ഡ്രൈവിംഗ് സ്കൂൾ ആശാനോട് പ്രണയം; വിവാഹ വാഗ്ദാനം നൽകി കാറിൽ‌ കറങ്ങി പീഡിപ്പിച്ചത് മൂന്ന് വർഷം; സ്വകാര്യ നിമിഷങ്ങൾ ഭർത്താവിന് അയച്ചു നൽകുമെന്ന് ഭീഷണി

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരനാണ് പ്രതി. ഇവർ 2023 മുതൽ പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയു‌ടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.

Read More

പ്രണയ ബന്ധം ഭാര്യയോട് പറ‍യുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണി; പലപ്പോഴായി ലക്ഷങ്ങൾ കൈക്കലാക്കി; നാവിക ഉദ്യോഗസ്ഥൻ കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി

വിശാഖപട്ടണം: ഭീഷണിപ്പെടുത്തി പണം തട്ടിയ കാമുകിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. നാവികസേനയിലെ ടെക്നീഷനും വിഴിയനഗരം ജില്ലയിലെ രാജാം സ്വദേശിയുമായ വീന്ദ്ര(30)യാണ് കാമുകി മൗനിക (28)യെ അരുംകൊല ചെയ്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കൃത്യം നടത്തിയശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിശാഖപട്ടണം നഗരത്തിലെ ഗാജുവാക പോലീസ് സ്റ്റേഷൻ പരിധിയിലെ എൽവി നഗറിലുള്ള വസതിയില്‍ ഒളിപ്പിച്ചനിലയിൽ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. റഫ്രിജറേറ്ററിൽനിന്നും ഒരു ബാഗില്‍നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന്‍റെ കുറച്ചുഭാഗങ്ങൾ പ്രതി കത്തിച്ചതായും പോലീസ് സംശയിക്കുന്നു. ഞായറാഴ്ച ഭാര്യ സ്വന്തം വീട്ടിലേക്കു പോയ സമയം രവീന്ദ്ര കാമുകിയെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് ഇവർ തമ്മിൽ ഉടലെടുത്ത ചില വാക്കുതർക്കങ്ങൾ കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. 2021ൽ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാകുകയും നിരന്തരം…

Read More

നൽപതാം വയസിൽ പ്രണയം 28 കാരനോട്; നാല് കുട്ടികളെ ഉപേക്ഷിച്ച് പോയത് ഇൻസ്റ്റഗ്രാം കാമുകനൊപ്പം; കുട്ടികളുടെ കരച്ചിൽ മനസ് മാറ്റി, വീട്ടമ്മ തിരികെ വീട്ടിലെത്തി

ലക്നോ: നാല് കുട്ടികളെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടിയത് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം.കുടുംബത്തിന്‍റെ അഭ്യർഥനയെ തുടർന്ന് വീട്ടമ്മ തിരിച്ചെത്തി. 10 ദിവസം മുന്പായിരുന്നു ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 28 വയസുകാരനായ കാമുകനൊപ്പം ഒളിച്ചോടിയത്. പിന്നീട് യുവതിയുടെ കുടുംബം നടത്തിയ തിരച്ചിലിൽ പിപിഗഞ്ച് മേഖലയിൽ ഇരുവരും വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ ഭർത്താവും കുട്ടികളും ബന്ധുക്കളും വീട്ടിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടുവെങ്കിലും അവർ വിസമ്മതിച്ചു. വിവരമറിഞ്ഞ പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. രണ്ട് മണിക്കൂർ നീണ്ട ചർച്ചയും മക്കളുടെ കരച്ചിലും യുവതിയുടെ മനസ് മാറ്റി. കുടുംബത്തോടൊപ്പം പോകാൻ യുവതി സമ്മതിക്കുകയും പോലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു. പ്രശ്നം സമാധാമപരമായി പരിഹരിച്ചുവെന്ന് പോലീസ് പറഞ്ഞു.

