സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അശ്ലീല പോസ്റ്റുകളെ സംബന്ധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി. സോഷ്യല്‍ മീഡിയയില്‍ വരുന്ന അശ്ലീല പോസ്റ്റുകള്‍ക്ക് ലൈക്കടിക്കുന്നത് കുറ്റകരമല്ലെന്നു പറഞ്ഞ കോടതി പോസ്റ്റ് പങ്കുവയ്ക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി. ഈ വിധി സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ ഇടപെടലുകള്‍ നടത്തുന്ന പോസ്റ്റുകളുടെ ഉള്ളടക്കങ്ങളെ സംബന്ധിച്ച് നിരവധി പേരുടെ സംശയ നിവാരണത്തിന് ഇട നല്‍കുന്നതാണ് കോടതി വിധി. അശ്ലീല പോസ്റ്റിന് ലൈക്കടിക്കുക എന്നു വച്ചാല്‍ അയാള്‍ ആ ഉള്ളടക്കത്തെ അംഗീകരിക്കുന്നുണ്ടെന്നല്ല അര്‍ഥമെന്നും കോടതി നിരീക്ഷിച്ചു. വ്യത്യസ്ഥമായ കാരണങ്ങള്‍ കൊണ്ടായിരിക്കാം ഒരാള്‍ ഒരു പോസ്റ്റിന് ലൈക്കടിക്കുന്നത്. അത് ചിലപ്പോള്‍ ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ പിന്താങ്ങാനോ ആ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനോ ആയിരിക്കാം. എന്നിരുന്നാലും പോസ്റ്റ് പങ്കുവയ്ക്കുന്നതും സ്വന്തമായി പോസ്റ്റ് ചെയ്യുന്നതും അതില്‍ കൂടുതലായുള്ള താല്പര്യമാണ് കാണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Read MoreCategory: Top News
മാപ്പുപറയണം…വനിതാ മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവച്ച് സുരേഷ് ഗോപി; തട്ടിമാറ്റിയിട്ടും വീണ്ടും കൈവച്ച് നടൻ; പ്രതിഷേധം ശക്തമാകുമ്പോൾ…
തിരുവനന്തപുരം: ചോദ്യം ചോദിക്കുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരേ പ്രതിഷേധം.കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. എന്നാലിത് ആവര്‍ത്തിച്ചിരുന്നു. അപ്പോഴും മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റിയിരുന്നു. സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരേ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
Read Moreഖത്തറിൽ തടവിലായ ഒരു മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: ഖത്തറുമായി ഇന്ത്യ സംസാരിക്കും; ശിക്ഷ ചാരവൃത്തി ആരോപിച്ച്
ന്യൂഡൽഹി: ഖത്തറിൽ തടവിലായ ഒരു മലയാളി ഉൾപ്പെടെ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച സംഭവത്തിൽ ഖത്തറുമായി സംസാരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. വിധി ഞെട്ടിപ്പിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ഓഗസ്റ്റിലാണ് ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന കമ്പനിയിലുള്ള ഇന്ത്യൻ നാവികരെ അറസ്റ്റു ചെയ്തത്. ഇവർ അൽദഹ്റ എന്ന പേരുള്ള കമ്പനിയിലേക്കാണ് ജോലിചെയ്യാൻ പോയത്. ഖത്തർ നാവിക സേനയ്ക്ക് പരിശീലനം നൽകുകയും ഇതോടൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും നൽകുന്ന കമ്പനിയാണ് അൽദഹ്റ. ചാരവൃത്തി ആരോപിച്ചാണ് വധശിക്ഷയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇന്ത്യാക്കാർക്കെതിരേ ചുമത്തിയ കുറ്റം ഇതുവരെ ഔദ്യോഗികമായി ഖത്തർ അറിയിച്ചിട്ടില്ല. ഉദ്യോഗസ്ഥർക്ക് 60 വയസിന് മുകളിലാണ് പ്രായമെന്നാണ് വിവരം. രാഗേഷ് എന്നാണു മലയാളിയുടെ പേര്. വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടവർ കഴിഞ്ഞ ഒരു വർഷമായി ഖത്തറിൽ ജയിലിൽ കഴിയുകയാണ്.
