ചിറക്കടവ്: അങ്കണവാടിക്ക് ഭീഷണിയെന്ന പരാതിയിൽ മരം മുറിച്ചുനീക്കാൻ അധികൃതരെത്തിയപ്പോൾ സ്ഥലമുടമ ചെറുവള്ളി കറുത്തമഞ്ഞാടി തുണ്ടത്തിൽ ശ്രീകുമാർ (അനി) ആത്മഹത്യാഭീഷണിയുമായി മരത്തിനുമുകളിൽ കയറി. അനുനയത്തിനൊടുവിൽ രണ്ടുമണിക്കൂറിന് ശേഷം താഴെയിറക്കി. അങ്കണവാടിക്ക് ഭീഷണിയെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ റിപ്പോർട്ട് നൽകിയ ആഞ്ഞിലിമരം ലീഗൽ സർവീസ് കോടതിയുടെ ഉത്തരവിൻപ്രകാരം മുറിക്കാനെത്തിയപ്പോഴാണ് ഉടമ സമീപമുള്ള തേക്കുമരത്തിൽ കയറി കയറിൽ കുരുക്കിട്ട് ആത്മഹത്യാശ്രമം നടത്തിയത്. ചിറക്കടവ് പഞ്ചായത്ത് 13ാം വാർഡിലെ 19ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് ഭീഷണിയാണെന്ന പരാതിയെ തുടർന്നുള്ള നടപടികളാണ് നാടകീയ നീക്കങ്ങൾ മൂലം തത്കാലം നിലച്ചത്. പാരാ ലീഗൽ വോളന്റിയറായ സോജാ ബേബിയാണ് മരം മുറിക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് കോടതിയിൽ പരാതി നൽകിയത്. ഇതിൻപ്രകാരമാണ് മുറിച്ചുനീക്കാൻ പഞ്ചായത്തിന് ഉത്തരവ് നൽകിയതും പോലീസ് സംരക്ഷണയിൽ മുറിച്ചുനീക്കാനെത്തിയതും. മരം മുറിച്ചുനീക്കി ഈ മാസം 26നകം റിപ്പോർട്ട് നൽകാൻ ലീഗൽ സർവീസ് കോടതി നിർദേശം നൽകിയതിനാലാണ്…
Read MoreCategory: Top News
എരിയുന്നവേനലിൽ ആശ്വാസമായി വേനൽമഴ, നെൽകർഷകർക്കിത് കണ്ണീർമഴ; നെല്ല് സംഭരണം ഇനിയും വൈകിയാൽ പാഡി ഓഫീസിനു മുന്നിൽ സമരം ചെയ്യുമെന്ന് കർഷകർ
കുമരകം: പുഞ്ചകൃഷിയുടെ വിളവെടുപ്പ് കുമരകം, കല്ലറ, കടുത്തുരുത്തി, ചങ്ങനാശേരി, വൈക്കം തുടങ്ങി അപ്പർകുട്ടനാടിന്റെ മിക്കയിടത്തും ആരംഭിച്ചു. ഇപ്പോൾ തുടങ്ങുന്ന കൊയ്ത്ത് ഏപ്രിൽ അവസാനമേ പൂർത്തിയാകൂ. നെല്ലുവിളഞ്ഞുവരുന്ന സമയത്തുതന്നെ മഴ ആരംഭിച്ചത് കർഷകരെ വളരെ പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല. വിളഞ്ഞതും വിളയാറായതുമായ നെൽച്ചെടികൾ മഴയോടൊപ്പം കാറ്റു വീശുന്നതോടെ വീണടിയും. നിലത്തു വീണുകിടക്കുന്ന നെൽച്ചെടികൾക്കിടയിലൂടെ മഴവെള്ളം ഒഴുകിമാറി നിലവും കതിരുകളും ഉണങ്ങാൻ ബുദ്ധിമുട്ടാണ്. മഴ തുടർന്നാൽ കതിരുകൾ കിളിർത്തും ചീഞ്ഞഴുകിയും നശിക്കും. വീണടിയുന്ന നെല്ല് കൊയ്തെടുക്കാൻ ഏറെ സമയം വേണം. കൊയ്ത്ത് യന്ത്രത്തിന് കൂടുതൽ തുക വാടകയായി നൽകേണ്ടിവരും. പ്രതീക്ഷിച്ച വിളവും ലഭിക്കില്ല. നെല്ല് സംഭരിക്കാനെത്തുന്ന മില്ലുകാർ പല കാരണങ്ങളും നിരത്തി കൂടുതൽ കിഴിവ് ആവശ്യപ്പെടാനും മഴയും കാറ്റും സാഹചര്യമൊരുക്കും.കുമരകം കൃഷിഭവന്റെ കീഴിൽ ഇക്കുറി 29 പാടശേഖരങ്ങളിലായി 1065 ഹെക്ടർ നിലത്താണ് പുഞ്ചകൃഷി ഇറക്കിയത്. ഇവിടെ അടുത്തമാസം ആദ്യം മുതൽ…
Read Moreഅവൾ സുരക്ഷിതയായിരിക്കട്ടെ… ഇരയെ പ്രതി വിവാഹം കഴിച്ചു; ദമ്പതികളുടെ ഐക്യവും സന്തോഷവും നിലനിൽക്കണം; പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പ്രതിയും ഇരയും വിവാഹിതരായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന സാഹചര്യത്തിൽ, അവർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ തുടരുന്നത് അർഥശൂന്യമാണെന്ന് ഹൈക്കോടതി. സാധാരണയായി പോക്സോ കേസുകൾ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കാറില്ല. എന്നാൽ ഇരയെ പ്രതി വിവാഹം കഴിക്കുകയും അവർ സമാധാനപരമായ ദാമ്പത്യം നയിക്കുകയും ചെയ്യുന്നത് ഒരു ‘അസാധാരണ സാഹചര്യമായി’ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഉത്തരവിട്ടത്. വിചാരണ തുടരുന്നത് ഇരയുടെ നിലവിലെ സമാധാനപരമായ ജീവിതത്തെയും കുടുംബത്തെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി ഇപ്പോൾ ഇരയുടെ ഭർത്താവും സംരക്ഷകനുമായി മാറിയ സാഹചര്യം സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ച് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. പ്രതി ഇരയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ പിന്നീട് ഇവർ വിവാഹിതരായി. തങ്ങൾ വിവാഹിതരായെന്നും സമാധാനപരമായ കുടുംബജീവിതം നയിക്കാൻ കേസ് നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇര…
