മാന്നാർ: ബസിൽ ലൈംഗികാതിക്രമം കാട്ടിയതിന് വിചാരണ നേരിടുന്നതിനിടയിൽ ഇതേ കേസിന് ഓട്ടോ ഡ്രൈവർ വീണ്ടും പിടിയിലായി. മാന്നാർ പരുമല കടവിലെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മാന്നാർ തച്ചേരിൽ സാബു ആന്റണി (58)യാണ് ഇന്നലെ പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പെരുന്പാവൂരിൽ ഇതിന് മുൻപുള്ള ഒരു ലൈംഗികാതിക്രമ കേസിൽ കോടതിയിൽ പോയിട്ട് തിരികെ ബസിൽ വരുമ്പോഴാണ് വീണ്ടും അതിക്രമം കാട്ടിയത്. സീറ്റിൽ ഇരുന്ന യുവതിയുടെ ശരീരത്തിൽ പിടിക്കുകയും തുടർന്ന് നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടർന്ന് കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് പെരുമ്പാവൂർ പോലീസിൽ ഏൽപ്പിച്ചു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു. കൊല്ലത്തും ഇയാളുടെ പേരിൽ സമാനമായ കേസുണ്ട്. തിരക്കുള്ള ബസുകളിൽ കയറി ഇത്തരത്തിൽ അതിക്രമം കാട്ടുന്നത് ഇയാളുടെ പതിവാണന്ന് പോലീസ് പറഞ്ഞു. പലപ്പോഴും പിടികൂടാറുണ്ടെങ്കിലും പരാതിയില്ലാത്തതിനാൽ രക്ഷപ്പെടുകയാണ് പതിവ്. ഇത് ഉൾപ്പെടെ മൂന്നു…
Read MoreCategory: Top News
വലിയ ദൗത്യമാണ്, ഭരണവിരുദ്ധവികാരമില്ലെന്ന് ബോധ്യപ്പെടണം; നവകേരള സര്‍വേ രാഷ്ട്രീയ താത്പര്യത്തിനും തുടര്‍ഭരണത്തിനും വേണ്ടിയുള്ളതാണെന്നതിനു തെളിവ്; മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: നവകേരള സര്‍വേ രാഷ്ട്രീയ താത്പര്യത്തിനും തുടര്‍ഭരണത്തിനും വേണ്ടിയുള്ളതാണെന്നതിനു തെളിവായി മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്. സര്‍വേ ശില്പശാലയില് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ട് അദ്ദേഹം വിവരിക്കുന്നത്. സര്‍വേക്ക് പോകുന്ന വോളന്റിയര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ വിവരിച്ചത്. വികസനത്തിന് തുടര്‍ഭരണം അനിവാര്യമാണ്. സര്‍വേക്ക് പോകുന്ന ഓരോ വോളന്റിയര്‍മാരുടെയും മനസില്‍ ഇക്കാര്യം ഉണ്ടായിരിക്കണം. ജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കണം. വോളന്റിയര്മാരുടേത് വലിയ ദൗത്യമാണ്. ഭരണവിരുദ്ധവികാരമില്ലെന്ന് ബോധ്യപ്പെടണം. ജനങ്ങളില്‍ ചിലര്‍ പ്രകോപിതരാകാം. ശാന്തമായി സംസാരിച്ച് അവരോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം. തുടര്‍ഭരണത്തിന്റെ ആവശ്യം ഓരോ വോളന്റിയര്‍മാരുടെയും മനസില്‍ ഉണ്ടാകണമെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സര്‍വേയ്ക്കായി നിയോഗിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍വേയുടെ പ്രസക്തിയെക്കുറിച്ച് വോളന്റിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ ചീഫ്…
Read Moreമൂന്നാറിൽ ആൾട്രാവയലറ്റ് വികിരണങ്ങൾ ഉയർന്ന തോതിൽ; പ്രദേശത്ത് മാറിമാറി മുന്നറിയിപ്പ് അലർട്ടുകൾ; കാലാവസ്ഥാ വ്യതിയാനം വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു
