കോട്ടയം: ന്യു ജെന്‍ വോട്ടര്‍മാരുടെ മനസ് ആര്‍ക്കൊപ്പം… വിദേശ കുടിയേറ്റം എങ്ങനെ ബാധിക്കും… തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആധികയറി മുന്നണികള്‍. അത്യുഗ്രന്‍ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ നിര്‍ണായകമാകുന്ന ന്യൂജെന്‍, പ്രവാസിവോട്ടുകള്‍ എങ്ങനെ ചെയ്യിക്കുമെന്നതില്‍ ഒരു ധാരണയുമില്ല പാര്‍ട്ടികള്‍ക്ക്. പരമാവധി പ്രവാസി വോട്ടര്‍മാരെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യന്‍ യുദ്ധം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിദേശകുടിയേറ്റം ഏറെയുള്ള സ്ഥലങ്ങളിലെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞിരുന്നു. ജോലിക്കായും പഠനത്തിനായുമുള്ള കുടിയേറ്റം പോളിംഗിനെ ബാധിക്കുന്നതായാണ് സമീപകാല തെരഞ്ഞെടുപ്പുകളില്‍ കാണുന്നതെന്നും രാഷ്ട്രീയ നേതാക്കൾ പറയുന്നു. യുവതലമുറയുടെ രാഷ്ട്രീയ ആഭിമുഖ്യം കുറയുന്നതും പാര്‍ട്ടികളെ നിരാശപ്പെടുത്തുന്നു. ബംഗളൂരുവിലും ചെന്നൈയിലും ജോലി ചെയ്യുന്നവരില്‍ പലരും വോട്ട് ചെയ്യാനായി നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നവരല്ലെന്നതും പാര്‍ട്ടി നേതാക്കളെ അസ്വസ്ഥരാക്കുന്നു.
Read MoreCategory: Top News
“എനിക്ക് പുറത്ത് ജീവിക്കാൻ മടുപ്പാണ്”… മോഷണക്കേസിൽ പിടിയിലായ അച്ചായി ഷാജിയുടെ ആഗ്രഹം കേട്ട് അമ്പരന്ന് കാഞ്ഞിരപ്പള്ളിയിലെ പോലീസ്
എരുമേലി: കാഞ്ഞിരപ്പള്ളി കാളകെട്ടി ആലുരുമ്പു റോഡിൽ സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന 10 വയസുള്ള കുട്ടിയുടെ കഴുത്തിൽ നിന്നു സ്വർണമാല പറിച്ചു മുങ്ങിയ ചിറ്റാർ സ്വദേശിയെ കണ്ടെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കി അറിഞ്ഞപ്പോൾ അമ്പരന്നു. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ വില്ലേജിൽ മണക്കയം പുത്തൻപറമ്പിൽ ഷാജി തോമസി (അച്ചായി ഷാജി -48) നെയാണ് മാല മോഷണ കേസിൽ അറസ്റ്റ് ചെയ്തത്. ഇയാൾ കെഎസ്ആർടിസി ബസും സ്കൂൾ ബസും മോഷ്ടിച്ചിട്ടുള്ള ആൾ ആണെന്നും ജയിലിൽ കഴിയാനുള്ള ആഗ്രഹം ആണ് മോഷണങ്ങൾക്ക് പിന്നിലെന്നും അറിഞ്ഞപ്പോൾ ശരിക്കും പോലീസ് അമ്പരന്നു. ജയിലിൽ പോകാനുള്ള ആഗ്രഹം മൂലം 2022ൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തി തന്നെ ജയിലിൽ അടയ്ക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. പോലീസ് അത് നിരസിച്ചപ്പോൾ സ്റ്റേഷനിലെ സ്കാനറും കസേരകളും തല്ലിത്തകർക്കുകയും പോലീസ് വാഹനത്തിന് കല്ലെറിയുകയും ചെയ്തു. “എനിക്ക് പുറത്ത് ജീവിക്കാൻ മടുപ്പാണ്, ജയിലിൽ…
Read Moreവീടിന്റെ മുകളിൽ നിന്നും കുട്ടിയെ തള്ളിയിട്ട് കുരങ്ങൻ; നിലത്ത് വീണ് ഗുരുതര പരിക്കേറ്റ കുട്ടിക്ക് ദാരുണാന്ത്യം; കുരങ്ങ്ശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ
ലക്നോ: വീടിന്റെ മുകളിൽ കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരിയെ തള്ളിയിട്ട് കുരങ്ങിന്റെ ആക്രമണം. നിലത്ത് വീണ കുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിൽ അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം വീടിന്റെ ടെറസിൽ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ശുഭിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴി മധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ച് സമീപവാസികൾ പ്രതിഷേധ പ്രകടനം നടത്തി. കുരങ്ങുകളുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരം പ്രത്യേക നഷ്ടപരിഹാരത്തിന് നിലവിൽ വ്യവസ്ഥയില്ലെങ്കിലും കുട്ടിയുടെ കുടുംബത്തെ സഹയിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തിപരമായി സംഭാവനകൾ നൽകി.
