ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചത്; ഡൊമിനിക്ക് മാർട്ടിൻ

കളമശേരി സാമ്രാ കൺവെൻഷൻ സെന്‍റ‌റിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ബോംബ് വെച്ച സംഭവം പ്രതിയുടെ മൊഴിയെടുത്തു. സ്ഫോടന സ്ഥലത്ത് തന്‍റെ ഭാര്യാ മാതാവും ഉണ്ടായിരുന്നു അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് താൻ ബോംബ് വെച്ചതെന്ന് കളമശേരി സ്ഫോടനക്കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടി മൊഴി നൽകി.  പ്ലാസ്റ്റിക് കവറുകളിലാണ് ബോംബ് സ്ഥാപിച്ചതെന്നും ഇയാൾ പറഞ്ഞു. ഇയാൾ ബോംബിനൊപ്പം പെട്രോളും വെച്ചിട്ടുണ്ടായിരുന്നു. സ്ഫോടനത്തിന്‍റെ വ്യാപ്തി കൂടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി പറഞ്ഞു.  നാല് കവറുകളിലായി ബോംബ് സ്ഥാപിച്ചു ശേഷം എല്ലാ കവറുകളും കസേരയുടെ അടി ഭാഗത്താണ് വെച്ചതെന്നും  ഡൊമിനിക് മൊഴി നൽകി.  കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ  ഇന്ന് രാവിലെ 10ന് സർവകക്ഷി യോഗം നടക്കും.  എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ…

Read More

ഞാനാണ് കൺവൻഷൻ സെന്‍ററിൽ ബോംബ് വെച്ചത്; ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കളമശ്ശേരി സാമ്ര കൺവൻഷൻ സെന്‍ററിൽ ഇന്ന് രാവിലെ ഉണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം പുരോഗമിക്കവെ ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൺവൻഷൻ സെന്‍ററിൽ ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. കൊച്ചി സ്വദേശിയാണ് ഇയാള്‍. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടക്കുന്നതിനു തൊട്ട് മുൻപ് ഒരാൾ നീല കാറിൽ അതി വേഗത്തിൽ ഓടിച്ചു പോയിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാർ പോയ വഴിയിലുള്ള ദൃശ്യങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ചു. അതിന്‍റെ ഭാഗമായി സ്ഫോടനം നടന്ന സഥലത്ത് നിന്നും കോമ്പാറ വഴി ആലുവയിലേക്ക് പോകുന്ന റൂട്ടിലുള്ള മണലിമുക്ക് എന്ന സ്ഥലത്തെ എവൺ എന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് എത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഒരു നീല കാർ അതിവേഗത്തിൽ ഇതു വഴി…

Read More

കളമശേരി സ്‌ഫോടനം; സംഭവസ്ഥലത്ത് കരിമരുന്നിന്‍റെ സാന്നിധ്യം

ഇന്ന് രാവിലെ കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സ്‌ഫോടനത്തില്‍ സംഭവസ്ഥലത്ത് കരിമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തി. വിദഗ്‌ദ സംഘമെത്തി കരിമരുന്നിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു. തീ പിടുത്തമുണ്ടാക്കുന്ന ലഘു സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഐഇഡിയ്ക്ക് സമാനമായ അതിനേക്കാല്‍ പ്രഹരശേഷി കുറഞ്ഞ വസ്തു ഉപയോഗിച്ചെന്ന് പൊട്ടിത്തെറി നടന്നെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്‍റലിജന്‍സ് ബ്യൂറോ സംഘവും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്. എന്നാൽ തീ പിടുത്തമുണ്ടാകുന്ന യാതൊരു തരത്തിലുമുള്ള വസ്തുക്കളും ഹാളിനുള്ളിൽ ഉണ്ടായിരുന്നില്ലെന്ന് സംഘാടകർ പറഞ്ഞു. എന്‍ഐഎ, എന്‍എസ്ജി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല. കൺവൻഷൻ ഹാളിൽ നടന്നത് ബോംബാക്രമണം ആണെന്ന പ്രാഥമിക സംശയം നിലനില്‍ക്കുന്നു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം. പൊട്ടിത്തെറിയില്‍ 35 പേര്‍ക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Read More

പെൺകുട്ടികൾ കലോത്സവത്തിനു പരിശീലനം നടത്തുന്ന സ്ഥലത്ത് വിദ്യാർഥി കറങ്ങി നടന്നു; ചോദ്യം ചെയ്ത അധ്യാപന്‍റെ കെെ തല്ലി ഒടിച്ചു

