ജാംനഗർ: കാണാതായ യുവതി അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജോലി കഴിഞ്ഞ് അമ്മ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകി. പിന്നെ നാട്ടുകാരും ബന്ധുക്കളുടം ചേർന്ന് തെരച്ചിൽ നടത്തുകയും ചെയ്തു. ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിംഗ് 2021ൽ ഭർത്താവിന്റെ മരണത്തെതുടർന്ന് ജാംനഗറിൽ തന്റെ മൂന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. അന്വേഷണത്തിൽ താഴെയുള്ള വീട്ടിൽ താമസിച്ചിരുന്ന വിജയ് ഓഡിച്ചിന്റെ വീട്ടിൽ നിന്നാണ് റിങ്കിദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി സംശയിക്കാതിരിക്കാനായി അവരുടെ മക്കളോടൊപ്പം തെരച്ചിൽ നടത്തിയിരുന്നു. റിങ്കിദേവിയും പ്രതിയും സഹോദരതുല്യമായ ബന്ധമായിരുന്നെന്ന് മക്കൾ പറഞ്ഞു. ജാംനഗർ പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Read MoreCategory: Top News
ഇന്ന് ചെയ്തപോലെ അന്ന് ചെയ്തിരുന്നെങ്കിൽ… ആ ഒറ്റത്തീരുമാനം ശരിയാക്കിയിരുന്നെങ്കിൽ കേരളം ബിജെപി ഭരിച്ചേനെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപി ജയിക്കുമായിരുന്നെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ശോഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ ബിജെപി സംസ്ഥാന ഭരണം പിടിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് സുരേഷ്ഗോപി ആരോപണത്തെ പരിഹസിച്ചത്.
Read Moreപിരിയാൻ വയ്യ… പിണങ്ങിപ്പോയ ഭാര്യ മകളെ ആവശ്യപ്പെട്ട് കേസ് കൊടുത്തു; മകൾക്ക് വിഷം നൽകിയ ശേഷം പിതാവും കഴിച്ചു; മകൾ മരിച്ചു, പിതാവ് ചികിത്സയിൽ
ഹൈദരാബാദ്: വിഷം കൊടുത്ത് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ട്രാക്ടർ ഡ്രൈവറായ വാരിക്കുപ്പാല രവി (30) യാണ് മൂത്തമകൾ മേഘന (രണ്ട്) യെ കൊലപ്പെടുത്തിയത്. തെലുങ്കാനയിലെ ലാച്ചമ്മഗുഡെമിൽ ദാരുണ സംഭവം. വാരിക്കുപ്പാല ഭാര്യ സ്വാതിയുമായി നിരന്തരം കലഹിക്കാറുണ്ടായിരുന്നു. ഇതേ തുടർന്ന് മൂന്ന് മാസം മുന്‍പ് സ്വാതി ഒമ്പത് മാസം പ്രയാമുള്ള ഇളയമകൾ മയൂരിയുമായി മധുഗുലയിലുള്ള മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. മേഘന വാരിക്കുപ്പാലയോടൊപ്പമായിരുന്നു. മേഘനയെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വാതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത് വിസമ്മതിച്ച വാരിക്കുപ്പാല മേഘനക്ക് എലിവിഷം ആഹാരത്തിൽ കലർത്തി കൊടുക്കുകയും ഇയാളും ഇത് കഴിക്കുകയും ചെയ്തു. ഇതേ തുടർന്ന് മേഘന ഛർദിക്കാൻ തുടങ്ങുകയും വാരിക്കുപ്പാല അവശനാവുകയും ചെയ്തു. ഉടൻ തന്നെ ഇരുവരെയും വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മേഘന മരണമടയുകയായിരുന്നു. വാരിക്കുപ്പാല ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സ്വാതിയുടെ പരാതിയുടെ…
Read Moreഎടാ സുധാകരാ എന്നു വിളിച്ചയാൾ… വണ്ടാനത്തെ ഓട്ടോഡ്രൈവറുടെ മരണം കൊലപാതകം, കൊന്നത് സിപിഎം നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജി.സുധാകരൻ