Read More

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ? വൈദ്യുതി ഉപയോഗ പാചകം വൈകുന്നേരം ആറിനു മുമ്പാവട്ടെ; നിര്‍ദേശവുമായി കെഎസ്ഇബി

കോട്ടയം: പാചകവാതകം പ്രതിസന്ധിയിലായതോടെ പലരും വിറകടുപ്പിലേക്കും വൈദ്യുതി അടുപ്പിലേക്കുമൊക്കെ പാചകം മാറ്റിയിട്ടുണ്ട്. വിറകടുപ്പിനേക്കാള്‍ കൂടുതല്‍ ഇന്‍ഡക്‌ഷന്‍ കുക്കറുകളോടാണ് എല്ലാവര്‍ക്കും പ്രിയം. ഇന്‍ഡക്‌ഷന്‍ കുക്കറില്‍ പാചകം പൊടിപൊടിക്കുമ്പോള്‍ കെഎസ്ഇബി പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍ഡക്‌ഷന്‍ കുക്കറില്‍ പാചകം ചെയ്‌തോളൂ. പക്ഷേ, അത് പകല്‍സമയത്ത് മതിയെന്നാണ് നിര്‍ദ്ദേശം. കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ? പകല്‍ സമയത്ത് ഇന്‍ഡക്‌ഷന്‍ സ്റ്റൗ, മൈക്രോവേവ് ഓവന്‍ എന്നിങ്ങനെ വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതികള്‍ സ്വീകരിച്ചാല്‍ ഗ്യാസിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയും. വൈദ്യുതി ആവശ്യകത കൂടിയ വൈകുന്നേരം ആറിനു ശേഷമുള്ള സമയം ഇലക്‌ട്രിക് പാചകം ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ? ഇങ്ങനെയാണ് കെഎസ്ഇബിയുടെ കുറിപ്പ്. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം അതിന്‍റെ പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുന്‍കരുതലെന്ന രീതിയിലാണ് കെഎസ്ഇബിയുടെ നിര്‍ദേശം.

Read More

അയ്യപ്പൻമാരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിന്‍റെ അങ്കത്തട്ടിൽ തീപാറും പോരാട്ടം; മണ്ഡലം തിരിച്ചുപിടിക്കാൻ നാട്ടകം, വിജയം ആവർത്തിക്കാൻ വി.എൻ. വാസവൻ

ഏറ്റുമാനൂർ: തീപാറുന്ന രാഷ്‌ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുള്ള നിയോജക മണ്ഡലമാണ് ഏറ്റുമാനൂർ. 1957ലും 1960ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു വിജയം. കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ1965 ൽ കേരള കോൺഗ്രസ് വിജയിച്ചു. 1967ലും 1970ലും കേരള കോൺഗ്രസ് രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായി. 1977 ൽ യുഡിഎഫിൽ കോൺഗ്രസിനായിരുന്നു സീറ്റ്. കോൺഗ്രസ് രണ്ടാമതെത്തി. 1980ൽ എൽഡിഎഫ് വിജയിച്ചു. 1982ൽ യുഡിഎഫിൽ സീറ്റ് ലഭിച്ച കേരള കോൺഗ്രസ് വിജയിച്ചു. 1987ൽ ഇരു മുന്നണികളെയും തോല്പിച്ച് സ്വതന്ത്രൻ വിജയിച്ചു. 1991ൽ തോമസ് ചാഴികാടനിലൂടെ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006 വരെ കേരള കോൺഗ്രസും ചാഴികാടനും വിജയം ആവർത്തിച്ചു. 2011ൽ മണ്ഡലം പുനർനിർണയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നിയോജക മണ്ഡലത്തോട് ചേർക്കുകയും കോട്ടയത്തുനിന്നും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ ഏറ്റുമാനൂരിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ മണ്ഡലത്തിന്‍റെ…