അധ്യാപകനു നേരെ വിദ്യാർഥിയുടെ ക്രൂരമർദനം. മർദ്ദനത്തിൽ അധ്യാപകന്‍റെ കൈക്കുഴ വേർപെട്ടു. കുറ്റിപ്പുറം പേരശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ വൈകിട്ടാണ് സംഭവം. അധ്യാപകനായ സജീഷിനെ പ്ലസ് വൺ വിദ്യാർഥി മർദിക്കുകയായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ നോക്കി നിൽക്കെയാണ് സംഭവം. കലോത്സവത്തിനു പരിശീലനം നടത്തുന്ന സ്ഥലത്ത് വിദ്യാർഥി കറങ്ങി നടക്കുന്നു എന്നാരോപിച്ച് അധ്യാപകൻ വിദ്യാർഥിയെ വഴക്ക് പറഞ്ഞു. ഇതിൽ പ്രകോപനമുണ്ടായതാണ് മർദനത്തിനു കാരണം. സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്‌ കൈമാറി. പെൺകുട്ടികൾ പരിശീലനം ചെയ്യുന്ന സ്ഥലത്ത് വിദ്യാർഥി കറങ്ങി നടക്കുന്നതിനെ അധ്യാപകൻ ചോദ്യം ചെയ്തു. എന്തിനാണ് കറങ്ങി നടക്കുന്നതെന്നു പറഞ്ഞ് വിദ്യാർഥിയെ വഴക്ക് പറയുകയും സ്കൂൾ പ്രിൻസിപ്പലിനു മുൻപിൽ എത്തിക്കുകയും ചെയ്തു. പ്രിൻസിപ്പലിന് മുന്നിൽ വെച്ച് പ്രകോപിതനായ വിദ്യാർഥി അധ്യാപകനെ മർദിക്കുകയായിരുന്നു. അധ്യാപകന്‍റെ കൈ പിറകിലേക്ക് തിരിച്ച് പുറത്തു ആഞ്ഞ് ചവിട്ടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.…

Read More

കളമശേരി കൺവെൻഷൻ സെന്‍ററിൽ സ്ഫോടനം; ഒരാൾ മരിച്ചു; 23 പേർക്ക് പരിക്ക്

കളമശേരിയിൽ സ്ഫോടനം. ഒരാൾ മരിച്ചു. 23 പേർക്ക് പരിക്ക്. എറണാകുളം യഹോവാ സാക്ഷികളുടെ കൺവൻഷൻ സെന്‍ററിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടന കാരണം ഇനിയും വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശേരിക്കു സമീപമുള്ള കൺവെൻഷൻ സെന്‍ററിൽ പല സ്ഥലങ്ങളിലായാണ് സ്ഫോടനം ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കൺവൻഷനിൽ പങ്കെടുത്തവർ പറയുന്നു. ഒരാഴ്‌ചയായി നടന്നു വരുന്ന കൺവൻഷന്‍റെ സമാപന ദിവസമായ ഇന്നാണ് സ്ഫോടനം ഉണ്ടായത്. കൺവെൻഷൻ തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്ഫോടനം നടന്നത്. ഹാളിന്‍റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു ഞായറാഴ്ച ആയതിനാൽ ധാരാളം ആളുകളുടെ സാനിധ്യം ഉണ്ടായിരുന്നു. രണ്ടായിരത്തിലധികം ആളുകളെ ഉൾക്കൊള്ളുന്ന കൺവൻഷൻ സെന്‍ററാണ് കളമശേരിയിൽ ഉള്ളത്. പോലീസും അഗ്നി ശമന സേനാ ആംഗങ്ങളും സഥലത്തെത്തി രക്ഷാ പ്രവർത്തന ദൗത്യം നടത്തുന്നു. സ്ഫോടനം നടന്ന ഹാൾ സീൽ ചെയ്തു.

Read More

ഷവർമ കഴിച്ച് യുവാവ് മരിച്ച സംഭവം; ഹോട്ടലുടമക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ്

എറണാകുളം കാക്കനാട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. രാഹുൽ. ഡി. നായരുടെ വീട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാർ പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരിശോധനാഫലം  കിട്ടിയശേഷം മാത്രമെ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്‌ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.