Read Moreആതിര മുങ്ങിക്കൊണ്ടേയിരിക്കുന്നു; ഭർതൃവീട്ടിൽ നിന്ന് 35 പവനും പണവുമായി യുവതി മുങ്ങി; തെറ്റ് സമ്മതിച്ച് പൊങ്ങിയ ആതിര വീണ്ടും ഭർത്താവിനെ കബളിപ്പിച്ച് മുങ്ങി; ആലപ്പുഴയിലെ സംഭവമിങ്ങനെ…
ആലപ്പുഴ: ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ യുവതിയെ പിടികൂടാനാകാതെ പോലീസ്. മാരാരിക്കുളം വടക്ക് താമസിക്കുന്ന ആതിര ആണ് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ തുടരുന്നത്. ഭർതൃവീട്ടിൽ നിന്ന് 35 പവന് സ്വര്‍ണവും 30,000 രൂപയും തട്ടിയെടുത്തെന്നാണ് ആതിരയ്ക്കെതിരായ കേസ്. ആലപ്പുഴ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് ആതിരയുടെ ഭർതൃ മാതാവ് ചിട്ടി പിടിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന് സ്വര്‍ണവും, ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയതായി അറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോഷ്ടിച്ചത് താനാണെന്ന് ആതിര കുറ്റസമ്മതം നടത്തി. മോഷ്ടിച്ചതിന് പകരം സ്വർണം വാങ്ങി നൽകാമെന്ന്…
Read Moreമാംസം വിൽക്കുന്നത് കുട്ടികൾ കണ്ടാൽ അക്രമവാസനയുണ്ടാകും; സാമൂഹിക ഐക്യം നിലനിർത്താൻ ഇങ്ങനെയൊരു തീരുമാനം അത്യാവശ്യമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി
പാറ്റ്ന: സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം. വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു. വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.…
Read Moreതാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ; സോഷ്യൽ മീഡിയ ആക്രമണം താങ്ങാവുന്നതിനുമപ്പുറം; സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി എം.എ. ഷഹനാസ്
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് എം.എ. ഷഹനാസ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിന്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിന്റെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്നരീതിയിൽ മോശമായ ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു. താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെത്തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ലെന്നും പരാതിയിലുണ്ട്. നിബു വർഗീസ് എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
Read Moreനിരപരാധികൾ പോലും നിയമപോരാട്ടം നടത്തേണ്ടി വരുന്നത് ജനാധിപത്യത്തിന് വെല്ലുവിളി; അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി പിണറായി മാറ്റിയെന്ന് കൊടിക്കുന്നിൽ സുരേഷ്
