കണ്ണൂര്‍: സാമ്പത്തിക ബാധ്യതകളെ തുടർന്ന് കർഷകൻ ജീവനൊടുക്കി. കണ്ണൂര്‍ ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്. കീടനാശിനി കഴിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഏലിയാസ് ചികിത്സയിൽ കഴിയുകയായിരുന്നു. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഏലിയാസിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Read MoreCategory: Top News
എപ്സ്റ്റീൻ ഫയൽ വിവാദം: കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നും കോൺഗ്രസ് ഇതിനു മറുപടി പറയണമെന്നും ബിജെപി ആരോപിച്ചു. എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്. മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജെഫ്രി എപ്സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മീഷന്റെ ഭാഗമായിരിക്കേയാണ് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreകൈവരാൻ പോകുന്ന പണം ചില്ലറയല്ല; ഓൺലൈൻ തട്ടിപ്പുകാരുടെ മോഹന വലയിൽ വീണത് 67കാരൻ; ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ ചതിയിൽ കുണ്ടറക്കാരന്‍ നഷ്ടമായത് ഒന്നരക്കോടിക്ക് മുകളിൽ
കുണ്ടറ: ഓൺലൈൻ ട്രേഡിംഗിൽ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ചു കുണ്ടറ സ്വദേശി അറുപത്തിയേഴുകാരന്റെ ഒരുകോടി 65 ലക്ഷം തട്ടിയെടുത്തതായി പരാതി. ഇതു സംബന്ധിച്ചു സൈബർ പോലീസ് അന്വേഷണംതുടങ്ങി. ഫെയ്സ്ബുക്ക് വഴി പരിചയം സ്ഥാപിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിൽ ലോഗ് ഇൻ ചെയ്യിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഡിസംബർ വരെ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയിലെ വിവിധ അക്കൗണ്ടുകളിലേക്ക് 20 തവണ പണം നിക്ഷേപിച്ചു. ഇന്ത്യയിലെയും വിദേശത്തെയും അഞ്ച് വാട്സാപ്പ് നമ്പരുകളിൽ നിന്ന് പ്രതികൾ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പണം പിൻവലിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞദിവസമാണ് പണം നഷ്ടപ്പെട്ടയാൾ കുണ്ടറ പോലീസിൽ പരാതിയുമായെത്തിയത്. എസ്എസ് എന്റർപ്രൈസസ്, മസ്കാന ട്രേഡിംഗ് കമ്പനി, എകെ ട്രേഡിംഗ് കമ്പനി, എച്ച്കെ എന്റർപ്രൈസസ്, പുനിത് എന്റർപ്രൈസസ്, , എസ്…
Read Moreതന്റെ ജീവൻ കവർന്നയിടത്തിലൂടെ അവൾ ഇന്നലെ സുരക്ഷിതമായി കടന്നു പോയി; ആലിന് ഷെറിന് ഏബ്രഹാമിന്റെ മരണത്തിനിടയാക്കിയത് കോട്ടയം പള്ളത്തുണ്ടായ അപകടം
കോട്ടയം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ 10 മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന്റെ മരണത്തിനിടയാക്കിയത് ചിങ്ങവനത്തിന് സമീപം പള്ളത്തുണ്ടായ അപകടം. ഇക്കഴിഞ്ഞ അഞ്ചിനാണ് സംഭവം. പള്ളം കരിമ്പുംകാലാകടവിനടുത്ത് കുടുംബം സഞ്ചരിച്ചിരുന്ന വാഗണ്‍ ആര് കാറില്‍ എതിരേ വന്ന മറ്റൊരു കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് മല്ലപ്പള്ളി വാലുമണ്ണില്‍ വീട്ടില്‍ അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന്റെയും മകളായ ആലിന് ഷെറിന് ഏബ്രഹാം പരിക്കേറ്റ് ഗുരുതരാവസ്ഥയിലായത്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടയിലാണ് ആലിനിന്റെ മരണം സംഭവിച്ചത്. ആലിന്, മാതാവ് ഷെറിന്, ഷെറിന്റെ മാതാവ് ജെസി ജോണ്‍, പിതാവ് രാജന് ജോണ്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. കോട്ടയം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.ആലിനിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.
Read Moreപപ്പടം പൊട്ടി, അടിയും പൊട്ടി..! വിവാഹ സത്കാരത്തിനിടെ പപ്പടത്തെ ചൊല്ലി തർക്കം; പിന്നെ ഹാളിൽ നടന്നത് കൂട്ടയടി; പോലീസെത്തിയപ്പോൾ സംഭവിച്ചത്…
തിരുവനന്തപുരം: സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വിവാഹ സല്‍ക്കാര ഹാളില്‍ വരന്റേയും വധുവിന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയിലെ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു. വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പോലീസ് സ്ഥലത്തെത്തി. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
Read Moreപേറ്റ്നോവിനേക്കാൾ വലിയ വേദന… 58കാരനായ മകന് ചിലവിന് പണം കൊടുത്തില്ല: കസേരയിൽ ഇരുന്ന 88-കാരിയായ അമ്മയെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു: മകൻ അറസ്റ്റിൽ
കണ്ണൂർ: കസേരയിൽ ഇരുന്ന അമ്മയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞ മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയെ (88) വലിച്ചെറിഞ്ഞ സംഭവത്തിലാണ് മകൻ വി. സജീവനെ (58) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ വലിച്ചെറിഞ്ഞത്. ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ന്യൂറോ ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ സജീവനെ വ്യാഴാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വധശ്രമത്തിന് സജീവനെതിരേ കേസെടുത്തു.