Read Moreസംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു ; ഒൻപത് മാസത്തിനിടെ1,975 കേസുകൾ; കൂടുതല്‍ സൈബര്‍ കേസുകള്‍ തൃശൂര്‍ സിറ്റിയില്‍
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒൻപതു മാസത്തിനിടെ വിവിധ മേഖലകളിലായി റിപ്പോര്‍ട്ട് ചെയ്തത് 1975 സൈബര്‍ കുറ്റകൃത്യങ്ങളാണ്. 2022 ല്‍ 815 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2021 ല്‍ 626 കേസുകളും 2020 ല്‍ 426 കേസുകളും 2019 ല്‍ 307 സൈബര്‍ കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു. മോര്‍ഫിംഗ്-38 കേസുകള്‍, വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ്-ആറ് കേസുകള്‍, ഒഎല്‍എക്സ് ആപ്പ് വഴിയുള്ള തട്ടിപ്പ്-48 കേസുകള്‍, ഒടിപി തട്ടിപ്പ്-134 കേസുകള്‍, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍-1557 കേസുകള്‍ എന്നിങ്ങനെയാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഇക്കാലയളവില്‍ ഏറ്റവുമധികം സൈബര്‍ കുറ്റകൃത്യങ്ങള്‍…
Read Moreജീവിതം പച്ചപിടിപ്പിക്കാൻ വിദേശത്തേക്ക് പോകാൻ എയർപോർട്ടിലെത്തി വീട്ടമ്മ; പരിശോധനയിൽ കണ്ടത് വ്യാജവീസയും പാസ്പോർട്ടും; ഏജന്റിന്റെ കെണിയിൽവീണത് കോട്ടയം സ്വദേശിനി
എരുമേലി: വിദേശത്ത് ജോലിക്കായി പോകുന്നതിന് വിമാനത്താവളത്തിൽ ചെന്ന എരുമേലി സ്വദേശിനി വീട്ടമ്മയെ അധികൃതർ തടഞ്ഞുവച്ചു. വ്യാജ വീസ ആണെന്നും പാസ്പോർട്ടിൽ പേന കൊണ്ട് വെട്ടിയിട്ടുണ്ടെന്നും അറിയിച്ചാണ് അധികൃതർ തടഞ്ഞത്. തുടർന്ന് എരുമേലിയിലേക്ക് മടങ്ങിയ വീട്ടമ്മ ജോലി വാഗ്ദാനം നൽകി തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിയായ ഏജന്റിനെതിരേയും കൊച്ചിയിലെ ട്രാവൽസ് ഉടമയ്ക്കെതിരേയും എരുമേലി പോലീസിൽ പരാതി നൽകി. എരുമേലി പൊരിയന്മല തടത്തിൽ സിജി ജോമി (38) ആണ് പരാതി നൽകിയത്. സംഭവത്തെ പറ്റി സിജി പറയുന്നത് ഇങ്ങനെ. രണ്ട് വർഷത്തേക്ക് കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം അമ്പൂരി സ്വദേശി ഷിബു ശ്രീധരൻ എന്നയാൾ രണ്ട് തവണയായി ഇരുപതിനായിരം രൂപ വാങ്ങി. ജോലി ലഭിച്ച ശേഷം 90,000 രൂപ നൽകണമെന്നു പറഞ്ഞതുപ്രകാരം കരാർ ഒപ്പിട്ട് നൽകി പണവും പാസ്പോർട്ടും നൽകിയിരുന്നു. മെഡിക്കൽ പരിശോധന കഴിഞ്ഞ് കഴിഞ്ഞ ദിവസം…
Read Moreമരണത്തിലേക്ക് കുമ്പിൾ കുത്തുന്ന ന്യൂജെൻഫുഡ്ഡുകൾ..! ജീവനെടുത്ത് കുഴിമന്തിയും ഷവര്‍മയും; ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മാത്രം ഉണരുന്ന ആരോഗ്യവകുപ്പ്
കോട്ടയം: ജീവനെടുത്ത് കുഴിമന്തിയും ഷവര്‍മയും. അതിമാരക രോഗങ്ങൾ വരുത്തിവയ്ക്കുന്നതിനൊപ്പം അകാലമരണത്തിലേക്കും നയിക്കുകയാണ് ഈ പുത്തൻ രൂചിക്കൂട്ടുകള്‍. ഷവര്‍മയില്‍ പലപ്പോഴായി പല ജീവനുകള്‍ പൊലിഞ്ഞു. ഒരു പ്രഹസന പരിശോധനയും അടച്ചുപൂട്ടലും പിഴചുമത്തലുമൊക്കെ നടക്കുമെന്നല്ലാതെ ശാശ്വത നടപടിയൊന്നുമില്ല. ലൈസന്‍സില്ലാതെ വഴിനീളെ പെരുകുന്ന ഷവര്‍മ, കുഴിമന്തി, തട്ടുകടകള്‍ക്കെതിരേ ആരോഗ്യവകുപ്പ് പുലര്‍ത്തുന്ന ഗുരുതരമായ അനാസ്ഥയാണ് ദുരന്തം ആവര്‍ത്തിക്കാന്‍ കാരണം. കോഴിഫാമുകളിലെ ഇറച്ചി