പാലക്കാട്: മുൻ മന്ത്രിയും സിപിഎം നേതാവ് തോമസ് ഐസക്കിന് കിടിലൻ മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളത്. സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ല. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ല. കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാര്‍ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. പാലക്കാട്ടെ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യും. സാധാരണ സിനിമയെ കുറിച്ച് പറയാറുണ്ട് മൗത്ത് പബ്ലിസിറ്റി ലഭിച്ചാൽ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ടെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു.
Read MoreCategory: Top News
ഓമനിച്ച് വളർത്താൻ യുവ ഡോക്ടർ കൂടെക്കൂട്ടിയത് പൂച്ചക്കുട്ടിയെ; എതിർത്ത വീട്ടുകാരുമായി നിരന്തരം കലഹം; ഒരുമുഴം കയറിൽ ജീവനൊടുക്കി യുവ ഡോക്ടർ
ഹൈദരാബാദ്: പൂച്ചയെ വളർത്താൻ അനുവദിക്കാത്തതിനെ തുടർന്ന് യുവ ഡോക്ടർ ജീവനൊടുക്കി. അൽവാൽ സ്വദേശി പ്രിൻസി(23) ആണ് ജീവനൊടുക്കിയത്. മാർച്ച് 20ന് ആയിരുന്നു സംഭവം. ആഴ്ചകൾക്ക് മുൻപ് പ്രിൻസി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിൻസിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാർ പൂച്ചയെ വളർത്തുന്നത് എതിർക്കുകയും പ്രിൻസിയും വീട്ടുകാരും തമ്മിൽ നിരന്തരം തർക്കത്തിലേർപ്പെടുകയും ചെയ്തു. അമ്മയ്ക്കും മുത്തശിക്കും ഒപ്പമാണ് പ്രിൻസി താമസിച്ചിരുന്നത്. വെള്ളിയാഴ്ച അമ്മയും മുത്തശിയും പുറത്തുപോയ സമയത്താണ് പ്രിൻസി ജീവനൊടുക്കിയത്. മുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രിൻസിയുടെ അമ്മയുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Read Moreഭാര്യയെ വിഷം കുത്തിവച്ച് കൊലപ്പെടുത്തി; പ്രണയ വിവാഹത്തിലും വില്ലൻ സ്ത്രീധനം; ഒന്നിച്ചു ജോലി ചെയ്ത് പരസ്പരം അറിഞ്ഞ് വിവാഹം; ഞെട്ടലോടെ സുഹൃത്തുക്കൾ
ഗാസിയാബാദ്: ഭാര്യയെ ഭർത്താവ് വിഷം കുത്തി വെച്ച് കൊലപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് നഴ്സായ കാജലിനെ (23) റേഡിയോളജിസ്റ്റായ ഭർത്താവ് അരുൺ ശർമ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ബെഹ്ത ഹാജിപൂർ സ്വദേശിയാണ് അരുൺ. ഗുരുഗ്രാമിലെ നഴ്സിംഗ് ഹോമിൽ ഒന്നിച്ച് ജോലി ചെയ്തവരായിരുന്നു അരുണും കാജലും. ആദ്യം ഇരുവരും തമ്മിലൽ സൗഹൃദമായിരുന്നു. പിന്നീടത് പ്രണയമായി മാറി. അവസാനം ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സന്തോഷപൂർണമായ ജീവിതമായിരുന്നു. എന്നാൽ പിന്നീട് അരുൺ നിസാര കാര്യങ്ങളുടെ പേരിൽ ഭാര്യയെ ഉപദ്രവിക്കാൻ തുടങ്ങി. സ്ത്രീധനത്തിന്റെ പേരിൽ ശല്യപ്പെടുത്താനും പണം ആവശ്യപ്പെട്ട് ഉപദ്രവിക്കാനും തുടങ്ങി. മാർച്ച് നാലിന് ഹോളി ആഘോഷത്തിനായി കാജലും അരുണും കാജലിന്റെ വീട്ടിലേക്ക് പോയിരുന്നു. 17ന് രാത്രി അരുൺ മദ്യപിച്ചാണ് കാജലിന്റെ വീട്ടിലെത്തിയത്. മദ്യലഹരിയിൽ അരുണ്‍…
Read Moreഅധികാരത്തിൽ 8,931 ദിവസങ്ങൾ; ഇന്ത്യയിൽ ഏറ്റവുംകൂടുതൽ കാലം ഭരണത്തലവനായ വ്യക്തിയായി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി (മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും) ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തി എന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകെ 8,931 ദിവസങ്ങൾ അദ്ദേഹം ഈ പദവികളിൽ ചിലവഴിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും റിക്കാർഡുകൾ മറികടന്നാണ് നരേന്ദ്ര മോദി ഈ ചരിത്ര നേട്ടം കൈവരിച്ചത്. 2001 ഒക്ടോബർ ഏഴിനാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി അധികാരമേറ്റത്. തുടർന്ന് 12 വർഷത്തിലധികം (4,607 ദിവസങ്ങൾ) അദ്ദേഹം ആ പദവിയിൽ തുടർന്നു. 2014 മേയ് 26ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, നിലവിൽ തന്റെ മൂന്നാം ഊഴത്തിലാണ്. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം 4,324 ദിവസങ്ങൾ പൂർത്തിയാക്കി. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 6,130 ദിവസങ്ങളും ഇന്ദിരാഗാന്ധി 5,829 ദിവസങ്ങളുമാണ് പദവിയിലിരുന്നത്. എന്നാൽ ഇവരുടേത് പ്രധാനമന്ത്രി പദം മാത്രമായിരുന്നു. മുഖ്യമന്ത്രി…
Read More‘ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണ്, വി.ഡി. സതീശൻ നുണയാശാനും’: എ.കെ.ബാലൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നുണയാശാൻ ആണ്. വർഗീയ അജണ്ട വച്ചാണ് സതീശന്റെ പരാമർശം എന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ.ബാലൻ. “ഇത്തരം വർഗയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തളളും. കോൺഗ്രസ് ഇപ്പോൾ തോൽവി ഭയന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്.’ബാലൻ പറഞ്ഞു. എൻ.എം.ആർ. റസാഖ് കർമം കൊണ്ടും വിശ്വാസം കൊണ്ടും ജനമനസിൽ ഇടം നേടിയ ആളാണ്. കഴിഞ്ഞ ഒന്നരകൊല്ലം പാലക്കാട് കണ്ടത് അശ്ലീല സിനിമയാണെന്നും ബാലൻ പരിഹസിച്ചു. മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ് ബിജെപി ഡീലാണ് നടക്കുന്നത്. പാലക്കാട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് ജയിക്കും. പി.കെ. ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.