Read Moreമരിക്കുന്നതിന് തൊട്ടുമുൻപും പീഡനത്തിന് ഇരയായി; സ്വകാര്യഭാഗത്തു ഗുരുതര മുറിവുകൾ; മകളെ കൊന്നു പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: മകളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഞെട്ടിക്കുന്ന സംഭവം എറണാകുളം എളമക്കരയിൽ. ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായി. മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പു പോലും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ മാസം 16ന് ആണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് ലഹരിക്ക് അടിമയായിരുന്നെന്നും സൂചനകളുണ്ട്. പോണേക്കരയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകൾ പീഡിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.
Read Moreആരാണ് ആ കൊറിയക്കാരൻ? ഒരു ഫോണിൽ തുറന്നത് എട്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ; ആദിത്യ ഫോളോ ചെയ്ത ബ്ലാക്ക് വെനം അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്ത്
കൊച്ചി: ചോറ്റാനിക്കരയിൽ 16 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതെന്ന് കരുതുന്ന ബ്ലാക്ക് വെനം എന്ന അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്തുവന്നു. കൊറിയൻ ചിത്രങ്ങളടക്കം ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പലതും ദുരൂഹമാണെന്നും പോലീസ് പറയുന്നു. ഫൊറന്‍സിക് പരിശോധനയിൽ ഒരു ഫോണില്‍ നിന്നും തുറന്നത് എട്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ്. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ സൈബർ പരിശോധനകൾ നടന്നുവരികയാണ്. ജനുവരി 27ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകളായിരുന്നു ആദിത്യ. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു…
Read Moreപോലീസ് യൂണിഫോമിനു സമാനമായ വേഷം, നെയിംബോർഡ് ധരിക്കില്ല; കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരുടെ അഴിഞ്ഞാട്ടം; വ്യാപക പരാതിയുമായി രോഗികളുടെ ബന്ധുക്കൾ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗിയുടെ ബന്ധുക്കളെ അസഭ്യം പറഞ്ഞതായി പരാതി. രണ്ടാം വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ മകളോടും കുഞ്ഞിനോടുമാണ് സുരക്ഷാ ജീവനക്കാരന് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്നു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്കി. അഡ്മിഷന് കൗണ്ടറിന് സമീപമുള്ള ബെഞ്ചില്‍ കുട്ടിയെ കിടത്തി ഉറക്കിയതിനാണ് സുരക്ഷാ ജീവനക്കാരന് അസഭ്യം പറഞ്ഞതെന്നാണ് പരാതിയില്‍ പറയുന്നത്. ആയാപറമ്പ് സ്വദേശി ദിപിന് ആണ് പരാതിക്കാരന്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചില സുരക്ഷാ ജീവനക്കാര്‍ രോഗികളുടെ കൂട്ടിരിപ്പുകാരോട് അപമര്യാദയായി പെരുമാറുന്നതായി നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. മറ്റു സുരക്ഷാ ജീവനക്കാരില്‍നിന്നു വ്യത്യസ്തമായി പോലീസ് സേനയ്ക്ക് സമാനമായ യൂണിഫോമാണ് ഇവര്‍ ഉപയോഗിക്കുന്നത്. മാത്രമല്ല, യൂണിഫോമിനോടൊപ്പം നെയിംബോര്‍ഡ് ധരിക്കാതെയാണ് പലരും ജോലി ചെയ്യുന്നതെന്നും ഇതുകാരണം സുരക്ഷാ ജീവനക്കാരെ തിരിച്ചറിയാനും കഴിയാറില്ലെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. പോലീസ് സേനയ്ക്ക് സമാനമായ യൂണിഫോം മറ്റുള്ളവര്‍…
Read Moreഎല്ലാം ഗോപിയായി… വാജിവാഹനത്തിൽ തന്റെ വിയർപ്പിന്റെ അംശവും ഉണ്ട്; സ്വർണം നൽകിയതിന് രസീത് വാങ്ങിയില്ല; എല്ലാം പോലീസ് അന്വേഷിക്കട്ടെയെന്ന് സുരേഷ് ഗോപി
കൊല്ലം: ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് താൻ തന്നെയാണെന്നും തന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ തന്നെയാണ് അതിൽ സ്വർണം ഒട്ടിച്ചത്. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്ന് സ്വർണം ഒട്ടിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിയുന്നത്. 300–400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണെന്നാണ് പറഞ്ഞിരുന്നത്. വീട്ടിൽ നിന്നുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്ത് 24 കാരറ്റ് സ്വർണമാക്കി. മോഹൻലാൽ തന്നെ വിളിച്ച് സ്വർണം നൽകാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി. അന്നത്തെ ദേവസ്വം ബോർഡ് മെമ്പർ അജയ് തറയിൽ, പ്രസിഡന്റ് പ്രയാർഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് സ്വർണം വാങ്ങിവച്ചത്. ഭഗവാന് സമർപ്പിച്ചതാണ്. രസീത് വാങ്ങിയില്ല.…
Read More