മലപ്പുറം: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി 14 വർഷത്തിന് ശേഷം പിടിയില്‍. അരീക്കോട് വാവൂര് സ്വദേശി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നാണ് പ്രതി പിടിയിലായത്. 2012 ജൂലൈ 21നാണ് സംഭവം നടന്നത്. മുഹമ്മദ് ശരീഫ്, ഭാര്യ ഒളവട്ടൂര്‍ സ്വദേശി സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാല്)ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. കുടുംബവുമൊത്ത് കോഴിക്കോട് നിന്ന്പെരുന്നാള് വസ്ത്രങ്ങള്‍ വാങ്ങി വീട്ടിലേക്കുവരുമ്പോള് ടയര്‍ പഞ്ചറായി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് മുഹമ്മദ് ശരീഫ് പറഞ്ഞത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. സംഭവത്തിന് രണ്ട് മാസം മുന്‍പാണ് ഇയാള്‍ ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്. ഇത് കൈക്കലാക്കാനായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയത്.
Read MoreCategory: Top News
ഭാര്യയോടുളള ദേഷ്യത്തിന് 9 മാസമുള്ള മകനെ കോടാലിക്ക് വെട്ടിക്കൊന്ന് അച്ഛൻ; യുവതിയെ ക്രൂരമായി മർദിച്ച് അവശയാക്കി; പ്രതി ശംഭുദ്യാൽ അറസ്റ്റിൽ
ലക്നോ: ഭാര്യയുമായി വഴക്കിടുന്നതിനിടെ ഒമ്പതുമാസമായ മകനെ കോടാലിക്ക് വെട്ടിക്കൊന്ന് യുവാവ് . ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ശംഭുദ്യാൽ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചു. ഈ സമയം ഭാര്യയ്ക്ക് ഒപ്പുമുണ്ടായിരുന്ന മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതിയായ അച്ഛനെ അറസ്റ്റു ചെയ്തു. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.
Read Moreകുടിവെള്ളം ചോദിച്ചെത്തിയയാൾ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു; കൈകൾ ബന്ധിച്ച് ക്രൂരമായി മർദിച്ചു; നഗരത്തിലെ ക്രൂരതയിൽ ഞെട്ടി അയൽവാസികൾ
അമരാവതി: വീട്ടിൽ വെള്ളം ചോദിച്ചെത്തിയ അജ്ഞാതൻ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മച്ചേർല പട്ടണത്തിലാണ് സംഭവം. സർക്കാർ ജീവനക്കാരിയായ ഇവർ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ തനിച്ചായിരുന്നു. വെള്ളം ആവശ്യപ്പെട്ട് എത്തിയയാൾ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് തുണികൊണ്ട് വാ മൂടിയ ശേഷം ഇവരെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ കൈകൾ കെട്ടിയിട്ട് യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ ബന്ധുയാണ് അബോധാവസ്ഥയിൽ യുവതിയെ കണ്ടത്. ഉടൻതന്നെ യുവതിയെ ആദ്യം മച്ചേർലയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി നരസറോപേട്ട ഏരിയ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്
Read More‘കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടച്ചു, പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഇവിടെ സ്ത്രീ സുരക്ഷയില്ല’: വിവാദ പ്രസംഗവുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം: വിവാദ പ്രസംഗവുമായി വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്. ശ്രീലേഖ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നാണ് ശ്രീലേഖയുടെ പ്രസംഗം. ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം.പരിപാടിക്കിടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു ശ്രീലേഖയുടെ പ്രസ്താവന. ഒരു പോലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. ഡിജിപി പോലും കൂടെ നിന്നില്ല. കാരണം രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലെ ഡിജിപിക്ക് തന്റെ കൂടെ നിൽക്കാനാവൂ എന്നും ശ്രീലേഖ പറഞ്ഞു. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടിൽ പൂട്ടിയിട്ടു. പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ട് പോലും സർക്കാർ എന്ത് നടപടിയാണ് എടുത്തത്. ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreയുവതിയെ ശല്യം ചെയ്ത് പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു: മൂന്ന് യുവാക്കൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ മരിച്ചു; മുൻ സൈനികനായ മലയാളി അറസ്റ്റിൽ
മുംബൈ: യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തു എന്ന് ആരോപിച്ച് യുവാക്കളെ വെടിവച്ച് മലയാളി. മഹാരാഷ്ട്രയിലെ താനെയിൽ ആണ് സംഭവം. വെടിവച്ച ജയൻ ശിവാനന്ദൻ നായർ (51) എന്നയാളെ പോലീസ് പിടികൂടി. വെടിയേറ്റ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. അബ്ദുൽ ഹസൻ ഷെയ്ഖ് , അക്ബർ അബ്ദുൾ ഷെയ്ഖ് , സമീർ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്ബർ അബ്ദുൽ ഷെയ്ക്ക് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ജയനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് മുന്നിൽ വെച്ച് യുവതിയെ ശല്യം ചെയ്ത അക്രമികളെ ജയൻ വെടിയുതിർക്കുകയായിരുന്നു. കൈലാഷ് നഗറിലെ സ്കൂളിന് മുന്നിൽ വച്ച് അബ്ദുൾ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുൾ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന…
Read Moreസ്ത്രീധനം പോരാ, ഇനിയും വേണം: ഭർത്താവിന്റെ നിരന്തര പീഡനം; സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി
ഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി. ബിഹാർ സ്വദേശി ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഫെബ്രുവരിയിൽ പാറ്റ്നയിൽവച്ച് ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കുകയായിരുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreസ്വകാര്യ ഭാഗത്ത് വടി കയറ്റി, തല തകർത്ത് രക്തം ശേഖരിച്ചു: മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി അമ്മ
മകന്റെ അസുഖം മാറാൻ പതിമൂന്നു വയസുള്ള മകളെ നരബലി നല്കി അമ്മ. ജാർഖണ്ഡിലെ ഹസാരിബാഗിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ അമ്മ രേഷ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), ഭീം റാം (40) എന്നിവർ അറസ്റ്റിലായി. എല്ലാവരും ഒരേ ഗ്രാമക്കാരാണ്. ഇളയ ആൺകുട്ടിക്ക് മാനസികവും ശാരീരികവുമായ രോഗങ്ങളുണ്ടായിരുന്നു ഇതു മാറാൻ കന്യകയെ ബലി കൊടുക്കണമെന്ന് മന്ത്രവാദിനി നിർദേശിച്ചു. മാർച്ച് 24ന് അഷ്ടമി ദിനത്തിൽ ഗ്രാമമൊന്നാകെ ആഘോഷത്തിലായിരിക്കേയാണ് ശാന്തി ദേവിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ അമ്മയും ഭീം റാമും കഴുത്തുഞെരിച്ച് കൊന്നത്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മന്ത്രവാദിനി വടി കയറ്റി. ഭീം റാം പെൺകുട്ടിയുടെ തല തകർത്ത് രക്തം ശേഖരിച്ചു. മൂവരും ചേർന്ന് മൃതദേഹം തോട്ടത്തിൽ സംസ്കരിച്ചു.
