ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. മനീഷ് കുമാർ (35), ഭാര്യ സീമ (32), ഇരുവരുടെയും മക്കൾ ഹണി (എട്ട്), പ്രിയാൻഷി (അഞ്ച്), പ്രതീക് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മനീഷും കുടുംബവും വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കരികിൽ പാൽ ഗ്ലാസുകൾ കണ്ടെതിനാൽ വിഷം കലർത്തിയ പാൽ കുടിച്ചാണ് മരിച്ചതെന്നായിരുന്നു സംശയിച്ചത്. പന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നാണ് മരണകാരണം വ്യക്തമായത്. അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് കുറച്ച് സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ ഒരു വിധത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ആത്മഹത്യാ കുറിപ്പും വീടിന്റെ ഭിത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.
Read MoreCategory: Top News
ആഗോള അയ്യപ്പസംഗമത്തിൽ ദേവസ്വം ബോര്‍ഡിന് 3.40 കോടി രൂപയുടെ നഷ്ടം; സംഗമത്തെക്കുറിച്ച് മിനിട്സിൽ റിപ്പോർട്ടില്ല; ഫണ്ട് വിനിയോഗത്തിൽ അവ്യക്തത; ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിന് ദേവസ്വം ബോര്‍ഡിന് 3.40 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ പണം കിട്ടിയില്ലെന്നും ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍നിന്നു മൂന്നു കോടി രൂപ മുന്‍കൂറായി അനുവദിച്ചിരുന്നുവെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. അയ്യപ്പസംഗമം നടത്തുന്ന കാര്യം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്സില്‍ ഇല്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം അയ്യപ്പസംഗമത്തിന് സര്‍ക്കാരില്‍ നിന്നോ ദേവസ്വം ബോര്‍ഡില്‍ നന്നോ പണം ചെലവാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നു പണം ചെലവാക്കില്ലെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് പരിപാടി നടത്തുന്നതെന്നുമാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശം ലംഘിച്ചുവെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്ന വിവരം.അയ്യപ്പസംഗമത്തിന് എട്ട് കോടിയില്‍പ്പരം രൂപ ചെലവ് വരുമെന്നാണ് ദേവസ്വം മന്ത്രി തന്നെ…
Read Moreകോടിക്കും മേലെ തന്ത്രി… തന്ത്രി കണ്ഠര് രാജീവരർക്ക് കോടികളുടെ സമ്പാദ്യം; ഭാര്യയ്ക്ക് ലക്ഷങ്ങളുടെ സമ്പാദ്യം; നിയമത്തിൽപ്പെടാതെയുള്ളത് അതുക്കുംമേലെയെന്ന് എസ്ഐടി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷയില്‍ 18 ന് വിധി പറയും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിന്റെ രേഖകൾ ഉൾപ്പടെ എസ്ഐടി കോടതിയിൽ ഹാജരാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും നിക്ഷേപമുണ്ടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. സമാനരീതിയില്‍ മറ്റു സ്ഥാപനങ്ങളിലും നിക്ഷേപമുണ്ട്. തന്ത്രിയ്ക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപമുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി. ഈ വലിയ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
Read Moreപതിനാറ് ഫോളോവേഴ്സിൽ ചിലരൊക്ക പിൻവാങ്ങി; കൊറിയൻ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല; അദിത്യയുടെ മരണത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി അധ്യാപകർ
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുട്ടിയുടെ അധ്യാപകൻ. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നും അധ്യാപകർ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നതായാണ് കുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്നതായി അധ്യാപകർ അറിയിച്ചു. കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പിക്കുന്നതൊന്നുമില്ല. ആകെ 16 ഫോളോവേഴ്സ് മാത്രമാണുള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്നാണ് കുട്ടിയുടെ സ്കൂൾ അധ്യാപകർ പറയുന്നത്. പെൺകുട്ടി ജീവനൊടുക്കി രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിലെഴുതിയിരുന്നതാണ് മരണകാരണമെന്ന നിഗമനത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന് മുതിർന്നില്ലെന്നും ആക്ഷേപമുണ്ട്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തിന്റേതെന്ന് പറഞ്ഞ് ലഭിച്ച സമ്മാനം നാട്ടിൽ കുറഞ്ഞ…