അമ്പലപ്പുഴ: ഓട്ടൊ ഡ്രൈവറുടെ മരണം കൊലപാതകമാണെന്നും ഒരു സിപിഎം നേതാവാണ് കൊന്നതെന്നും ജി.സുധാകരൻ. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് പടിഞ്ഞാറ് മുരുകാലയത്തിൽ ബിനേഷി(55)ന്റെ മരണത്തിലാണ് കൊലപാതകമാണെന്ന് സുധാകരൻ ആരോപിച്ചത്. അമ്പലപ്പുഴ നിയോജകമണ്ഡലം കൺവൻഷനിൽ സംസാരിക്കുന്നതിനിടെയാണ് ഒരു സിപിഎം നേതാവിനെതിരേ അദ്ദേഹം ആരോപണം ഉന്നയിച്ചത്. നേതാവിന്റെ തെറ്റായിട്ടുള്ള നടപടി രാത്രിയിൽ കാണാൻ ഇടയായതാണ് സ്വന്തം വീട്ടിൽ അയാളെ കൊലപ്പെടുത്തിയത്. തനിക്കെതിരേ സ്ഥിരമായി പ്രസ്താവനകൾ ഇറക്കി അലറിക്കൊണ്ട് എടാ സുധാകരാ…. വഞ്ചകാ സുധാകരാ… എന്നു വിളിക്കുന്ന ആളാണ് കൊലചെയ്തത്. പോലീസ് അതെല്ലാം തേച്ച് മായ്ച്ച് കളഞ്ഞു. പോലീസ് നാളെ മാറും. ഇതെല്ലാം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപിണറായിക്ക് അധികാരഭ്രാന്ത്; അഴിമതിയും ധാർഷ്ട്യവും അഹങ്കാരവും കൊണ്ട് പിണറായി വിജയൻ വികസിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ
ഹരിപ്പാട്: രാഷ്ട്രീയ മൂല്യങ്ങളുടെ അന്തകനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഹരിപ്പാട് കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസും മുതുകുളം, ചിങ്ങോലി പഞ്ചായത്ത് കൺവൻഷനുകളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ഭ്രാന്തുപിടിച്ച് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി. അഴിമതിയും ധാർഷ്ട്യവും അഹങ്കാരവും കൊണ്ട് പിണറായി വിജയൻ വികസിക്കുകയാണ്. കേരളം കുടുംബസ്വത്താണോയെന്ന് പോലും സംശയിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് മുഖ്യമന്ത്രി നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും ധൂർത്തും അനാവശ്യ ചെലവും കൊണ്ട് സംസ്ഥാനം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവജനങ്ങളെ വഞ്ചിക്കുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫ് അധികാരത്തിലെത്തിയാൽ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് പ്രേമചന്ദ്രൻ പ്രഖ്യാപിച്ചു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമായാണ് പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും വർഗീയത ഇളക്കിവിട്ട് സാമുദായിക സ്പർധ വളർത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും…
Read Moreഇലക്ഷൻ ലഹരിയിൽ വാറ്റിക്കൂട്ടിയത് 10 ലിറ്റർ; അശോകനും സുഹൃത്തും വീട്ടിൽ ചാരായം വാറ്റുന്നതിന്റെ രഹസ്യം ഒറ്റുപോയി; ഇരുവരേയും അകത്താക്കി എക്സൈസ്
നെടുമങ്ങാട്: നിയമസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സംഘം പാലോട് മൈലമൂട് ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിൽ വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന രണ്ടു പേരെ പിടികൂടി. അഞ്ചാനക്കുഴിക്കര സ്വദേശി സെൽവൻ, അബ്കാരി കേസുകളിലെ പ്രതിയായ അഞ്ചാനക്കുഴിക്കര സ്വപ്ന വിലാസത്തിൽ അശോകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരിൽനിന്നു 10 ലിറ്റർ നാടൻ ചാരായവും കോടയും 10000 രൂപ വില വരുന്ന വാറ്റുപകരണങ്ങളും പിടിച്ചടുത്തു. സർക്കിൾ ഇൻസ്പെക്ടർ എച്ച്.എസ്. ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ നജിമുദ്ദീൻ, ഡ്രൈവർ ഉവൈസ് ഖാൻ എന്നിവർ പങ്കെടുത്തു. ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് പരിശോധനയും റെയ്ഡും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും പൊതുജനങ്ങൾക്കുള്ള പരാതികൾ 0472 280 2227 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതുമാണെന്ന് നെടുമങ്ങാട് സിഐ അറിയിച്ചു.