Read Moreമകന്റെ അസുഖം മാറാൻ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദി; മകളെ ക്രൂരമായ ആഭിചാരക്രിയയ്ക്കായി ബലി നൽകി അമ്മ; തട്ടിക്കൊണ്ടുപോകൽ കഥ പൊളിച്ച് പോലീസ്
ഹസാരിബാഗ്: മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്. നരബലിയാണ് നടന്നതെന്നു കണ്ടെത്തിയതായി ഹസാരിബാഗ് എസ്പി അഞ്ജനി അഞ്ജൻ, ഡിഐജി അഞ്ജനി ഝാ എന്നിവർ പറഞ്ഞു. പ്രതിയായ രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. കുട്ടിയുടെ രോഗം മാറ്റുന്നതിനായി ഇവർ ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിച്ചിരുന്നു. മകന്റെ രോഗം മാറാനായി ഒരു കന്യകയെ ബലിനൽകണം എന്നു മന്ത്രവാദിനി ഉപദേശിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. മാർച്ച് 24 അഷ്ടമി രാത്രിയാണ് കൊടുംക്രൂരതയ്ക്കു തെരഞ്ഞെടുത്തത്. മന്ത്രവാദിനിയായ ശാന്തി ദേവിയുടെ വീട്ടിൽവച്ച് പെൺകുട്ടിയെ…
Read Moreവീട്ടില്‍ വോട്ടിലൂടെ സമ്മതിദാനാവകാശം നിർവഹിച്ചു; വോട്ട് രേഖപ്പെടുത്തിയ ശേഷം തെരഞ്ഞെടുപ്പില്ലാത്ത ലോകത്തേക്ക് ഭാസ്കരന് നായര്‍ യാത്രയായി
പാലാ: മീനച്ചില്‍ കുറ്റില്ലം കല്ലമ്മാക്കല്‍ കെ.ആര്. ഭാസ്കരന് നായര്‍ (87)അവസാനത്തെ വോട്ടും രേഖപ്പെടുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായത്. വോട്ട് ചെയ്ത് 24 മണിക്കൂര്‍ തികയും മുന്‍പേ ചൊവ്വാഴ്ച ഭാസ്കരന് നായര്‍ ഇഹലോകവാസം വെടിഞ്ഞു. വീട്ടില്‍ വോട്ട് എന്ന പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ചയാണ് പോളിംഗ് ഓഫീസര്‍മാരുടെ സംഘം വീട്ടിലെത്തി ഭാസ്കരന് നായരെ വോട്ട് ചെയ്യിച്ചത്. സ്ട്രോക് അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്ന ഭാസ്കരന് നായരെ വോട്ട് ചെയ്യാന്‍ മകള്‍ ഗീത സഹായിച്ചു.
Read Moreരഞ്ജിത്തിനെ ഒളിവിൽപോകാൻ സഹായിച്ച ശാലിനിക്കെതിരെ കേസെടുക്കും; നടൻ ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടറെയും ചോദ്യം ചെയ്യും
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ കേസ് എടുക്കും. നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ എസ്ഐടി ചോദ്യം ചെയ്യും. തൊടുപുഴയിൽ വച്ചാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. രഞ്ജിത്തിന് ഒളിവിൽ പോകാൻ നടനും അസിസ്റ്റന്റ് സംവിധായകയും ശ്രമിച്ചു എന്നാണ് എസ്ഐടിയുടെ സംശയം. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനിൽ വച്ചാണ് രഞ്ജിത്ത് യുവനടിയോട് ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവൻ പോലീസ് കണ്ടെത്തി. കാരവനുള്ളിൽ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ജനുവരി 30ന് ആണ് നടി ലൊക്കേഷനിൽ ലൈംഗികാതിക്രമത്തിന് ഇരയായത്. കാരവാനില്‍ നിന്നും നടി കരഞ്ഞു കൊണ്ട് പുറത്തേക്ക് വരികയും സെറ്റിലുള്ളവരോട് വിവരം പറയുകയും ചെയ്തു. എന്നാല്‍ സെറ്റിലുള്ളവര്‍ സമാധാനിപ്പിച്ച് വിടുകയായിരുന്നു. മാനസികമായി തകര്‍ന്ന നടി കൗണ്‍സിലിംഗിനും ട്രീറ്റ്മെന്റിനും…
Read More