Read Moreആദ്യം കയ്ക്കും പിന്നെ മധുരിക്കും… നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല; ചൂരലിനെ മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല. അധ്യാപകൻ നൽകുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികൾ പരിശോധിക്കണം. വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ…
Read Moreകഷ്ടപ്പാടിന്റെ വിലയറിയുന്നയാൾ… പ്രേമരാജിന്റെ സത്യസന്ധതയിൽ ഉടമയ്ക്ക് തിരിച്ചു കിട്ടിയത് 15 പവനും പണവും; ഓട്ടോയുടെ പിൻസീറ്റിലിരുന്ന് കിട്ടിയ ബാഗ് അതേപടി പോലീസിൽ ഏൽപ്പിച്ചു
ഇരിട്ടി: ഇരിട്ടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ കീഴൂർകുന്ന് സ്വദേശി ശ്രീനിലയത്തിൽ പ്രേമരാജന്റെ സത്യസന്ധതയിൽ ശിവപുരം പടുപാറ സ്വദേശികൾക്ക് തിരിച്ചു കിട്ടിയത് 15 പവനും 25,000 രൂപയും. പ്രേമരാജന്റെ ഓട്ടോയിൽ യാത്രചെയ്ത ഉടമ ബാഗ് എടുക്കാതെ ഇറങ്ങി പോകുകയായിരുന്നു. പിന്നീട് സീറ്റിൽ ബാഗ് കണ്ടെത്തിയ പ്രേമരാജൻ ഇതുമായി നേരെ പോലീസ് സ്റ്റേഷനിലെത്തി ഏല്പിച്ചു. പോലീസ് ബാഗ് തുറന്നു നോക്കിയപ്പോഴാണ് സ്വർണവും പണവും കണ്ടെത്തിയത്. ബാഗിൽ നിന്ന് ലഭിച്ച വിലാസവുമായി പോലീസ് ബന്ധപ്പെടുകയും ഇവർക്ക് പ്രേമരാജന്റെ സാന്നിധ്യത്തിൽ കൈമാറുകയുമായിരുന്നു.
Read Moreകാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു; പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി; ഒരുമുഴം കയറിൽ ജീവനൊടുക്കി യുവാവ്
തിരുവനന്തപുരം: പെൺസുഹൃത്തിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് കിരണിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കിരൺ ഉൾപ്പടെ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പോലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇയാളെ വീടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreസ്വത്ത് തർക്കത്തിനിടെ അച്ഛനെ കല്ലുകൊണ്ട് ഇടിച്ചു വീഴ്ത്തി; രക്ഷിക്കാനെത്തിയവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി; 75കാരൻ വേലപ്പന് രക്തംവാർന്ന് അന്ത്യം
തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന് കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തില്‍ മകന് രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരുക്കേറ്റ നിലയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും വിളിച്ച് വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു. പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാജേഷ് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീട്ടില്‍ നിന്നും വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്ക് പരിക്കേറ്റ്…
Read Moreകൊച്ചി പഴയ കൊച്ചിയല്ല! സിഗരറ്റ് വാങ്ങാൻ പണം നൽകിയില്ല; യുവാവിനെ അഞ്ചംഗ സംഘം ബിയർ കുപ്പിക്ക് അടിച്ചു പരുക്കേൽപ്പിച്ചു
കൊച്ചി: സിഗരറ്റ് വാങ്ങാൻ പൈസ നൽകാതിരുന്ന യുവാവിനെ അഞ്ചംഗ സംഘം ബിയർ കുപ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ആലപ്പുഴ രാമങ്കരി നാല്പതിൽ ചിറ വീട്ടിൽ ജെസിൻ ജോസിനാണ് (24) അടിയേറ്റത്. തിങ്കളാഴ്ച പുലർച്ചെ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം. അഞ്ചംഗ സംഘം യുവാവിനെ ബിയർ കുപ്പികൊണ്ട് അടിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
Read Moreപ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; എതിർത്തപ്പോൾ ക്രൂരമർദനം; കഞ്ചാവ് വലിപ്പിച്ച ശേഷം കൈയിലുണ്ടായിരുന്ന പണം കവർന്നു
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിക്കുകയും നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊണിയൻമുക്ക് സ്വദേശി അജിത് കുമാർ (22), കണിയാരം സ്വദേശി വിഷ്ണു (22) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി രണ്ടിന് ആണ് കേസിന് ആസ്പദമായ സംഭവം. എരുമതെരുവിലെ തേയിലത്തോട്ടത്തിൽ വച്ച് നാലംഗ സംഘം പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ബിയർ കുപ്പി ഉൾപ്പെടെ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. കുട്ടികളുടെ കൈവശമുണ്ടായിരുന്ന 13,500 രൂപ പ്രതികൾ തട്ടിയെടുത്തു. കൂടുതൽ പണം നൽകണമെന്നാവശ്യപ്പെട്ട് വധഭീഷണിയും മുഴക്കി. മർദനത്തിന് പിന്നാലെ ഇരുവരെയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read More