ന്യൂയോർക്ക് : വൃദ്ധയായ അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ലോംഗ് ഐലൻഡ് സ്വദേശിയായ ജോൺ സ്ട്രാനോ (37) ആണ് അറസ്റ്റിലായത്. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ബോധരഹിതയായ വൃദ്ധയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ വിൽസ്റ്റൺ പാർക്കിലെ വീട്ടിൽ വച്ചുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതി അമ്മയെ നിലത്തുതള്ളിയിടുകയും തലയിൽ മാരകായുധം ഉപയോഗിച്ച് അടിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് ഉടൻ തന്നെ അറസ്റ്റു ചെയ്തു. വധശ്രമം, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പി.പി. ചെറിയാൻ
Read MoreCategory: Top News
ഇൻസ്റ്റഗ്രാം കാമുകിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പതിനെട്ടുവയസുകാരൻ
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പൂവച്ചല്‍ പേഴുംമൂട് പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥർ(18) ആണ് പിടിയിലായത്. തിരുവല്ലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് നിരന്തരം മെസേജുകളിലൂടെയും കോളുകളിലൂടെയും കുട്ടിയുമായി അടുപ്പം സ്ഥാപിച്ചു. ഇതിനുപിന്നാലെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപരിപ്പ് കറിയ്ക്ക് മുകളിൽ അലങ്കാരം പോലെ പാറ്റ; വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റ കിട്ടിയതായി പരാതി; സോഷ്യൽ മീഡിയയിൽ പരിപ്പ് കറി വൈറൽ
മുംബൈ: വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയതായി പരാതി. മുംബൈ സ്വദേശിയായ യാത്രക്കാരൻ ഭക്ഷണത്തിലെ പാറ്റയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അഹമ്മദാബാദ്-മുംബൈ യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചതോടെ റെയിൽവെ കരാറുകാരനെതിരെ നടപടിയെടുത്തു. ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. താൻ യാത്ര ചെയ്ത കോച്ചിൽ ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വ്യക്തമാക്കി. കരാറുകാരന് 10 ലക്ഷം രൂപ പിഴയും റെയിൽവെ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.
Read Moreറെയിൽ പാളത്തിൽ നിൽക്കുന്ന ഫോട്ടോ പെൺസുഹൃത്തിന് അയച്ചുനൽകി; മിനിറ്റുകൾക്കുള്ളിൽ ഫോൺ വിളിച്ചപ്പോൾ എടുത്തത് പോലീസ്; മരണകാരണം തേടി പോലീസ്
കാഞ്ഞങ്ങാട്: റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ പെൺസുഹൃത്തിന് അയച്ചുനൽകിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഷൊർണൂർ കൈലിയാട് സ്വദേശി അഭിഷേകിനെയാണ് (19)കാഞ്ഞങ്ങാടിനു സമീപം മാണിക്കോത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി10 ഓടെയായിരുന്നു സംഭവം. വിവാഹവീടുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തിയിരുന്നത്. ഇത്തരം ജോലികൾക്ക് കരാർ എടുക്കുന്ന പട്ടാമ്പിയിലെ സ്ഥാപനത്തിനു കീഴിലാണ് അഭിഷേക് ജോലിചെയ്തിരുന്നത്. ഇയാൾ റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ അയച്ചുകിട്ടിയ ഉടൻതന്നെ പെൺകുട്ടി അത് പട്ടാമ്പിയിലെ സ്ഥാപന ഉടമയ്ക്ക് അയച്ചുനൽകിയിരുന്നു. അദ്ദേഹം പെട്ടെന്നുതന്നെ അത് കാഞ്ഞങ്ങാട്ടെ ഹോട്ടൽമുറിയിൽ അഭിഷേകിനൊപ്പം താമസിച്ചിരുന്ന മാനേജർക്ക് അയച്ചുനൽകിയെങ്കിലും മാനേജർ അഭിഷേകിനെ വിളിക്കുമ്പോഴേക്കും അപകടം നടന്നുകഴിഞ്ഞിരുന്നു. പോലീസാണ് മാനേജരുടെ കോൾ എടുത്തത്. ഇതോടെയാണ് മരിച്ച ആളിനെ തിരിച്ചറിഞ്ഞത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി അഭിഷേകിന് എന്തോ മാനസിക വിഷമമുള്ളതുപോലെ…
Read Moreവലതുതരംഗത്തിൽ വീഴുന്നത് ഒരു ഡസൻ മന്ത്രിമാർ; തന്റെ വിജയത്തിൽ മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട; പിണറായി നുണയനെന്ന് വി.ഡി.സതീശൻ
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും, 2001ൽ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തിലെ ഫലത്തെ കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടെന്നും 25 കൊല്ലമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണ് ഇതെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കോർഡ് മണ്ഡലത്തിലുണ്ടെന്നും സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോൽക്കാൻ പോകുകയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം നുണ പറഞ്ഞത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത്തവണ ഒരു സീറ്റ് പോലും ലീഗ് കൂടുതൽ ചോദിച്ചില്ല. കോൺഗ്രസിന് മൂന്ന് സീറ്റ് അധികം കിട്ടുകയും ചെയ്തുവെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Read Moreമകന് ലഹരി നൽകുന്നത് വിലക്കിയിട്ടും തുടർന്നു; യുവാവിനെ കുത്തിപരിക്കേൽപിച്ചു അച്ഛൻ; ഗുരുതര പരിക്കേറ്റ വിജിൻ കാപ്പ കേസ് പ്രതി
