കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നാരോപിച്ച് ഫാസ്റ്റ് ഫുഡ് കട ആക്രമിച്ച് യുവാവ്. കടയുടമ വെള്ളിക്കുളങ്ങര സ്വദേശി സാദിഖിനെയും യുവാവ് ആക്രമിച്ചു. കടയുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പുറമേരിയിലെ ബിരിയാണി ഡേയ്സ് എന്ന ഫാസ്റ്റ് ഫുഡ് കടയ്ക്കു നേരെയായിരുന്നു ആക്രമണം. കടയിൽ പതിവായി വരാറുള്ള, എല്ലാവർക്കും പരിചിതനായ ഒരാളാണ് ഇത്തരത്തിൽ പ്രകോപനമില്ലാതെ അതിക്രമം നടത്തിയതെന്ന് ഉടമ മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയോടെ ഇയാൾ കടയിൽ വന്ന് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തിരുന്നു. പിന്നാലെ വിളമ്പിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ഇയാൾ കടയിൽ ബഹളമുണ്ടാക്കാൻ തുടങ്ങി. വളരെ മോശം ഭക്ഷണമാണെന്ന് ഇയാൾ ആരോപിച്ചു. ഈ സമയത്ത് കടയുടമയായ സാദിഖ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരികെ എടുക്കാമെന്നും അല്ലെങ്കിൽ പണം തിരിച്ചു നൽകാമെന്നും സാദിഖ്…
Read MoreCategory: Top News
വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധ; മീൻ മുട്ട കൊണ്ടുള്ള വിഭവം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; രണ്ടുപേർ മരിച്ചു; ഒരാളുടെ നിലഗുരുതരം; ഹോട്ടൽ പൂട്ടിച്ച് പോലീസ്
വിഴിഞ്ഞം: മത്സ്യമുട്ടകൊണ്ടുള്ള വിഭവം കഴിച്ചതിന് പിന്നാലെ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷാബാധയെ തുടർന്നെന്ന് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം എത്തിയ ഇവരുടെ കുടുംബം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട് ഇവർ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞത്ത് വൈകിട്ട് മാത്രം തുറക്കുന്ന ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഈ ഹോട്ടൽ പോലീസ് പൂട്ടിച്ചു. മരിച്ച രണ്ട് പേരും നിലവിൽ ആശുപത്രിയിലുള്ളയാളും മീൻ മുട്ട കൊണ്ടുള്ള വിഭവം കഴിച്ചതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഒരാൾ ചികിത്സയിൽ കഴിയുകയാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ചത് ആറ് പേരിൽ നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. സജീന ഉൾപ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ…
Read Moreഅന്ധവിശ്വാസവും അനാചാരവും മാറണം; പക്ഷേ ശബരിമലയിൽ സ്ത്രീകൾ കയറണ്ട; കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയ്ക്ക് പോകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതീപ്രവേശനം നടപ്പാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സ്ത്രീകൾ ശബരിമലയിലേയ് പോകില്ല. പോകരുതേ എന്ന് അപേക്ഷിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേയ്ക്ക് പോകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Read Moreമോഹിപ്പിക്കുന്ന വിലയിൽ സ്വർണം; കേരളത്തിലേക്ക് ഇതര സംസ്ഥാന മോഷ്ടാക്കൾ വ്യാപകമായി എത്തുന്നു; കൂടുതൽ ജാഗ്രത വേണമെന്ന് പോലീസ്