Read Moreസൂചന കണ്ട് പടിച്ചില്ലെങ്കിൽ… സിപിഎമ്മിൽ തെറ്റുതിരുത്തൽ അനിവാര്യം; തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രക്രിയ; ജി. സുധാകരനെ തള്ളി വീണ്ടും എം.എ ബേബി
തിരുവനന്തപുരം: സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയ അനിവാര്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾതന്നെ പാർട്ടി വിട്ടു കോണ്‍ഗ്രസ് ചേരിയിൽ സ്ഥാനാർഥികളായത് തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. പാർട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തൽ നടപടികളും നയരേഖകളും അംഗീകരിക്കുന്നുണ്ട്. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാറുണ്ട്. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിവിട്ട് എതിർ ചേരിയിൽ സ്ഥാനാർഥികളായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതൊന്നും ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ലെന്നായിരുന്നു മറുപടി. ചിലർ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്. ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്റെ എത്രവലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികൾ അടക്കമുള്ള, വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്. മുമ്പ് കണ്ണൂരിൽ എം.വി.…
Read More‘അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം’: സഭ്യമല്ലാത്ത ഭാഷയിൽ ഇടുക്കി ഡിസിസി പ്രസിഡന്റ്
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി. പി മാത്യു. സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നിർദേശം നൽകിയെന്നാണ് സി. പി മാത്യു പറഞ്ഞത്. ഇടുക്കി സ്ഥാനാർഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയിൽ കെപിസിസി വൈസ് പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്. വിവാദ പരാമർശങ്ങൾ കേട്ട് വേദിയിലുള്ള ചിലർ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയാണല്ലോ, പിന്നെ വകുപ്പ് എന്നാന്ന് നമുക്കറിയാം എന്ന് നിർദേശം നൽകിയെന്നാണ് മാത്യു പറഞ്ഞത്. അങ്ങേയറ്റം സഭ്യമല്ലാത്ത രീതിയിലുള്ള ഭാഷയാണ് ഡിസിസി പ്രസിഡന്റ് പ്രസംഗത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. എതിരാളികളെ നേരിടാൻ തന്റെ പക്കൽ പത്തൻപതോളം മിടുക്കരായ യുവാക്കൾ സജ്ജരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Read More‘സർവേകൾ ശരി ആയിരുന്നെങ്കിൽൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നു, ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല’:അഭിപ്രായ സർവേകളെ തള്ളി ഷാഫി പറന്പിൽ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന അഭിപ്രായ സർവേകളെ തള്ളി വടകര എംപി ഷാഫി പറമ്പിൽ. സർവേകൾ ശരി ആയിരുന്നെങ്കിൽ താൻ ഇപ്പോൾ വടകര എംപി ആകില്ലായിരുന്നുവെന്നാണ് ഷാഫി പ്രതികരിച്ചത്. അടൂർ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുള്ള പന്തളത്തെ വോക്ക് വിത്ത് ക്യാൻഡിഡേറ്റ് പരിപാടിയിലാണ് ഷാഫി പറമ്പിൽ സംസാരിച്ചത്. യുഡിഎഫ് ട്രെൻഡാണ് ഇപ്പോൾ സംസ്ഥാനത്തുളതെന്നും ഷാഫി അഭിപ്രായപ്പെട്ടു. അതേസമയം പേരാമ്പ്ര, യുഡിഎഫ് സ്ഥാനാർഥിക്ക് എതിരായ പരാതിയിലും ഷാഫി പറമ്പിൽ പ്രതികരിച്ചു. അനൗൺസ്മെന്റ് പുറത്തുവന്നശേഷമാണ് എല്ലാം വരുന്നത്. ഒരാളും മതം പറഞ്ഞ് വോട്ട് പിടിക്കില്ല. ബിജെപിയെ തോൽപ്പിക്കുന്ന നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഫണ്ട് വിവാദത്തെക്കുറിച്ചും ഷാഫി പറമ്പിൽ പരാമർശിച്ചു. എല്ലാം തുറന്നു പറഞ്ഞു, രക്തസാക്ഷി ഫണ്ട് പോലെയല്ല, കോൺഗ്രസ് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കില്ലെന്നും സിപിഎം ഒരിക്കലും കണക്ക് തുറന്നു പറയില്ലെന്നും…
