിൽ പെടുത്താനാണ് രാജീവ് ചന്ദ്രശേഖറും കൂട്ടരും ശ്രമിക്കുന്നത്. രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിന്റേതായ രീതി സ്വീകരിക്കുകയാണ്. രാജ്യത്തെ ഒരു മന്ത്രിയാണ് അദ്ദേഹം. ആ മന്ത്രിക്ക് അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം. പോലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണു രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തുന്നത്. അവർ അത്തരം പ്രത്യേക മാനസികാവസ്ഥയിലാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നല്ല രീതിയിലാണു മുന്നോട്ടു പോകുന്നത്. കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിൻ പറഞ്ഞതിനപ്പുറം മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നു പോലീസ് അന്വേഷിക്കും. പരുക്കേറ്റവർക്ക് ആശുപത്രിയിൽ നല്ല രീതിയിലുള്ള…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് കുത്തേറ്റു
തെലങ്കാനയിൽ സ്ഥാനാർഥിക്ക് കുത്തേറ്റു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് കുത്തേറ്റത്. ബിആർഎസ് സ്ഥാനാർഥി കോത്ത പ്രഭാകറിനാണ് കുത്തേറ്റത്. കോത്ത പ്രഭാകറിന്റെ വയറിനാണ് കുത്തേറ്റത്. ദുബാക്ക് നിയമസഭാ സ്ഥാനാർഥിയാണ് ഇദ്ദേഹം. ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്ന് ഒരാളെത്തി സ്ഥാനാർഥിയെ കുത്തി വീഴ്ത്തുകയായിരുന്നു.സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തില്‍ പ്രചാരണത്തിനിടെയാണ് കോത്ത പ്രഭാകറിനു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സെക്കന്തരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreവനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതി; സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്; രണ്ടുവര്‍ഷമോ അതില്‍ കുടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം
കോഴിക്കോട്: വനിതാമാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന് സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ്. ഇന്നലെ വൈകുന്നേരം മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവം നടന്ന കോഴിക്കോട് കെപിഎം ട്രൈസെൻഡ ഹോട്ടലില്‍ എത്തി മഹസര്‍ തയാറാക്കുകയും ചെയ്തു. നിലവില്‍ നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുമായി ഇതുവരെയുള്ള നടപടിക്രമങ്ങള്‍ സംസാരിച്ചശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിലവില്‍ സ്റ്റേഷന് ജാമ്യം ലഭിക്കാത്ത 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രണ്ടുവര്‍ഷമോ അതില്‍ കുടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സുരേഷ്ഗോപിയെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുകയാണ്. നടന് സിനിമാമേഖലയില്‍ നിന്നും പിന്തുണ അറിയിച്ച് നിരവധിപേര്‍ രംഗത്തെത്തി. മാപ്പപേക്ഷിച്ച ശേഷവും വേട്ടയാടുന്നത് ശരിയല്ലെന്നും രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിക്കുന്നുവെന്നുമാണ് ഒരു വിഭാഗം പറയുന്നത്.…