തൊടുപുഴ: വില കുതിച്ചുയര്‍ന്നതോടെ സ്വര്‍ണം കവര്‍ച്ചയ്ക്കായി ഇറങ്ങുന്ന മോഷണസംഘങ്ങള്‍ വ്യാപകമായതായി സൂചന.ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് ജില്ലയിലെത്തിയതായാണ് വിവരം. മോഹവിലയായതോടെയാണ് സ്വര്‍ണം മോഷ്ടിക്കുന്ന സംഘങ്ങള്‍ സജീവമായി രംഗത്തിറങ്ങിയത്. മോഷ്ടാക്കള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം പോലീസ് തുടര്‍ച്ചയായി നല്‍കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പല സ്ഥലത്തും സ്വര്‍ണക്കവര്‍ച്ച തുടരുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. ഇന്നലെ ശിവരാത്രിയോടനുബന്ധിച്ച് തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലെത്തിയ വീട്ടമ്മയുടെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതിയുയര്‍ന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരിയായ സ്ത്രീയെ ക്ഷേത്രത്തിലെത്തിയ ഭക്തരും ഭാരവാഹികളും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആന്ധ്രാ സ്വദേശിനിയായ ഇവര്‍ മോഷണസംഘത്തില്പ്പെട്ടതാണെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദേഹപരിശോധന നടത്തിയെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണമാല ഇവരില്‍നിന്നു കണ്ടെടുക്കാനായില്ല. തുടര്‍ന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്നും പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നും…
Read Moreശബരിമല സ്വർണക്കൊള്ള; കളവുപോയത് 1.7 കിലോ സ്വര്‍ണം? ജംഷഡ്പുര്‍ ലാബിലെ റിപ്പോര്‍ട്ട് ലഭിക്കണം; കൂടുതല്‍ സ്വര്‍ണം നഷ്ടമായത് ദ്വാരപാലക ശില്പപാളികളില്നിന്ന്
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നും കട്ടിളപ്പാളിയില്നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ മൊത്തം കണക്കെടുപ്പ് പൂര്‍ത്തിയാകുന്നു. 1.7 കിലോഗ്രാം സ്വര്‍ണത്തിന്റെ കണക്കാണ് പ്രാഥമികമായി പുറത്തുവരുന്നത്.വിഎസ്എസ് സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം കൂടി വന്നതിനുശേഷമേ അന്തിമ കണക്ക് ലഭിക്കൂ. ഇതായിരിക്കും കോടതിയെ അറിയിക്കുക. ദ്വാരപാലക ശില്പ പാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായത്. 900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമയുടെ മൊഴി. വിഎസ്എസ്സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വര്‍ണത്തിന്റെ പ്രാഥമിക കണക്ക് പുറത്തുവരുന്നത്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലേക്കാണ് കഴിഞ്ഞദിവസം ശേഖരിച്ച സ്വര്‍ണം അയയ്ക്കുന്നത്. ഇതിനായുള്ള റിപ്പോര്‍ട്ട് ഇന്ന് കൊല്ലം കോടതിയില്‍ നല്‍കും. ജംഷഡ്പൂരിലെ ലാബില്‍ നിന്നും അറിയേണ്ട വിവരങ്ങള്‍ ചോദ്യാവലിയായി തയാറാക്കി നല്‍കുന്നുമുണ്ട്.
Read Moreകടംപള്ളിക്ക് കാണാനായില്ല, കെ.സി കണ്ടു, കൈയും കൊടുത്തു; പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും
തിരുവന്തപുരം: കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ചർച്ച നടത്തി ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളും പ്രേംകുമാറുമായി സംസാരിച്ച് എല്ലാ പിന്തുണയും ഉറപ്പു നൽകി.അതിനിടെ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ ഫലം കണ്ടില്ല. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം.