ചെങ്ങന്നൂർ: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരായ നടപടി സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമല വിഷയത്തിൽ സർക്കാരിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞതിലുള്ള വിരോധം തീർക്കാനാണ് തന്ത്രിയെ ലക്ഷ്യമിട്ടതെന്ന് എംപി ആരോപിച്ചു. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുന്ന പ്രവണതയാണ് പിണറായി സർക്കാർ തുടരുന്നത്. ജാമ്യം ലഭിച്ച ശേഷം ചെങ്ങന്നൂരിലെ വസതിയിലെത്തി തന്ത്രിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണങ്ങൾ തന്ത്രിക്കെതിരായ ആരോപണങ്ങളുടെ ദുർബലത വ്യക്തമാക്കുന്നതാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന തന്റെ ആദ്യകാല സംശയം ശരിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. വിശ്വാസ സമൂഹത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഭിന്നാഭിപ്രായമുള്ളവരെ അടിച്ചമർത്തുന്ന രീതി ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഗൂഢാലോചന മൂലമാണ് താൻ അറസ്റ്റിലായതെന്ന് കൂടിക്കാഴ്ചയിൽ തന്ത്രി…
Read Moreനമ്പർ വൺ കേരളം… കാട്ടാന പഴം തിന്നാലും മലയണ്ണാന് കരിക്കു കുടിച്ചാലും നഷ്ടപരിഹാരമില്ല; വന്യജീവി വകുപ്പിന്റെ കാർഷിക ലിസ്റ്റിൽ ഇടം കിട്ടാതെ പഴങ്ങൾ; പട്ടിണിയിൽ കർഷകർ
കോട്ടയം: റംബുട്ടാന്, മാംഗോസ്റ്റിന്, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളും ഫലങ്ങളും വന്യമൃഗങ്ങള്‍ തിന്നോ, ഒടിച്ചോ നശിപ്പിച്ചാല്‍ വനം, വന്യജീവി വകുപ്പില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. നഷ്ടപരിഹാരത്തിന് നിശ്ചയിച്ച കാര്‍ഷിക ലിസ്റ്റില്‍ ഇവയെ ഉള്‍പ്പെടുത്താത്തതാണ് കാരണം. കുരങ്ങ്, മലയണ്ണാന്, കരടി, ആന തുടങ്ങിവ പഴങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. നിറയെ കായുള്ള തെങ്ങ് നശിപ്പിച്ചാല്‍ തേങ്ങ എണ്ണിയല്ല നഷ്ടം നിശ്ചയിക്കുക. ഒരു തേങ്ങയുള്ളതിനും ഇരുനൂറു തേങ്ങയുള്ളതിനും നഷ്ടപരിഹാരം 770 രൂപ. കായിയ്ക്കാത്തതിന് 385, തെങ്ങിന്‍തൈ 110 രൂപ. കുലച്ച വാഴ 110, കുലയ്ക്കാത്തത് 83. എല്ലാ വാഴയിനങ്ങള്‍ക്കും നഷ്ടപരിഹാരനിരക്ക് ഒന്നുതന്നെ. ടാപ്പിംഗ് റബറിന് 330, തൈ റബര്‍ 220. കായിച്ച കശുമാവ് 165, കായില്ലാത്തത് 110. ഒരു ഹെക്ടറിലെ നെല്ല് നശിപ്പിച്ചാല്‍ സഹായം 11,000. കായിട്ട കവുങ്ങിന് 165, തൈക്ക് 110. കൊക്കോ, കാപ്പി…
Read Moreഭിന്നശേഷിക്കാരനായ യുവാവിനെ നായ കടിച്ചത് 42 തവണ; അലർച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷകരായത്; ഗുരുതരമായി പരിക്കേറ്റ ആനന്ദ് മെഡിക്കൽ കോളജിൽ ചികിത്സയിൽ
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തെരുവു നായ ക്രൂരമായി ആക്രമിച്ചു. ആലപ്പാട് ജംഗ്ഷനു കിഴക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പൊൻമാലവേലിൽ വീട്ടിൽ ആനന്ദ് എന്ന യുവാവിനാണ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പിതൃസഹോദരന്റെ കടയിൽ ജോലി ചെയ്തുവരികയാണ് ആനന്ദ്. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി പിതൃസഹോദരന്റെ വീട്ടിലെത്തിയപ്പോഴാണ് വീട്ടുപടിക്കൽ വെച്ച് തെരുവുനായ ചാടിവീണത്. കാലിന് സ്വാധീനക്കുറവുള്ളതിനാൽ നായയുടെ അപ്രതീക്ഷിത ആക്രമണത്തിൽനിന്ന് ഓടിമാറാൻ ആനന്ദിന് സാധിച്ചില്ല. നായയുടെ ആക്രമണത്തിൽ നിലത്തുവീണ ആനന്ദിനെ നായ ദേഹമാസകലം കടിച്ചുകീറുകയായിരുന്നു. ആ സമയത്ത് വീട്ടിൽ 94 വയസുള്ള അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. ആനന്ദിന്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് നായയെ ഓടിച്ച് യുവാവിനെ രക്ഷപ്പെടുത്തിയത്. ശരീരത്തിൽ 42 ഇടങ്ങളിൽ നായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം കൂടുതൽ…
Read Moreശ്വാസതടസത്തിന് കുഞ്ഞിന് കുത്തിവയ്പെടുത്തു; പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു, രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
കാട്ടാക്കട: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പോലീസ്…
Read More