തിരുവനന്തപുരം: മകനെ ലഹരിക്ക് അടിമയാക്കിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ ആണ് പിടിയിലായത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്ത് വിജിൻ വിക്ടർ (32) ആണ് ആക്രമിക്കപ്പെട്ടത്. മകന് ലഹരി എത്തിച്ചുനൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സതീഷ് കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചു നൽകിയിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വച്ചാണ് തർക്കമുണ്ടായത്. സതീഷ് കുമാർ വിജിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിജിൻ വിക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജിൻ പേട്ട പോലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സതീഷ് കുമാറിനെ റിമാൻഡ് ചെയ്തു.
Read Moreസിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി; ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാർ; സ്ഥലത്ത് സംഘർഷാവസ്ഥ
കോട്ടയം: സിപിഐ ഓഫീസിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ചെല്ലപ്പൻ പുളിക്കശേരിയാണ് സിപിഐയുടെ തലയാഴം ഓഫീസിൽ തൂങ്ങിമരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് ചെല്ലപ്പൻ പരാതിപ്പെട്ടിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനവും ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
Read Moreവോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചു: പിന്നിൽ എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം
കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More“സുജാത നായന്മാരുടെ വീട്ടിലെ പോകൂ, നായർ ആണെന്ന് അറിയിക്കാൻ മുല്ലപ്പൂവും ചൂടുന്നു; തന്റെ സഹോദരനെ കൊന്നത് എസ്എഫ്ഐ ക്രിമിനലുകളെന്ന് ജി.സുധാകരൻ
ആലപ്പുഴ: സിപിഎമ്മിന്റെ മുതിർന്ന വനിതാ നേതാവ് സി.എസ്. സുജാതക്കെതിരെ ജാതി പരാമർശവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ സുജാതയ്ക്കെതിരെ വിവാദപരാമർശം നടത്തിയത്. “സുജാത നായന്മാരുടെ വീട്ടിലെ പോകൂ. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല.’ സുധാകരൻ പറഞ്ഞു. അവരുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴയിൽ വന്ന് നിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണെന്നും സുധാകരൻ ആക്ഷേപിച്ചു. സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും സുധാകരൻ ആരോപിച്ചു.
Read Moreഇപ്പം ഒരു വിവരം കിട്ടിയില്ലേ… വിവരാവകാശത്തിന് മറുപടി നൽകിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷൻ
എരുമേലി : വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ആൾക്ക് മറുപടി നൽകാതിരുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. മുമ്പ് എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന, ഇപ്പോൾ തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി.പി. മണിയപ്പനാണ് പിഴ ചുമത്തി മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ ഉത്തരവിട്ടത്. പി.പി. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷം ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി.എച്ച്. റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു മറുപടി ലഭിക്കാതെവന്നതോടെയാണ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്. തുടർന്ന് വിവരാവകാശ കമ്മീഷൻ ഹിയറിംഗ് നടത്തിയ ശേഷമാണ് കുറ്റക്കാരനെന്നു കണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തിയത്. സ്ഥലംമാറ്റം ലഭിച്ചുപോയതിനാലാണ് മറുപടി നൽകാൻ കഴിയാതിരുന്നതെന്ന് പി.പി. മണിയപ്പൻ നൽകിയ വിശദീകരണം സ്ഥലം മാറ്റം ലഭിക്കുന്നതു വരെയുള്ള സമയത്ത്…
Read More