Read Moreഇടതുപക്ഷം വിട്ട് കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്: പാണക്കാട്ടെത്തി ലീഗ് അംഗത്വം സ്വീകരിച്ചു
മലപ്പുറം: ഇടതുബന്ധം അവസാനിപ്പിച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയിൽ നിന്ന് വീണ്ടും മത്സരിക്കാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മാതൃസംഘടനയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. പി.വി.അൻവർ എൽഡിഎഫ് ബന്ധം അവസാനിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ശനിയാഴ്ച ലീഗ് നേതൃത്വവുമായി കാരാട്ട് റസാഖ് ചർച്ച നടത്തിയിരുന്നു. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും ചർച്ചയിൽ പങ്കെടുത്തു. 2016ൽ ലീഗിന്റെ എം.എ. റസാഖിനെ 573 വോട്ടുകൾക്കാണ് കൊടുവള്ളിയിൽ കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാൽ 2021 ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടു. സഹയാത്രികർക്ക് എൽഡിഎഫിൽ രക്ഷയില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
Read Moreസ്വാഗതം, സുസ്വാഗതം…’കൈ’ വിട്ട് കാവിയിലേയ്ക്ക്: പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ
പാലക്കാട്: മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ. മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നത്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി. ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമാണെന്ന് ജയലക്ഷ്മി പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരിൽ തന്നെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ജയലക്ഷ്മി പറഞ്ഞു. ഒരു കുറിയിട്ടതിന്റെ പേരിൽ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോൺഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം. വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കോൺഗ്രസിൽ…
Read Moreജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം, വഞ്ചനയ്ക്ക് ഇതില്പരം വിശേഷണമില്ല; കെ. സുധാകരന്റെ നിലപാടിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജി. സുധാകരന് കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുധാകരന് കാണിച്ചത് വലിയ വഞ്ചനയാണെന്നും, എന്നാൽ പാര്‍ട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് നിലപാടെടുത്ത കെ. സുധാകരനെ പ്രശംസിക്കുകയും ചെയ്തു. കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരൻ. എന്നാല്‍ തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി. സുധാകരന് കരുതുന്നത്. പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. കെ. സുധാകരന് ചെയ്തത് പോലെ പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുന്നതാണ് നല്ലകാര്യം. അങ്ങനെയാണ് ഒരു പാര്ട്ടിക്കാരന് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാല്‍ ജി. സുധാകരന് എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടത്. വഞ്ചനയ്ക്ക് ഇതില്പരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരന് കാണിച്ചത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചു ഗൂഢാലോചന നടത്തി, കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിയെന്നാല്‍ എത്ര വലിയ പാതകമാണതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Moreബഡായി പറയുകയല്ല..! പാലക്കാട് ഞാനും സംസ്ഥാനത്ത് യുഡിഎഫും ജയിക്കും; സിനിമാ സുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്ന് രമേഷ് പിഷാരടി
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് വിജയിക്കുമെന്നുറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരിച്ചടിയാകില്ലെന്നും പിഷാരടി പറഞ്ഞു. പാലക്കാട് ബിജെപി-സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണ്. പാലക്കാട് മാത്രമല്ല പലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് പിഷാരടി പ്രതികരിച്ചു. അവർ ഒരുമിച്ച് നിന്നാലും യുഡിഎഫ് തന്നെ പാലക്കാടും സംസ്ഥാനത്തും വിജയിക്കുമെന്നും പിഷാരടി അവകാശപ്പെട്ടു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ല. അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പിഷാരടി കൂട്ടിച്ചേർത്തു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചിരുന്നു.
Read Moreഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; ഒരു ലക്ഷം രൂപ പിഴയൊടുക്കണം
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിന് ജീവപര്യന്തം. പ്രതി ഒരു ലക്ഷം രൂപയും പിഴയൊടുക്കണം. കൊല്ലം സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ, ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെയാണ് ഡോ.വന്ദന ദാസിന് കുത്തേൽക്കുന്നത്.
Read More