Read More

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ആരോഗ്യപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി

സ്വന്തം ലേഖകന്‍കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടർമാരുൾപ്പെടെയുള്ള പ്രതികളെപ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി. പ്രതികളായ ഡോ . രമേശൻ, ഡോ. ഷഹന , സ്റ്റാഫ് നഴ്സ് രഹന , മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. അപേക്ഷ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് സമർപ്പിച്ചു. പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. അപേക്ഷ സമർപ്പിക്കാൻ വൈകിയതോടെ ഹർഷിന വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായതിനാല്‍ ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശക്തമായ സമ്മര്‍ദം സര്‍ക്കിരിനുമേലുണ്ട്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹ‍ർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടറും രണ്ട് ആരോഗ്യപ്രവർത്തകരും കുറ്റക്കാരെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിക്കൊണ്ട് ജില്ലാ പോലീസ് മേധാവിക്ക് അയച്ച…

Read More

മുകേഷ് അംബാനിക്ക് നേരെ വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് സന്ദേശം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു. ഒക്‌ടോബർ 27നാണ് മുകേഷ് അംബാനിക്ക് ഇമെയിൽ സന്ദേശം വന്നത്. ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ‘‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’– എന്നാണ് ഇമെയിൽ വന്ന സന്ദേശം. എന്നാൽ ഇതാദ്യമായല്ല മുകേഷ് അംബാനിക്ക് നേരെ വധ ഭീഷണി സന്ദേശം. കഴിഞ്ഞ വർഷം മുകേഷ് അംബാനിക്ക് നേരെ വധ ഭീഷണി മുഴക്കി ഇമെയിൽ സന്ദേശം അയച്ച രാകേഷ് കുമാർ മിശ്ര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി സെക്‌ഷൻ 387, 506 (2) വകുപ്പ് പ്രകാരം മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ സംഭവത്തിൽ കേസെടുത്തു.

Read More

മനസിലായോ സാറെ, പണി ഇങ്ങനെയും വരുമെന്ന്… പതിമൂന്ന് മണിക്കൂർ ട്രെയിന്‍ വൈകി, യാത്ര മുടങ്ങി; യാത്രക്കാരന് റെയില്‍വേ 60,000 രൂപ നൽകാൻ ഉത്തരവ്

കൊച്ചി: ചെന്നൈ-ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂര്‍ വൈകിയതു മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന് ദക്ഷിണറെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജരായ കാര്‍ത്തിക് മോഹന്‍ ചെന്നൈയില്‍ കമ്പനിയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാൻ പോകുന്നതിനാണ് ചെന്നൈ-ആലപ്പി എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ട്രെയിന്‍ യാത്രയ്ക്കായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ട്രെയിന്‍ 13 മണിക്കൂര്‍ വൈകും എന്ന അറിയിപ്പ് റെയില്‍വേയില്‍നിന്നു ലഭിച്ചത്. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പരാതിക്കാരന് ചെന്നൈയില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുക്കാനായില്ല. റെയില്‍വേയുടെ നിരുത്തരവാദപരമായ ഈ പ്രവൃത്തികാരണം സാമ്പത്തിക, മാനസിക ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിൽ യാത്രക്കാരന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. എന്നാല്‍ യാത്രയുടെ ഉദ്ദേശ്യം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്നുമാണ് റെയില്‍വേ ഉന്നയിച്ച…

Read More

തൃക്കാക്കരയിലെ ഹോട്ടലുകളില്‍ മിന്നൽ പരിശോധന; 9 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഷവര്‍മ കഴിച്ച് ചികിത്സയിലായ കോട്ടയം സ്വദേശി മരിച്ച സംഭവത്തിനു പിന്നാലെ തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന. നിരവധി ഹോട്ടലുകളിൽ നിന്ന് വൃത്തിയില്ലാതെ പാചകം ചെയ്‌തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് ഹോട്ടലുകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. പല സ്ഥലത്തും പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇനിയുള്ള ദിവസങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്ന് വിവരം. സഹകരണ ആശുപത്രിയുടെ ക്യാന്‍റീനില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. ഷവർമ കഴിച്ച് മരിച്ച കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് മാവേലി ഹോട്ടലിൻ നിന്നാണ് ഷവർമ കഴിച്ചത്. രാഹുലിന്‍റെ ലാബ് പരിശോധന ഫലങ്ങള്‍ കിട്ടിയ ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ നിലപാട്.

Read More