മൂന്നാര്‍: കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞദിവസം ആള്‍ട്രാ വയലറ്റിന്റെ വികിരണം ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തിയത് മൂന്നാറിലായിരുന്നു. എട്ടു ഡിഗ്രിയായിരുന്നു കഴിഞ്ഞദിവസത്തെ അളവ്. വികിരണത്തോത് വര്‍ധിച്ചതോടെ ഇവിടെ ഓറഞ്ച് അലര്‍ട്ട പ്രഖ്യാപിച്ചിരുന്നു. തൊട്ടുമുമ്പുള്ള ദിവസം ഏഴു ഡിഗ്രിയായിരുന്നു വികിരണത്തോത്. അന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. പകല്‍ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ടുള്ള വെയില് ഏല്ക്കുന്നതില് ജാഗ്രത പുലര്‍ത്തണമെന്ന അറിയിപ്പ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പ്രതിസന്ധിയാണ്. ഈ സമയങ്ങളിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സന്ദര്‍ശകര്‍ പ്രധാനമായും എത്തുന്നത്. അലര്‍ട്ട് ഉള്ളയിടങ്ങളില്‍ ക്യത്യമായ മുന്‍കരുതലോടെ മാത്രമേ പുറത്തിറങ്ങാവൂ എന്നുള്ള നിര്‍ദേശമുള്ളതിനാല്‍ ഉദ്യോഗസ്ഥരും ജാഗ്രത തുടരുന്നുണ്ട്. ഭൂമിയില്‍നിന്നു സൂര്യന് അകലുന്ന എഫിലിയോണ് പ്രതിഭാസം മൂന്നാറില്‍ രാത്രി സമയത്ത് നല്ല തണുപ്പിനും കാരണമായിട്ടുണ്ട്. ഇതുമൂലം രാവിലെയും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. അള്‍ട്രാ വയലറ്റ് വികിരണങ്ങളുടെ തോത് ഉയര്‍ന്നു നിന്നാൽ…
Read Moreറിബൺ കെട്ടിയാൽ ജീവൻ തിരിച്ചുകിട്ടുമോ? പൊതുമരാമത്തിന്റേത് ഗുരുതര വീഴ്ച; തൊടുപുഴയിൽ കുഴിയില്‍ വീണ് യുവാവിന്റെ ജീവന് പൊലിഞ്ഞതില്‍ ജനരോഷം ഇരമ്പി
തൊടുപുഴ: അധികൃതരുടെ അനാസ്ഥയില്‍ യുവാവിന്റെ ജീവന് പൊലിഞ്ഞ സംഭവത്തില്‍ ഉയര്‍ന്നത് ശക്തമായ ജനരോഷം. വര്‍ഷങ്ങളായി പാതയോരത്ത് അപകടാവസ്ഥയിലുള്ള കുഴി മൂടാത്തതില്‍ ഉദ്യോഗസ്ഥര്ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ മുതലക്കോടം മാവിൻചുവടിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് മുതലക്കോടം കുന്നേല്‍ ജയ്സ് ബെന്നിയാണ് മരിച്ചത്. രാത്രി വീട്ടിലേക്കു പോകുന്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാതയോടു ചേര്‍ന്നുള്ള കുഴിയാണ് ഇത്തരത്തില്‍ അപകടാവസ്ഥയില്‍ കിടന്നിരുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇവിടെയുണ്ടായിരുന്ന കലുങ്കില്‍ പതിനഞ്ചു വര്‍ഷം മുമ്പ് ബസിടിച്ചതിനെത്തുടര്ന്നാണ് അപകടക്കുഴി രൂപപ്പെട്ടതെന്നു പ്രദേശവാസികള്‍ പറഞ്ഞു. കാലക്രമേണ കലുങ്ക് അടഞ്ഞുപോകുന്ന സ്ഥിതിയായി. ഇതിനിടെ ജലവിതരണപൈപ്പുകള്കൂടി ഓടയിലൂടെ സ്ഥാപിച്ചതു മൂലം വെള്ളം പുറത്തേക്ക് ഒഴുകാതെ…
Read Moreഎല്ലാം ശരിയാക്കാൻ എല്ലാവർക്കും തുല്യത… സംസ്ഥാനത്തെ ബാറുകൾ ഇനിമുതൽ രാവിലെ 10 മുതൽ അർധരാത്രി 12 വരെ തുറന്നിരിക്കും; ബാറുടമകളുടെ ആവശ്യം അനാവശ്യമല്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ച് വിജ്ഞാപനമിറക്കി സംസ്ഥാന സർക്കാർ. പുതിയ തീരുമാനപ്രകാരം എല്ലാ ബാറുകളും ഇനി മുതൽ രാവിലെ പത്ത് മണി മുതൽ അർധരാത്രി 12 മണി വരെ പ്രവർത്തിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. നിലവിൽ ഭൂരിഭാഗം ബാറുകളുടെയും സമയം രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു. ഇത് മാറ്റി രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതം വർധിപ്പിച്ചു. നിലവിൽ ടൂറിസം മേഖലയിലുള്ള ബാറുകൾക്ക് മാത്രമായിരുന്നു അർധരാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്. പുതിയ മാറ്റത്തോടെ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ഈ സമയം ബാധകമാകും. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രവർത്തന സമയം വർധിപ്പിക്കണമെന്ന് ബാറുടമകൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്നു. ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം കൂടുതൽ സമയം നൽകുന്നത് വിവേചനമാണെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടും. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പുതിയ സമയക്രമം…
Read Moreഅഞ്ചു വയസുള്ള മകളെ കനാലിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം; നാട്ടുകാർ കണ്ടതിനാൽ കുട്ടിയുടെ ജീവൻ നഷ്ടമായില്ല; അമ്മയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വീട്ടുവഴക്കിനെത്തുടർന്ന് അഞ്ചു വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു (41) നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. ലഹരിക്കടിമയായ ഇയാൾ വീട്ടില്‍ ഭാര്യയുമായി കലഹിച്ച് തന്റെ അഞ്ചുവയസുള്ള മകളെയും കൊണ്ട് മരിക്കാന്‍ പോകുകയാണെന്നു പറഞ്ഞ് പുറത്തേക്കു പോയി. തുടർന്ന് വീടിനു സമീപത്തുള്ള കനാലിലേക്ക് ഇയാൾ കുട്ടിയെ വലിച്ചെറിയുകയായിരുന്നു. സംഭവസമയം അവിടെ കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് കൂടല്‍ പോലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്കി. ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം ഷിജുവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreതൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് വീണ്ടും തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി; മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിലനിൽക്കും
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് വീണ്ടും തിരിച്ചടി. ശിക്ഷ റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മജിസ്ട്രേറ്റ് കോടതി ആന്റിണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു…
Read Moreപൊതുമരാമത്ത് അധികൃതരുടെ അനാസ്ഥ ; റോഡരികിലെ കുഴിയില്‍വീണ് ബൈക്ക് യാത്രികനു ദാരുണാന്ത്യം; അപകടം തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ മുതലക്കോടത്ത്