Read Moreകളമശേരി ബോംബ് സ്ഫോടത്തിന് ഉപയോഗിച്ചത് 50 ഗുണ്ടുകൾ; ആളിക്കത്തിക്കാൻ 8 ലിറ്റര്‍ പെട്രോൾ; ഡൊമിനിക്കിന്റെ ദുബായി ബന്ധത്തെക്കുറിച്ച് അന്വേഷണം
സ്വന്തം ലേഖികകൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സാമ്രാ കണ്വന്ഷന് സെന്ററിലെ ബോംബ് സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്ട്ടിന് സ്ഫോടനത്തിനായി ഉപയോഗിച്ചത് 50 ഗുണ്ടുകള്‍. ഇവ വാങ്ങിയത് തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ നിന്നാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായി വിവരം. സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്ലാസ്റ്റിക് കവറുകളിലായി കൺവൻഷൻ സെന്ററിൽ രണ്ടിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാര്ട്ടിന് പോലീസിന് മൊഴി നല്‍കിയതായാണ് അറിയാൻ കഴിഞ്ഞത്. നേരത്തെ ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്സിലാണെന്നായിരുന്നു വിവരങ്ങൾ പുറത്തുവന്നത്. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് റിമോട്ട് ഉപയോഗിച്ച് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. കൊച്ചിയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നായി ഏഴു തവണയാണ് പെട്രോള്‍ വാങ്ങിയത്. 3000 രൂപയാണ് ബോംബ് നിർമാണത്തനായി പ്രതി ചെലവാക്കിയതെന്നാണ് വിവരം. പ്രതിയെ എന്‍ഐഎയും ചോദ്യം ചെയ്യുന്നുണ്ട്.…
Read Moreയഹോവസാക്ഷികൾ; അമേരിക്കയിൽ സ്ഥാപിച്ച മതവിഭാഗം; ദൈവപുത്രനെ അംഗീകരിക്കാത്തവർ; രക്തദാനം അംഗീകരിക്കാത്ത വിഭാഗം
1872ൽ ചാൾസ് ടാസെ റസൽ അമേരിക്കയിൽ സ്ഥാപിച്ച മതവിഭാഗമാണിത്. ക്രൈസ്തവ സഭകളുടേതിൽനിന്നു വിഭിന്നമായി യഹോവസാക്ഷികൾ പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല. യഹോവയാണ് എല്ലാത്തിന്റെയും സ്രഷ്ടാവ് എന്നാണ് ഈ വിഭാഗത്തിന്റെ വിശ്വാസം. യേശുക്രിസ്തു ദൈവപുത്രനാണെങ്കിലും ദൈവമായി ഇവർ അംഗീകരിക്കുന്നില്ല. യേശുവിന്റെ പ്രബോധനങ്ങളും ഉപമകളുമാണ് ഇവരും പാലിക്കുന്നത്. അതിനാൽ തങ്ങൾ ക്രൈസ്തവരാണെന്ന് യഹോവസാക്ഷികൾ അവകാശപ്പെടുന്നു. രക്തദാനം അംഗീകരിക്കാത്ത ഈ വിഭാഗം പരസ്ത്രീ/പുരുഷ ബന്ധം ഒഴിച്ചുള്ള കാരണങ്ങളിൽ വിവാഹമോചനം അനുവദിക്കില്ല. ദേശീയഗാനം ആലപിക്കുന്നതിനെയും ഇവർ എതിർക്കുന്നു. വികേന്ദ്രീകൃത ഘടനയുള്ള ഇവർക്ക് കേന്ദ്ര നേതൃത്വമില്ല. ലോകമാകെയുള്ള 85 ലക്ഷം അംഗങ്ങളിൽ ഇന്ത്യയിലുള്ളത് 56,000 പേർ മാത്രമാണ്. ഇവരുടെ ആരാധനാലയത്തിന് രാജ്യ ഹാൾ(കിംഗ്ഡം ഹാൾ) എന്നാണു പേര്.
