‘കോൺഗ്രസുകാർക്ക് ഇപ്പോൾ എന്നോട് സ്നേഹമാണ്,ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹം’:പരിഹാസവുമായി എം.എം മണി

തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ഇപ്പോൾ തന്നോട് സ്നേഹമാണെന്ന് മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം മണി. ജയിലിൽ അടച്ചപ്പോഴും ഒമ്പത് മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കാണുന്നതെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

കോൺഗ്രസ്കാർക്ക് എന്നോട് ഇപ്പോൾ പെരുത്ത സ്നേഹമാണ്. എന്നെ ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹം. ഇടുക്കി ജില്ലയിലെ പൊതുശല്യത്തെ ഇടുക്കി ജില്ലയിൽ നിന്നും ഒഴിവാക്കി എന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി നിയമസഭയിൽ പ്രസംഗിച്ചത് തന്നെ.😏

ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എന്ന് കോൺഗ്രസ്കാർ സമ്മതിച്ചത് തന്നെ വലിയ കാര്യം. (അല്ലെങ്കിലും വസ്തുതകളുടെ നേർക്കാഴ്ചകളെ നിഷേധിക്കാനാവില്ലല്ലോ). ഇവിടെ നടത്തിയ വികസനങ്ങൾ വ്യക്തിപരമായി അല്ല എടുക്കേണ്ടത്.

എൽഡിഎഫ് നിർദ്ദേശിച്ച വികസന സ്വപ്നങ്ങളാണ് നമ്മൾ ഇവിടെ നടപ്പിലാക്കിയത്. എൽഡിഎഫ് വികസനം എൽഡിഎഫ് ന് വോട്ടായി മാറണം. സഖാവ് കെ.കെ ജയചന്ദ്രനെ നിർത്തിയത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനായി തന്നെയാണ്. നിങ്ങൾ 2021 ൽ എനിക്ക് നൽകിയ 38 ,305 ൽ അധികം ഭൂരിപക്ഷം ജയചന്ദ്രന് നൽകണം.

193 ബൂത്തിൽ 192 ബുത്തിൽ എനിക്ക് നിങ്ങൾ ലീഡ് നൽകി അനുഗ്രഹിച്ചു. ഇത്തവണ 193 ബുത്തിലും ലീഡ് നൽകി ജയചന്ദ്രനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് നമ്മുടെ മണ്ഡലത്തിന്‍റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായം എല്ലാവരിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു. വികസനം തുടരണം. സഖാവ് കെ. കെ ജയചന്ദ്രൻ ജയിക്കണം.

Related posts

Leave a Comment