അവശിഷ്ടം, മാംസളമല്ലാത്ത ഭാഗങ്ങള്‍, വളര്ച്ചയെത്തിയശേഷവും വിറ്റഴിക്കാനാവാതെ വരുന്ന കോഴികള്‍, രോഗങ്ങള്‍ ബാധിച്ചു ചത്തൊടുങ്ങുന്നവ, ഹോട്ടലുകളില്‍ മിച്ചംവരുന്നതും പഴകിയതുമായ കോഴിയിറച്ചി എന്നിവയൊക്കെയാണ് ഷവര്‍മയായി വില്പന. ആവർത്തിക്കുന്ന ദുരന്തങ്ങൾ കഴിഞ്ഞ 18നു കാക്കനാട് മാവേലിപുരത്തെ ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങി കഴിച്ച കോട്ടയം പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി. നായര്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സായ രശ്മി രാജ് കഴിഞ്ഞ ഡിസംബര്‍ 29നു കോട്ടയം…
Read Moreവേണുവിന് മകളെ ജീവനായിരുന്നു; ഇന്നലെയും പലഹാരവുമായെത്തി; ഭർത്താവിന്റെ അമിതമദ്യപാനം ചോദ്യം ചെയ്ത് ഭാര്യയും മകളെ അകറ്റുന്നെന്നുള്ള സംശം വേണുവിനും; മരണത്തിന് പിന്നിലെ കഥകൾ ഇങ്ങനെ…
മല്ലപ്പള്ളി: പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്പിച്ച വാർത്ത കേട്ടാണ് മുക്കൂർ ഗ്രാമം ഇന്നലെ ഉണർന്നത്. പ്രദേശവാസികള്‍ രാവിലെ ഓടിയെത്തിയപ്പോഴേക്കും ദമ്പതികളുടെ മരണവാര്‍ത്തയാണ് അറിയാനായത്. കുന്നന്താനം മുക്കൂര്‍ മുണ്ടുകണ്ടത്തില് വട്ടശേരില്‍ വേണുക്കുട്ടന്‍ നായര്‍ (48), ഭാര്യ പാലയ്ക്കാത്തകിടി സ്മിത ഭവനില്‍ ശ്രീജാ ജി. മേനോന് (38) എന്നിവർക്കാണ് ദാമ്പത്യകലഹത്തെത്തുടർന്ന് ദാരുണമായി ജീവൻ വെടിയേണ്ടിവന്നത്. പ്രവാസിയായിരുന്ന വേണുക്കുട്ടന്‍ നായര്‍ വിവാഹശേഷം ഭാര്യവീട്ടില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യംകൊണ്ട് വീട് പുതുക്കിപ്പണിയുകയും കാറും ഇരുചക്രവാഹനവും സ്ഥലവുമെല്ലാം വാങ്ങുകയും ചെയ്തു. ഭാര്യവീടിനോടു ചേര്‍ന്നുള്ള സ്ഥലം വാങ്ങിയപ്പോള്‍ ഭാര്യ ശ്രീജ സ്വന്തം പേരില്‍ ആധാരം ചെയ്തത് ഇരുവരും തമ്മില്‍ ചെറിയ പിണക്കത്തിനിടയാക്കിയിരുന്നതായി പറയുന്നു. 10 മാസം മുമ്പ് വേണുക്കുട്ടന്‍ അവധിക്ക് നാട്ടില്‍ വന്ന് തിരികെ പോകുന്നതിന് തലേന്ന് സ്കൂട്ടറില്‍ നിന്ന് വീണ് കഴുത്തിനും കൈക്കും ഒടിവുണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ആശുപത്രിയിലായിരുന്നു. ആശുപത്രിയില്‍…
Read Moreതാന്‍ പലസ്തീൻ ജനതയ്ക്ക് ഒപ്പം, പ്രസംഗം ഇസ്രയേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ട; പ്രസംഗത്തിലെ ഒരു വാചകം മാത്രം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് ശശി തരൂര്‍
കോഴിക്കോട്: ഇസ്രയേലിനെ ആക്രമിച്ചത് ഭീകരരാണെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍. താന്‍ എന്നും പലസ്തീന് ജനതയ്ക്ക് ഒപ്പമായിരുന്നെന്ന് തരൂര്‍ പ്രതികരിച്ചു. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ട. പ്രസംഗത്തിലെ ഒരു വാചകം മാത്രം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ മനുഷ്യവകാശ റാലിയില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഹമാസ് ഭീകരരാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന തരൂരിന്റെ പരാമർശം. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നു. ഇരുന്നൂറോളം പേരെ ബന്ദികളാക്കി.അതിന്റെ മറുപടിയായാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബിംഗ് നടത്തി 6000 പേരെ കൊന്നതെന്ന് തരൂര്‍ പറഞ്ഞു. ഇസ്രേലി പ്രതികാരം അതിരുകടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്വാസം മുട്ടുന്ന അധിനിവേശ പ്രദേശമാണ് പലസ്തീന് . കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഗാസയില്‍ നടക്കുന്നത്. ഇസ്രയേലില്‍…