Read Moreജീവന് വേണ്ടി ഓടുന്നതിനിടെ തിരിഞ്ഞുനോക്കി; തീ പടര്‍ന്നു നിലവിളിക്കുന്ന നിരവധിയാളുകള്‍, അതുകണ്ടിട്ട് ഓടി രക്ഷപ്പെടാൻ മനസു വന്നില്ല; വേദനയോടെ ആന്റണി പറഞ്ഞതിങ്ങനെ…
കൊച്ചി: “”ഉഗ്രശബ്ദം കേട്ട് ഞെട്ടലോടെ കണ്ണു തുറക്കുന്പോൾ മുന്നില്‍ ആളിപ്പടരുന്ന തീ. ചുറ്റും നിന്നവർ നാലുപാടും ചിതറിയോടുന്നു. കാരണമറിയാതെ ആദ്യം ഞാനും എങ്ങോട്ടെന്നില്ലാതെ ഓടി. തിരിഞ്ഞൊന്നു നോക്കിയപ്പോള്‍ ശരീരത്തില്‍ തീ പടര്‍ന്നു നിലവിളിക്കുന്ന നിരവധിയാളുകള്‍. അതുകണ്ടിട്ട് ഓടി രക്ഷപ്പെടാൻ മനസു വന്നില്ല’’. കളമശേരി സ്വദേശി കെ.പി. ആന്റണിയുടെ വാക്കുകൾ. അവർക്കിടയിൽ ശരീരമാസകലം പൊള്ളലേറ്റ് കത്തിക്കരിഞ്ഞനിലയില്‍ കിടക്കുന്ന പെണ്‍കുട്ടിയുടെ ശരീരം. മരിച്ചുകഴിഞ്ഞുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ചെറിയൊരു അനക്കം കണ്ടതോടെ പിന്നെയൊട്ടും വൈകിയില്ല. അവള് ധരിച്ചിരുന്ന വസ്ത്രത്തില്‍ ആളിപ്പടരുകയായിരുന്ന തീ എങ്ങനെയോ കെടുത്തി കൈയിൽ കോരിയെടുത്ത് പുറത്തേക്ക് ഓടി. റബര്‍ കഷണം എടുത്തുയർത്തുന്നതുപോലെയാണു തോന്നിയത്. ഈ സമയം ആംബുലന്‍സുകളൊന്നും പുറത്തുണ്ടായിരുന്നില്ല. പരിപാടിക്കെത്തിയ ആരുടെയോ കാറിലാണ് ആശുപത്രിയിലേക്കു കയറ്റിവിട്ടത്. അവള് ഇപ്പോള്‍ ജീവനോടെ ഉണ്ടോയെന്നു തനിക്കറിയില്ലെന്ന് സ്ഫോടനം നടന്ന കണ്വന്ഷൻ സെന്ററിനു മുന്നിലെ മീഡിയനില്‍ ഏകനായി ഇരുന്ന് ആന്റണി പറഞ്ഞു.…
Read Moreകളമശേരി സ്ഫോടനം; വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് പത്തനംതിട്ടയിൽ
കളമശ്ശേരി സാമ്രാ കൺവൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിലാണ് ആദ്യ കേസ് എടുത്തത്. മതവിദ്വേഷം വളർത്തിയതിന് റിവ തോളൂർ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. കളമശ്ശേരിയിൽ എസ്ഡിപിഐ ബോംബ് ആക്രമണം നടത്തി എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഫെയ്സ്ബുക്ക് പ്രൊഫൈൽ പൊലീസ് നിരീക്ഷിച്ച് വരികയാണ്. അതേസമയം കേന്ദ്ര ഏജൻസികൾ കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ ആണെന്ന് ഉറപ്പിക്കുകയാണ്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. നാല് കവറുകളിലാണ് ഇയാൾ ബോംബ് വെച്ചത്. ശേഷം കവറുകൾ കസേരയുടെ അടിയിൽ സ്ഥാപിച്ചെന്നും ഇയാൾ പറഞ്ഞു. സ്ഫോടന വ്യാപ്തി കൂടുന്നതിനായി ബോംബിനൊപ്പം പെട്രോളും വച്ചിരുന്നെന്നും പറഞ്ഞു. സ്ഫോടനം നടന്നതിനു പിന്നാലെ ഇയാൾ ഫേസ്ബുക്ക് ലെെവ് പോയിരുന്നു. ബോംബ് വെച്ചതിനുള്ള വ്യക്തമായ കാരണം ഇയാൾ ലെെവിലൂടെ പറഞ്ഞിരുന്നു. ഐഇഡി പരിശീലനം ലഭിച്ചോയെന്നറിയാൻ പൊലീസ് ഇന്ന്…
Read More