തൊടുപുഴ : പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിന്റെ കുഴിയില്‍ വീണ് യുവാവ് മരിച്ചു. തൊടുപുഴ മുതലക്കോടം സ്വദേശി കുന്നേല്‍ ബെന്നിയുടെ മകന് ജെയ്സ് (27) ആണ് മരിച്ചത്. നാളെ വിദേശത്തേക്കു ജോലിക്കായി തിരികെ പോകാനിരിക്കെയാണ് അപകടത്തില്‍ മരണം സംഭവിച്ചത്. ഇന്നലെ രാത്രി 10.45 ഓടെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ മുതലക്കോടത്തായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്കു വരികയായിരുന്ന ജെയ്സിന്റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകില്‍ കലുങ്കിനായി എടുത്തിട്ടിരുന്ന കുഴിയിലേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജെയ്സിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാള്‍ട്ടയില്‍ ജോലിയില്‍ ചെയ്തിരുന്ന ജെയ്സ് അവധിക്കു വന്ന ശേഷം നാളെ വീണ്ടും തിരികെ പോകാനിരിക്കെയാണ് മരണം. ബിന്ദുവാണ് മാതാവ്. അന്ന ഏക സഹോദരിയാണ്. മൃതദേഹം ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം…
Read Moreസ്കൂൾബസ് കനാലിലേക്ക് മറിഞ്ഞു; കനാലിൽ വെള്ളം കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി; അപകടത്തിൽ 15 വിദ്യാർഥികൾക്കും ആയയ്ക്കും പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്കും ആയയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. പൂവത്തൂര്‍ ഗവ. സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കനാലിലേക്കാണ് വാൻ മറിഞ്ഞത്. കുട്ടികള്‍ വെള്ളത്തിലേക്ക് വീണെങ്കിലും കനാലിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെയും ആയയെയും കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവർക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
Read Moreകാട്ടുപന്നിക്ക് മുട്ടക്കൂടോത്രം! എട്ടാംനാൾ ഫലം ഉറപ്പെന്ന് കർഷകർ; മൂക്കുപൊത്തിയുള്ള പുത്തൻ പരീക്ഷണത്തെ കളിയാക്കുന്നവർക്ക് കിടിലൻമറുപടിയും
പാലക്കാട്: വല്ലാത്ത തൊന്തരവായി മാറിയിട്ടുണ്ട് പന്നിക്കൂട്ടങ്ങൾ. പാടത്തും പറന്പിലും റോഡിലുമെല്ലാം ഇവ ചീറിപ്പായുന്പോൾ ശ്വാസമടക്കിനിൽക്കാനേ തരമുള്ളൂ. ശ്രദ്ധ തെല്ലൊന്നുപാളിയാൽ ആശുപത്രിക്കിടക്കയിലായിരിക്കും നമ്മൾ. പന്നികളെ തുരത്താൻ വഴികളേറെ പരീക്ഷിച്ച കർഷകരും പൊതുജനങ്ങളും വല്ലാത്ത പൊല്ലാപ്പാണു നേരിടുന്നത്. ഇനി പുതിയ പരീക്ഷണമാണ്. പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിൽ വൈറലാകുന്നൊരു പരീക്ഷണം. മൂക്കത്തു വിരൽവച്ചുപോകുന്ന പരീക്ഷണം. ചെറിയൊരു ട്വിസ്റ്റുണ്ട്- മൂക്കത്ത് വിരൽവച്ചാൽമാത്രം പോരാ. മൂക്ക് അമർത്തിപ്പിടിച്ചാലേ രക്ഷയുള്ളൂ. തമിഴ്നാട്ടിലെ കർഷകർ പരീക്ഷിച്ച മുട്ടകൊണ്ടുള്ള കൂടോത്രമാണിത്. അതാണു പാലക്കാട്ടും ചെയ്തുതുടങ്ങിയിട്ടുള്ളത്. മൂന്നു മുട്ടയെടുത്ത് ഒരുപാത്രത്തിൽ നല്ലതുപോലെ അടിച്ചുടയ്ക്കുക- ഓംലറ്റുണ്ടാക്കാൻ ചെയ്യുന്നപോലെ. പിന്നീട് മറ്റൊരു പാത്രത്തിൽ പത്തുലിറ്റർ വെള്ളമെടുക്കുക. വെള്ളത്തിൽ മുട്ടമിശ്രിതം കലക്കിയശേഷം ഏഴുനാൾ മാറ്റിവയ്ക്കുക. മാറ്റിവച്ചില്ലെങ്കിൽ കുടുംബക്കാർ തന്നെ പ്രശ്നമുണ്ടാക്കിയേക്കാം! എട്ടാംനാൾ പന്നിശല്യമുള്ള ഇടങ്ങളിൽ തളിക്കുക. ചിരട്ടയിലാക്കി പലയിടത്തും വയ്ക്കാം. പിന്നീട് പന്നികളുടെ പൊടിപോലും കാണില്ലെന്ന് ഈ വിദ്യ ഉപയോഗിച്ചവർ പറയുന്നു. അത്രയേറെ ദുർഗന്ധപൂരിതമായിരിക്കും…
Read More