Read More‘സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം, എല്ലായിടത്തും യുഡിഎഫ് തരംഗമാണ്, ചവറയും തിരിച്ചുപിടിക്കും’: ഷിബു ബേബി ജോൺ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് ചവറയിലെ ആർഎസ്പി സ്ഥാനാർഥി ഷിബു ബേബി ജോൺ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗമാണ്. ചവറയിൽ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണ്. നല്ല ഭൂരിപക്ഷത്തിൽ ചവറ തിരിച്ചുപിടിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി നാല് നാൾ മാത്രമാണുളളത്.
Read Moreവീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന് ആരോപണം: കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്
വയനാട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ശ്രുതിയെ വഞ്ചിച്ചുവെന്ന ആരോപണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ നിയമ നടപടിക്ക് ടി. സിദ്ദിഖ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകുക. നടപടി ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകും. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ടി. സിദ്ദിഖിന്റെ പരാതി. ഫേസ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും പരാതി നൽകുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ജില്ലാ സെക്രട്ടറി കള്ളം പറയുന്നുവെന്ന് ടി. സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ടി.സിദ്ദിഖ് ആരോപിച്ചു. വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു. തന്നെ അപമാനിക്കാൻ ശ്രമം നടക്കുന്നു. ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമാണെന്നും ടി.സിദ്ദിഖ് കൂട്ടിച്ചേർത്തു.
Read Moreആക്ഷനും കട്ടും പോലീസ് പറയും… യുവനടിയെ പീഡിപ്പിച്ച കേസിൽ രഞ്ജിത്തിന് ജാമ്യമില്ല; പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; കാരവാനിൽ എത്തിച്ച് തെളിവെടുക്കും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. രഞ്ജിത്തിന്റെ നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. പോലീസ് കസ്റ്റഡിയിൽ ലഭിച്ച രഞ്ജിത്തിനെ ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം തെളിവെടുക്കും. കഴിഞ്ഞ ജനുവരിയിൽ ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
Read Moreജവാന്റെ മരണം ഭാര്യയുടെ കാമുകന്റെ വെടിയേറ്റ്; കിടപ്പുമുറിയിൽ യുവാവിനെ ഒളിപ്പിച്ചു നിർത്തിയായിരുന്നു ക്രൂരത; പിടിയിലായ കാമുകൻ മരിച്ച ജവാന്റെ ബന്ധു
ലക്നോ: ബിഎസ്എഫ് ജവാൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ. കഴിഞ്ഞ 25ന് ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന സംഭവത്തിൽ ബിഎസ്എഫ് കോൺസ്റ്റബിൾ നൈൻ സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. നൈൻ സിംഗിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജവാന്റെ ഭാര്യ കോമൾ ദേവി, ഇവരുടെ കാമുകൻ ഗുൽഷാൻ, സഹായികളായ രാഹുൽ, ഗുഡു, മോണ്ടു എന്നിവർ പിടിയിലായത്. നൈൻ സിംഗിന്റെ ബന്ധുവാണ് ഗുൽഷാനെന്ന് പോലീസ് പറഞ്ഞു. ബംഗാളിൽ ജോലി ചെയ്തിരുന്ന നൈൻ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ ഭാര്യയും കാമുകനും ചേർന്ന് വെടിവയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ആവശ്യമായ തോക്ക് വാങ്ങുന്നതിനായി കോമൾ തന്റെ സ്വർണാഭരണങ്ങൾ വിറ്റതായി പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു
Read More