Read Moreകഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി; 22 കാരനിൽനിന്ന് വീട്ടമ്മ നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനം; ഞെട്ടിക്കുന്ന സംഭവം വൈപ്പിനിൽ
വൈപ്പിൻ: എറണാകുളം വൈപ്പിനിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. നായരമ്പലം കുടുങ്ങാശേരി കൊല്ലം പറമ്പിൽ ജെഫ്രിൻ ആണ് അറസ്റ്റിലായത്. ഈ മാസം 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് എത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനിടയിൽ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് എസ്ഐ എസ്. അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഅവൾക്ക് പിന്നാലെ അവനും പോയി… ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി: ചിന്നുവിന്റെ മരണത്തോടെ കടുത്ത മാനസിക പര്തിസന്ധിയിലെന്ന് ബന്ധുക്കൾ
കാസർഗോഡ്: അന്തരിച്ച ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺ സുഹൃത്ത് ജീവനൊടുക്കി. മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്.ചിന്നുവും സന്ദേശും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ചിന്നുവിന്റെ മരണത്തോടെ സന്ദേശ് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയക്കുകയും ചെയ്തു. എന്നാൽ, യുവതി മരിച്ചതോടെ യുവാവിന്റെ മാനസിക അവസ്ഥയും നല്ലതായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. ആദൂർ ആലംതടുക്ക സ്വദേശിയാണ് ചിന്നു പാപ്പു. അഞ്ചുവർഷം മുൻപ് വിവാഹിതയായ ഈ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. നാല് വയസുള്ളൊരു മകനും ഉണ്ട്. ഭർത്താവിനോട് അകന്ന് ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന…
Read Moreശബരിമല യുവതീ പ്രവേശനം: സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷ; ജി.സുകുമാരന്‍ നായര്‍
കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചത്. എന്നാൽ അടുത്ത കാലത്തായി സർക്കാർ നിലപാട് മാറ്റിയെന്ന സൂചനയാണ് കാണുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ ബന്ധപ്പെട്ടിട്ടില്ല. സത്യവാംഗ്മൂലം തിരുത്തണോയെന്ന് അവർ നിയമപരമായി തീരുമാനിക്കട്ടെ. വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിന് മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് മാത്രമാണ് കേസിന് പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സമുദായസംഘനകളുടെ വാദം എഴുതി നല്കാന് കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ സംഘടനകളേയും കോടതി വിളിക്കുമോയെന്നും അറിയില്ല. എന്തായാലും എന്‍എസ്എസിനെ വിളിക്കും. ഞങ്ങള്‍ പൂര്‍ണ സജ്ജമാണ്. പഴയ വാശിയോടെ തന്നെ കേസില്‍ എസ്എസ്എസ് മുന്നോട്ടു പോകുകയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Read More‘സർക്കാർ ജീവനക്കാരെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടം മുന്‍പ് ഉണ്ടായിട്ടില്ല, യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ജീവനക്കാർക്കു ശാപമോക്ഷം ലഭിക്കും’: കെ.സി. വേണുഗോപാൽ
പാലക്കാട്: സർക്കാർ ജീവനക്കാരെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ജീവനക്കാർക്കു ശാപമോക്ഷം ലഭിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. കെജിഒയു സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാനങ്ങളെ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിനുപകരം രാഷ്ട്രീയലക്ഷ്യങ്ങൾക്കാണ് സർക്കാർ ഉപയോഗപ്പെടുത്തിയത്. സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്ത ഭരണകാലയളവാണു കടന്നുപോയത്. സർക്കാരിന്റെ ധൂർത്തുകാരണം ഖജനാവിനുണ്ടായ ബാധ്യതയുടെ ഭാരം സർക്കാർ ജീവനക്കാർക്കുമേൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ്. മെഡിസെപ്പ് പോലെയുള്ള പദ്ധതികൾകൊണ്ടു ജീവനക്കാർക്ക് യാതൊരു ഗുണവും ഇല്ലെന്നു മാത്രമല്ല, കൂടുതൽ ബാധ്യതകൾകൂടി സമ്മാനിക്കുകയാണ്. സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരോടു പ്രതികാരമനോഭാവമാണു ഭരണകൂടം വച്ചുപുലർത്തുന്നത്. ഇടത് അനുഭാവികളായ ജീവനക്കാർപോലും ഈ സർക്കാരിനെ പാഠം പഠിപ്പിക്കുവാൻ കരുതിയിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
Read More