Read Moreഭക്ഷ്യവിഷബാധ ഷവര്‍മയില്‍ നിന്നോ? അണുബാധതയെ തുടര്‍ന്ന് ആന്തരിക അവയങ്ങള്‍ പ്രവര്‍ത്തന രഹിതം; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്ത് പോലീസ്
കൊച്ചി/കാക്കനാട്: ഷവര്‍മ കഴിച്ചതിനു പിന്നാലെ ആരോഗ്യസ്ഥിതി മോശമായി മരിച്ച കാക്കനാട് കൊച്ചി സെസ് എസ്എഫ്ഒ കമ്പനി കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരുടെ (24) പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജിലാണ് രാഹുലിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന്റെ ഫലം ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ. രക്തപരിശോധനാഫലവും ഇന്ന് ലഭിച്ചേക്കും. ഇവ രണ്ടും ലഭ്യമായതിനുശേഷമേ ഷവര്‍മയില്‍നിന്നുള്ള ഭക്ഷ്യവിഷബാധയാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ചു പോലീസും ആരോഗ്യവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. യുവാവിന്റെ ശരീരത്തില്‍ അണുബാധ ഉണ്ടായിട്ടുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ആന്തരികഅവയവങ്ങളുടെ പരിശോധനകള്‍ക്ക് ശേഷമേ പറയാന്‍ സാധിക്കു എന്നും പറഞ്ഞു. കഴിഞ്ഞ 18ന് കാക്കനാട് മാവേലിപുരത്തെ ലെ ഹയാത്ത് എന്ന ഹോട്ടലില്‍ ഹോട്ടലില്‍ നിന്ന് ഇയാള്‍ ഓണ്‍ലൈനായി ഷവര്‍മ വാങ്ങി കഴിച്ചത്. കഴിച്ചതിനു ശേഷം ഛര്‍ദിയും വയറിളക്കവും…
Read Moreഭാര്യയെ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവ്; ഭാര്യയുടെ ദ്രോഹം സഹിക്കാനായില്ലെന്നു മൊഴി; നാടിനെ നടുക്കിയ സംഭവം പയ്യന്നൂർ കാങ്കോലിൽ
പയ്യന്നൂര്‍: പട്ടാപ്പകല്‍ ഭാര്യയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വാക്കേറ്റത്തിനിടയില്‍ തലയ്ക്കടിച്ചു വീഴ്ത്തിയശേഷമാണ് കഴുത്തറുത്ത് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നരഹത്യാക്കുറ്റത്തിന് അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നു പെരിങ്ങോം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി. സുഭാഷ് പറഞ്ഞു. പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ കാങ്കോല്‍ പപ്പാരട്ടയിലെ ബമ്മാരടി കോളനിയില്‍ താമസിക്കുന്ന പള്ളിക്കുടിയന്‍ ഹൗസില്‍ ഷാജി (40)യാണ് ഭാര്യ കണ്ണൂര്‍ മയ്യില്‍ പെരുമാച്ചേരിയിലെ കെ.വി. പ്രസന്നയെ (36) ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ പെരിങ്ങോം പോലീസിന് കൈമാറി. ഭാര്യയുടെ ദ്രോഹം പരമാവധി സഹിച്ചുവെന്നും തുടര്‍ന്നും സഹിക്കാനാകാതെ വന്നപ്പോഴാണ് കൃത്യം നടത്തിയതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. മുമ്പ് ജോലിസ്ഥലത്തുണ്ടായ വീഴ്ചയില്‍ പരിക്ക് പറ്റിയശേഷം നിര്‍മാണ തൊഴിലാളിയായ ഷാജി…
Read More