Read More

ഇളയ ദളപതിക്ക് ജയിച്ചേ മതിയാകൂ… നടൻ വിജയ് പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും; മത്സരം ഡിഎംകെയും ടിവികെയുമെന്ന് വിജയ്

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ 234 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിജയ് പെരന്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടി യോഗത്തിനുശേഷം വിജയ് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചെന്നൈയിലാണ് പെരന്പൂർ മണ്ഡലം. മധ്യ തമിഴ്നാട്ടിലാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം. ടിവികെയിലെ മുതിർന്ന നേതാക്കളായ എൻ. ആനന്ദ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, ആർ. അരുൺരാജ്, സി.ടി.ആർ. നിർമൽകുമാർ, കെ.എ. സെങ്കോട്ടയ്യൻ എന്നിവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി. മുൻ അണ്ണാ ഡിഎംകെ മന്ത്രി കു.പാ. കൃഷ്ണൻ ലാൽഗുഡിയിൽ ടിവികെ ടിക്കറ്റിൽ മത്സരിക്കും. മുൻ ഡിഎംകെ, അണ്ണാ ഡിഎംകെ നേതാക്കളും സ്ഥാനാർഥികളാണ്. തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരമെന്ന് വിജയ് പറഞ്ഞു.

Read More

മകൾ മി‍ഠായി മോഷ്ടിച്ചെന്ന കടക്കാരന്‍റെ പരാതി; പിതാവ് മകളെ തല്ലിക്കൊന്നു; പരാതിയുമായി കുട്ടിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ

ലക്നോ: കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസുകാരിയെ പിതാവ് അടിച്ചുകൊന്നു. സംഭവത്തിൽ പുഷ്‌പേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതു. നടക്കുന്ന സംഭവം ഉത്തർപ്രദേശിലെ രത്തന്‍പുരിൽ. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്‌പേന്ദ്രയോട് പറഞ്ഞിരുന്നു. തുടർന്ന് കോപാകുലനായ ഇയാൾ മകളെ വടികൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരതി പോലീസിനോട് പറഞ്ഞു. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

Read More

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ വഴിയരികിലെ പേരാലിന്‍റെ ചില്ല പൊട്ടിവീണു: യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേല സ്വദേശി ആദര്‍ശി(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ എല്‍ഐസി ഓഫീസിന് മുന്‍വശമാണ് അപകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദര്‍ശിന്‍റെ ദേഹത്തേയ്ക്ക് റോഡരികിൽ നിന്ന വലിയ പേരാലിന്‍റെ കൊമ്പ് പെട്ടെന്ന് പൊട്ടിവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരും മറ്റു വാഹന യാത്രികരും ചേര്‍ന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടം നടക്കുമ്പോള്‍ നിരവധി ആളുകൾ മരത്തിന് സമീപത്തായി ഉണ്ടായിരുന്നു. ശബ്ദം കേട്ട് പലരും ചിതറി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി.

Read More

‘സിപിഎം – എസ്ഡിപിഐ ബന്ധമെന്ന ആരോപണം കനഗോലു ക്യാപ്സ്യൂൾ: എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളത്’: എം. എ ബേബി

തിരുവനന്തപുരം: എസ്ഡിപിഐ – സിപിഎം ബന്ധം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കനഗോലു ക്യാപ്സൂളാണതെന്നും സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ആദ്യം പറഞ്ഞത് സിപിഎം – ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും എം എ ബേബി പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളോട് സിപിഎം ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും എം. എ ബേബി കൂട്ടിച്ചേർത്തു.

Read More

വിശുദ്ധവാരത്തിനു തുടക്കമിട്ട് ഇന്ന് ഓശാന ഞായർ

കൊച്ചി: വിശുദ്ധവാരത്തിനു തുടക്കമിട്ട് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായർ ചടങ്ങുകളും കുർബാനയും തുടങ്ങി. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. യേശുവിനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്‍റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തിൽ വിശ്വാസികള്‍. കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളിൽ നടക്കുന്നത്.

Read More