Read Moreമാമ്മനോട് ഒന്നും തോന്നല്ലേ, എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും; നേമത്ത് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥൻ സിക്സർ അടിക്കുമെന്ന് ശശി തരൂർ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് തീരുമാനം എടുക്കും. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് ശശി തരൂർ. ഇപ്പോൾ ഉയർന്നുവരുന്ന വിവാദം അനാവശ്യമാണ്. നേമത്ത് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥൻ സിക്സർ അടിക്കും. യുഡിഎഫിന് ഡീൽ ജനങ്ങളുമായിട്ടാണ്. നേമത്ത് ബിജെപി എൽഡിഎഫ് വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും തരൂർ വ്യക്തമാക്കി. നേതാക്കൾ പലരും സതീശനേയും ചെന്നിത്തലയേയും പിന്തുണച്ച് സംസാരിച്ചതോടെയാണ് മുഖ്യമന്ത്രി ചർച്ച സജീവമായത്. അതേസമയം മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read More‘സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, താൻ പറഞ്ഞതിൽ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’: ഇര്‍ഷാദ് ചക്കാലശേരി
ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ മറുപടിയുമായി ഇര്‍ഷാദ് ചക്കാലശേരി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇര്‍ഷാദ് ചക്കാലശേരി പറഞ്ഞു. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി. അതേസമയം യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് പ്രതിഭ പ്രതികരിച്ചു. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യു. പ്രതിഭ അറിയിച്ചു. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യംകൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയുടെ വിവാദ പരാമർശം. കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിലായിരുന്നു ഇർഷാദിന്റെ പരാമർശം. ഇതിനിടെ യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി…
Read Moreവാക്ചാതുരിയും ശരീര സൗന്ദര്യവും പ്രകടിപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്: സ്ത്രീ വിരുദ്ധമായ പ്രസ്താവനയുമായി ഇര്‍ഷാദ് ചക്കാലശേരി; നിയമനടപടിക്കൊരുങ്ങി യു. പ്രതിഭ
ആലപ്പുഴ: തനിക്കെതിരായ സ്ത്രീ വിരുദ്ധ പരമാർശത്തിൽ നിയമനടപടിക്കൊരുങ്ങി കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്തിയിട്ടില്ലാത്ത യു. പ്രതിഭ വാക്ചാതുരിയും ശരീര സൗന്ദര്യവും പ്രകടിപ്പിച്ചാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന തികച്ചും സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണ് കായംകുളം യുഡിഎഫ് കൺവീനർ ഇര്‍ഷാദ് ചക്കാലശേരി നടത്തിയത്. ഇതിനെതിരെയാണ് യു. പ്രതിഭ നിയമനടപടിക്കൊരുങ്ങുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് യു.പ്രതിഭ കായംകുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. എം. ലിജുവാണ് യുഡിഎഫ് സ്ഥാനാർഥി.
Read Moreകേരളത്തിലെ പ്രതിപക്ഷംനിസഹായാവസ്ഥയിൽ, സര്‍ക്കാരിനെതിരേ പറയാനും വിമര്‍ശിക്കാനും ഒന്നുമില്ലാത്തതിനാല്‍ നുണ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി
കാഞ്ഞിരപ്പള്ളി: ഒരു പ്രതിപക്ഷവും ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ പ്രതിപക്ഷം നിസഹായവസ്ഥയിലാണ്. സര്‍ക്കാരിനെതിരേ പറയാനും വിമര്‍ശിക്കാനും ഒന്നുമില്ലാത്തതിനാല്‍ നുണ പ്രചരിപ്പിക്കുകയാണ്. ബാര്‍ ലൈസന്‍സില്‍ കോഴയെന്നു കെ.സി. വേണുഗോപാല്‍ പറയുന്നതു കോണ്‍ഗ്രസിന്റെ സംസ്കാരം. അവരുടെ സംസ്കാരം വച്ച് എല്‍ഡിഎഫിനെ വിലയിരുത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിനുവേണ്ടി പുറത്തുപോയ വര്‍ഗവഞ്ചകരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. കിഫ് ബിയിലൂടെ കേരളത്തില്‍ വികസന വിസ്മയം ഉണ്ടാക്കി. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. കേരളത്തെ അഴിമതി രഹിത സംസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീ പീഡന ബലാത്സംഗ കേസുകളില്‍ പ്രതിയായ തന്റെ അനുയായിയെ സംരക്ഷിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം തങ്ങളെ ഉപദേശിക്കുന്നതുകേട്ട് ജനങ്ങള്‍ ഊറി ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
Read More